കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിനായി റവന്യു വകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ ഒരു തരത്തിലുമുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്നും കെട്ടിടം പാർപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം എം.എൽ.എ പട്ടയമാണെന്നും മാത്യു കുഴൽ നാടൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പട്ടയം ലഭിച്ച ഭൂമിയിൽ വീട് നിർമ്മിക്കാനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്.