Timely news thodupuzha

logo

Crime

മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ, വധ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ്. കേസെടുത്തത്, മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ചതിനായിരുന്നു. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് …

മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്തു Read More »

ട്രെയിൻ തീ വയ്പ്പ് കേസ്; പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ സെയ്ഫി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് അന്വേഷണ സംഘം. പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് ഷാറൂഖ് സെയ്ഫി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രതിയുടെ ഒഴിഞ്ഞുമാറ്റം തെളിവെടുപ്പ് വൈകുന്നതിന് കാരണമായിരിക്കുകയാണ്. പ്രതി 14 മണിക്കൂർ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. അതിനാൽ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ ശ്രമമിക്കുകയാണ്. എന്നാൽ പ്രതി ഡൽഹിയിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തതെന്ന് …

ട്രെയിൻ തീ വയ്പ്പ് കേസ്; പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ സെയ്ഫി Read More »

വാഹനം അമിത വേഗതയിലായിരുന്നു; അപകടം നടന്നതിന് പിന്നാലെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷി

കോട്ടയം: വാഹനാപകട കേസിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ജോമോൻ വ്യക്തമാക്കി. തൊട്ടുപിന്നാലെ ജോസ് കെ മാണിയുടെ ഒരു ബന്ധു സ്ഥലത്ത് എത്തിയിരുന്നതായും ജോമോൻ അറിയിച്ചു.

സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ

കൊല്ലം: കഴിഞ്ഞ വ്യാഴാഴ്ച്ച കൊട്ടിയത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തഴുത്തല സ്വദേശി ഷിജാസിനെയാണ് അറസ്റ്റും ചെയ്തത്. അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ഫാക്ടറിയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. മേശകളും ജനാലകളും സി.സി.ടി.വി ക്യാമറകളുമൊക്കെ അക്രമികൾ അടിച്ചു തകർത്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും …

സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ Read More »

റോഡരികില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീ മിനി ലോറി കയറി മരിച്ചു

എടപ്പാളില്‍ വഴിയരികില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയുടെ ദേഹത്തുകൂടി മിനി ലോറി കയറി ദാരുണാന്ത്യം. അപകടമുണ്ടാക്കിയത് ഹോട്ടലിലെ മാലിന്യം എടുക്കാന്‍ വന്ന മിനി ലോറിയാണ്. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഷാറൂഖ് സെയ്ഫിക്ക് ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കും

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിക്ക് കൂട്ടാളികളുണ്ടായിരുന്നോയെന്നു പൊലീസ് അന്വേഷിക്കും. ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ചാണ്. സെയ്ഫി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയിൽ ഉറച്ചു നില്ക്കു‍കയാണ്. അതേസമയം മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ട്രാക്കിൽ നിന്നും കിട്ടിയ സെയ്ഫിയുടെ ബാഗിലുണ്ടായിരുന്ന ഭക്ഷണപ്പാത്രം ആരെങ്കിലും എത്തിച്ചതാണോയെന്നും അന്വേഷിക്കും.

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോയെന്ന് അന്വേഷിക്കും

കോഴിക്കോട്: കേരളത്തിൽ, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടു. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. വിശദമായ തെളിവെടുപ്പ് ഇക്കാര്യത്തിൽ നടത്തണം. കസ്റ്റഡി അപേക്ഷയിൽ പറയുന്നത് സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ്. ഷാറൂഖ് ആക്രമണം നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. 2021 മുതലുള്ള പ്രതിയുടെ ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിച്ചു …

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോയെന്ന് അന്വേഷിക്കും Read More »

മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി

തൃശൂർ: ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിക്കാൻ വൈകിയതിന്‍റെ പേരിൽ വാക്കേറ്റമുണ്ടാക്കി അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വൈകിട്ട് അഞ്ചുമണിക്ക് വീട്ടിലെത്തിയ റിജോ എട്ടേകാലിന് വിളിച്ചെഴുന്നെഴുന്നെൽപ്പിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷെ 8:30 ഓടെയാണ് വീട്ടുകാർ വിളിച്ച് എഴുന്നേൽപ്പിച്ചത്. തുടർന്ന് അവരുമായി തർക്കം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്ത പിതാവിനെ റിജോ തള്ളിയിട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർപ്പ് കോടന്നൂർ ആര്യപാടം ചിറമ്മൽ വീട്ടിൽ ജോയിയെയാണ് (60) മകൻ റിജോ (25) കൊലപ്പെടുത്തിയത്. …

മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി Read More »

