Timely news thodupuzha

logo

Crime

പ്രതി പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശിക

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്. അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്‌ച രാവിലെയാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശികയുള്ളതായി വിവരം. ഒരു ബാങ്കിൽ 10 ലക്ഷം രൂപയുടെ കുടിശ്ശികയും മറ്റൊരു ബാങ്കിൽ പത്മകുമാർ, ഭാര്യ മറ്റൊരു ബന്ധു …

പ്രതി പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശിക Read More »

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതി അനുപമ ഫേയ്മസ് യുട്യൂബർ

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ യുട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് അനുപമ പത്മനെന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇം​ഗ്ലീഷിലാണ് അവതരണം. 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്‌തത് ഒരുമാസം മുമ്പാണ്. വളർത്തുനായ്ക്കൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാൻ …

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതി അനുപമ ഫേയ്മസ് യുട്യൂബർ Read More »

ഓയൂർ തട്ടികൊണ്ടു പോകൽ; 3 പ്രതികൾ പിടിയിൽ, ഇവർ ഒരേ കുടുംബത്തിലുള്ളവർ

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ചാത്തന്നൂർ സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നാണ് സൂചന. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്നും സൂചനയുണ്ട്. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പ്രതികൾ മൂന്നു പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും സംശയമുണ്ട്. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് പ്രതികളെ പിടി കൂടിയത്. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. …

ഓയൂർ തട്ടികൊണ്ടു പോകൽ; 3 പ്രതികൾ പിടിയിൽ, ഇവർ ഒരേ കുടുംബത്തിലുള്ളവർ Read More »

നിമിഷ പ്രിയയുടെ മോചനം; അമ്മയുടെ യെമനിലേക്ക് പോകണമെന്നആവശ്യം തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോവാൻ നിമിഷപ്രിയയുടെ അമ്മയ്ക്ക് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കത്തു നൽകി. സനയിലെ എംബസി നിലവിൽ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.

ബാംഗ്ലൂരിലെ സ്കൂളുകളിൽ ബോംബ് ഭീഷണി

ബാംഗ്ലൂർ: നഗരത്തിലെ പന്ത്രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിനു പുറകേ സ്കൂളുകൾ ഒരു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ബോംബ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ചിലപ്പോൾ വ്യാജ ഭീഷണി ആയിരിക്കാം. എങ്കിൽ പോലും ഭീഷണിക്കു പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് കമ്മിഷണർ ബി ദയാനന്ദ എക്സിലൂടെ വ്യക്തമാക്കി. സ്കൂൾ മൈതാനത്ത് സ്ഫോടക …

ബാംഗ്ലൂരിലെ സ്കൂളുകളിൽ ബോംബ് ഭീഷണി Read More »

ഇരട്ടകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ

അമ്പലപ്പുഴ: ഇരട്ടകുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലാണ് സംഭവം. മൂലേപ്പറമ്പിൽ വീട്ടില്‍ സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, അധില്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. കൊലപാതകത്തിനും ആത്മഹത്യയ്‌ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.

മണിപ്പൂരിൽ ബാങ്ക് കൊള്ള

ഇംഫാൽ: മണിപ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി കവർന്ന് മോഷ്ടാക്കൾ. ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ചയാണ് വൻ കൊള്ള നടന്നത്. വെള്ളിയാഴ്ച ബാങ്ക് സമയം കഴിഞ്ഞതിനു ശേഷമാണ് പത്തു പേരടങ്ങുന്ന മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ ബാങ്കിലെ സുരക്ഷാ ജീവനക്കാരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇവരിൽ ചിലർ പട്ടാളക്കാരുടേതിനു സമാനമായ വസ്ത്രങ്ങൾ ധരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എ.കെ 47 അടക്കമുള്ള ആയുധങ്ങളുമായി എത്തിയ അക്രമികൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം സൂക്ഷിച്ചിരുന്ന ലോക്കർ തുറപ്പിക്കുകയായിരുന്നു. കവർച്ച നടക്കുന്ന സമയത്ത് അക്രമികളിൽ ചിലർ …

