Timely news thodupuzha

logo

Crime

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണ് രാഹുലിനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിയെ ബാധിക്കില്ലെന്നും മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള

ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ …

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള Read More »

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ …

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും Read More »

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫാണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ഇയാളെ ബീച്ചിൽ കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ‌ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് …

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു Read More »

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിൻറെ മകൻ ഹർപീതിൻറെ ഭാര്യ ദീപ്തി ചാരസ്യയാണ്(40) ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ. ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി …

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. പിന്നീട് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ചില ആരോ​ഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2016 ലെ പോക്സോ കേസിൽ പ്രതിയായിരുന്നു മുബഷിർ. ഇയാൾ …

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ Read More »

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനക്കേസിലെ മുഖ‍്യ പ്രതിയായ ഡോ. ഉമർ നബി ബോംബ് നിർമാണ സാമഗ്രികൾ കൂടെ കൊണ്ടു നടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് മൊഴി ലഭിച്ചു. തൻറെ ഐ20 കാറിൽ ഉമർ നബി ഒരു സ‍്യൂട്ട്കേസ് കൊണ്ടു നടന്നിരുന്നതായും പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് ആയിരുന്നു അതിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് പുറത്തു വരുന്ന വിവരം. ബോംബ് നിർമിക്കുന്നതിനായി നെയിൽ പോളിഷ് റിമൂവർ, പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചിരുന്നുവെന്നും സൂചനകളുണ്ട്. കശ്മീരിൽ വൻ …

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്ത് എസ്.ഐ.റ്റി സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിൻറെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായാണ് തന്ത്രിമാരുടെ നിർണായക മൊഴിയെടുത്തത്.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 41 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്തിട്ടുണ്ട്. ധനസമ്പാധനം മുൻനിർത്തി ലൈംഗികവൃത്തി നടത്തിയതായും പൊലീസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവർ ഇതിൽ പങ്കാളികളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് ഡ്രൈവർമാരായ രണ്ടു പേരാണ് കേസിൽ 11ഉം 12ഉം പ്രതികൾ‌. ഇവർ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുഖ‍്യ പ്രതി ബിന്ദു ഉൾപ്പടെ 12 പേരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂൺ ആറിന് അപ്പാർട്ട്മെൻറ് …

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More »

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ഇതേ ദിവസം എല്ലാപ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയും, …

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന് Read More »

സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു

ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വർഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തവണയാണ് നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങൾ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന‍്യാഹുവിൻ്റെ സന്ദർശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന‍്യാഹു മുൻപ് ഇന്ത‍്യയിലെത്തിയിട്ടുള്ളത്.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടി. എആർ ക‍്യാംപ് കമാൻഡൻറിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്. അതേസമയം, കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിൻറെയും എൻ. വാസുവിൻറെയും ജാമ‍്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എൻ. വാസുവിൻറെ ജാമ‍്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം …

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ Read More »

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു. ആഢംബര ബൈക്ക് വാങ്ങാനായി മകൻ ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചു. ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരികെ ആക്രമിച്ചതാണ് മരണകാരണം. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. പിതാവിൻറെ അടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഐസിയുവിൽ ചികിത്സയിൽ ഇരിക്കവെ ചൊവ്വാഴ്ചയാണ് ഹൃദ്ദിക് മരിക്കുന്നത്. സംഭവത്തിന് ശേഷം പിതാവ് വിനയാനന്ദ് പൊലീസിൽ കീഴടങ്ങിയിരുന്നു. വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ മകനെന്ന് ബന്ധുക്കൾ …

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു Read More »

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ സ്വദേശിനി തങ്കമണിയെ കൊലപ്പെടുത്തിയതിനാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല ചെയ്യപ്പെട്ടത്. തലയിടച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പുറത്തുവന്നതോടെയാണ് മകൾ കുടുങ്ങിയത്. 45 വയസുകാരിയായ മകൾ സന്ധ്യയും 27 വയസുകാരനായ അയൽവാസി നിധിനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടു ഇടുകയായിരുന്നു. ഇവരുടെ സ്വർ‌ണാഭരണം തട്ടിയെടുക്കുന്നതിനായിട്ടാണ് …

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ Read More »

വായുമലിനീകരണത്തിനെതിരേ ജെൻ സി പ്രതിഷേധം; ഡൽഹി പൊലീസിനെതിരേ രൂക്ഷ വിമർശനം

ന‍്യൂഡൽഹി: വായുമലിനീകരണത്തിനെതിരേ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക‍്യം വിളിച്ചതിനെത്തുടർന്ന് അറസ്റ്റിലായവർ ഡൽഹി പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്ത്. തങ്ങളെ ക്രൂരമായി പൊലീസ് മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മർദനമേറ്റതിൻറെ പാടുകൾ ദേഹത്തുണ്ടെന്ന് വിദ‍്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. അതേസമയം, മാവോയിസ്റ്റ് നേതാവിൻറെ ചിത്രവും പേരും ഉൾ‌പ്പെടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച സാഹചര‍്യത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടെത്താൻ ഒരുങ്ങുകയാണ് പൊലീസ്.

