Timely news thodupuzha

logo

timely news

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണ് രാഹുലിനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിയെ ബാധിക്കില്ലെന്നും മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് വി.ഡി സതീശൻ

ഇടുക്കി: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപാധി രഹിത പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും. എൽ.ഡി.എഫ് സർക്കാർ ഇടുക്കിയെ കൂടുതൽ വനവത്കരിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു. സി.പി.എം കൊള്ളക്കാരുടെ സംഘമായി മാറിയെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിലെ തങ്ക വിഗ്രഹവും എൽ.ഡി.എഫ് മോഷ്ടിച്ചു കടത്തുമായിരുന്നുവെന്നും സതീശൻ തൂക്കുപാലത്ത് ആരോപിച്ചു.

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള

ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ …

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള Read More »

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി

ബാംഗ്ലൂർ: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ ദിവസം ഉപമുഖ‍്യമന്ത്രി ഡി.കെ ശിവകുമാറിൻറെ വീട്ടിലെത്തിയപ്പോൾ ധരിച്ച വാച്ചിനെ ചൊല്ലി വിവാദം. 43 ലക്ഷം രൂപ വിലയുള്ള ആഢംബര വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്നും സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യയ്ക്ക് അതിൽ കുഴപ്പമില്ലെന്നും ബിജെപി വിമർശിച്ചു. കാർട്ടിയർ എന്ന ബ്രാൻഡിൻറെ റോസ് ഗോൾഡ് നിറത്തിലുള്ള വാച്ചാണ് സിദ്ധാരാമയ്യ അന്ന് ധരിച്ചതെന്നാണ് ചിത്രത്തിൽ നിന്നും വ‍്യക്തമാവുന്നത്. നേരത്തെയും ബിജെപി സിദ്ധാരാമയ്യക്കെതിരേ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 70 ലക്ഷം രൂപ വിലയുള്ള വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്ന് …

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി Read More »

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ …

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും Read More »

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെ സമ്മർദത്തിലാക്കി വീണ്ടും ശശി തരൂർ എം.പി. പാർലമെൻറിൽ പ്രതിപക്ഷ പാർട്ടി ഉത്തരവാദിത്തം മറന്നുപോകുന്നുവെന്നാണ് തരൂരിൻറെ വിമർശനം. പാർലമെൻറ് നടപടികൾ തടസപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് തരൂർ ഒരു ദേശീയ പത്രത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു. പാർലമെൻറിന് അകത്ത് ചർച്ചയിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാതെ സഭാനടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. യുപിഎ സർക്കാരിൻറെ കാലത്ത് ബിജെപി തുടർന്ന് വന്ന രീതിയാണ് ഇന്ത്യൻസഖ്യം പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ശരിയായ നടപടിയല്ല. നഷ്ടം പ്രതിപക്ഷത്തിനാണെന്നും തരൂർ ഓർമ്മിപ്പിച്ചു.

പ്രസാർ ഭാരതി ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാർ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് നവനീത് രാജി സമർപ്പിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഉൾപ്പെട്ട സമിതിയാണ് നവനീതിനെ ചെയർമാനാക്കിയത്.

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി

ചെന്നൈ: തമിഴിലെ മുതിർന്ന സിനിമ നിർമാതാവ് എവിഎം ശരവണൻ(86) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിൻറെ 86 ആം പിറന്നാൾ. എവിഎം പ്രൊഡക്ഷൻസിൻറെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. രജനികാന്തിൻറെ ശിവാജി ദ ബോസ്, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സ്വാമി, കജോൾ, പ്രഭുദേവ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മിൻസാരക്കനവ്, സൂര്യയുടെ അയൻ, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. എവിഎം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോയുടെ ഉടമയായ എ.വി …

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി Read More »

അതിശക്ത മഴ: ചെന്നൈയിൽ 3000 ത്തോളം വീടുകളിൽ വെള്ളം കയറി

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. 3000 ത്തോളം വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദവും പിന്നീട് തീവ്ര ന്യൂനമർദവും ആയതോടെയാണ് മഴ കനത്തത്. ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. വീടുകളിൽ കയറിയ വെള്ളത്തിൽ പാമ്പുകളും മാലിന്യങ്ങളുമുണ്ട്. കുമരൻ നാഗറില് 15 ഓളം വീടുകളിലെ ആളുകളെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതലാണ് ചെന്നൈയിൽ മഴ ശക്തമായത്.