മണിപ്പൂരിൽ ബാങ്ക് കൊള്ള Read More »

വിവാഹാഭ്യർഥന നിരസിച്ചു, മുംബൈയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുതാൻ ശ്രമം

മുംബൈ: വിവാഹാഭ്യർഥന നിരസിച്ച 25കാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുതാൻ ശ്രമം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കാലാചൗക്കി പ്രദേശത്തെ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. കാലാചൗക്കി ഏരിയയിലെ പരശുറാം നഗറിലെ ഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വർഷമായി യുവതിയുമായി അടുപ്പമുള്ള പ്രതി യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ഈ ആവശ്യം യുവതി നിരസിക്കുകയുമായിരുന്നു. സഹോദരന്മാർക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കം …

വിവാഹാഭ്യർഥന നിരസിച്ചു, മുംബൈയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുതാൻ ശ്രമം Read More »

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീർ പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ വച്ചായിരുന്നു സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഭീകരൻ ഏത് തീവ്രവാദി ​ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവിടെ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ന്യൂ കോളനിയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

പീഡന കേസിൽ നിയമസഹായത്തിനായി സമീപിച്ച യുവതി നേരെിട്ടത് ബലാത്സംഗം; ഹൈക്കോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡ‍റെ പുറത്താക്കി

കൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡ‍ര്‍ പി.ജി മനുവിനെ പുറത്താക്കി. മനുവിൽ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വ. ജനറലിന്‍റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. ‌‌യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. പി.ജി മനുവിന്‍റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള …

പീഡന കേസിൽ നിയമസഹായത്തിനായി സമീപിച്ച യുവതി നേരെിട്ടത് ബലാത്സംഗം; ഹൈക്കോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡ‍റെ പുറത്താക്കി Read More »

വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം, 2 ബിഹാര്‍ സ്വദേശികള്‍ കൂടി പിടിയിൽ

കോട്ടയം: സ്ഥാപനത്തിന്റെ എം.ഡിയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കൈവശപ്പെടുത്തിയ കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ കൂടി പൊലീസിന്റെ പിടിയിലായി. പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്‌സാപ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ്. നിഹാല്‍കുമാര്‍(20), സഹില്‍കുമാര്‍(19) എന്നിവരാണു പിടിയിലായത്. എം.ഡിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സാപ് അക്കൗണ്ട് നിര്‍മിച്ച് മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം …

വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം, 2 ബിഹാര്‍ സ്വദേശികള്‍ കൂടി പിടിയിൽ Read More »

നഴ്സറി വിദ്യാർഥികളെ ക്രൂരമായി ബലാത്സംഗം ചെയ്തു

പറ്റ്ന: സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ നഴ്സറി വിദ്യാർഥികൾ ക്രൂരമായി ബലാത്സംഗത്തിന് ഇരകളായതായി റിപ്പോർട്ട്. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിർപുരിലാണ് സംഭവം. ചൊവ്വാഴ്ച സ്കൂളിൽ പോയി മടങ്ങി വരും വഴി സ്കൂൾ വാനിന്‍റെ ഡ്രൈവർ കുട്ടികളെ ബലാത്സംഗം ചെയ്തതായാണ് പരാതി. ഡ്രൈവർ സിക്കന്ദർ റായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് രണ്ടു കുട്ടികളും രക്തം പുരണ്ട വസ്ത്രത്തോടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടികൾ ആക്രമിക്കപ്പെട്ടതായി തുറന്നു പറഞ്ഞത്. വീട്ടിലേക്ക് പോരുന്നതിനിടെ ആളില്ലാത്ത പ്രദേശത്തേക്ക് …

നഴ്സറി വിദ്യാർഥികളെ ക്രൂരമായി ബലാത്സംഗം ചെയ്തു Read More »

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: പ്രവർത്തകർക്ക് നേരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് ബാരിക്കേഡുപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകർക്കു നേരെ എറിഞ്ഞ കണ്ണീർ വാതക ഷെൽ പ്രവർത്തകരിലൊരാൾ തിരിച്ചെറിഞ്ഞു.

