Timely news thodupuzha

logo

timely news

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി

ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. തേബഹാദൂർ റാവത്തിൻറെ ഭാര്യ മുനിശ്ര റാവത്താണ് മരിച്ചത്. വൃക്കയിൽകല്ലുമായി ബന്ധപ്പെട്ടുണ്ടായ വേദനയെത്തുടർന്നാണ് മുനിശ്രയെ ശ്രീ ദാമോദർ ഔഷധാലയത്തിലെത്തിച്ചതെന്ന് റാവത്ത് പറയുന്നു. ക്ലിനിക് നടത്തിയിരുന്ന ജ്ഞാൻ പ്രകാശ് മിശ്ര വേദന മാറ്റുന്നതിനായി ശസ്ത്രക്രിയ ശുപാർശ ചെയ്തു. ശസ്ത്രക്രിയയ്ക്കായി 25,000 രൂപയും ആവശ്യപ്പെട്ടു. 20,000 രൂപ അടച്ചതിനു ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് റാവുത്ത് പറയുന്നു. എന്നാൽ മിശ്ര മദ്യലഹരിയിലാണ് ഓപ്പറേഷൻ തിയറ്ററിലേക്കെത്തിയതെന്നും യൂട്യൂബ് വിഡിയോ നോക്കിയാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ് റാവുത്തിൻറെ പരാതി. മുനിശ്രയുടെ വയറിൽ …

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി Read More »

രാഹുൽ മാങ്കൂട്ടിൽ വോട്ട് ചെയ്യാൻ എത്തിയേക്കും

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ വ‍്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തിയേക്കും. 14 ദിവസത്തെ ഒളിവു ജീവിതം രാഹുൽ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് ബുധനാഴ്ച സെഷൻസ് കോടതിയിൽ നിന്നും ജാമ‍്യം ലഭിച്ചിരുന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെയിൻറ് സെബാസ്റ്റ‍്യൻ സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്. എന്നാൽ രാഹുൽ വോട്ട് ചെയ്യാൻ വരുമെന്ന കാര‍്യത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ ഓഫീസിലുള്ള ജീവനക്കാർ പറയുന്നത്. നവംബർ 27ന് ശേഷം …

രാഹുൽ മാങ്കൂട്ടിൽ വോട്ട് ചെയ്യാൻ എത്തിയേക്കും Read More »

ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർട്ട് എക്സിബിഷൻ നടത്തി

വഴിത്തല: ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ‘FANTASMAGORIE’ ആർട്ട് എക്സിബിഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോസ് ജോൺ സി.എം.ഐ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പ്രദർശനത്തിൽ, ആനിമേഷൻ വിദ്യാർത്ഥികളുടെ ഡ്രോയിങ്സുകൾ, ക്രാഫ്റ്റ് വർക്കുകൾ, എ.ഐ ആനിമേഷൻ ഫിലിമുകൾ, കൂടാതെ ‘അവതാർ’ സിനിമയെ അനുസ്മരിപ്പിക്കുന്ന സെറ്റ് വർക്കുകൾ എന്നിവ അവതരിപ്പിച്ചു. കലയുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ ഈ എക്സിബിഷൻ പങ്കെടുത്ത എല്ലാവർക്കും ആകർഷകവും വിജ്ഞാനപ്രദവുമായ ഒരു അനുഭവമായി മാറി.

രാവു പകലാക്കിയ പ്രചാരണം: സ്ഥാനാർഥികൾക്ക് ഇനി മൂന്നു നാൾ വിശ്രമം, കഷ്ടപ്പാടിന് ഫലം ഉണ്ടോയെന്ന് അറിയാൻ കൂട്ടിയും കിഴിച്ചും മുന്നണി നേതൃത്വം

തൊടുപുഴ: വോട്ടുകൾ മെഷീനിൽ ആയതോടെ ഇനി കണക്കുകൂട്ടലുകളുടെ നാളുകൾ. കഴിഞ്ഞ ഒരു മാസമായി വോട്ടു തേടിയുള്ള നെട്ടോട്ടത്തിന് ഒടുവിൽ ചൊവ്വാഴ്ച വൈകുന്നേരം അവസാന വോട്ടും മെഷീനിൽ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീർഘനിശ്വാസമാണ് സ്ഥാനാർഥികൾക്കും അണികൾക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കോർണർ മീറ്റിങ്ങുകളിൽ പങ്കെടുത്തും കുടുംബയോഗങ്ങൾ നടത്തിയും രാവു പകലാക്കിയ പ്രചാരണക്കാലമാണു കഴിഞ്ഞുപോയത്. ഇത്ര നാളെത്തെ കഷ്ടപ്പാടിനും പ്രവർത്തനങ്ങൾക്കും ഫലമുണ്ടായോ എന്നറിയുന്നതിനായി ഇനി മൂന്നു നാൾ കാത്തിരിക്കണം. ഈ മൂന്നു ദിവസത്തെ ഇടവേളയിൽ വീട്ടിൽ പൂർണ …

