Timely news thodupuzha

logo

നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമിെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആൻറണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണ്.

മാത്രമല്ല ഒരു ഇൻഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കിൽ ഒരു വ്യക്തിയെ മോശമാക്കാനോ ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. നാളെയൊരു സിനിമാ സമരമുണ്ടായാൽ അതിൻറെ ഏറ്റവും മുന്നിൽ നിൽക്കുക അസോസിയേഷൻറെ ഏതൊരു തീരുമാനങ്ങൾക്കൊപ്പവും ഉണ്ടാവുന്ന ആളാണ് ആൻറണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദേശിച്ച് പറഞ്ഞതല്ല. ആൻറണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.

പ്രശ്നത്തിനു ശേഷം ആൻറണിയുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്നു. ഒരു ഇൻഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കിൽ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാർ പറഞ്ഞതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.‌ മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരിക ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്’-ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പ്രൊഡ്യൂസർക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ സംയുക്ത യോഗത്തിൽ സംസാരിച്ചിരുന്നത്. അതുപോലെ ആർട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യൻമാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാൻ പറ്റും എന്നും ചർച്ച ചെയ്തിരുന്നു. ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മയ്ക്ക് അയച്ചിരുന്നു.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആർട്ടിസ്റ്റുകൾക്ക് ഷൂട്ടിങ് സമയത്ത് അതിൻറെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നൽകാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്. ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവരായതിനാൽ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും ജനറൽ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്ന കത്താണ് അമ്മയിൽനിന്ന് ലഭിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *