Timely news thodupuzha

logo

Month: November 2025

വിമുക്തഭടന്മാരുടെ സെലക്റ്റ് ലിസ്റ്റ്

ഇടുക്കി: ജില്ലാ സൈനികക്ഷേമ ഓഫീസിൽ തൊഴിൽ രജിസ്റ്ററേഷൻ നടത്തിയിട്ടുള്ളതും ലൈവ് രജിസ്റ്ററിലുള്ളതുമായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളുടെ 2026-2028 കാലഘട്ടത്തിലേക്കുള്ള സെലക്റ്റ് ലിസ്റ്റിന്റെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസിൽ നവംബർ 30 വരെ ഇവ നേരിട്ട് പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862-222904.

തിരഞ്ഞെടുപ്പ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ഡിസംബര്‍ 15 വരെ കണ്‍ട്രോള്‍ …

തിരഞ്ഞെടുപ്പ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം Read More »

ഇലക്ഷന്‍ ഗൈഡ്: ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കുന്ന ഇലക്ഷന്‍ ഗൈഡ് 2025 ന്റെ കവര്‍ ഡിസൈനിങ്, പേജ് ലേഔട്ട്, പ്രിന്റിംഗ് എന്നിവ നിര്‍വഹിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോൺ: 04862 233036.

തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ലയൺസ് ഇൻ്റർനാഷണൽ 318 സി നടപ്പിലാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയൻ ഫൈവിൻ്റെയും സിക്സിൻ്റെയും സഹകരണത്തോടെ തൊടുപുഴയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ സൈജൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ മെർലിൻ ഏലിയാസ് അധ്യക്ഷത വഹിച്ചു. സുനിൽ അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സ്കൂളുകളിലെ കുട്ടികൾക്കുണ്ടാകുന്ന കാഴ്ച കുറവ് കണ്ടെത്തി അവർക്ക് എസ്.എസ്.എയുടെയും ജോൺസൺ ആൻ്റ് ജോൺസന്റെയും സഹായത്തോടെ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിൻ്റെ …

തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം രാജകീയം 2025 എന്ന പേരിൽരാജാക്കാട്ട് വച്ച് നടത്തി. ഭക്ഷ്യോത്പാദന, വിതരണ രംഗത്ത് പ്രവർത്തിക്കുകയും കേരളത്തിന്റെ ടൂറിസത്തിന് ഏറെ സംഭാവന നൽകുകയും ചെയ്തുവരുന്ന ഹോട്ടൽ വ്യവസായം വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനമാണ് രാജാക്കാട്ട് നടത്തിയത്. ജില്ല പ്രസിഡൻ്റ് എം.എസ് അജി സമ്മേളന നഗറിൽ പതാക ഉയർത്തി. രാജാക്കാട് ദിവ്യജ്യോതി അങ്കണത്തിൽ നിന്നും …

കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടത്തി Read More »

മുംബൈയിൽ സി.എൻ.ജി വിതരണം പൂർണമായി തടസപ്പെട്ടു

മുംബൈ: ഗെയിൽ (GAIL) കമ്പനിയുടെ പ്രധാന ഗ്യാസ് വിതരണ പൈപ്പ് ലൈനിൽ അപ്രതീക്ഷിതമായി തകരാറ് സംഭവിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎൻജി (CNG) വിതരണം പൂർണമായി തടസപ്പെട്ടു. ആർസിഎഫ് (RCF) കോമ്പൗണ്ടിനുള്ളിലെ പ്രധാന ഗ്യാസ് പൈപ്പ് ലൈനാണ് തകർന്നത്. ഗെയിൽ പൈപ്പ് ലൈനിലെ തകരാറ് കാരണം വഡാലയിലെ മഹാനഗർ ഗ്യാസ് ലിമിറ്റഡിൻറെ (MGL) സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള (CGS) ഗ്യാസ് വിതരണത്തെയാണ് ബാധിച്ചത്. എങ്കിലും, വീടുകളിൽ പൈപ്പ് വഴി ഗ്യാസ് ഉപയോഗിക്കുന്ന പിഎൻജി (PNG) ഉപയോക്താക്കൾക്ക് …