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫാണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ഇയാളെ ബീച്ചിൽ കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ‌ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെരച്ചിൽ തുടരുന്നതിനിടെ ഡ്രൈവർ കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിലേക്കെത്തിച്ച കാർ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങിയിരുന്നു. മലയാളിയായ ഡ്രൈവർ ഇപ്പോഴും അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലാണ്. ഏത് ദിവസമാണ് രാഹുലിനെ എത്തിച്ചതെന്നോ മറ്റ് വിവരങ്ങളോ ഒന്നു തന്നെ ലഭ്യമല്ല. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യ നീക്കങ്ങൾ തുടരുമ്പോഴും രാഹുലിനെ പിടികൂടാനാവാത്തതിൽ അന്വേഷണ സംഘത്തിന് സമ്മർദം ഏറുകയാണ്. …

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു Read More »

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് …

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു Read More »

കേരളത്തിൽ എസ്.ഐ.ആറിന് സ്റ്റേയില്ല

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരാമെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾ നീട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിൻറെ കേസ് ഡിസംബർ 2 ന് പരിഗണിക്കും. കേരളത്തിൻറെ ഹർജിയിൽ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ച്ചക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി …

കേരളത്തിൽ എസ്.ഐ.ആറിന് സ്റ്റേയില്ല Read More »

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിൻറെ മകൻ ഹർപീതിൻറെ ഭാര്യ ദീപ്തി ചാരസ്യയാണ്(40) ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ. ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി …

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ അനുമതി

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി ഭൂനികുതി പിരിക്കാനാണ് കോടതിയുടെ നിർദേശം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഭൂ നികുതി സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് നിർദേശം നൽകണമെന്ന ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള നിരവധി ഹർജികളാണ് കോടതിയുടെ മുന്നിലെത്തിയത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻബെഞ്ചിൻറെ ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള ഹർജികൾ നേരെത്തെ പരിഗണിക്കണമെന്ന് സർക്കാർ കോടതിയോട് …

മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ അനുമതി Read More »

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. പിന്നീട് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ചില ആരോ​ഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2016 ലെ പോക്സോ കേസിൽ പ്രതിയായിരുന്നു മുബഷിർ. ഇയാൾ …

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ Read More »

രാജ്യത്തെ പൗരന്മാർ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ദിനത്തിൽ പ്രധാനമന്ത്രി പൗരന്മാർക്ക് എഴുതിയ കത്തിൽ, വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യം ശക്തമാക്കേണ്ടതിൻറെ ആവശ്യക്തയെ കുറിച്ച് പ്രധാനമന്ത്രി ഓർമപ്പെടുത്തി. 18 വയസ് തികയുന്ന കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ടു സ്കൂളുകളും കോളെജുകളും ഭരണഘടന ദിനം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കടമകൾ നിർവഹിക്കുന്നതിലൂടെ അവകാശങ്ങൾ ഉണ്ടാകുന്നതെന്ന ഗാന്ധിജിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു, സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകൾ നിറവേറ്റുകയെന്നതാണെന്നും മോദി പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന …

രാജ്യത്തെ പൗരന്മാർ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി Read More »

