കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. രാവിലെ 8.15ന് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നാ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി.
ട്രെയിൻ ഇടിച്ച യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു എ.റ്റി.എം കാർഡ് ലഭിച്ചിട്ടുണ്ട്. അതിൽ അനിൽകുമാർ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മരിച്ചയാളാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.