മുംബൈയിൽ സി.എൻ.ജി വിതരണം പൂർണമായി തടസപ്പെട്ടു Read More »

തിരുവല്ലയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിൻ്റെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: ഒന്നര വയസുകാരിയുടെ മുന്നിലിട്ട് പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. തിരുവല്ല കുറ്റൂരിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളുടെ 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബംഗാൾ സ്വദേശികളായ പ്രതികളെ പൊലീസ് പിടികൂടി.

വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ‍്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന തരത്തിൽ വ‍്യാജ വിഡിയോ നിർമിച്ച് സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയായിരുന്നു ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടിയത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ആലപ്പുഴയിൽ നാലു കേസുകളിൽ പ്രതിയാണ് ഇയാൾ. കുറച്ച് ആഴ്ചകൾക്ക് മുൻപായിരുന്നു ഇത്തരത്തിൽ വ‍്യാജ വിഡിയോ പുറത്തിറങ്ങിയത്. അപകടത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ എന്ന തരത്തിൽ വിഡിയോ പ്രചരിച്ചതോടെ ഇങ്ങനെയൊരു അപകടമുണ്ടായോയെന്ന് …

വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ‍്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ Read More »

സന്നിധാനത്ത് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തിരക്ക്; മുന്നൊരുക്കം പാളിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്. തിരക്ക് കൂടിയതോടെ ദർശന സമയം 2 മണി വരെ നീട്ടി. പൊലീസ് നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മറികടന്ന് തീർത്ഥാടകർ മുന്നിലേക്ക് പോകുന്ന സ്ഥിതിയാണ് സന്നിധാനത്ത് ഉളളത്. മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ് തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജ‍യകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കും. സ്പോട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ …

സന്നിധാനത്ത് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തിരക്ക്; മുന്നൊരുക്കം പാളിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 1,280 രൂപയാണ് ചൊവ്വാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 91,000ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻറെ വിപണി വില നിലവിൽ 90,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(നവംബർ 18ന്) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. കേരള, ലക്ഷദീപ് തീരങ്ങളിൽ മത്സ‍്യബന്ധനത്തിന് വിലക്കുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ മക്കൾ തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് ആർജെഡി അധ‍്യക്ഷനും മുൻ മുഖ‍്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇത് തങ്ങളുടെ കുടുംബത്തിനുള്ളിലെ വിഷയമാണെന്നും പ്രശ്നങ്ങൾ ഉടനെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആർജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലു പ്രതികരിച്ചത്. ലാലുവിൻറെ മകൻ തേജസ്വി യാദവും മകൾ രോഹിണി ആചാര‍്യയും തമ്മിലായിരുന്നു തർക്കമുണ്ടായത്. തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽവി നേരിട്ടതിനു പിന്നാലെ ലാലു പ്രസാദിൻറെ …

മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ലാലു പ്രസാദ് യാദവ് Read More »

അമരാവതിയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവും ഭാര്യയും കൊല്ലപ്പെട്ടു

‌അമരാവതി: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെയും ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.

തിരുവല്ലയിൽ ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

തിരുവല്ല: എം.സി റോഡിൽ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിത തങ്കപ്പൻ (54), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ്(39) എന്നിവർക്കാണ് പരുക്കേറ്റത്. ലളിത തങ്കപ്പൻറെ നില ഗുരുതരമാണ്. ചങ്ങനാശേരി ഭാഗത്ത് നിന്ന് വന്ന ടിപ്പറും എതിർ ഭാഗത്തു നിന്ന് വന്ന മാരുതി സിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തങ്കപ്പനായിരുന്നു കാർ …

തിരുവല്ലയിൽ ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക് Read More »

കൊച്ചിയിൽ നാലു വയസ്സുള്ള പെൺകുഞ്ഞിൻ്റെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മയെ അറസ്റ്റ് ചെയ്തു

എറണാകുളം: കൊച്ചിയിൽ നാല് വയസുകാരിയ്ക്ക് നേരേ അമ്മയുടെ പീഡനമുറ. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മർദിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞിരുന്നു.