രാവു പകലാക്കിയ പ്രചാരണം: സ്ഥാനാർഥികൾക്ക് ഇനി മൂന്നു നാൾ വിശ്രമം, കഷ്ടപ്പാടിന് ഫലം ഉണ്ടോയെന്ന് അറിയാൻ കൂട്ടിയും കിഴിച്ചും മുന്നണി നേതൃത്വം Read More »

തദ്ദേശതെരഞ്ഞെടുപ്പ്, ഇടുക്കി ജില്ലയിൽ 71.74 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി

ഇടുക്കി: ജില്ലയിലെ 52 പഞ്ചായത്തുകളിലേക്കും 8 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 2 മുനിസിപ്പാലിറ്റികളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ ആകെ 6,40,890 പേർ വോട്ട് ചെയ്തു. ആകെ 9,12,133 വോട്ടർമാരാണുള്ളത്. 71.74 ആണ് വോട്ടിങ് ശതമാനം. 3,25,029 സ്ത്രീകളും 3,29,034 പുരുഷന്മാരും 7 ട്രാൻസ്ജെൻഡേഴ്സും വോട്ട് ചെയ്തു. കഴിഞ്ഞ തവണ 74.68% ആയിരുന്നു. ആകെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1036 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3100 സ്ഥാനാർഥികൾ മത്സരിച്ചു. ഇന്നലെ രാവിലെ കൃത്യം 7ന് തന്നെ ജില്ലയിൽ വോട്ടിങ് ആരംഭിച്ചു. …

തദ്ദേശതെരഞ്ഞെടുപ്പ്, ഇടുക്കി ജില്ലയിൽ 71.74 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി Read More »

കടുവ സെൻസസ്; ആദ്യഘട്ടം പൂർത്തിയായി

കോതമംഗലം: സംസ്ഥാനത്ത് എട്ട് ദിവസത്തെ ദേശീയ കടുവ സെൻസസിൻറെ ആദ്യഘട്ടം തിങ്കളാഴ്ച പൂർത്തിയായി. രണ്ടാംഘട്ടം ഫെബ്രുവരിയിൽ ആരംഭിക്കും. വനംവകുപ്പിൻറെ 36 ഡിവിഷനുകളിലെ വനമേഖലയെ 686 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ആദ്യ സെൻസസ് മൂന്ന് ഭാഗങ്ങളായാണ് പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ ഓരോ ബ്ലോക്കിലും നാലുപേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. കടുവകളെ നേരിട്ട് കണ്ടും ട്രാൻസെക്‌ട് ലൈൻ രീതി അവലംബിച്ചുമായിരുന്നു കണക്കെടുപ്പ് നടത്തിയത്. കടുവകളെ കൂടാതെ മറ്റ് വന്യജീവികളുടെയും കണക്കുകളും ശേഖരിക്കുന്നുണ്ട്. ഇതിനായി എം സ്ട്രിപ്പ് മെബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. …

കടുവ സെൻസസ്; ആദ്യഘട്ടം പൂർത്തിയായി Read More »

ജഡ്ജി സുഹൃത്തിനെകൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിൻറെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്. ഡിസംബർ രണ്ട് എന്ന തീയതി വെച്ചിട്ടുള്ള കത്തിൽ പൗരൻ എന്ന പേരിലാണ് കത്ത് …

ജഡ്ജി സുഹൃത്തിനെകൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ Read More »

ചിത്രപ്രിയയുടെ കൊലപാതകം: അലൻ കുറ്റം സമ്മതിച്ചു

കാലടി: മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ചിത്രയെ പിന്നിലിരുത്തി പോവുന്ന അലൻറെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ചിത്രപ്രിയ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ ചിത്രപ്രിയയെ വീടിനടുത്ത് ആക്കിയശേഷം പോയെന്ന് ആണ് അലൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ചിത്രപ്രിയയുടെ മൃതദേഹം ലഭിച്ചതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനാണ് ചിത്രയെ കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചത്. മറ്റൊരു യുവാവിൻറെ ഫോട്ടോ ഫോണിൽ കണ്ടതാണ് പ്രകോപനത്തിന് …

ചിത്രപ്രിയയുടെ കൊലപാതകം: അലൻ കുറ്റം സമ്മതിച്ചു Read More »

ചിത്രപ്രിയയുടെ മരണം കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ

കാലടി: എറണാകുളം മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ചിത്രപ്രിയയെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അലൻ അറസ്റ്റിലായി. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തതാണെന്ന് അലൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. …

ചിത്രപ്രിയയുടെ മരണം കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ Read More »

മലയാറ്റൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മലയാറ്റൂർ: മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്രിയയെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൊലപാതകം എന്നാണ് പൊലീസ് സംശയമുന്നയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.