ദമ്പതികളെ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: മുഖം മറച്ചെത്തിയ നാലം​ഗ സംഘം താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി. രണ്ടുപേരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യയേയുമാണ് രാത്രി പത്ത് മണിയോടെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, വഴിയിൽ വച്ച് ഭാര്യ സനിയയെ ഇറക്കിവിട്ടു. ശേഷം ഷാഫിയുമായി സംഘം കടന്നുകളയും ചെയ്തു. പിടിവലിക്കിടെ സനിയയ്ക്ക് പരുക്കേറ്റിരുന്നു. ഇപ്പോൾ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഷാഫി ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. നാലം​ഗ സംഘം ഷാഫി വീടിന് മുമ്പിൽ നിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് …

ദമ്പതികളെ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോയി Read More »

ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിലെന്ന് പൊലീസ്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന് തന്നെയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പിൽ നിന്ന് ഞായറാഴ്ചയാണ് പെട്രോൾ വാങ്ങിച്ചതെന്നും പ്രതി മൊഴി രേഖപ്പെടുത്തി.

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. എക്സ് റേ, സി ടി സ്കാൻ എന്നീ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മറ്റ് പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. പ്രതിയുടെ ദേഹത്തെ പൊള്ളലുകളുടെ കാലപ്പഴക്കം അടക്കം ഡോക്‌ടർമാർ പരിശോധിക്കും. അതേസമയം, ചോദ്യം ചെയ്യൽ പൂർത്തിയാക്കി, എന്നാൽ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് ഇയാൾ സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം …

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല Read More »

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രധാന പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് സർജന്‍റെ ഓഫിസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. നിലവിൽ ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ്. ഇയാൾക്ക് വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡിജിപി അറിയിച്ചു. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുക. ഈ ഘട്ടത്തിൽ ഭീകരബന്ധം ഉണ്ടോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിതിന് പിന്നാലെ ഇയാളുടെ പല മൊഴികളും കളവാണെന്ന …

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി Read More »

വിദ്യാർഥിനിയെ ബസിൽ വച്ച് തല്ലിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

എറണാകുളം: ബസിൽ കയറിയ വിദ്യാർഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിയെ അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു. ജനുവരി 30 നായിരുന്നു സംഭവം. ഇയാൾ മുൻപും കുട്ടിയെ ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു

കോഴിക്കോട്‌: എലത്തൂരിൽവച്ച്‌ കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ തീയിട്ട കേസിലെ പ്രതി നോയി‌ഡ ഷഹീൻബാഗ്‌ സ്വദേശി ഷാറൂഖ്‌ സെയ്‌ഫിയെ(24) കോഴിക്കോടെത്തിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ പൂർത്തിയാക്കും. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ്‌ ഡി.വൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷകസംഘം മഹാരാഷ്‌ട്രയിലെത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷമാണ്‌ റോഡ്‌ മാർഗം കേരളത്തിലെത്തിയത്‌. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ ഇയാളെ ചോദ്യം ചെയ്യും. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറും ഐ.ജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് …

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു Read More »

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്‌തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ …

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി Read More »

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം. ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്‍റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ അമ്മ സ്ഥിരീകരിച്ചു. ഇതുകൂടാതെ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്ത ബാഗിലെ വസ്ത്രങ്ങൾ ഇയാളുടെതാണ് അച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ രണ്ടും ഒരാളെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം പ്രതിക്ക് തീവ്രവാദ …

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു Read More »

ട്രെയിൻ തീവെയ്‌പ്പ്‌; പ്രതിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്‌

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡി.ജി.പി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും. ആക്രമണത്തിന്‌ പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച്‌ വരികയാണെന്നും ഡിജിപി പറഞ്ഞു.

മധു വധക്കേസ്; ഒരാള്‍ക്കു മൂന്നു മാസവും പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനതടവും ശിക്ഷ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ വിധിച്ചത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും …

മധു വധക്കേസ്; ഒരാള്‍ക്കു മൂന്നു മാസവും പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനതടവും ശിക്ഷ Read More »

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം

കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. ജോസഫിന്റെ തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോ​ഗസ്ഥർ ചേർന്നാണ് പ്രതികള പിടികടിയത്. കട്ടപ്പന …

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം Read More »

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി

തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് പിടികൂടിയത്. ആക്രമണത്തിനിടയിൽ പൊള്ളലേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഇന്നലെ രാത്രിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി യു.പി സ്വദേശിയായ പ്രതി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ ബോഗിയിൽ യാത്രക്കാർക്ക്മേൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ …

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി Read More »