കടയിലേക്ക് പോയ എഴുപത്തിയഞ്ചുകാരനെ കാണാതായി, പൊലീസ് അന്വേഷണം ആരംഭിച്ചു

കൽപ്പറ്റ: വയനാട്ടിൽ 75കാരനെ കാണാതായതായി പരാതി. വീടിനു സമീപത്തുള്ള കടയിലേക്ക് പോയതായിരുന്നു മണിച്ചിറ സ്വദേശി ചന്ദ്രൻ. സുൽത്താൻ ബത്തേരിയിലാണ് സംഭവം. ‌ഈ കഴിഞ്ഞ 27നാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യവും ഹമാസും ഏറ്റുമുട്ടൽ

ഗാസ സിറ്റി: വെടിനിർത്തലിന്റെ അഞ്ചാംദിനത്തിൽ വടക്കൻ ഗാസയിലെ ഒന്നിലധികം ഇടങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും ഏറ്റുമുട്ടൽ. ഹമാസ്‌ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നെന്നാണ്‌ ഇസ്രയേൽ വാദം. നിരവധി സൈനികർക്ക്‌ പരിക്കേറ്റതായും പറഞ്ഞു. എന്നാൽ, ഇസ്രയേൽ സൈന്യമാണ്‌ ഏറ്റുമുട്ടൽ തുടങ്ങിവച്ചതെന്ന്‌ ഹമാസ്‌ ആരോപിച്ചു. ഇസ്രയേൽ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുകയാണെന്ന്‌ ഹമാസ്‌ നേരത്തെയും ആരോപിച്ചിരുന്നു. സൈന്യത്തെ ആക്രമിച്ച ഹമാസിനെ തകർക്കണമെന്ന്‌ ഇസ്രയേൽ സുരക്ഷാമന്ത്രി ഇതാമർ ബെൻ ഗീർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട്‌ ആവശ്യപ്പെട്ടു. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയിലെത്തിയ നാലുദിന വെടിനിർത്തൽ …

വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യവും ഹമാസും ഏറ്റുമുട്ടൽ Read More »

മലയാളി യുവതി മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽ​ഹി: അ​ഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാലാണ് ആത്മഹത്യയെന്ന് കരുതുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവിടെയായിരുന്നു പരിശീലനം. മാൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി

പെരുമ്പാവൂർ: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി. പാലക്കാടു നിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്. സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

ചാലക്കുടി: അതിരപ്പള്ളി മലക്കപ്പാറ വീരൻകുടി ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക കമലമ്മ പാട്ടി മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ വയോധികയ്ക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. വാർത്ത പുറം ലോകം അറിഞ്ഞതിനു പിന്നാലെ വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ജില്ലാ കളക്‌ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകിയിരുന്നു. മലക്കപ്പാറയിൽ നിന്നും നാലുകിലോമീറ്റർ ഉള്ളിലാണ് വീരൻകുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താൻ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല. ട്രൈബൽ …

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു Read More »

ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ചു; വയോധികന് 90 വർഷം തടവും പിഴയും ശിക്ഷ

തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 നുകാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപയും ശിക്ഷ. പരിയാരെ ഏമ്പേറ്റ് ചെങ്കക്കാരൻ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം. പരിയാരം ഇൻസ്പെക്‌ടർ ആ‍യിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.

സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ

ചെന്നൈ: സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ. കരൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ കുഴിത്തല മുസിരി സ്വദേശി നീതിഷ് കുമാറിനെ ആക്രമിച്ച അണ്ണാമലൈയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ നീതിഷിനെ തിരുച്ചിറപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണെന്നും കോളേജ് ബസിൽ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീതിഷ് അണ്ണാമലൈയോടു സംസാരിക്കുന്നതു നിർത്തുകയും അടുത്തടുത്ത …

സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ Read More »

ബാംഗ്ലൂരിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

ബാംഗ്ലൂർ: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. തുമകുരു ജില്ലയിലാണ് സംഭവം. ​ ഗരീബ് സാബ്(42), ഭാര്യ സുമയ്യ(35), മക്കളായ ഹസീറ(14), സുബാൻ(10), മുനീർ(8) എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നി​ഗമനം. ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെടുത്തു. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ​ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ …

ബാംഗ്ലൂരിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ Read More »

കൊല്ലത്തു നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം: കാത്തിരിപ്പിനും പ്രാർഥനകൾക്കും അന്വേഷണത്തിനും ഫലം. കൊല്ലത്ത് നിന്നും കാണാതായ 6 വയസുകാരി അബി​ഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20ആം മണിക്കൂറിൽ ഫലം കണ്ടത്.

ഭക്ഷണത്തിന് രുചിക്കുറവ്; മാതാവിനെ വെട്ടിക്കൊന്ന് യുവാവ്

താനെ: മഹാരാഷ്ട്രയിൽ ഭക്ഷണത്തിന് രുചി കുറഞ്ഞെന്ന് ആരോപിച്ച് മാതാവിനെ വെട്ടിക്കൊന്ന് യുവാവ്. ഞായറാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ലെന്ന് പറഞ്ഞ് പ്രകോപിതനായ യുവാവ് അരിവാൾ കൊണ്ട് കഴുത്തറക്കുകയായിരുന്നു. സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. അക്രമണത്തിന് ശേഷം അമിതമായി ഗുളിക കഴിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

സുൽത്താൻപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എം.പി – എം.എൽ.എ കോടതിയുടേതാണ് സമൻസ്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്‍റെ പരാമർശം. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് …

രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ് Read More »

വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടും

ടെൽ അവീവ്: വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടാൻ ഇസ്രയേൽ – ഹമാസ് ധാരണയായതായി റിപ്പോർട്ടുകൾ. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടാൻ ധാരണയായത്. ഗാസയിൽ അടിയന്തരസഹായങ്ങൾ എത്തിക്കാനുള്ള വെടിനിർത്തൽ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തൽ 48 മണിക്കൂർ കൂടി നീട്ടുന്നത്. വെടിനിർത്തൽ നീട്ടുന്നതിനുള്ള കരാറിൻറെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം ലഭിച്ചു. വെടിനിർത്തൽ ധാരണ പ്രകാര …

വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടും Read More »

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്താൻ സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്. പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌ നിഗമനം. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. ഡിവൈഎസ്‌പി വിജയകുമാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാറിൽ രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയത്തിന്‌ ഇടയാക്കുന്നതായി പൊലീസ്‌ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ …

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ് Read More »

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ …

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് Read More »

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

ജിപ്പി ഗ്രേവാളിൻറെ ക്യാനഡയലി വീടിനു നേരെ വെടിവയ്പ്പ്

ന്യൂഡൽഹി: പഞ്ചാബി ഗായകൻ ജിപ്പി ഗ്രേവാളിൻറെ ക്യാനഡയലി വീടിനു നേരെ വെടിവയ്പ്പുണ്ടായതിൻറെ ഉത്തരവാദിത്വം ക്രിമിനൽ സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ പ്രശംസിച്ചതിനെതിരേ ജിപ്പിക്കു നൽകിയ മുന്നറിയിപ്പായിരുന്നു ഇതെന്നാണ് ഇയാളുടെ വിശദീകരണം. ക്യാനഡയിലെ വാൻകൂവറിലായിരുന്നു വെടിവയ്പ്പ്. ആർക്കും പരുക്കേറ്റിട്ടില്ല. ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമൂഹ മാധ്യമ പോസ്റ്റിൽ സൽമാൻ ഖാനെയും ബിഷ്ണോയ് ഗ്രൂപ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ”സിധു മൂസെവാലയുടെ മരണത്തിൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. മിഡുകേരയിൽ നിങ്ങൾക്ക് വിക്കിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. …

