Timely news thodupuzha

logo

Health

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത നിർദേശവുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: വയനാട് ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ(ഐ സി എം ആർ) അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ സി എം ആർ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും അതേസമയം, കോഴിക്കോട് മരുതോങ്കരയിൽ നിപ ആൻറിബോഡി കണ്ടെത്തിയതായും …

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത നിർദേശവുമായി ആരോ​ഗ്യ വകുപ്പ് Read More »

രോഗികൾക്ക് ജീവഹാനി വരുത്തുന്ന തരത്തിൽ പണം തട്ടി; വി.ഡി.സതീശൻ

കൊച്ചി: സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രോഗികൾക്ക് ജീവഹാനി വരുത്തുന്ന തരത്തിൽ പണം തട്ടിയെന്നും മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻറെ സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമാണ് ഉണ്ടായത്. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. 26 ആശുപത്രികൾക്ക് കാലവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. 1610 ബാച്ച് മരുന്നുകൾക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. പർച്ചേഴുസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടയിൽ ഹൃദയാഘാതമുണ്ടായി ഒരാഴ്ചയ്ക്കിടെ മരിച്ചത് ആറു പേർ. പ്ലസ്ടു വിദ്യാർഥിയും ഇത്തരത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചിട്ടുണ്ട്. നവരാത്രി ആഘോഷകാലത്ത് ഇതു കൂടാതെ മറ്റു കാരണങ്ങളാൽ 22 പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഒക്റ്റോബർ 15നാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. ഗർബ നൃത്തം സംഘടിപ്പിക്കുന്ന സംഘടനകളോടെല്ലാം വൈദ്യ സംഘത്തിൻറെ സേവനവും ആംബുലൻസ് സേവനവും ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വിഭാഗം നിർദേശിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഗുജറാത്തിൽ ഗർബ നൃത്തം അരങ്ങേറാറുള്ളത്. ഖേഡ …

ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ Read More »

യു.പിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വിയും ഹെപ്പറ്റെറ്റിസും

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐവി, ഹെപ്പറ്റെറ്റിസ്.ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. കാൺപൂരിലെ ലാലാ ലജ്പത് റായ് (എൽഎൽആർ) സർക്കാർ ആശുപത്രിയിലാണ് സംഭവം. തലസേമിയ രോഗത്തെ തുടർന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയിൽ പ്രായമുളള കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് കാരണം എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

തൊടുപുഴ: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്സിന്‍റേയും തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 22ന് രാവിലെ 9:30 മുതല്‍ ഉച്ച കഴിഞ്ഞ് 3:30 വരെ രാജകുമാരി പഞ്ചായത്ത് ഹാളില്‍ വെച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഉദ്ഘാടനം രാജാക്കാട് എസ്.എച്ച്.ഒ പങ്കജാക്ഷൻ.ബി നിർവ്വഹിക്കും. എൻ.എഫ്.പി.ആർ സംസ്ഥാന സെക്രട്ടറി അനാർകിളി ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പന്‍ചോല എസ്.എച്ച്.ഒ വിനോദ്കുമാര്‍.കെ.ജി, എൻ.എഫ്.പി.ആർ ഇടുക്കി ജില്ലാ രക്ഷാധികാരി ജോഷി കന്യകുഴിയിൽ, എൻ.എഫ്.പി.ആർ ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. കെ.റ്റി.മത്യു, …

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് Read More »

കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയെന്നും പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പോസ്‌റ്റിൽ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസ്സിലാക്കിയതിൽ നന്ദി ഉണ്ടെന്നും ശ്രീലക്ഷ്‌മി പറഞ്ഞു.

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി.

വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച ദമ്പതികൾ തൊടുപുഴ:വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച ദമ്പതികൾ. കുടയത്തൂർ നരിക്കുഴിയിൽ  എൻ.വി. മാത്യു,(92) ഭാര്യ മേരി (90)  എന്നിവരാണ് മരണത്തിലും ഒന്നിച്ചത്.രണ്ടാഴ്ച മുൻപാണ് വാർദ്ധക്യ സഹജമായ രോഗം മൂലം മാത്യൂ മരണമടഞ്ഞത്.മേരി തിങ്കളാഴ്ചയാണ് മരിച്ചത്.രോഗ ബാധിതയായിരുന്നു.മേരിയുടെ  സംസ്കാരശുശ്രൂഷകൾ  18.10.2023 ബുധൻ  ഒളമറ്റത്തുള്ള മകൻ എൻ.എം. സെബാസ്റ്റ്യന്റെ ഭവനത്തിൽ 2 മണിക്ക് ആരംഭിച്ച് 3 മണിക്ക് …

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി. Read More »

ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023, നടൻ കുഞ്ചാക്കോ ബോബൻ ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പങ്കെടുപ്പിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ ഡിസംബർ ഒമ്പതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് വയസ് മുതൽ 70 വയസ് വരെയുള്ള ആളുകളുടെ വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കൈ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾ സ്വീകരിച്ചവർക്കും ദാതാക്കൾക്കും ഗെയിംസിൽ പങ്കെടുക്കാം. ഒരാൾക്ക് …

ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023, നടൻ കുഞ്ചാക്കോ ബോബൻ ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.ഡി.സി ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ(സി.ഡി.സി) ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു. സി.ഡി.സിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in situ hybridization) മുതലായ പരിശോധനകളും, ബയോകെമിക്കൽ പരിശോധനയും ലാബോറട്ടറിയിൽ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന ലാബുകൾക്ക് എൻ.എ.ബിഎൽ അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് എം.സി.സിയിലും സി.ഡി.സിയിലും എൻ.എ.ബി.എൽ അക്രഡിറ്റേഷൻ …

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.ഡി.സി ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു Read More »

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു

കോഴിക്കോട്: അകാലത്തിൽ മരണപ്പെട്ട മകനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാല് പേർക്ക് പുതുജീവൻ നൽകിയ ശേഷമാണ് മകൻ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ് മനസിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ മരണപ്പെട്ട പി. വിഷ്ണുവിന്‍റെ(22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് രാത്രി …

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു Read More »

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

തിരുവനന്തപുരം: പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ രാത്രി 12.30ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ ഗൈനക്കോളജി ഡോക്‌ടർ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയതായും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് ഡ്യൂട്ടി നഴ്സുമാർ എസ്.എ.റ്റി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്.എ.റ്റി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബ വ്യക്തമാക്കി. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻറെ പ്രതികരണം. …

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി Read More »

ആരോഗ്യ സ്‌ക്വാഡിന്റെ പരിശോധന, തൊടുപുഴയിലെ രണ്ടു ബാർ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ

തൊടുപുഴ: ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ആരോഗ്യ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹോട്ടലുകളിലും ബാറുകളിലും പരിശോധന നടത്തി. നഗരപരിധിയിലുള്ള അഞ്ച് ബാറുകളിലും മൂന്ന് ഹോട്ടലുകളിലും പരിശോധന നടത്തിയതിൽ രണ്ടു ബാർ ഹോട്ടലുകളിൽ നിന്നും പാകം ചെയ്ത പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തി. എം.ജി സ്ക്വയറിലുള്ള ഹോട്ടൽ സീസർ പാലസ്, പുളിമൂട് ജംഗ്ഷനിലുള്ള ഹോട്ടൽ സിലോൺ എന്നിവിടങ്ങളിൽ നിന്നാണ് പാകം ചെയ്ത …

ആരോഗ്യ സ്‌ക്വാഡിന്റെ പരിശോധന, തൊടുപുഴയിലെ രണ്ടു ബാർ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ Read More »

ആർദ്രം ആരോഗ്യം; ലീലാമ്മയ്‌ക്ക് കണ്ണിന്റെ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായം ഉറപ്പ് നൽകി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: ലീലാമ്മയ്‌ക്ക് ഇനി ആരും കുടെയില്ലെന്ന തോന്നൽ വേണ്ട, ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിൽ കൂന്തള്ളൂർ സ്വദേശിയായ 71കാരി ലീലാമ്മയുടെ കണ്ണിന്റെ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായം ഉറപ്പായി. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ലീലാമ്മ തന്റെ സങ്കടം മന്ത്രിയോട് പറഞ്ഞത്.കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്നും ആരും കൂടെകാണില്ലെന്നും ലീലാമ്മ മന്ത്രിയോട് പറഞ്ഞു. ഞങ്ങളെല്ലാം കൂടെയുണ്ട് വിഷമിക്കേണ്ടതില്ലെന്ന് ഉറപ്പു നൽകിയ മന്ത്രി ഉടൻ തന്നെ മന്ത്രി തിരുവനന്തപുരം കണ്ണാശുപത്രി(ആർ.ഐ.ഒ) സൂപ്രണ്ടിനെ വിളിച്ച് വേണ്ട …

ആർദ്രം ആരോഗ്യം; ലീലാമ്മയ്‌ക്ക് കണ്ണിന്റെ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായം ഉറപ്പ് നൽകി ആരോ​ഗ്യ മന്ത്രി Read More »