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളയ്ക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടുവെന്നുമാണ് യുവതി പറഞ്ഞത്. കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് ഉപേക്ഷിച്ചിരുന്നത്. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്‌.ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ …

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു Read More »

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി

തൃശൂർ: അമ്മയുടെ സഹോദരനെ കൊന്ന കേസിൽ കുറ്റവാളിക്ക് ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാംപ്രതി ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ അനിൽകുമാറിനെയാണ്‌ (44) തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു. 2012 ജൂൺ 13നാണ്‌ സംഭവം. വിയ്യൂർ ജയിലിനടുത്ത്‌ ബാർബർ ഷോപ്പ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ അനിൽകുമാറും സഹോദരൻ അജിത് കുമാറും …

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി Read More »

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആർപിഎഫ് ഐജി ടി എം ഈശ്വര റാവു കണ്ണൂരിലെത്തി. സംഭവം ദൗർഭാ​ഗ്യകരമാണെന്നും ഇത്തരം സംഭവരങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്‌ഫിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവം ആസൂത്രിതമെന്നും പോലീസ് വിലയിരുത്തി. ഇതര സംസ്ഥാന …

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ Read More »

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വര്‍ഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. …

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ Read More »

പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് മധുവിന്റെ സഹോദരി സരസു

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് സഹോദരി സരസു. ഇത്രയും താഴേയ്ക്കിടയിൽ നിന്നും പോരാടി നേടാൻ ഞങ്ങൾക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടുമെന്നും സരസു പറഞ്ഞു. കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിൽ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലെ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിൽ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യൻ സേനയെ പിന്തുണച്ചിരുന്ന വ്ലാദ്‌ലൻ തതാർസ്‌കി (മാക്‌സിം ഫോമിൻ)യാണ്‌ കൊല്ലപ്പെട്ടത്‌. തതാർസ്‌കിക്ക്‌ ലഭിച്ച സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മുപ്പതിലേറെപ്പേർക്ക്‌ പരിക്കുണ്ട്‌. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന്‌ റഷ്യൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സ്‌ഫോടനം റഷ്യക്ക്‌ എതിരായ തീവ്രവാദ ആക്രമണമാണെന്നും ഉക്രയ്‌നാണ്‌ ഇത്‌ ആസൂത്രണം ചെയ്‌തതെന്നും റഷ്യയിലെ ദേശീയ തിവ്രവാദവിരുദ്ധ സമിതി വ്യക്തമാക്കി. എന്നാൽ, …

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലെ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു Read More »

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 4-ാം പ്രതിയെയും 11-ാം പ്രതിയെയും കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ ഒരേ കുറ്റമാണ് തെളിഞ്ഞതെന്നും കോടതി അറിയിച്ചു. നാലാം പ്രതിയായ അനീഷിനെയും 11 -ാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തുകയായിരുന്നു. …

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും Read More »

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു

കോഴിക്കോട്: എലത്തൂർ ട്രയിനിൽ തീവെച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു. മറ്റുചില പേജുകളിൽ ഇതിന്‍റെ ചുരുക്ക പേരായ എസ്എസ്സി എന്നെഴുതി ലോഗോയും ചെയ്തിട്ടുണ്ട്. ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. 50 പേജുകളുള്ള നോട്ട് ബുക്കിൽ തെറ്റില്ലാത്ത ഇംഗ്ലീഷിൽ മുഴുവൻ ഡയറിക്കുറിപ്പുകളാണ്. തനിക്ക് 500 രൂപയാണ് ദിവസം കൂലി ലഭിക്കുന്നതെന്നും അതിൽ തന്‍റെ ചെലവ് …

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു Read More »

എലത്തൂരിൽ ട്രെയ്നിൻ ആക്രമണം; പ്രതിയുടെ വിലാസം കണ്ടെത്തുന്നതിനായി പൊലീസ് യു.പിയിലെത്തി

കോഴിക്കോട്: എലത്തൂരിൽ ട്രെയ്നിന് തീപിടിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ വിലാസം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി റെയിൽവേ പൊലീസ് യു.പിയിലെത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. കേരള പൊലീസും യുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 5 എ.സി.പിമാരും 8 സർക്കിൾ ഇൻസ്പെക്‌ടർമാരുമടങ്ങുന്ന 40 അംഗ സംഘമാണ് അന്വേഷിക്കുന്നത്.

ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് സംഭവം. മണിയനെ തൂങ്ങിമരിച്ചനിലയിലും ഭാര്യയെയും മകനെയും വെട്ടിയനിലയിലുമാണഅ കണ്ടെത്തിയത്.