ജിപ്പി ഗ്രേവാളിൻറെ ക്യാനഡയലി വീടിനു നേരെ വെടിവയ്പ്പ് Read More »

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ഷാഫി പറമ്പിൽ എം.എൽ.എക്ക് നോട്ടീസ്

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ.ഡി കാർഡ്‌ അടക്കമുള്ള തട്ടിപ്പുകളിൽ ഷാഫി പറമ്പിൽ എം.എൽ.എക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. ഷാഫി പറമ്പിലിന് പ്രത്യേക ദൂതൻ വഴി നോട്ടീസ് കൈമാറി. നാളെ നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകണമെന്ന് കോടതി നിർദേശം. തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും ചൂണ്ടികാട്ടി മുവാറ്റുപുഴ സ്വദേശി സനിൽ പി.എസ്‌ ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്റ് പദവി കൈമാറുന്നത് തടയണം എന്നായിരുന്നു ആവശ്യം. ചുമതല കൈമാറരുത് …

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ഷാഫി പറമ്പിൽ എം.എൽ.എക്ക് നോട്ടീസ് Read More »

പുസ്തകം കൊണ്ടു വന്നില്ല, സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക ആജ്ഞാപിച്ചു, നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഭോപ്പാൽ: നാലാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ 10 വയസുകാരൻ രുദ്ര നാരായൺ സേത്തിയാണ് മരിച്ചത്. ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക നിർബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച രുദ്രനുൾപ്പടെ 7 വിദ്യാർത്ഥികൾ സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുവരാൻ മറന്നിരുന്നു. തുട‍ര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ ക്ലാസിൽ കുഴഞ്ഞുവീണു. …

പുസ്തകം കൊണ്ടു വന്നില്ല, സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക ആജ്ഞാപിച്ചു, നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു Read More »

പഠനത്തിൽ മികവ് പുലർത്തിയില്ല; 30 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി

പാലക്കാട്: മാർക്ക് കുറഞ്ഞതിന് പ്ലസ്‌ റ്റൂ ഹ്യൂമാനിറ്റീസിലെ 30 വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന് ആക്ഷേപിച്ച് പത്ത് ദിവസമായി വിദ്യാർഥികളെ സ്കൂൾ പരിസരത്ത് പ്രവേശിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിട്ടില്ലെന്നും ഗ്രൂപ്പ് തിരിച്ച് ക്ലാസിലെത്താൻ ആവശ്യപ്പെട്ടിട്ടേ ഉള്ളൂവെന്നുമാണ് അധ്യാപകരുടെ വാദം. എന്നാൽ അധ്യാപകരുടെ നടപടി ശരിയായില്ലെന്ന് പി.റ്റി.എ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് …

പഠനത്തിൽ മികവ് പുലർത്തിയില്ല; 30 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി Read More »

ബോട്ടില്‍ ലൈഗികാതിക്രമം, പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി

കൊച്ചി: കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്കു നേരെ ലൈഗികാതിക്രമം. മഞ്ചേരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ജീവനക്കാരൻ മോശമായി പെരുമാറിയതായാണ് പരാതി. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌കൊച്ചി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയും സുഹൃത്തിന്‍റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. …

ബോട്ടില്‍ ലൈഗികാതിക്രമം, പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസ് ഹാജരായി

കൊച്ചി: കരുവന്നൂർ തട്ടിപ്പു കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എം.എം വർഗീസിന്‍റെ ആവശ്യം ഇ.ഡി നിരസിക്കുകയായിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി വർഗീസിന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് ഇ.ഡി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസ് ഹാജരായി Read More »

മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച കേസ്; കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

ദോഹ: എട്ട് മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ‌‍‌ നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും വിവരം നൽകിയതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. അല്‍ …

മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച കേസ്; കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു Read More »

കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: ജാർഖണ്ഡ് സ്വദേശിയെ മുന്നർ ഗുണ്ടുമല എസ്റ്റേറ്റിൽ വച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സദേവ് ലാംഗോ, ദബോയ് ചാംപിയ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരല്ലന്ന് കണ്ട് തൊടുപുഴ തേർഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി മഹേഷ് വെറുതെ വിട്ടു. 2022 ജനുവരി 23 തീയതി ആണ് കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളിയെ തേയിലക്കാടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മരിച്ചയാളുടെ സുഹൃത്തുക്കളായ പ്രതികൾ …

കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു Read More »

തൃഷയോട് മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ

ചെന്നൈ: തെന്നിത്യൻ ചലച്ചിത്ര നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മൻസൂർ അലി ഖാൻ. ഇത് സംബന്ധിച്ച് മൻസൂർ അലി ഖാൻ വാർത്താ കുറിപ്പ് പുറത്തിറക്കി. സംഭവം വൻ വിവാദമായതോടെ തമിഴ് സിനിമാ രംഗത്തു നിന്നും വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൻസൂർ അലി ഖാന്‍റെ ക്ഷമാപണം. വിജയും തൃഷയും അഭിനയിച്ച ലിയോയെന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം. അതിൽ തൃഷയുടെയും ഖുശ്ബുവിന്‍റെയും റോജയുടെയും പേരെടുത്ത് പറയുകയും …

തൃഷയോട് മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ Read More »

തെരഞ്ഞെടുപ്പിൽ വ്യാജ രേഖ, പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്; കെ.സി വേണുഗോപാൽ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എ.ഐ.സി.സിക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും വ്യാജ രേഖകൾ ഉപയോഗിച്ച് ജയിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പലസ്തീൻ വിഷയത്തിൽ ശശി തരൂർ അദ്ദേഹത്തിന്‍റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് സ്ഥാനമില്ലെന്നും കെ.സി വേണു ഗോപാൽ വ്യക്തമാക്കി.

കോഴിക്കോട് ലോ കോളേജില്‍ കെ.എസ്‌.യു ആക്രമണം

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജില്‍ കെ.എസ്‌.യു ആക്രമണത്തില്‍ മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്ക്, നാലാം വര്‍ഷ വിദ്യാര്‍ഥി ഹരി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവകേരള സദസ്, മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

തിരുവനന്തപുരം: കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ജില്ലാ കലക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസില്‍ ശക്തമായ പാഠം പഠിപ്പിക്കും എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. സി.പി.എം.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍, ഹമാസ് ബന്ദികളെ മോചിപ്പിക്കും

ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍. ഒപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കും. ആദ്യഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീനികളെയും വിട്ടുനല്‍കുമെന്ന് …

ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍, ഹമാസ് ബന്ദികളെ മോചിപ്പിക്കും Read More »

വ്യാജ ഐ.ഡി കാർഡ് കേസ്; തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് തിരിച്ചറിയൽ രേഖ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് വ്യാജ ഐ.ഡി കാർഡ് നിർമിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ പേരിലുള്ള തിരിച്ചറിയൽ കാർ‍ഡ് കണ്ടെത്തിയത്. അജിത്തിന്റെ ഫോട്ടോയുള്ള കാർഡ് ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇത് വ്യക്തമാകണമെങ്കിൽ യൂത്ത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിവരങ്ങൾ ലഭിക്കണം. വ്യാജ ഐ.ഡി നിർമിച്ചുവെന്ന് കണ്ടെത്തിയ നാല് യൂത്ത്‌ കോൺഗ്രസ്‌ – കെ.എസ്‌.യു നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. …

