ഉത്രാടം വരെയുള്ള എട്ട് ദിവസം : 520 കോടിയുടെ മദ്യം കേരളത്തിൽ വിറ്റു

തിരുവനന്തപുരം: 520 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വിൽപ്പന. കഴിഞ്ഞ വർഷത്തെ 487 കോടിയെക്കാൾ 33 കോടിയുടെ വർധന. ഉത്രാട നാളിൽ ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത് 60 ലക്ഷം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിന് രണ്ടാം സ്ഥാനം 50 ലക്ഷം. രണ്ടിടത്തും കഴിഞ്ഞവർഷത്തേക്കാൾ വിൽപ്പന കുറഞ്ഞു. ഇരിങ്ങാലക്കുടയിൽ ഒരു കോടിയും പവർ ഹൗസിൽ 92.93 ലക്ഷവുമായിരുന്നു കഴിഞ്ഞ വർഷം വിറ്റത്. ബിവേറേജസിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഇതാണ് അവസ്ഥ. അതേസമയം വെയർഹൗസ് വഴി മൊത്തം 520 കോടിയുടെ മദ്യം വിറ്റഴിച്ചു. ബിവേറേജസിനെക്കാൾ കൂടുതൽ മദ്യം ബാറുകളിൽ വിറ്റഴിച്ചു. എങ്കിലും കോർപ്പറേഷന് വരുമാനക്കുതിപ്പാണ്. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ബെവ്കോയുടെ ആപ്പിൽ ഇളവ് വരുത്തിയ ശേഷമാണ് ഔട്ട് ലെറ്റുകളിൽ വിൽപ്പന കൂടിയത്. മദ്യവിലയിൽ വരുത്തിയ 30 ശതമാനം വർധനയാണ് വരുമാനം കൂടാൻ കാരണമെന്ന് ബെവ്കോ മാനേജിംഗ് ഡയറക്ടർ സ്പർജൻകുമാർ പറഞ്ഞു. 2016ൽ 410 കോടിയുടേതായിരുന്നു മദ്യ വിൽപ്പന. 2017ൽ 440 കോടിയും 2018 ൽ 516 കോടിയും. ഇതിന് മുമ്പ് കൂടുതൽ കച്ചവടം നടന്ന 2018 ൽ പ്രളയത്തിനുശേഷമുളള ഓണത്തിനാണ്.
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022