പാലത്തായി പീഡനക്കേസിൽ കെ.കെ ശൈലജക്കെതിരെ കോടതി

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ.കെ. ശൈലജയെ വിമർശിച്ച് കോടതി. പീഡനത്തിനിരയായ കുട്ടിയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നടപടി സ്വീകരിച്ചില്ലെന്നാണ് വിധിന‍്യായത്തിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാവായിരുന്നു കൗൺസിലർമാർക്കെതിരേ പരാതി നൽകിയിരുന്നത്. കൗൺസിലിങ്ങിൻറെ പേരിൽ സാമൂഹിക നീതി വകുപ്പിലെ കൗൺസിലർമാർ കുട്ടിയോട് അപമര‍്യാദയായി പെരുമാറിയതായും മാനസികമായി പീഡിപ്പിച്ചെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും വിധിന‍്യായത്തിൽ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ ബിജെപി നേതാവ് കെ. പത്മരാജനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണം …

പാലത്തായി പീഡനക്കേസിൽ കെ.കെ ശൈലജക്കെതിരെ കോടതി Read More »

ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു

ഇടുക്കി: 36 മത് ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞത്. നവംബർ 17 മുതൽ 21 വരെയാണ് കലോത്സവം നടക്കുന്നത്.മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും സെൻ മേരീസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് നടത്തിയ വർണ്ണാഭമായ വിളംബര റാലിയിൽ സാംസ്കാരിക തനിമയെ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്നു. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ഗീതാ പി.സി പതാകയുയർത്തി. തുടർന്ന് പ്രധാന വേദിയിൽ നടന്ന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. 13 വേദികളിലായാണ് …

ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു Read More »

ബി.എൽ.ഒയുടെ ആത്മഹത്യ; പ്രാദേശിക സി.പി.എം നേതാക്കൾ ഭിഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബി.എൽ.ഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ ഏറ്റുകുടുക്കയിലാണ് ബി.എൽ.ഒ ആയ അനീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനീഷ് എസ്.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാക്കളുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എസ്.ഐ.ആർ ഫോം വിതരണം ചെയ്യുമ്പോൾ കോൺ​ഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എൽ.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം പ്രവർത്തകർ അനീഷിനെ ഭാഷണിപ്പെടുത്തിയിരുന്നു. വിഷയത്തിൽ …

ബി.എൽ.ഒയുടെ ആത്മഹത്യ; പ്രാദേശിക സി.പി.എം നേതാക്കൾ ഭിഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് Read More »

ജോലി തേടി അലഞ്ഞു നടന്ന പവിത്രക്ക് തണലേകി സ്നേഹ മന്ദിരം

പടമുഖം: വാത്തിക്കുടി പെരിഞ്ചാംകുട്ടി ഭാഗത്ത് അലഞ്ഞു നടന്നിരുന്ന പവിത്രയെ മുരിക്കാശ്ശേരി പോലീസ് സ്നേഹ മന്ദിരത്തിൽ എത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഏകദേശം 48 വയസ്സ് പ്രായം തോന്നിക്കുന്ന പവിത്ര സ്നേഹമന്ദിരത്തിൽ എത്തുമ്പോൾ തീർത്തും ക്ഷീണിതയായിരുന്നു. കാലിന്റെ വിരലുകൾക്ക് സാരമായ പരിക്കുകളുണ്ട്. തമിഴ് ആണ് സംസാരിക്കുന്നത്. പവിത്ര തമിഴ്നാട് സ്വദേശി ആണെന്നാണ് കരുതുന്നത്. 20 ദിവസം മുൻപ് സേലത്ത് നിന്ന് ജോലി തേടി അലഞ്ഞു നടന്ന് പെരിഞ്ചാംകുട്ടി ഭാഗത്ത് എത്തിയതായി പറയപ്പെടുന്നു. പവിത്രയ്ക്ക് രണ്ടുമക്കൾ ഉള്ളതായി പറയുന്നു. വീട്ടിലെ സാമ്പത്തിക …