കോഴിക്കോട് ഗുണ്ടാസംഘങ്ങളുടെ സംഘർഷം, പരിക്കേറ്റവരുമായി സഞ്ചരിച്ച മെഡിക്കൽ കോളെജ് ജീപ്പിനു നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട്: മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ നിർത്തിയിട്ട ജീപ്പിനു നേരെ പെട്രോൾ ബോംബേറ്.ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോൾ ബോംബേറുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച പുലർചെയ്യാണ് സംഭവം. കഴിഞ്ഞ ദിവസം പൂവാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ മൂന്നു പേരെയാണ് ജീപ്പിൽ മെഡിക്കൽ കോളെജിൽ എത്തിച്ചത്. തുടർന്ന് പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിനു നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ ജീപ്പിന് കേടുപാടുകൾ ഉണ്ടായി. സംഭവത്തിൽ പൊലീസ് …

കോഴിക്കോട് ഗുണ്ടാസംഘങ്ങളുടെ സംഘർഷം, പരിക്കേറ്റവരുമായി സഞ്ചരിച്ച മെഡിക്കൽ കോളെജ് ജീപ്പിനു നേരെ പെട്രോൾ ബോംബേറ് Read More »

പ്രവർത്തന മികവുമായി തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്…

തൊടുപുഴ :ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ സംഭാവന ചെയ്തുകൊണ്ട് തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്. ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം നാളെ (7-10-23) ശനിയാഴ്ച നടക്കും. പ്രമുഖ സിനിമാതാരം രമേഷ് പിഷാരടി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി എസ് പി ശ്രീ. വി.യു. കുര്യാക്കോസ് ഐപിഎസ് മുഖ്യാതിഥി ആയിരിക്കും. സിനിമാ സീരിയൽ താരം സി.ജി. നായർ, സ്മിതാ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സുരേഷ് അദ്വാനി, വൈസ് ചെയർമാൻ മിസിസ്സ് ഗീതാ സുരേഷ് അദ്വാനി, ഭരണ, …

പ്രവർത്തന മികവുമായി തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്… Read More »

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, എറണാകുളം ജനറൽ ആശുപത്രിയിൽ രജിസ്ട്രേഷൻ തുടങ്ങി

കൊച്ചി: ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കേരള സ്റ്റേറ്റ് ഒർ​ഗാൻ റ്റിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷൻ(K-SOTO) അംഗീകാരം ലഭിച്ചതോടെ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്ത് അവയവ മാറ്റിവക്കൽ ശസ്ത്രക്രിയ അംഗീകാരം നൽകുന്ന സർക്കാർ സംവിധാനമാണ് K SOTO. രക്ത ബന്ധമുള്ള വൃക്കദാതാക്കളെയാണ് പ്രധാനമായും ഈ പരിപാടിയിലൂടെ വൃക്ക മാറ്റിവക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ളത്. കെടാവർ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെ മറ്റുതരത്തിലുള്ള ദാതാക്കളെയും പരിഗണിക്കും. രജിസ്ട്രേഷൻ താല്പര്യമുള്ളവർ കോ ഓഡനേറ്ററെ ബന്ധപ്പെടുക. ഫോൺ നമ്പർ: 8891924136. നെഫ്രോളജി വിഭാഗത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ട്രാൻസ്പ്ലാന്റേഷൻ …

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, എറണാകുളം ജനറൽ ആശുപത്രിയിൽ രജിസ്ട്രേഷൻ തുടങ്ങി Read More »

മഴ ജാ​ഗ്രതാ; പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധവേണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ക്യാമ്പിലാര്‍ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ പാര്‍പ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് മരുന്ന് മുടങ്ങരുത്. കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉറപ്പ് …

മഴ ജാ​ഗ്രതാ; പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധവേണമെന്ന് ആരോ​ഗ്യ മന്ത്രി Read More »

ലോക സെറിബ്രൽ പാൾസി ദിനം വിപുലമായി ആചരിക്കാൻ ഒരുങ്ങി നിപ്‌മ‌ർ

തൃശൂർ: ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുന്നത് പ്രമാണിച്ച് വിവിധ പരിപാടികൾ ഒരുക്കി നിപ്‌മ‌ർ. സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് ഫേസ്‌ബുക്കിലൂടെ പരിപാടികളെപ്പറ്റി അറിയിച്ചത്. സെറിബ്രൽ പാൾസി ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്ന് മുതൽ ഏഴ് വരെ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് നിപ്‌മർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കുറിച്ചു. സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിപ്‌മ‌ർ. പരിപാടികളോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിപ്മറിലെ …