തൊടുപുഴ നഗരസഭയിൽ 78.55 ശതമാനം പോളിങ്ങ്

തൊടുപുഴ: നഗരസഭയിൽ കനത്ത പോളിങ്ങ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്ക് പ്രകാരം 78.55 ശതമാനമാണ് പോളിങ്. 18-ാം വാർഡായ കുമ്മംകല്ലിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കന്നത് (89.52 ശതമാനം). 33-ാം വാർഡായ ചുങ്കത്താണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം (65.33 ശതമാനം). വാർഡ് അടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം ചുവടെ ചേർക്കുന്നു; വാർഡ് 1. വെങ്ങല്ലൂർ: 74.18 ശതമാനം, 2. ഗുരു ഐ.ടി.സി: 87.62, 3. വേങ്ങത്താനം: 78.15, 4. മടത്തിക്കണ്ടം: 78.70, 5. മുനിസിപ്പൽ യുപി സ്‌കൂൾ: 83.81, …

തൊടുപുഴ നഗരസഭയിൽ 78.55 ശതമാനം പോളിങ്ങ് Read More »

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11ന്, 13ന് വോട്ടെണ്ണൽ

തിരുവനനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ റീപോളിംഗ് വ്യാഴാഴ്ച നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. …

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11ന്, 13ന് വോട്ടെണ്ണൽ Read More »

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് പി.സി ജോർജ്

പൂഞ്ഞാർ: തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷമായി പ്രതികരിച്ച് പി.സി. ജോർജ്. ജോർജിൻറെ വാർഡിൽ എൻഡിഎ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരുന്നില്ല. വൃത്തി കെട്ട തെരഞ്ഞെടുപ്പു സമ്പ്രദായമെന്നാണ് അദ്ദേഹം ആരോപിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷൻറേത് വിവരക്കേടാണെന്നും പി.സി. ജോർജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പു ശൈലിയിൽ എനിക്ക് വലിയ പരാതിയുണ്ട്. ഉള്ള രണ്ട് സ്ഥാനാർഥികളിൽ ഒരാൾക്കേ വോട്ട് ചെയ്യാൻ സാധിക്കൂ. ജനാധിപത്യത്തിൽ വോട്ട് അസാധുവാക്കാൻ അവകാശമുണ്ട്. ബിജെപി സ്ഥാനാർഥിയില്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ ആർക്ക് വോട്ടു ചെയ്യുമെന്നും പി.സി …

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് പി.സി ജോർജ് Read More »

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയുടെ പേരിനു നേരെ എസ്ഡിപിഐ എന്ന് രേഖപെടുത്തിയതായി പരാതി

ഇടുക്കി: ഉടുമ്പന്നൂർ പഞ്ചായത്ത് രണ്ടാം നമ്പർ ബൂത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയുടെ പേരിനു നേരെ എസ്ഡിപിഐ എന്ന് രേഖപെടുത്തിയതായി പരാതി. ഇത് വോട്ടർമാർക്ക് ആശയ കുഴപ്പത്തിന് ഇടയാക്കി. സംഭവത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻന് അടക്കം പരാതി നൽകുമെന്ന് വെഫയർ പാർട്ടി നേതാക്കൾ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും മിന്നുന്ന വിജയം നേടുമെന്ന് എം.എം മണി എം.എൽ.എ

ഇടുക്കി: ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും മിന്നുന്ന വിജയം നേടുമെന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി. ഇരുപതേക്കർ സെർവിന്ത്യ എൽ പി സ് കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പരിപാടികളടക്കം എൽ ഡി എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിത്തരും. രാഹുൽ മാങ്കൂട്ടത്തിൻ്റെ വിഷയം യു ഡി എഫിന് ചെറുതായെങ്കിലും ദോഷം ചെയ്യും. സംസ്ഥാനത്താകെ വലിയ …

ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും മിന്നുന്ന വിജയം നേടുമെന്ന് എം.എം മണി എം.എൽ.എ Read More »