ജോലി തേടി അലഞ്ഞു നടന്ന പവിത്രക്ക് തണലേകി സ്നേഹ മന്ദിരം Read More »

ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ ജീവകാരുണ്യ പ്രവർത്തകൻ കണ്ണാടി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു

തൊടുപുഴ: ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായി ജീവിതം വീണ്ടെടുത്ത ശേഷം കേൾവിയുടെ ലോകത്ത് ദുരിതത്തിലായ അനേകരെ കൈപിടിച്ച് ഉയർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തൊടുപുഴ സ്വദേശി കണ്ണാടി സ്വദേശി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. 1992ൽ ഗൾഫിലുണ്ടായ ഒരപകടത്തിലാണ് കണ്ണാടി സൈദ് മുഹമ്മദെന്ന വി.എസ് സൈദ് മുഹമ്മദിന് കേൾവി നഷ്ടപെട്ടത്. അങ്ങനെ നാൽപതാം വയസ്സിൽ നിസ്സഹായനായി നാട്ടിലേക്ക് അദ്ദേഹത്തിന് തിരിച്ച് പോരേണ്ടി വന്നു. പറക്കമുറ്റാത്ത കുട്ടികൾ ഉൾപ്പെടുന്ന കുടുബത്തിന്റെ …

ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ ജീവകാരുണ്യ പ്രവർത്തകൻ കണ്ണാടി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു Read More »

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ

ജയ്പുർ: കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി(ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദാണ്(45) ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്. ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് …

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ Read More »

റ്റി.പി വധക്കേസിലെ പ്രതിക്ക് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ രമ

ന‍്യൂഡൽഹി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു. ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

എസ്.ഐ.ആർ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്നാട്ടിലെ റവന‍്യു ജീവനക്കാർ പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻറെ നടപടികളുമായി സഹകരിക്കില്ലെന്ന് റവന‍്യു ജീവനക്കാർ. അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ വിട്ടു നിൽക്കാനൊരുങ്ങുന്നത്. ജില്ലാ കലക്റ്റർ മാനസികമായി സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് റവന‍്യു ജീവനക്കാരുടെ സംഘടനയായ ഫെറ പറഞ്ഞു. മതിയായ പരിശീലനം ലഭിക്കാതെയാണ് തങ്ങളെ നടപടികൾക്കു വേണ്ടി നിയോഗിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇതുകൂടാതെ ആവശ‍്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

സി.പി.ഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി രാവിലെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസി ഡിസിസിയിൽ വച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക. സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന. നവംബർ മൂന്നിനാണ് സിപിഐ വിട്ട വിവരം ശ്രീനാദേവി അറിയിക്കുന്നത്. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ …

സി.പി.ഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക് Read More »

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു

ദുബായ്: മദീനയിൽ ബസ് അപകടത്തിൽ നാൽപ്പതോളം ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർ‌ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.15നാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഉണ്ടായ അഗ്നിയുണ്ടായി. തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള ഉംറ …

