തിരുവനന്തപുരം: സർക്കാരിൻ്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശിച്ചു.
ബെവ്കോ എംഡിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്കൾക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മേനോൻപാറയിലെ പ്ലാൻറിൽ നിന്നാണ് പുതിയ ബ്രാൻഡി പുറത്തിറങ്ങുന്നത്. എന്നാൽ ബെവ്കോയുടെ നടപടി വ്യാപക വിമർശനത്തിനാണ് വഴിവച്ചത്.
മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി. ഇതോടെയാണ് നടപടി താത്ക്കാലികമായി നിർത്തിവിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ബെവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബെവ്കോയുടെ തീരുമാനം.