കുളിക്കാനിറങ്ങിയ യുവാവ് ചെക്ഡാമിൽ മുങ്ങി മരിച്ചു

ഇടുക്കി: നെടുങ്കണ്ടം കരുണാപുരം ചാലക്കുടിമെട്ട് കൂമ്പൻപ്പാറ ഷാജിയുടെ മകൻ ശ്രീജിത്താണ്(23) വീടിന് ഒരു കിലോമീറ്റർ ദൂരെയുള്ള ചെക്ഡാമിൽ മുങ്ങിമരിച്ചത്. രാവിലെ വോട്ട് ചെയ്ത് വീട്ടിൽ വന്ന ശേഷം മാതാപിതാക്കൾ വണ്ടിപ്പെരിയാറിൽ മരണവീട്ടിൽ പോയസമയത്താണ് ഇരട്ട സഹോദരങ്ങളായ ശ്രീനാഥും ശ്രീജിത്തും ചേർന്ന് ചെക്ക്ഡാമിന് സമീപത്തേക്ക് പോയത്. അവിടെ എത്തിയ ശ്രീജിത്ത് കുളിക്കാനിറങ്ങുകയും മുങ്ങി താഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ഓടികുടിയ പ്രദേശവാസികൾ ചേർന്നാണ് മൃതശരീരം കരക്കെത്തിച്ചത്. മാതാവ് ഓമന. സഹോദരി ഷിബിന. കമ്പംമെട്ട് െപാലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. …

കുളിക്കാനിറങ്ങിയ യുവാവ് ചെക്ഡാമിൽ മുങ്ങി മരിച്ചു Read More »

കല്യാണം നിരോധിച്ച് കർണാടക ക്ഷേത്രം

‌ബാംഗ്ലൂർ: ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വിവാഹങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ക്ഷേത്രം. കർണാടകയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രമാണ് വിവാഹം നടത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വിവാഹം നടത്തുന്ന ദമ്പതികളിൽ ഭൂരിഭാഗവും വിവാഹമോചനം നേടുന്ന സമയത്ത് ക്ഷേത്രത്തിൻറെ സ്ഥിരീകരണത്തിനായി സമീപിക്കുന്നുവെന്നും അതു മൂലം പുരോഹിതർ ബുദ്ധിമുട്ടിലാകുന്നുവെന്നുമാണ് വിവാഹം നിരോധിക്കുന്നതിനായി ക്ഷേത്രം ചൂണ്ടിക്കാണിക്കുന്ന കാരണം. വിവാഹം നടത്തില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ബാംഗ്ലൂർ സ്വദേശി കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ക്ഷേത്രത്തോട് കാരണം തേടിയപ്പോഴാണ് …

കല്യാണം നിരോധിച്ച് കർണാടക ക്ഷേത്രം Read More »

ഇൻ്റിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആയിരക്കണക്കിന് യാത്രക്കാരെ വലച്ച ഇൻഡിഗോ പ്രതിസന്ധിയിൽ ആശങ്ക പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങളുടെ ചട്ടങ്ങളും നല്ലതാണ്, പക്ഷേ അത് വ്യവസ്ഥിതി തിരുത്തുന്നതിനായിരിക്കണം, അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായിരിക്കരുത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എൻഡിഎ പാർലമെൻറിറി പാർട്ടി യോഗത്തിൽ മോദി ഇക്കാര്യം സംസാരിച്ചതായി കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോക്കെതിരേ നടപടിക്കൊരുങ്ങുകയാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും. ആ സ്ളോട്ടുകൾ മറ്റ് കമ്പനികൾക്ക് കൈമാറിയേക്കും. ബുധനാഴ്ച 200 …

ഇൻ്റിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി Read More »

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിൽ വീണ്ടും എസ്.ഐ.ആർ നടപടികൾ നീട്ടി. രണ്ടു ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രീംകോടതി നീട്ടി നൽകിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിൻറെ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നാണ് വിശദീകരിച്ചത്. 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടി നൽകിയത്. നേരത്തെ കേരളത്തിന് മാത്രമായി ഒരാഴ്ച സമയം …

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി നൽകി സുപ്രീംകോടതി Read More »

ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹരിത പോളിങ്ങ് ബൂത്തുകൾ

ഇടുക്കി: തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹരിത പോളിങ്ങ് ബൂത്തുകൾ. ശുചിത്വ മിഷന്റെ സഹകരണത്തോടെ പനമ്പ്, ഓല, മുള, ഈറ്റ, പായ, കച്ചി തുടങ്ങിയവ ഉപയോഗിച്ചാണ് ബൂത്ത് സജ്ജമാക്കിയത്. എല്ലാ ബുത്തുകളും ഹരിതചട്ടം പാലിക്കണമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഹരിത പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയത്. പോളിങ്ങ് ബൂത്തിലേക്കുള്ള പാതയുടെ ഇരുവശങ്ങളിലും ഹരിതചട്ടം പാലിച്ച് വിവിധതരം വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച അലങ്കാരങ്ങളുമുണ്ട്. ബുത്തിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും …

ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹരിത പോളിങ്ങ് ബൂത്തുകൾ Read More »

അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി

കണ്ണൂർ: ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർപ്രകാശിൻറെ സമീപനം നാടിൻ്റെ പൊതുവികാരത്തിന് എതിരാണ്. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ക്രിമിനൽ പൊലീസെന്ന ദിലീപിൻറെ ആരോപണം എന്തിനാണെന്ന് മനസിലായില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ഉണ്ടായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള എതിർപ്പ് ദിലീപ് അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലപാട് മാറ്റി അടൂർ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. താൻ പറഞ്ഞതിൽ ഒരു വശം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്. ബുധനാഴ്ച രാവില അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും, കുറ്റവിമുക്തനാക്കപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമാണ്. ദിലീപിൻ്റെ അറസ്റ്റിനെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവന വന്നയുടനെ തന്നെ കെ.പി.സി.സി നേതൃത്വം അടൂർപ്രകാശിനെ തള്ളിയിരുന്നു. തുടർന്നാണ് മലക്കം മറിച്ചിൽ.

മദ്യ വിൽപ്പനയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ

റിയാദ്: മദ്യ വിൽപ്പനയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ. മുസ്ലിം അല്ലാത്ത വിദേശികളായ താമസക്കാർക്ക് മദ്യം വിൽക്കാനാണ് അനുമതി നൽകാനാണ് നീക്കം. എന്നാൽ മാസവരുമാനം 50,000 റിയാലോ അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളവർക്കു മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നു മാത്രം. റിയാദിലെ മദ്യ വിൽപ്പന ശാലയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി വരുമാനം വെളിപ്പെടുത്തുന്ന സാലറി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതായി വരും. കഴിഞ്ഞ വർഷമാണ് വിദേശ നയതന്ത്രജ്ഞർക്കു വേണ്ടി റിയാദിൽ മദ്യ വിൽപ്പനശാല ആരംഭിച്ചിത്. പിന്നീടത് പ്രീമിയം റെസിഡൻസി സ്റ്റാറ്റസ് …

മദ്യ വിൽപ്പനയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ Read More »

ഫെഫ്കയിൽ നിന്ന് രാജി വച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഫെഫ്ക സംഘടനയിൽ നിന്ന് രാജി വച്ച് ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപിച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമായിരിക്കില്ല എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതിജീവിതയെ വിളിച്ച് സംസാരിക്കാൻ പോലും തയാറാകാതെയാണ് സംഘടന ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരക്കിട്ട നീക്കം നടത്തുന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. അമ്മ സംഘടന മുൻപും സ്ത്രീകൾക്കൊപ്പം നിന്നിട്ടില്ലെന്നും നേതൃത്വം സ്ത്രീകളാണെങ്കിലും പറയുന്നത് പുരുഷന്മാരുടെ വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥാനാർത്ഥിയെയും ആക്രമിച്ച കേസ്; എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിനെയും സ്ഥാനാർത്ഥി അനീറ്റ് ജോഷിയെയും ജിബിൻ ജോർജിനെയും വഴിയിൽ തടഞ്ഞു വച്ച് ആക്രമിച്ച എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യമുന്നണി കഞ്ഞിക്കുഴിയിൽ വലിയ വിജയത്തിലേക്ക് കുതിച്ചു നീങ്ങുമ്പോൾ അതിൽ വിറളി പിടിച്ച ഇടതുപക്ഷം ആക്രമണങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടികളുമായിട്ടാണ് എൽഡിഎഫിന്റെ നേതൃത്വം മുന്നോട്ടു നീങ്ങുന്നത്. അതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് പ്രസിഡൻ്റിനെയും സ്ഥാനാർത്ഥിയെയും കൂടെയുള്ള …

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥാനാർത്ഥിയെയും ആക്രമിച്ച കേസ്; എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി Read More »