ലോക സെറിബ്രൽ പാൾസി ദിനം വിപുലമായി ആചരിക്കാൻ ഒരുങ്ങി നിപ്‌മ‌ർ Read More »

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം

ന്യൂഡൽഹി: ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്ത മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്. അതേസമയം, മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് ആശുപത്രി അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള ജീവനക്കാർക്ക് പരിചരിക്കാൻ കഴിയുന്നതിനും ഏറെയാണ് എത്തുന്ന രോഗികളുടെ എണ്ണം.മരണത്തിന് കാരണം ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള …

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം Read More »

സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി

എറണാകുളം: സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 30 വയസിൽ മുകളിലുള്ള ഏഴ് ലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യത സ്താർബുദത്തിനാണ്. സെർവിക്കൽ കാൻസറും വർധിക്കുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന. കാൻസറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു …

സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി Read More »

പൊതുജനാരോ​ഗ്യം; കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി

എറണാകുളം: പൊതുജനാരോ​ഗ്യ രം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊതുജനാരോ​ഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസർ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ ആരോ​ഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സർക്കാർ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. …

പൊതുജനാരോ​ഗ്യം; കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി Read More »

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 2ന്

കൊച്ചി: സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായി പൂർത്തീകരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ക്യാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഒക്ടോബർ രണ്ട് തിങ്കൾ രാവിലെ 10ന് നിർവഹിക്കും. സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ക്യാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ …

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 2ന് Read More »

സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല, പി.ജി ഡോക്ടർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു, ഒ.പി പൂർണമായും ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. രാവിലെ എട്ടു മുതൽ ശനിയാഴ്ച രാവിലെ എട്ടു വരെയാണ് സമരം. അത്യാഹിത, ഐ.സി.യു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പി.ജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഒ.പി ഡ്യൂട്ടി ഡോക്ടർമാരും പൂർണമായും ബഹിഷ്‌കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിൽ എല്ലാ …

സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല, പി.ജി ഡോക്ടർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു, ഒ.പി പൂർണമായും ബഹിഷ്‌കരിക്കും Read More »

സ്മിത ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനാചരണം 29ന്

തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനാചരണം 29ന് നടത്തും. രാവിലെ 11ന് ഡോ. പ്രവീണിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് ആശുപത്രി അങ്കണത്തിൽ നടക്കും. 11.20ന് ദിനാചരണം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈക്ക് റാലി നടത്തും. സിനിമാ താരം നിശാന്ത് സാ​ഗർ ഹെൽമെറ്റ് കൈമാറും. സി.ഇ.ഒ നിഹാജ്.ജി.മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഈപ്പൻ തുടങ്ങിയവർ പ്രസം​ഗിക്കും.

നിപാ ഭീതി; ചൊവ്വ മുതൽ വ്യാഴാഴ്ച വരെ നിശ്ചയിച്ചിരുന്ന ഏതാനും പി.എസ്‍.സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: നിപായുടെ സാഹചര്യത്തിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ പി.എസ്‍.സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ വച്ച് നടത്തേണ്ടിയിരുന്ന വകുപ്പുതല പരീക്ഷകൾ അടക്കമുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല. പിഎസ്‍സി വ്യാഴാഴ്ചവരെ മാറ്റിയ പരീക്ഷകൾ – ചൊവ്വാഴ്ച മാറ്റിയ പരീക്ഷകൾ : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി പി യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റ​ഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ …

നിപാ ഭീതി; ചൊവ്വ മുതൽ വ്യാഴാഴ്ച വരെ നിശ്ചയിച്ചിരുന്ന ഏതാനും പി.എസ്‍.സി പരീക്ഷകൾ മാറ്റിവച്ചു Read More »

ഹോമിയോ ഡോക്‌ടർ നിയമന കോഴവിവാദം; അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്

മലപ്പുറം: ആയുഷ് വകുപ്പിൽ ഹോമിയോ ഡോക്‌ടർ നിയമന കോഴവിവാദത്തിൽ ഇടനിലക്കാരനായി പ്രവർത്തുച്ചുവെന്ന് ആരോപണ വിധേയനായ അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്തത്. പിന്നീട് സി.പി.എം ഇടപ്പെട്ട് പണം തിരികെ നൽകുകയായിരുന്നെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അതേസമയം, നിയമനകേഴ വാങ്ങിയെന്ന പരാതി ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഓഗസ്റ്റ് 17ന് അറിയിച്ചതായി ചൂണ്ടിക്കാട്ടി പരാതിക്കാരൻറെ സുഹൃത്ത് …