അഴിമതിക്കേസിലെ പ്രതിക്ക് ഉന്നതസ്ഥാനം നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷിന് ഉന്നത പദവി നൽകി സംസ്ഥാന സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും, റൂട്രോണിക്സ് മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്ത് തുടരാനും രതീഷിനെ സർക്കാർ അനുവദിച്ചു. കശുവണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്. കാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷിനും, മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ എ.ചന്ദ്രശേഖരനും എതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 10 വർഷത്തെ അന്വേഷണത്തിന് ശേഷം 2020 ലാണ് കുറ്റപത്രം സമർപ്പിച്ചത്. …

അഴിമതിക്കേസിലെ പ്രതിക്ക് ഉന്നതസ്ഥാനം നൽകി സംസ്ഥാന സർക്കാർ Read More »

തൃശൂരിൽ രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂർ: തൃശൂർ രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിൻറെ പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയലുള്ളത്. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേർ നിലവിൽ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട …

തൃശൂരിൽ രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു Read More »

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്. 2021 ജൂലായ് 9 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഗർഭിണിയായ അനിതയെ കാമുകൻ പ്രബീഷും ഇയാളുടെ പെൺ സുഹൃത്ത് രജനിയും ചേർന്ന് കായലിൽ തള്ളിയിടുകയായിരുന്നു. കാമുകൻ പ്രബീഷും, പെൺ സുഹൃത്ത് രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവാഹിതനായ പ്രബീഷ്, വിവാഹിതരായ അനിതയും, രജനിയുമായി …

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ Read More »

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടിചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാൾ മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും ഇതിന് ശേഷം പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടാണ് ഇയാളുടെ സാന്നിധ്യം പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് താൻ കേരളത്തിൽ വന്നതെന്നാണ് ബണ്ടി ചോർ …

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി Read More »

പാക്കിസ്ഥാനിൽ പാരാമിലിട്ടറി ക്വാർട്ടേഴ്സിന് നേരേ ആക്രമണം

പെഷവാർ: പാക്കിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്സിന് നേരേ ആക്രമണം. തോക്കുധാരികളായ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷ് വാർ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരേയാണ് ആക്രമണം നടന്നത്.

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. കൊല്ലം കരിക്കോട് അപ്പോളോ നഗറിലെ കവിതയാണ്(46) വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് മധുസൂദനൻ പിള്ളയെ(54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകൾ നൊക്കി നിൽക്കെയായിരുന്നു കൊലപാതകം. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. ഇയാൾ മദ്യപിച്ച് …

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ Read More »

ലഹരി ഇടപാട്: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുൻ കൗൺസിലറും മകനും അറസ്റ്റിൽ

കോട്ടയം: ലഹരി ഇടപാടിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം പുതുപ്പളളി തോട്ടക്കാട് സ്വദേശി ആദർശാണ്(23) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി.കെ.അനിൽകുമാറിനെയും, മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആദർശിൻറെ കൈയിൽ ഉണ്ടായിരുന്ന ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നു. പക്ഷേ പണം കൊടുത്തിരുന്നില്ല. ഇതേതുടർന്ന് ആദർശ് മാണിക്കുന്നിലുളള അനിൽകുമാറിൻറെ വീട്ടിലെത്തി പ്രശ്നം …

ലഹരി ഇടപാട്: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുൻ കൗൺസിലറും മകനും അറസ്റ്റിൽ Read More »

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. രേഖാമൂലം ബംഗ്ലാദേശ് ഹസീനയെ കൈമാറുന്ന കാര്യം ആവശ്യപ്പെടുകയാണെങ്കിൽ അപ്പോൾ നിലപാട് അറിയിക്കുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് …

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് Read More »

കോതമംഗലത്ത് വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിൻറെ പത്രിക തട്ടിപ്പറിച്ച് ഓടി പ്രാദേശിക നേതാവ്