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കൺവൻഷൻ നടത്തി

ഉടുമ്പന്നൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കൺവൻഷൻ റോസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കമിറ്റി ചെയർമാൻ പി.എൻ നൗഷാദ് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്ഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്, യുഡിഎഫ് മണ്ഡലം കൺവീനർ മനോജ് തങ്കപ്പൻ, സിബി ദാമോദരൻ, ടി.കെ നവാസ്, പി.എൻ സീതി, എൻ.ഐ …

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കൺവൻഷൻ നടത്തി Read More »

കാലുകുത്തി നടക്കാൻ കഴിയുന്നിടത്തോളം നാൾ പ്രചാരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൻറെ പ്രതികരണം. കെ.സുധാകരനും ചെന്നിത്തലയും വി.ഡി.സതീശനുമെല്ലാം എൻറെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞതെന്ന് രാഹുൽ‌ പറഞ്ഞു. അത്‌ ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ മൂല്യശോഷണമെന്ന് ഗവർണർ

കൊച്ചി: ഭാരതാംബ ചിത്രം വെച്ചതിൻ്റെ പേരിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻറെ മൂല്യശോഷണമാണെന്ന് ഗവർണർ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിൻറെ പേരിൽ ചിലർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നായിരുന്നു ഗവർണറുടെ പരാമർശം. ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവർണർ ചോദിച്ചു. ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്‌ന്നോയെന്നും ഗവർണർ ചോദിച്ചു. ഭാരതാംബ ചിത്രംവെച്ച് …

ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ മൂല്യശോഷണമെന്ന് ഗവർണർ Read More »

മലാക്ക കടലിടുക്കിൽ തീവ്ര ന്യൂന മർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിലുൾപ്പെടെ മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്കിലെ ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപ് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. നവംബർ 26, 27 തീയതികളിൽ നിക്കോബാർ ദ്വീപിൻറെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ …

മലാക്ക കടലിടുക്കിൽ തീവ്ര ന്യൂന മർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിലുൾപ്പെടെ മഴയ്ക്ക് സാധ്യത Read More »

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനക്കേസിലെ മുഖ‍്യ പ്രതിയായ ഡോ. ഉമർ നബി ബോംബ് നിർമാണ സാമഗ്രികൾ കൂടെ കൊണ്ടു നടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് മൊഴി ലഭിച്ചു. തൻറെ ഐ20 കാറിൽ ഉമർ നബി ഒരു സ‍്യൂട്ട്കേസ് കൊണ്ടു നടന്നിരുന്നതായും പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് ആയിരുന്നു അതിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് പുറത്തു വരുന്ന വിവരം. ബോംബ് നിർമിക്കുന്നതിനായി നെയിൽ പോളിഷ് റിമൂവർ, പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചിരുന്നുവെന്നും സൂചനകളുണ്ട്. കശ്മീരിൽ വൻ …

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ Read More »

എസ്.ഐ.ആർ ഫോം ശേഖരിക്കാൻ വിദ്യാർത്ഥികളെ അയക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് വിദ്യാർത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്ത്. സ്‌കൂൾ കുട്ടികൾക്ക് മുകളിൽ സമ്മർദ്ദം ചെലുത്താൻ അനുവദിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ മണ്ടൻ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാൽ അതിൻറെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും. ഒരു കാരണവശാലും വിദ്യാർത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടൽ കൊണ്ടാണ് എസ്എസ്‌കെ ഫണ്ട് …

എസ്.ഐ.ആർ ഫോം ശേഖരിക്കാൻ വിദ്യാർത്ഥികളെ അയക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്ത് എസ്.ഐ.റ്റി സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിൻറെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായാണ് തന്ത്രിമാരുടെ നിർണായക മൊഴിയെടുത്തത്.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 41 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്തിട്ടുണ്ട്. ധനസമ്പാധനം മുൻനിർത്തി ലൈംഗികവൃത്തി നടത്തിയതായും പൊലീസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവർ ഇതിൽ പങ്കാളികളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് ഡ്രൈവർമാരായ രണ്ടു പേരാണ് കേസിൽ 11ഉം 12ഉം പ്രതികൾ‌. ഇവർ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുഖ‍്യ പ്രതി ബിന്ദു ഉൾപ്പടെ 12 പേരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂൺ ആറിന് അപ്പാർട്ട്മെൻറ് …

