ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.
ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു. എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. തുടർന്ന് കമ്പനിയുടെ ലൈസൻസ് യുപി സർക്കാർ റദ്ദാക്കിയിരുന്നു.