കോതമംഗലം: കോട്ടപ്പടി പ്രദേശത്തെ മുതിർന്ന കോൺഗ്രസ്‌ നേതാവും ഐഎൻടിയുസി പ്രവർത്തകനുമായ കൈതമന ജോസാണ് 13-ാം വാർഡിൽ വിമതനായി മത്സരത്തിനിറങ്ങിയത്. പാർട്ടി പ്രവർത്തകൻ പോലുമല്ലാത്ത ആളെ സ്ഥാനാർഥിയാക്കുന്നുവെന്നായിരുന്നു ജോസിൻറെ ആരോപണം. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി. ടോക്കൺ വാങ്ങി പത്രിക സമർപ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിൻറെ കയ്യിൽ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്. ഉടൻ തന്നെ കൈതമന ജോസ് അടുത്തുള്ള കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. …

കോതമംഗലത്ത് വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിൻറെ പത്രിക തട്ടിപ്പറിച്ച് ഓടി പ്രാദേശിക നേതാവ് Read More »

സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പിൻ്റെ പേരിൽ രണ്ട് അത്ലറ്റുകൾക്കെതിരേ നടപടി

തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാംപിൽ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ(തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ താരം സഞ്ജയ്(പുല്ലൂരാംപാറ സെൻറ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ.

കൊച്ചിയിൽ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി; പണത്തിൻ്റെ പേരിലായിരുന്നു ക്രൂരത, വീട്ടുടമ അറസ്റ്റിൽ

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈം​ഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാക്കിൽ കെട്ട് മൃതദേഹം റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് …

കൊച്ചിയിൽ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി; പണത്തിൻ്റെ പേരിലായിരുന്നു ക്രൂരത, വീട്ടുടമ അറസ്റ്റിൽ Read More »

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കൂടി ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് നടപടി. ശക്തി കപൂറിൻറെ മകനും നടി ശ്രദ്ധ കപൂറിൻറെ സഹോദരനുമായ സിദ്ധാന്തിനോട് നവംബർ 25 ന് മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടു. 252 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രദ്ധ …

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി Read More »

കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ എസ്.ഐക്കെതിരെ അന്വേഷണം

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണം. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐയ്ക്കെതിരെ സിപിഒ ആണ് പരാതി നൽകിയത്. കൊച്ചിയിലെ സ്പായിൽ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഭീഷണി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിൽ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേർത്തു. നവംബർ എട്ടിന് സിപിഒ സ്പായിലെത്തിയിരുന്നു. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിച്ച് മാല നഷ്ടമായെന്ന് പറഞ്ഞു. മാല മോഷ്ടിച്ചത് പൊലീസുകാരനാണെന്നും …

കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ എസ്.ഐക്കെതിരെ അന്വേഷണം Read More »

അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജിപി അജിത് കുമാറിന് അനുകൂലമായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന വാദം ഹൈക്കോടതി ശരിവച്ചു. പരാതിക്കാർക്ക് മുൻകൂർ അനുമതി തേടിയ ശേഷം വീണ്ടും പരാതി നൽകാമെന്ന് ഹൈക്കോടതി വ‍്യക്തമാക്കി. ജസ്റ്റിസ് എ ബദറുദ്ദീൻ അധ‍്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിജിലൻസ് അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയ കേസിൽ തുടരന്വേഷണമാകാമെന്ന് തിരുവനന്തപുരം വിജിലൻ‌സ് കോടതി വിധി വന്നിരുന്നു. ഇതിനെതിരേയാണ് …

അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജിപി അജിത് കുമാറിന് അനുകൂലമായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Read More »

തൃശൂരിൽ തിയേറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു

തൃശൂർ: തിയേറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവർ അജീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10ഓടെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം. തിയേറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. മൂന്നം​ഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ‌ അറസ്റ്റിലായതിനു പിന്നാലെയാണ് നീക്കം. സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് …

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും Read More »

പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു

മലപ്പുറം: മുൻ എം.എൽ.എ പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇ.ഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായി സിയാദിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. രാവിലെ 6.30ഓടെയാണ് ഇ.ഡി സംഘം അൻവറിൻ്റെ വീട്ടിൽ എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെ.എസ്‍.സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പി.വി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015ലാണ് പി.വി അൻവറും സഹായി സിയാദും ചേർന്ന് 12 …

പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു Read More »

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തു വിടാൻ എ പത്മകുമാർ ഇടപെടൽ നടത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുൻ എംഎൽഎയുമായ എ പത്മകുമാർ കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തുവിടാൻ നേരത്തെ തന്നെ ഇടപെടൽ നടത്തിയിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്. 2019ൽ ബോർഡിനു മുൻപിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചെങ്കിലും അംഗങ്ങൾ എതിർത്തിരുന്നതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മിഷണർ‌ എൻ. വാസു പത്മകുമാറിനെതിരേ മൊഴി …