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെതിരെ ജീവനക്കാർ മൊഴി നൽകി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെതിരെ മൊഴി നൽകി ജീവനക്കാർ. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡൻറിൻറെ മുറിയാണെന്നും പൂജാ ബുക്കിങ്ങിൽ പ്രത‍്യേക പരിഗണന നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര‍്യവും നൽകിയെന്നും മൊഴിയിൽ പറയുന്നത്. ശാസ്ത്രീയ പരിശോധനക്കു വേണ്ടി സന്നിധാനത്തെ സ്വർണപ്പാളിയുടെ സാംപിൾ തിങ്കളാഴ്ചയോടെ ശേഖരിക്കും. അതേസമയം, കേസിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ‌ തേടി ഇഡി സമർപ്പിച്ച …

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെതിരെ ജീവനക്കാർ മൊഴി നൽകി Read More »

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

നെടുങ്കണ്ടം: താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് വിനയാകുന്നു. നന്നേ വീതി കുറഞ്ഞ്് ഒരു വാഹനത്തിന് കടന്നുപോകാന്‍മാത്രം സൗകര്യമുള്ള റോഡിലാണ് അനധികൃത പാര്‍ക്കിംഗ്്്. റോഡിന് ഇരുവശങ്ങളിലുമായി ദീര്‍ഘ ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഓട്ടോകളുടെ പാര്‍ക്കിങ് ഏരിയ. രോഗികളുമായി അമിത വേഗത്തില്‍ എത്തുന്ന ആംബുലന്‍സുകള്‍ പലപ്പോഴും വഴിയില്‍ കുടുങ്ങുക പതിവാണ്. ദിനേന 750 ഓളം രോഗികളും അത്ര തന്നെ കൂട്ടിരിപ്പുകാരും മറ്റും എത്തുന്ന ജില്ലയിലെ പ്രമുഖ താലൂക്കാശുപത്രിയാണിത്. …

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു Read More »

അടിമാലി പഞ്ചായത്തില്‍ കൂറുമാറ്റവും കൂടുമാറ്റവും ഒഴിവാക്കി സുസ്ഥിര ഭരണം ഉറപ്പാക്കാന്‍ ഇടത്, വലത് മുന്നണികള്‍ ശക്തമായി രംഗത്ത്

ഇടുക്കി: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 10 വീതം അംഗങ്ങളാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ലഭിച്ചത്. സ്വതന്ത്രനായി വിജയിച്ച ഇരുപത്തൊന്നാം വാര്‍ഡ് മെമ്പര്‍ വി ടി സന്തോഷ് പിന്തുണ നല്‍കിയതോടെ എല്‍ഡിഎഫിന് ഭൂരി പക്ഷംലഭിച്ചു. ഇതോടെ സിപിഎം പ്രതിനിധി ഷെര്‍ലി മാത്യു പ്രസിഡന്റായി. 2022 സെപ്റ്റംബറില്‍ സിപിഐയുടെ സനിത സജി യുഡി എഫില്‍ ചേര്‍ന്നു. ഇതോടെ യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയായി കക്ഷിനില. ഇതോടൊപ്പം സന്തോഷും യു ഡിഎഫിന് പിന്തുണയുമായെത്തി. യുഡിഎഫിന് …

അടിമാലി പഞ്ചായത്തില്‍ കൂറുമാറ്റവും കൂടുമാറ്റവും ഒഴിവാക്കി സുസ്ഥിര ഭരണം ഉറപ്പാക്കാന്‍ ഇടത്, വലത് മുന്നണികള്‍ ശക്തമായി രംഗത്ത് Read More »

അടിമാലി പഞ്ചായത്തില്‍ ഇത്തവണ മത്സരം കടുപ്പിച്ച് രംഗത്തിറങ്ങാൻ തീരുമാനിച്ച് എന്‍.ഡി.എ