ഹോമിയോ ഡോക്‌ടർ നിയമന കോഴവിവാദം; അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത് Read More »

മൂത്രസഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള നൂൽ കുടുങ്ങി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി: മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും കണ്ടതിനെ തുടർന്നാണ് ബിഹാർ സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവലെന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറിയിലൂടെയാണ് 2.8 മീറ്റർ നീളമുള്ള നൂൽ പുറത്തെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ ചൂണ്ടനൂൽ പുറത്തെടുത്തത്. മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. യൂറോളജി …

മൂത്രസഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള നൂൽ കുടുങ്ങി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു Read More »

ആംബുലൻസ് ലഭിക്കാതെ ചികിത്സ നഷ്ടപ്പെട്ട് രേ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ യഥാസമയം ചികിത്സ കിട്ടാതെ പ്ലാൻറേഷൻ തൊഴിലാളിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു, 58കാരൻ തിരിച്ച് ജീവിത്തിലേക്ക്

വാഷിങ്ങ്‌ടൺ: അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌. ഹൃദയ ശസ്‌ത്രക്രിയ മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള വിദഗ്ധരാണ് നടത്തിയത്. ശസ്‌ത്രക്രിയക്കു ശേഷം ഫോസിറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നതായി സർവകലാശാല പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ മേരിലാൻഡ്‌ സർവകലാശാലയിൽ ഇത്തരത്തിലുള്ള ആദ്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഡേവിഡ്‌ ബെന്നറ്റെന്ന അറുപതുകാരനാണ്‌ അന്ന്‌ ഹൃദയം സ്വീകരിച്ചത്‌. ഇദ്ദേഹം …

പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു, 58കാരൻ തിരിച്ച് ജീവിത്തിലേക്ക് Read More »

നിപ ഭീതിയിൽ ആശ്വാസം; നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ‌ നിപ നിയന്ത്രണവിധേയമായതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്. രോഗ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. നിലവിൽ ഓൺലൈനായാൻ ക്ലാസുകൾ നടക്കുന്നത്. നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് …

നിപ ഭീതിയിൽ ആശ്വാസം; നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും Read More »

ഡെങ്കിപ്പനി; ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും …

ഡെങ്കിപ്പനി; ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി Read More »

നിപാ; 27 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: പുതിയ നിപാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷനിലുള്ളവർ 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം.       എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവിൽ 981 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്.     ആകെ 307 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.നിപാ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് …

നിപാ; 27 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് Read More »

നിപ പരിശോധന; 24 സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തുടർച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മൂന്ന് പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള ഒമ്പതു വയസുകാരന്‍റെ നില കൂടുതൽ മെച്ചപ്പെട്ടതായും ഓക്സിജന്‍ സപ്പോര്‍ട്ട് മാറ്റിയതായും മന്ത്രി അറിയിച്ചു. ആദ്യ ഇന്‍ക്യുബേഷന്‍ പിരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഇനി ഐസൊലേഷനിലുള്ളത്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഐസൊലേഷനിലുള്ളത്. രോഗവ്യാപനം തടയാന്‍ …

നിപ പരിശോധന; 24 സാമ്പിളുകൾ കൂടി നെഗറ്റീവ് Read More »

കേരളത്തിൽ മൂന്നാഴ്ച്ചക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പകർന്നു പിടിക്കുകയാണ്. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച മാത്രം 89 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പനി ബാധിച്ച് തിങ്കളാഴ്ച 8556 പേരും ചൊവാഴ്ച 9013 പേരും ബുധനാഴ്ച 8757 പേരും ചികിത്സ തേടി. പകർച്ചവ്യാധികളും മറ്റും പകരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ …

കേരളത്തിൽ മൂന്നാഴ്ച്ചക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 മരണം Read More »

നിപാ വ്യാപനം; മൃഗ സംരക്ഷണ വകുപ്പ് വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും

കോഴിക്കോട്‌: നിപായുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിൾ ശേഖരിക്കുക. വളർത്തു മൃഗങ്ങളിൽ നിന്ന് ശേഖരിക്കുന്നതോടൊപ്പം വനാതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിൽ ഉള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കാനും തീരുമാനിച്ചു.വന്യജീവികൾ അസ്വാഭാവികമായി ചത്തതായി കണ്ടാൽ വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി സംസ്കരണം എന്നിവ നടത്തും. കഴിഞ്ഞ ദിവസം നിപാ ബാധിത പ്രദേശങ്ങളിൽ നിന്നും …