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More »

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ഇതേ ദിവസം എല്ലാപ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയും, …

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന് Read More »

കുവൈറ്റിലെ എണ്ണ ഖനനകേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

കുവൈറ്റ്: കുവൈറ്റ് എണ്ണ ഖനനകേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ കണ്ണൂർ കൂടാലി സ്വദേശി രാജേഷ് മരിച്ചു. 37 വയസായിരുന്നു. ഡ്രിൽ ഹൗസ് തകർന്ന് വീണതാണ് അപകടകാരണമെന്നാണ് വിവരം. നവംബർ 12 ന് ഉണ്ടായ അപകടത്തിൽ തൃശൂർ-കൊല്ലം സ്വദേശീകൾ മരിച്ചിരുന്നു.

സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു

ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വർഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തവണയാണ് നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങൾ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന‍്യാഹുവിൻ്റെ സന്ദർശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന‍്യാഹു മുൻപ് ഇന്ത‍്യയിലെത്തിയിട്ടുള്ളത്.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടി. എആർ ക‍്യാംപ് കമാൻഡൻറിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്. അതേസമയം, കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിൻറെയും എൻ. വാസുവിൻറെയും ജാമ‍്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എൻ. വാസുവിൻറെ ജാമ‍്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം …

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ Read More »

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു. ആഢംബര ബൈക്ക് വാങ്ങാനായി മകൻ ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചു. ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരികെ ആക്രമിച്ചതാണ് മരണകാരണം. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. പിതാവിൻറെ അടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഐസിയുവിൽ ചികിത്സയിൽ ഇരിക്കവെ ചൊവ്വാഴ്ചയാണ് ഹൃദ്ദിക് മരിക്കുന്നത്. സംഭവത്തിന് ശേഷം പിതാവ് വിനയാനന്ദ് പൊലീസിൽ കീഴടങ്ങിയിരുന്നു. വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ മകനെന്ന് ബന്ധുക്കൾ …

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു Read More »

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ സ്വദേശിനി തങ്കമണിയെ കൊലപ്പെടുത്തിയതിനാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല ചെയ്യപ്പെട്ടത്. തലയിടച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പുറത്തുവന്നതോടെയാണ് മകൾ കുടുങ്ങിയത്. 45 വയസുകാരിയായ മകൾ സന്ധ്യയും 27 വയസുകാരനായ അയൽവാസി നിധിനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടു ഇടുകയായിരുന്നു. ഇവരുടെ സ്വർ‌ണാഭരണം തട്ടിയെടുക്കുന്നതിനായിട്ടാണ് …

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതിനാൽതന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട …

സംസ്ഥാനത്ത് കനത്ത മഴയ്ക്ക സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാകേന്ദ്രം Read More »

വായുമലിനീകരണത്തിനെതിരേ ജെൻ സി പ്രതിഷേധം; ഡൽഹി പൊലീസിനെതിരേ രൂക്ഷ വിമർശനം

ന‍്യൂഡൽഹി: വായുമലിനീകരണത്തിനെതിരേ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക‍്യം വിളിച്ചതിനെത്തുടർന്ന് അറസ്റ്റിലായവർ ഡൽഹി പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്ത്. തങ്ങളെ ക്രൂരമായി പൊലീസ് മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മർദനമേറ്റതിൻറെ പാടുകൾ ദേഹത്തുണ്ടെന്ന് വിദ‍്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. അതേസമയം, മാവോയിസ്റ്റ് നേതാവിൻറെ ചിത്രവും പേരും ഉൾ‌പ്പെടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച സാഹചര‍്യത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടെത്താൻ ഒരുങ്ങുകയാണ് പൊലീസ്.