ഇടുക്കി: ബി ജെ പിക്കോ എന്‍ ഡി എക്കോ പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകളില്‍ ഒന്നാണ് അടിമാലി പഞ്ചായത്ത്.എന്നാല്‍ തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന അടിമാലി പഞ്ചായത്തില്‍ ഇത്തവണ മത്സരം കടുപ്പിച്ച് രംഗത്തിറങ്ങാനാണ് എന്‍ ഡി എ നേതൃത്വത്തിന്റെയും ബി ജെ പിയുടെയും തീരുമാനം.ഭരണം പിടിക്കാനായില്ലെങ്കിലും പഞ്ചായത്തില്‍ എന്‍ ഡി എയുടെ പ്രാതിനിധ്യം ഉണ്ടാക്കുക പ്രാദേശിക നേതൃത്വം ലക്ഷ്യമിടുന്നു.പഞ്ചായത്തില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കുകയെന്നതും ബി ജെ പിയുടെയും എന്‍ ഡി എയുടെയും ലക്ഷ്യമാണ്.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ …

അടിമാലി പഞ്ചായത്തില്‍ ഇത്തവണ മത്സരം കടുപ്പിച്ച് രംഗത്തിറങ്ങാൻ തീരുമാനിച്ച് എന്‍.ഡി.എ Read More »

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത്

ബാംഗ്ലൂർ: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു കൊള്ള ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിലാണ് നടന്നിരിക്കുന്നത്. പശ്ചിമ ബംഗാൽ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടി മാറ്റുന്നതിന് വേണ്ടിയുളള ഒടിപി ബൈപാസ് ചെയ്ത് നൽകിയത് ബാപിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിൻറെ സെൻററിലേക്ക് എത്തിച്ചു നൽകിയത് ഇയാളാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ ഡേറ്റ …

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത് Read More »

ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ കശ്മീരിലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്‌റ്റർ സംശയനിഴലിൽ

ഫരീദാബാദ്: ഭീകരബന്ധം ആരോപിച്ച് 2023 നവംബറിൽ ജമ്മുകശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പുറത്താക്കിയ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയിലെ ഡോക്റ്റർ നിസാർ ഉൾ ഹസൻ സംശയനിഴലിൽ. ചെങ്കോട്ട സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ട്. ശ്രീനഗറിലെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട ഇയാൾ അൽ ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻറ് റിസർച്ച് സെൻററിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ച് ഹസൻറെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചെങ്കോട്ട സ്ഫോടനത്തിലെ ബോംബർ എന്ന് ആരോപിക്കപ്പെടുന്ന …

ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ കശ്മീരിലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്‌റ്റർ സംശയനിഴലിൽ Read More »

എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിക്ക് ക്രൂര മർദനം; അമ്മയെയും ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ക്രൂരമായി മർദിക്കുകയുമായിരുന്നു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. ബാത്ത്റൂമിൻറെ ഡോറിൽ ഇടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ …

എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിക്ക് ക്രൂര മർദനം; അമ്മയെയും ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു Read More »

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. പമ്പയിലും നിലയ്ക്കലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുളള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ജമ്മു കശ്മീരിലെ ശ്രീനഗറനടുത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു. ഏഴു പേർ മരിച്ചു. 24 പൊലീസുകാർ ഉൾപ്പെടെ 27 പേർക്കു പരുക്കേറ്റു. ഇവർ ശ്രീനഗറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 2900 കിലോഗ്രാം രാസവസ്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. ഇതിൻറെ ഒരു ഭാഗമാണ് പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്. വൻ സ്ഫോടനത്തിനു പിന്നാലെ നിരവധി ചെറു സ്ഫോടനങ്ങളുമുണ്ടായി. …

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു Read More »

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുളള 4 ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഡോക്‌ടർമാരായ മുസാഫിർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ, നാഷണൽ മെഡിക്കൽ രജിസ്റ്റർ എന്നിവയാണ് റദ്ദാക്കിയത്. ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ, മെഡിക്കൽ പദവിയിൽ ഇരിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ പൊലിസും, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ശേഖരിച്ച …

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി Read More »

ഇടുക്കി ജില്ലാ ശിശുക്ഷേമ സമതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും സംഘടിപ്പിച്ചു