കോടതി വിധിയെ മാനിക്കുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കണം, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല: ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എൻറെ അഭിപ്രായം. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല എന്നും നടൻ പറഞ്ഞു. അതിജീവിത എൻറെ സഹപ്രവർത്തകയാണ്. വളരെ അടുത്ത സുഹൃത്താണ്. എന്നാൽ, വിധി വന്ന ശേഷം സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി അറിയിച്ചു. വിധിയെപ്പറ്റി അഭിപ്രായം പറഞ്ഞാൽ കോടതി നിന്ദയാകും. ആരോപിതനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടി. തൊടുപുഴ കുമ്മംകല്ല് ബി.ടി.എം സ്കൂളിൽ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് …

കോടതി വിധിയെ മാനിക്കുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കണം, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല: ആസിഫലി Read More »

ഐതിഹാസികമായ ഒരു തിരിച്ചുവരവ് യു.ഡി.എഫിന് ഉണ്ടാകും; വി.ഡി സതീശൻ

എറണാകുളം: ഐതിഹാസികമായ ഒരു തിരിച്ചുവരവ് യു.ഡി.എഫിന് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പറവൂർ കേസരി കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി. ജനങ്ങൾ യു.ഡി.എഫിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ പൊതുജനവികാരമുണ്ട്. ശബരിമല സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ അതിന്കാരണമായി. ഉന്നതരായ സി.പി.എം നേതാക്കൾ സ്വർണ്ണ കൊള്ളക്ക് പിന്നിലുണ്ടെന്നും അവർക്കെതിരെ ഇതുവരെ ഒരു നടപടി പോലും എടുക്കാത്തത് ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം …

ഐതിഹാസികമായ ഒരു തിരിച്ചുവരവ് യു.ഡി.എഫിന് ഉണ്ടാകും; വി.ഡി സതീശൻ Read More »

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: പി.ജെ ജോസഫ് എം.എൽ.എ പുറപ്പുഴ പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കാറ്റ് മാറി വീശും. നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോവുക സ്വാഭാവികമെന്നും അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ പോകുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയില്ല: ജീവനക്കാർ പ്രതിഷേധിച്ചു

തൊടുപുഴ: പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ പോകുന്നവർക്ക് പുലർച്ചേ അഞ്ചിന് വാഹന സൗകര്യം തൊടുപുഴ സിവിൽ സ്റ്റേഷനു സമീപത്തു നിന്നുണ്ടാകുമെന്ന് അറിയിച്ചിരുന്നു. മൂന്ന് ബസിൽ കയറാനുള്ള ജീവനക്കാർക്ക് ഒരു ബസ് മാത്രമാണ് ഉണ്ടായിരുന്നത്. വനിതാ ജീവനക്കാർ ഉൾപ്പടെ ഇരുന്നൂറോളം ജീവനക്കാരുണ്ടായിരുന്നു. വളവുകളും കയറ്റങ്ങളുമുള്ളഹൈറേഞ്ച് വഴിയിലൂടെ മൂന്ന് മണിക്കൂർ ബാഗുമായി നിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. നെടുങ്കണ്ടം, മൂന്നാർ, പീരുമേട്, പൈനാവ്,ചെറുതോണി,കട്ടപ്പന ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടവർക്കാണ് ഈ ദുരിതം ഉണ്ടായിത്. തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ലാതല മോണിറ്ററിംഗ് സമിതി മുൻപാകെ എത്തിയ രണ്ട് പരാതികൾ തീർപ്പാക്കിയതായി ജില്ലാ കളക്ടർ

ഇടുക്കി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ മൂന്ന് കരാർ ജീവനക്കാർ ജോലിക്ക് ഹാജരാകാതെ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയുടെയും കരാർ ജീവനക്കാരുടെയും വിശദീകരണം ലഭ്യമായതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാൻ സമിതി തീരുമാനിച്ചിരുന്നു. പരാതി സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. തങ്ങൾ അവധിയിലാണെന്ന് ജീവനക്കാർ വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് പരാതി തീർപ്പാക്കാൻ ജില്ലാതലസമിതി യോഗം തീരുമാനിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സർവേയർമാരെ നിയമിക്കുന്നതിനെതിരേ സമർപ്പിച്ച പരാതിയിൽ ചട്ടലംഘനമില്ലെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് …

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ലാതല മോണിറ്ററിംഗ് സമിതി മുൻപാകെ എത്തിയ രണ്ട് പരാതികൾ തീർപ്പാക്കിയതായി ജില്ലാ കളക്ടർ Read More »

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിപ്പിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ്.പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ‌ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗിന് ജില്ല സജ്ജം; ജില്ലാ കളക്ടർ, 9,12,133 വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക്

ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജകമണ്ഡലം/വാർഡുകളിലേക്കാണ് ഇന്ന് (ഡിസംബർ ഒമ്പതിന്) വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ 9,12,133 വോട്ടർമാരുണ്ട്. ഇതിൽ 4,43,521 പുരുഷൻമാരും 4,68,602 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 10 പേർ പ്രവാസികളാണ്. ജില്ലയിലെ എല്ലാ …

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗിന് ജില്ല സജ്ജം; ജില്ലാ കളക്ടർ, 9,12,133 വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക് Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ കളക്ടർ ഇടമലക്കുടി സന്ദർശിച്ചു

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടമലക്കുടിയിലെ പോളിംഗ് ബൂത്തുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശിച്ചു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി. എം ആര്യൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. പരപ്പയാർകുടി ഉൾപ്പടെയുളള 14 ബൂത്തുകളിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ പ്രദേശവാസികളുമായും സംസാരിച്ചു. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് സംഘം സംസ്ഥാനത്തെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെത്തിയത്. ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് കൂടി …

തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ കളക്ടർ ഇടമലക്കുടി സന്ദർശിച്ചു Read More »

ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് വിമാനനിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. എന്നാൽ അതിനു ശേഷവും പല വിമാനക്കമ്പനികളും ഉയർന്ന ടിക്കറ്റ് ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇപ്പോൾ ഉയർന്ന‌‌ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ഉത്തരവിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് അധിക തുക തിരിച്ചു നൽകുക. എയർ ഇന്ത്യ എക്പ്രസ് പുതിയ നിയന്ത്രണം‌ പൂർണമായും നടപ്പാക്കിയതായി എയർ ഇന്ത്യ‌ ഗ്രൂപ്പ് തിങ്കളാഴ്ച പുലർച്ചെ അറിയിച്ചു. എയർ …

ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ Read More »

സമാധാന കരാർ ലംഘിച്ച് കംബോഡിയയും തായ്‌ലൻഡും വീണ്ടും സംഘർഷത്തിൽ

ബാങ്കോക്ക്: കംബോഡിയ- തായ്‌ലൻഡ് അതിർത്തി വീണ്ടും സംഘർഷഭരിതമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാർ പിന്തള്ളിക്കൊണ്ടാണ് സംഘർഷം രൂക്ഷമായത്. കംബോഡിയയുടെ ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ കംബോഡിയൻ സൈനിക താവളങ്ങൾക്ക് നേരെ തായ്‌ലൻഡ് വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഇരു രാജ്യങ്ങളും രം​ഗത്തെത്തി. ഉബോൻ റാച്ചത്താനി പ്രവിശ്യയിൽ കംബോഡിയൻ സൈന്യം തായ് സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയതോടെയാണ് …

സമാധാന കരാർ ലംഘിച്ച് കംബോഡിയയും തായ്‌ലൻഡും വീണ്ടും സംഘർഷത്തിൽ Read More »

ആലപ്പുഴ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു

ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൻറെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15ന് മുല്ലയ്ക്കല്‌ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതിൽക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് …

ആലപ്പുഴ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു Read More »

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്ന്ൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. നടൻ ദിലീപ് രാവിലെ തന്നെ അഭിഭാഷകൻ അഡ്വ.രാമൻപിള്ളയുടെ ഓഫീസിൽ എത്തിയശേഷമാണ് അഭിഭാഷകരൊടപ്പം കോടതിയിലെത്തിയത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ളവരും അഭിഭാഷകർക്കൊപ്പമാണ് കോടതിയിലെത്തിയത്. കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ …

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടു Read More »

ആശുപത്രിയിൽ പോയി മടങ്ങുന്നിതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു

പീരുമേട്: താലൂക്ക് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടയിൽ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. അമ്പലംകുന്നിൽ ചരിവുപുരയിടം വീട്ടിൽ, പെയിൻ്റിംഗ് തൊഴലാളി ആയിരുന്ന വി.ഡി ഷാജിയാണ്(65) മരിച്ചത്. വീട്ടിലേക്ക് കയറുന്ന സ്റ്റെപ്പിൽ പിന്നിലേക്ക് വീഴുകയാരുന്നു. സമീപവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദേഹം ഇടക്കി മെഡിക്കൽ കോളേജിൽ പോസ്സ്റ്റുമാർട്ടത്തിന് ആയി മാറ്റി. ഭാര്യ കുഞ്ഞമ്മ. സംസ്കാരം ഞായറാഴ്ച (07-12-2025) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റു തടയാതെ സെഷൻസ് കോടതി. ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാനായി മാറ്റി. അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി വ്യക്തമാക്കി. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടായിരുന്നെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുൽ ഹർജിയിൽ വാദിച്ചത്. പരാതിയിൽ യുവതിയുടെ പേരില്ല, സ്ഥലമില്ല, സമയമില്ല തുടങ്ങിയ വാദങ്ങളും …