പശ്ചിമ ബംഗാളിൽ 2026ൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സാമിക്ക് ഭട്ടാചാര‍്യ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിൻറെ ഭരണം ജനങ്ങൾക്ക് മടത്തുവെന്ന് ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ‌ സാമിക്ക് ഭട്ടാചാര‍്യ. 2026ൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും എല്ലാ മേഖലകളും അവർ തകർത്തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ മഹാ ജംഗിൾ രാജാണുള്ളതെന്നും ബിഹാറിൽ നടന്നത് തന്നെ ബംഗാളിലും നടക്കുമെന്നും സാമിക്ക് ഭട്ടാചാര‍്യ കൂട്ടിച്ചേർത്തു. ബി.ജെ.പിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ മുന്നണികൾ ആവേശത്തോടെ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. എറണാകുളം ജില്ലകളിലാണ് കൂടുതൽ വിമത ഭീഷണിയുള്ളത്. തിരുവനന്തപുരത്ത് അടക്കം മേൽക്കൈ നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിലാണ് വിമതർ ഉള്ളത്. ഉള്ളൂർ, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. പൗണ്ട് കടവിലും ഉള്ളൂരിലും കഴക്കൂട്ടത്തും പുഞ്ചക്കരിയിലും വിഴിഞ്ഞത്തുമാണ് യുഡിഎഫിന് വിമതശല്യം. കൊച്ചി കോർപ്പറേഷനിൽ …

തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു Read More »

ബാം​ഗ്ലൂരിലെ മലയാളി വിദ്യാർത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് സ്ഥിരീകരണം

ബാംഗ്ലൂർ: ബാംഗ്ലൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച് രണ്ട് നഴ്സിങ് വിദ്യാർഥികൾ മരിച്ച സംഭവം ആത്മഹത്യയല്ലെന്ന് സ്ഥിരീകരണം. ഒന്നാം വർഷ നഴ്സിങ് വിദ്യാർ‌ഥികളായ മലയാളികൾ ഞായറാഴ്ചയാണ് മരിച്ചത്. റാന്നി സ്വദേശിനി ഷെറിൻ എലിസ ഷാജി(19), തിരുവല്ല സ്വദേശി ജസ്റ്റിൻ ജോസഫ്(20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും കേരളത്തിൽ നിന്നുള്ളവരാണെന്നും ബെംഗളൂരുവിലെ സ്വകാര്യ കോളെജിൽ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥികളാണെന്നുമാണ് ദേശിയ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കബനവാര റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് സംഭവം നടന്നതെന്ന് …

ബാം​ഗ്ലൂരിലെ മലയാളി വിദ്യാർത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് സ്ഥിരീകരണം Read More »

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാൾ വിപുലമായി ആഘോഷിച്ചു; തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ അണിനിരന്നു

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാൾ ആഘോഷിച്ചു. ഞായറാഴ്ച്ച ഫാദർ പ്രിൻസ് പരത്തിനാൽ വിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഡോ. ഫ്രാൻസിസ് കോലോത്ത് സന്ദേശം നൽകി. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു. പള്ളിയിൽ നിന്നും കാരിക്കോട്, മങ്ങാട്ടുകവല, ന്യൂമാൻ കോളേജ് വഴിയാണ് പ്രദക്ഷിണം നടന്നത്. ഫാദർ ജോജോ മണ്ണാഞ്ചേരി, പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, ഫാ. ഇമ്മാനുവൽ വെള്ളാംകുന്നേൽ, കൈകാരന്മാരായ ജോയി ചെമ്പരത്തി, ബെന്നി പുത്തൻപുരയിൽ, പാരിഷ് …

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാൾ വിപുലമായി ആഘോഷിച്ചു; തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ അണിനിരന്നു Read More »