ഇടുക്കി: ജില്ലാ ശിശുക്ഷേമ സമതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും സംഘടിപ്പിച്ചു. ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവത്ത് പതാക ഉയർത്തി ശിശുദിന സന്ദേശം നൽകി. തുടർന്നു നടന്നറാലി എ.ഡി.എം ഷൈജു പി ജേക്കബ്ബ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ടൗൺ ചുറ്റി ജില്ലാ വ്യാപാര ഭവനിൽ സാമാപിച്ചു. അതിന് ശേഷം കുട്ടികളുടെപൊതുസമ്മേളനത്തിൽ കുട്ടികളുടെ സ്പീക്കർ ട്രീസ മനോജ് അധ്യക്ഷത വഹിച്ച യോഗം കുട്ടികളുടെ പ്രധാനമന്ത്രി ഇസബെൽ അന്നാ ടോമി …

ഇടുക്കി ജില്ലാ ശിശുക്ഷേമ സമതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും സംഘടിപ്പിച്ചു Read More »

വയോധിക കരുണാപുരം പഞ്ചായത്ത് ഓഫീസ് വരാന്തയിൽ പായ സമരം നടത്തി

ഇടുക്കി: വയോധിക കരുണാപുരം പഞ്ചായത്ത് ഓഫീസ് വരാന്തയിൽ പായ സമരം നടത്തി. രാമക്കൽമേട് കോമ്പമുക്ക് പട്ടയംപടി ഭാഗത്ത് തടത്തിൽ സുശീല രാജനാണ്(59) പ്രതിഷേധിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തി സുശീലയുടെ കൃഷിയിടത്തിലേക്ക് റോഡിലെ വെള്ളം തിരിച്ചുവിട്ട് കൃഷി മുഴുവൻ നശിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിൽ നിരവധി തവണ പരാതികൾ നൽകി 3 വർഷമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കരുണാപുരം പഞ്ചായത്ത് 4-ാം വാർഡിലാണ് സുശീലയുടെ വീട്. കുത്തുകയറ്റമായ ചക്കക്കാനം ഭാഗത്തുനിന്ന് ഒഴുകി എത്തുന്ന …

വയോധിക കരുണാപുരം പഞ്ചായത്ത് ഓഫീസ് വരാന്തയിൽ പായ സമരം നടത്തി Read More »

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പാകുമ്പോൾ, പ്രതിപക്ഷം വോട്ട് കൊള്ള ആരോപണം ആവർത്തിക്കുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മാത്രം ആവശ്യമുള്ളപ്പോൾ, ഇരുനൂറോളം സീറ്റുകൾ ഭരണ മുന്നണി ഉറപ്പാക്കിക്കഴിഞ്ഞു. നാൽപ്പതിൽ താഴെ സീറ്റുകളിലേക്ക് പ്രതിപക്ഷ മഹാ ഗഢ്ബന്ധൻ ഒതുങ്ങുകയാണ്. ഇതോടെയാണ് തോൽവിക്ക് കാരണം തേടി ഇന്ത്യ ബ്ലോക്ക് വോട്ട് കൊള്ള, വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്നത്. …

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം Read More »

ബാലാവകാശ വാരാചരണത്തിന് തുടക്കമായി

തൊടുപുഴ: ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വനിതാ ശിശു വികസന സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണം 2025ന് തുടക്കമായി. നവംബർ 14 മുതൽ 20 വരെയാണ് വാരാചരണം . വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ മേഖലകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, കട്ടികളുടെ അവകാശ സംരക്ഷണം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനായി ചൈൽഡ് ഹെൽപ്പ് ലൈൻ പ്രചരണം, വിവിധ തലങ്ങളിലുള്ള കർത്തവ്യ വാഹകർക്ക് ബോധവൽക്കരണ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലാവകാശ വാരാചരണത്തിൻ്റെ …