വ്യാജ ഐ.ഡി കാർഡ് കേസ്; തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് തിരിച്ചറിയൽ രേഖ Read More »

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടുകയായിരുന്നു. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് …

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ് Read More »

സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിനിടെ തിക്കും തിരക്കും; 31 പേര്‍ മരിച്ചു

കിന്‍ഷാസ: കോംഗോയില്‍ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ മരിച്ചു. കഴിഞ്ഞ നവംബര്‍ 14 മുതല്‍ ഒര്‍നാനോ സ്റ്റേഡിയത്തില്‍ റിക്രൂട്ട്മെന്റ് ക്യാമ്പ് നടക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. 140 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ സൈന്യത്തില്‍ ചേരാന്‍ അണിനിരന്ന 18-നും 25-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …

സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിനിടെ തിക്കും തിരക്കും; 31 പേര്‍ മരിച്ചു Read More »

കണ്ടല ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് ഇ.ഡി

കൊച്ചി: കണ്ടല ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇ.ഡിയുടെ കണ്ടെത്തൽ. ബാങ്ക് മുൻ പ്രസിഡൻറ് എൻ ഭാസുരാംഗനും മകൻ അമൽ ജിത്തിനും തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കളും വഴിവിട്ട ലോണുകൾക്കായി ഇടപെട്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. മാത്രമല്ല കണ്ടലയിലേത് കരുവന്നൂറിന് സമാനമായ തട്ടിപ്പാണെന്നും പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും ഇ.ഡി അറിയിച്ചു. ചൊവാഴ്ച രാത്രി 10 മണിയോടെയാണ് എൻ ഭാസുരാംഗനെയും മകനെയും ഇ.ഡി അറസ്റ്റു ചെയ്യുന്നത്. പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുലായിരുന്നു …

കണ്ടല ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് ഇ.ഡി Read More »

വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ പങ്ക്; 4 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ നാല് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഒരു ഡോക്ടറും പൊലീസ് കോൺസ്റ്റബിളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സർവീസിലിരിക്കെ ഭീകര സംഘടനകളെ ഇവർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ശ്രീനഗർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. നിസാർ ഉൾ ഹസൻ, ജമ്മു കശ്മീർ പൊലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിർ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ …

വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ പങ്ക്; 4 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു Read More »

ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഹന്നത്തിന്‍റെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 7.20 ഓടെയായിരുന്നു സംഭവം. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയതിൽ നഹാസ് പത്തനംതിട്ട, അടക്കമുള്ള പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ജോബി റ്റി ഈശോ, ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്‌ണു ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം എസ് സൂരജ് പത്തനംതിട്ട ബ്ലോക്ക്‌ കമ്മിറ്റി …

വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ Read More »

വ്യാജ ഐ.ഡി കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

അടൂർ: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട സ്വദേശി വികാസ് കൃഷ്‌ണനെ. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ മൂന്ന്‌ നേതാക്കളെ ഇന്നലെ പ്രത്യേക അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് …

വ്യാജ ഐ.ഡി കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ Read More »

യുദ്ധത്തിന് താൽക്കാലിക വിരാമം, വെടിനിർത്തലിന് ധാരണയായി

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമമാകുന്നു. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. 4 ദിവസത്തേക്ക് വെടിനിർത്തലിനാണ് ധാരണയായത്. ഖത്തറിൻറെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തലിന് കളമൊരുങ്ങിയത്. വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കരാർ പ്രകാരം ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയുമാകും മോചിപ്പിക്കുക. പകരം തങ്ങളുടെ ജയിലുകളിൽ കഴിയുന്ന 150 പലസ്തീൻ സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും. ഗാസ …

യുദ്ധത്തിന് താൽക്കാലിക വിരാമം, വെടിനിർത്തലിന് ധാരണയായി Read More »