അഴിമതിക്കേസിലെ പ്രതിക്ക് ഉന്നതസ്ഥാനം നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷിന് ഉന്നത പദവി നൽകി സംസ്ഥാന സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും, റൂട്രോണിക്സ് മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്ത് തുടരാനും രതീഷിനെ സർക്കാർ അനുവദിച്ചു. കശുവണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്. കാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷിനും, മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ എ.ചന്ദ്രശേഖരനും എതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 10 വർഷത്തെ അന്വേഷണത്തിന് ശേഷം 2020 ലാണ് കുറ്റപത്രം സമർപ്പിച്ചത്. …

അഴിമതിക്കേസിലെ പ്രതിക്ക് ഉന്നതസ്ഥാനം നൽകി സംസ്ഥാന സർക്കാർ Read More »

ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലാ‍യിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 8ന് 90 ആം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. 1960ൽ ഭിൽ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര വെളളിത്തിരയിലെത്തിയത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രിം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ഇക്കിസ് എന്ന ചിത്രം …

ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചു Read More »

തെങ്കാശിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ വാഹനാപകടം. സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃഷ്സാക്ഷികൾ …

തെങ്കാശിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു Read More »

തൃശൂരിൽ രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂർ: തൃശൂർ രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിൻറെ പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയലുള്ളത്. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേർ നിലവിൽ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട …

തൃശൂരിൽ രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു Read More »

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്. 2021 ജൂലായ് 9 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഗർഭിണിയായ അനിതയെ കാമുകൻ പ്രബീഷും ഇയാളുടെ പെൺ സുഹൃത്ത് രജനിയും ചേർന്ന് കായലിൽ തള്ളിയിടുകയായിരുന്നു. കാമുകൻ പ്രബീഷും, പെൺ സുഹൃത്ത് രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവാഹിതനായ പ്രബീഷ്, വിവാഹിതരായ അനിതയും, രജനിയുമായി …

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ Read More »

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടിചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാൾ മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും ഇതിന് ശേഷം പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടാണ് ഇയാളുടെ സാന്നിധ്യം പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് താൻ കേരളത്തിൽ വന്നതെന്നാണ് ബണ്ടി ചോർ …

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി Read More »

തദ്ദേശ തെരഞ്ഞെടുപ്പ്; വിമത ശല്യത്തിൽ‌ സ്ഥാനാർഥികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മിക്ക ജില്ലകളിലും സ്ഥാനാർഥികൾ വിമത ശല്യത്തിൽ‌ പൊറുതി മുട്ടുകയാണ്. പല മണ്ഡലങ്ങളിലും ഒന്നിൽ കൂടുതൽ വിമതരാണ് ഉള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണിയുണ്ട്. നാല് വാർഡുകളിലാണ് എൽഡിഎഫിന് വിമതർ മത്സരരം​ഗത്തുള്ളത്. യുഡിഎഫിനും കോർപ്പറേഷനിൽ വിമത ഭീഷണിയുണ്ട്. വാഴോട്ടുകോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനും, ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയും സിപിഎമ്മിന് ഭീഷണിയായിയുണ്ട്. കാച്ചാണി നെട്ടയം സതീഷും സിപിഎം റിബലായി …

തദ്ദേശ തെരഞ്ഞെടുപ്പ്; വിമത ശല്യത്തിൽ‌ സ്ഥാനാർഥികൾ Read More »

പാക്കിസ്ഥാനിൽ പാരാമിലിട്ടറി ക്വാർട്ടേഴ്സിന് നേരേ ആക്രമണം

പെഷവാർ: പാക്കിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്സിന് നേരേ ആക്രമണം. തോക്കുധാരികളായ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷ് വാർ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരേയാണ് ആക്രമണം നടന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസാ‍യി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53 ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻറെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് ഇദ്ദേഹത്തിൻറെ കാലാവധി. …

സുപ്രീംകോടതി ചീഫ് ജസ്റ്റിസാ‍യി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു Read More »