കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. ഇ-കോളി ബാക്ടിരിയയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച ജലസ്രോതസുകളിലെ സാമ്പിളുകളിലുണ്ടെന്ന് കലക്ടർ കോടതിയെ അറിയിച്ചു.]
കൊച്ചിക്കാർ കുടിക്കുന്നത് ഈ വെള്ളമാണോയെന്ന് കോടതി ചോദിച്ചു. പൊതുനിരത്തിൽ ജനങ്ങൾ വേർതിരിക്കാതെ മാലിന്യം തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ ബോധ്യപ്പെടുത്തി. കോർപ്പറേഷന്റെ വാദം 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നും ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്നും ആയിരുന്നു.