ബാലാവകാശ വാരാചരണത്തിന് തുടക്കമായി Read More »

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന്

പറ്റ്ന: എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും കവച്ചു വച്ച പ്രകടനവുമായി ബീഹാറിൽ എൻഡിഎ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത് ബിജെപിയോ അതോ ജെഡിയുവോ എന്ന കാര്യം മാത്രമാണ് ഇനി അറിയാനുള്ളത്. നിലവിലുള്ള ലീഡ് നില അനുസരിച്ച് സഖ്യകക്ഷിയെക്കാൾ ഏതാനും സീറ്റുകൾക്കു മുന്നിലാണ് ബിജെപി. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിൽ ഇരുനൂറോളം സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. ബിജെപി തങ്ങളുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് അടുക്കുന്നത്. മത്സരിച്ച 101 സീറ്റുകളിൽ 80ലധികം സീറ്റുകളിൽ …

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന് Read More »

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി

കൊച്ചി: നിയമവിരുദ്ധമായ അവയവ ദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിൽ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. നവംബർ 12ന് ദേശീയ ഏജൻസിയുടെ അപേക്ഷയെത്തുടർന്ന് മധുവിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് …

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി Read More »

ലോക്കൽ ട്രെയിനപകടത്തിൽ എൻജിനീയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി

താനെ: ജൂൺ ഒൻപതിന് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എൻജിനിയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി. കസാറയിലേക്കും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കും പോയ രണ്ട് തീവണ്ടികൾ വളവിലൂടെ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിലുള്ള യാത്രക്കാർ താഴെവീഴുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ പരസ്പരം ഉരഞ്ഞതിനെത്തുടർന്ന് ഇവർ ട്രാക്കിലേക്കു വീണെന്നായിരുന്നു പ്രാഥമികറിപ്പോർട്ടുകൾ. പിന്നീട് അന്വേഷണ സമിതി ഇത് ശരിവച്ചതോടെ എൻജീനിയർമാർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിൻറെ (JeM) വൻ ഗൂഢാലോചനയെന്ന് അന്വേഷണ ഏജൻസികൾ. ബാബറി മസ്ജിദ് തകർത്തതിൻറെ വാർഷികമായ ഡിസംബർ ആറിന് ഡൽഹി ഉൾപ്പെടെ ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നും, ചെങ്കോട്ട സ്ഫോടനം ഇതിൻറെ ‘ട്രയൽ റൺ’ മാത്രമായിരുന്നുവെന്നും സൂചന. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഈ വലിയ ആക്രമണത്തിന് …

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം Read More »

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സംഖ്യത്തെ ബഹുജദൂരം പിന്തള്ളി കുതിക്കുകയാണ് എൻഡിഎ. ലീഡ് നില 200 കടന്നതോടെ എൻഡിയ മുന്നണി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ക്യാമ്പിൽ ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എക്സിറ്റ് പോളുകളെല്ലാം അനുകൂലമായതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മധുര പലഹാരങ്ങൾക്കൊപ്പം സദ്യയും ഒരുക്കാനുള്ള തീരുമാനത്തിലാണ് മുന്നണി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര …

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ Read More »

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വിസ് ആപ്ലിക്കേഷൻ മുഖാന്തരം പ്രതികൾ രഹസ‍്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചതായാണ് പുറത്തുവരുന്ന വിവരം. സ്ഫോടനം നടത്തേണ്ടത് എവിടെയാണെന്നത് ഉൾപ്പെടുന്ന മാപ്പുകൾ, ആക്രമണ രീതികൾ, ബോംബ് നിർമാണത്തിനുള്ള നിർദേശങ്ങൾ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പ്രതികൾ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ‍്യം ചെയ്തതിൽ നിന്നുമാണ് ഈ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഡോ. ഉമർ നബി, ഡോ. …

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ Read More »

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ

ബീഹാർ: ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐയും വിഐപിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. …

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ Read More »