നിപാ വ്യാപനം; മൃഗ സംരക്ഷണ വകുപ്പ് വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും Read More »

ചിക്കന്‍ ഷവർമ കഴിച്ച് തമിഴ്നാട്ടിൽ പെൺകുട്ടി മരിച്ചു

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പാ​ര​മ​തി വേ​ലൂ​രി​നു സ​മീ​പ​ത്തെ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റ​ന്‍റ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ട​പ്പി​ച്ചു. ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന്‍ ചിക്കന്‍ ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു. ജില്ലയിൽ ഇതോടെ ഷവർമയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും …

ചിക്കന്‍ ഷവർമ കഴിച്ച് തമിഴ്നാട്ടിൽ പെൺകുട്ടി മരിച്ചു Read More »

നിപ ആശങ്ക ഒഴിയുന്നു; 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: കേരളത്തിൽ നിപ ആശങ്കകൾ ഒഴിയുന്നതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി ലഭിച്ച 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. 14 വവ്വാലുകളിൽ നിന്നായി ശേഖരിച്ച സാംമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച ലഭിച്ച 71 സാംമ്പിളുകളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസത്തിന് വഴിതെളിച്ചത്. തുടർന്ന് കണ്ടെയ്ൻമെൻറ് സോണുകളിൽ ഇളവു വരുത്തിയിരുന്നു. നിലവിൽ 4 പേരാണ് രോഗബാധയോടെ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി …

നിപ ആശങ്ക ഒഴിയുന്നു; 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് Read More »

നിപാ വ്യാപനം; ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവ്

കോഴിക്കോട്‌: ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്‌ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്‌ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവെച്ചു.

രോഗികളുമായി സമ്പര്‍ക്കം, 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. കേന്ദ്ര സംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും. തിങ്കളാഴ്ച മുതലാണ് പരിശോധന സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻറെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള സംഘവും കേരള വെറ്ററിനറി ആൻഡ് ആനിമൽ‌ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടാകും. അതേസമയം കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തു നിന്ന് 36 വവ്വാലുകളുടെ സാമ്പിളുകൾ …

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും Read More »

3 വയസുകാരിയുടെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു

കട്ടപ്പന: ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെയോടെ ഗ്യാസ്‌ട്രോ എൻഡ്രോളജിസ്റ്റ് ഡോ.പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ.സേവ്യർ ജോൺ, ഡോ.റോണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലോക്കറ്റ് …

3 വയസുകാരിയുടെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു Read More »

നിപ ഭീതി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും, കളക്ടർ നിർദേശം നൽകി

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനമായി.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്‌ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പുണ്ട്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്‌ടര്‍ അറിയിച്ചു.

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌: നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്‌ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്‌ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് …

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം Read More »

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി …

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി Read More »

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ പുരോഗതി അവകാശപ്പെടാറായിട്ടില്ലെങ്കിലും, നേരിയ പുരോഗതി ആശ്വാസകരമാണെന്നും മന്ത്രി. 21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും …

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ് Read More »

നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചു

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപാ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ …

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി Read More »

നിപാ വ്യാജ സൃഷ്ടിയെന്ന് എഫ്.ബി കുറിപ്പ് പങ്കുവെച്ച യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു

കൊയിലാണ്ടി: നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്‌റ്റിനെതിരെ പരാതി ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 തുടങ്ങിയ …

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് Read More »

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക്‌ നിപായില്ലെന്ന്‌ സ്ഥിരീകരിച്ചു

മലപ്പുറം: നിപാ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരിക്ക്‌ നിപാ ഇല്ലെന്ന്‌ സ്ഥിരീകരണം. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ വൈറോളജി ലാബിലേക്ക്‌ അയച്ച സ്രവപരിശോധനയുടെ ഫലം നെഗറ്റീവ്‌ ആണ്‌. ഇതോടെ ആശങ്കയുടെ മുൾമുനയിൽനിന്ന്‌ മലപ്പുറത്തിന്‌ ആശ്വാസം ലഭിച്ചു. ബുധനാഴ്‌ചയാണ്‌ കടുത്ത പനിയും അപസ്മാരവുമായി അരീക്കോട്‌ എളയൂർ സ്വദേശിയായ വയോധിക ആശുപത്രിയിൽ എത്തിയത്‌. നിപാ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റുകയായിരുന്നു.