മധു വധ കേസിൽ വിധി ഇന്ന്

മണ്ണാർക്കാട്‌: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസിൽ ചൊവ്വാഴ്‌ച മണ്ണാർക്കാട്‌ പട്ടികജാതി വർഗ പ്രത്യേക കോടതി വിധി പറയും. പ്രത്യേക കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാറാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. 16 പ്രതികളുണ്ട്‌.2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ്‌ കേസ്‌ അന്വേഷിച്ച്‌ മെയ്‌ 31ന്‌ കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച്‌ 17ന്‌ പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന്‌ വിചാരണ തുടങ്ങി. കേസ്‌ വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. …

മധു വധ കേസിൽ വിധി ഇന്ന് Read More »

കോഴിക്കോട് ട്രെയിനിൽ അപകടാവസ്ഥ സൃഷ്ടിച്ച അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും …

കോഴിക്കോട് ട്രെയിനിൽ അപകടാവസ്ഥ സൃഷ്ടിച്ച അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മുഖ്യമന്ത്രി Read More »

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഷർട്ട് ധരിച്ചയാൾ റോഡിൽ കാത്തുനിൽക്കുന്നതും കുറച്ചുസമയത്തിന് ശേഷം ഒരു ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃക്‌സാക്ഷികൾ നൽകിയ വിവരണവുമായി ഒത്തുപോകുന്നതാണ് സിസിടിവിയിൽ കണ്ട വ്യക്തിയും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈൽഫോണും ബാ​ഗും വസ്‌ത്രവും കണ്ണടയും പൊലീസിന് ലഭിച്ചു.

ട്രെയിനിനുള്ളിലെ ആക്രമണം; പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കൾ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് 12 വസ്തുക്കൾ കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച സാധനങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ മരപ്പണിക്കാരനാണെന്നാണ് നിഗമനം. ഇയാൾ യു പി സ്വദേശിയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ 6 നഗരങ്ങളുടെ പേരുകളും ഉള്ളതായി പൊലീസ് വ്യക്തമാക്കുന്നു. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് …

ട്രെയിനിനുള്ളിലെ ആക്രമണം; പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കൾ Read More »

ട്രെയിനിൽ വച്ച് യാത്രക്കാരെ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു

കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് കരുതുന്ന ബാഗ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രാേളിയം ഡിപ്പോക്ക് പിറകിൽ റയിൽവേ ട്രാക്കിനരികിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പെട്രോൾ നിറച്ച കുപ്പി, മൊബൈൽ ഫോൺ, ചാർജ്ജർ, സ്‌നാക്‌സ് പാക്കറ്റുകൾ, ജാക്കറ്റ് ,ബനിയൻ, കണ്ണട, മറ്റൊരു ഫോണിൻ്റെ കവർ, നോട്ട് പാഡ്, നോട്ട് ബുക്ക്, പേന, കഴിച്ചതിൻ്റെ ബാക്കി ചപ്പാത്തിയടങ്ങുന്ന ഫ്ളാസ്‌ക്, തുടങ്ങിയവ റെയിൽവെ പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും പിശോധന നടത്തി. …

ട്രെയിനിൽ വച്ച് യാത്രക്കാരെ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു Read More »

പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തി; കുറ്റവാളിക്ക് ഇരട്ട ജീവപരന്ത്യം

തൃശൂർ: പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 3 കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശ്ശേരി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെ (32) യാണ് തൃശൂർ ജില്ലാ അഡി: ജഡ്‌ജ് പി എൻ വിനോദ് ശിക്ഷിച്ചത്‌. പിതാവിനെയും മാതാവിന്റെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. മാതാവിനെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. കേസിൽ ഐപിസി 302, 326 വകുപ്പുകൾ പ്രകാരമാണ്‌ …

പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തി; കുറ്റവാളിക്ക് ഇരട്ട ജീവപരന്ത്യം Read More »

സൂര്യഗായത്രി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. വിവാഹാഭ്യകർഥന നിരസിച്ചതിനെ തുടർന്ന് സുര്യഗായത്രിയെ പെയാട് സ്വദേശി അരുൺ വീട്ടിൽ കയറി കുത്തിക്കൊന്നെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കോടതി ഇളവ് നൽകുകയായിരുന്നു. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. കൊലപാതകം, കൊലപാതക ശ്രമം, …

സൂര്യഗായത്രി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു Read More »