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി Read More »

കാട്ടാന ആക്രമണത്തിൽ അട്ടപ്പാടിയിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവ സെൻസറസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറുമായ കാളിമുത്തുവാണ്(52) മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടുന്നതിനിടെ കാളി മുത്തുവിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കും

കൊല്ലം: കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തും. വെള്ളിയാഴ്ച കൊല്ലം കൊട്ടിയത്താണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് അപകടം ഉണ്ടായത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്‌ …

കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കും Read More »

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന വിജയം നേടും: അഡ്വ. അമ്പിളി ജേക്കബ്

തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് മുൻമന്ത്രി യശ:ശരീരനായ റ്റി.എം ജേക്കബിന്റെ മകൾ അഡ്വ. അമ്പിളി ജേക്കബ് പറഞ്ഞു. മൂലമറ്റം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സജി പി ജോസിന്റെ കുടയത്തൂർ മണ്ഡല പര്യടന സമാപന സമ്മേളനത്തിൽ കാഞ്ഞാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമ്പിളി ജേക്കബ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ നിസാർ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു.

പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിക്കും

തൊടുപുഴ: വ്യക്തികളുടെ മാനസാന്തരം, കുടുംബങ്ങളുടെ വിശുദ്ധീകരണം, ഇടവകയുടെ നവീകരണം തുടങ്ങിയ ലക്ഷ്യത്തോടെ പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം നടത്തും. വിൻസെൻഷ്യൻ വൈദികർ നേത്യത്വം നൽകും. പൊതുധ്വാനം, ഭവനസന്ദർശനം, ദിവ്യകാരുണ്യ ആരാധന, പരിഹാരപ്രദക്ഷിണം എന്നിവ ധ്യാനത്തിൻ്റെ ഭാ​ഗമായി ഉണ്ടായിരിക്കും. ഏഴിന് ഉദ്ഘാടന ദിവസം രാവിലെ 5.15ന് വിവിധ കൂട്ടായ്മ കേന്ദ്രങ്ങളിൽ നിന്നും റാലികൾ പള്ളിയിൽ എത്തിച്ചേരും, വൈകിട്ട് 5.30ന് വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുശേഷിപ്പിന് സ്വീകരണം. ആറിന് …

പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിക്കും Read More »

സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ

ന്യൂഡൽഹി: വെള്ളിയാഴ്ച ചേർന്ന ലോക്സഭയുടെ മൺസൂൺ സെക്ഷനിൽ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘റൈറ്റ് ടു ഡിസ്കണക്റ്റ്’. ഇതിന് പുറമേ വധശിക്ഷ റദ്ദാക്കാനുള്ള ബില്ലും ആർത്തവാനുകൂല്യ ബില്ലുകളും അവതരിപ്പിക്കുപ്പെട്ടു. ഔദ്യോഗിക ജോലി സമയത്തിന് ശേഷം ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും ഓരോ ജീവനക്കാരനും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ. തൊഴിലാളി ക്ഷേമ അതോറിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബിൽ എൻസിപി എംപി സുപ്രിയ …

സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ Read More »

വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാനകമ്പനികൾ ടിക്കറ്റുകളുടെ നിരക്ക് ഇരട്ടയാക്കിയ നടപടിയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. മുൻ നിശ്ചയിച്ച നിരക്ക് പരിധി കർശനമായി പാലിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് നിർ‌ദേശം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇൻഡിഗോയുടെ പ്രതിസന്ധി മറ്റ് വിമാനകമ്പനികൾ മുതലെടുക്കുകയായിരുന്നു. കൊച്ചി – ബെംഗളൂരു …

വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം Read More »

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെതിരേ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. നെഹ്റുവിൻ്റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമർശനവും സ്വാഗതാർഹമാണ്. ബിജെപിയുടെയും ആർഎസ്എസിൻറെയും പേര് പരാമർശിക്കാതെയായിരുന്നു സോണിയയുടെ വിമർശനം. ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ ഈ നീക്കത്തെ സർദാർ പട്ടേൽ തടഞ്ഞിരുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ആരോപണം …

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി Read More »