പരുന്ത് പ്രാഞ്ചി പൊലീസ് പിടിയില്‍

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചിയെന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ഫ്രാന്‍സിസ് (56) പൊലീസ് പിടിയില്‍. നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാള്‍ വീണ്ടും പിടിയിലാവുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ജനല്‍ വഴി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.ചാലക്കുടിയിലും പരിസരങ്ങളിലും രാത്രികാലങ്ങളില്‍ ഉഷ്ണംമൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പതിവായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതികളിന്മേല്‍ ഉണ്ടായ അന്വേഷണത്തിനൊടുവിലാണ് പരുന്ത് പ്രാഞ്ചി പിടിയിലായത്.ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ …

പരുന്ത് പ്രാഞ്ചി പൊലീസ് പിടിയില്‍ Read More »

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ചു; ഏഴ് പ്രതികൾ അറസ്റ്റിൽ‌

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തു. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷറഫ് ബാഷ, മുഹമ്മദ് ഫൈസൽ, പതിനെഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കാളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞുവെച്ചത്. കോട്ടക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറയുകയും പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പെൺക്കുട്ടിടെയും സുഹ്യത്തിന്‍റെയും ദൃശങ്ങൾ …

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ചു; ഏഴ് പ്രതികൾ അറസ്റ്റിൽ‌ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് വിചിത്ര വിധിയാണെന്ന് വി.ഡി.സതീശൻ

കൊച്ചി: മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെയും പ്രതിയാക്കിയുള്ള ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്തവിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തായുടെ വിശ്വാസ്യത തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ …

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് വിചിത്ര വിധിയാണെന്ന് വി.ഡി.സതീശൻ Read More »

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു

ചെങ്ങന്നൂർ: ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ ബിഹാർ ശരണെന്ന(44) രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ രോഗിക്ക് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലിലേക്ക് മാറ്റുന്നതിനായി ആംബുലൻസും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചപ്പോഴാണ്‌ ഇവർ പ്രശ്‌നമുണ്ടാക്കിയത്‌. പരിശോധനക്കിടെ രോഗിക്കൊപ്പം …

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു Read More »

ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി

വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യു.എസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. …

ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി Read More »

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കുന്നത്തുനാട്: പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വിൽപന, ഇത്തരത്തിൽ വിൽപനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് …

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ Read More »

പാലക്കാട് കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്ലിയത്ത് 6 വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ആസം സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തുന്നത്. സ്വത്ത് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. അമ്മാവന്‍ ജമാലുവിലെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

മധു വധം; അന്തിമവിധി ഇന്ന്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ഇന്ന് പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ്

തൊടുപുഴ: പതിമൂന്നുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും ശിക്ഷ. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫി(49) നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സണ്‍ എം. ജോസഫ് ശിക്ഷിച്ചത്.2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ …

ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ് Read More »

യുണീടാക്ക്‌ ഇടപാടു കേസ്; വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേസിലെ പ്രതിയായ എം.ശിവശങ്കരന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ എ.ബദറുദ്ദീന്റെ നിർദേശം. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത്‌, കൈക്കൂലി, ഡോളർ കടത്ത് തുടങ്ങിയ കേസുകൾ പരസ്പരം ബന്ധപ്പെട്ടതാണെന്നിരിക്കെ ഇവ ഒന്നിച്ച് അന്വേഷിക്കുന്നതിന് തടസമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. തുടർന്ന്‌ മൂന്ന്‌ കേസുകളും വ്യത്യസ്‌തമാണെന്ന്‌ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിച്ചു. എന്നാൽ രേഖകൾ മുദ്രവച്ച …

യുണീടാക്ക്‌ ഇടപാടു കേസ്; വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി Read More »

നാഷ്‌വില്ലെയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പ്; പ്രതി തോക്ക് വാങ്ങിയത് അഞ്ച് കടകളിൽ നിന്ന്

ടെന്നസിയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ തിങ്കളാഴ്ച നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതി, അഞ്ച് വ്യത്യസ്ത പ്രാദേശിക തോക്ക് കടകളിൽ നിന്ന് ഏഴ് തോക്കുകൾ നിയമപരമായി വാങ്ങുകയും അവയിൽ ചിലത് വീട്ടിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട കവനന്റ് സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ നാഷ്‌വില്ലെ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

യുവതിയെ ബസിൽ വച്ച് ശല്യം ചെയ്തയാൾ പിടിയിൽ

പെരുമ്പാവൂർ: കോട്ടയം-പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിലിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26നു വൈകിട്ട് ആണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, …

യുവതിയെ ബസിൽ വച്ച് ശല്യം ചെയ്തയാൾ പിടിയിൽ Read More »