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തു വിടാൻ എ പത്മകുമാർ ഇടപെടൽ നടത്തി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ. തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരൻറെ നേതൃത്വത്തിലുള്ള ചോദ‍്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്മകുമാറിനെ ഉടനെ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോകും. ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവിനു ശേഷം അറസ്റ്റിലാവുന്ന ഉന്നതനാണ് പത്മകുമാർ. 42 വർഷം സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം …

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ Read More »

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ

മുംബൈ: മഹാരാഷ്ട്രയിലെ മറാത്തുവാഡ മേഖലയിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തത് 899 കർഷകർ. വെള്ളപ്പൊക്കവുംമഴയും കാരണമുണ്ടായ കൃഷിനാശത്തെയും തുടർന്ന് കഴിഞ്ഞ ആറ് മാസത്തിൽ മാത്രം 537 കർഷകർ ജീവനൊടുക്കി. ബീഡ്, ഛത്രപതി സാംഭാജി നഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ. ഛത്രപതി സാംഭാജിനഗർ ജില്ലയിൽ 112 കർഷകരും ബീഡ് ജില്ലയിൽ 108 കർഷകരും നന്ദേടിൽ 90 കർഷകരുമാണ് ആത്മഹത്യ ചെയ്തത്. അധിക മഴയും വെള്ളപ്പൊക്കവും 12 പേരുടെ മരണത്തിനും ഗണ്യമായ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. ഒരു …

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ Read More »

കരിപ്പൂർ സ്വർണവേട്ട കേസിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്. കോഴിക്കോട് കസ്റ്റംസ് ഡെപ‍്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയിൽ സത‍്യവാങ്മൂലം നൽകിയത്. സ്വർണക്കടത്ത് വിവരം ലഭിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്നും കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിനു അധികാരമില്ലെന്നും വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ‌ കസ്റ്റംസിനു മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും സത‍്യവാങ്മൂലത്തിൽ പറ‍യുന്നു. കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സ്വർണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാൽ അതിൽ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത‍്യവാങ്മൂലത്തിൽ പറ‍യുന്നത്.

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ബാംഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻറെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് പൊലീസ്. കർ‌ണാടക പൊലീസിൻറെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ഡിഎൻഎക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍് 11 പേരായിരുന്നു മരിച്ചത്. 55 ഓളം …

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു Read More »

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിനെതിരേ നൽകിയ ഒരുകൂട്ടം ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ എസ്ഐആർ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവർ ഹർജി നൽകിയിരുന്നു. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ …

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും Read More »

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു, ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി സർക്കാരിൻ്റെ ദുർഭരണത്തിനെതിരായി കുറ്റപത്രവും അവതരിപ്പിച്ചു. ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ …

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു, ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് വി.ഡി സതീശൻ Read More »

തിരഞ്ഞെടുപ്പ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ഡിസംബര്‍ 15 വരെ കണ്‍ട്രോള്‍ …

തിരഞ്ഞെടുപ്പ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം Read More »

തിരുവല്ലയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിൻ്റെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: ഒന്നര വയസുകാരിയുടെ മുന്നിലിട്ട് പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. തിരുവല്ല കുറ്റൂരിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളുടെ 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബംഗാൾ സ്വദേശികളായ പ്രതികളെ പൊലീസ് പിടികൂടി.

വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ‍്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന തരത്തിൽ വ‍്യാജ വിഡിയോ നിർമിച്ച് സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയായിരുന്നു ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടിയത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ആലപ്പുഴയിൽ നാലു കേസുകളിൽ പ്രതിയാണ് ഇയാൾ. കുറച്ച് ആഴ്ചകൾക്ക് മുൻപായിരുന്നു ഇത്തരത്തിൽ വ‍്യാജ വിഡിയോ പുറത്തിറങ്ങിയത്. അപകടത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ എന്ന തരത്തിൽ വിഡിയോ പ്രചരിച്ചതോടെ ഇങ്ങനെയൊരു അപകടമുണ്ടായോയെന്ന് …

വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ‍്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ Read More »

അമരാവതിയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവും ഭാര്യയും കൊല്ലപ്പെട്ടു

‌അമരാവതി: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെയും ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.

കൊച്ചിയിൽ നാലു വയസ്സുള്ള പെൺകുഞ്ഞിൻ്റെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മയെ അറസ്റ്റ് ചെയ്തു

എറണാകുളം: കൊച്ചിയിൽ നാല് വയസുകാരിയ്ക്ക് നേരേ അമ്മയുടെ പീഡനമുറ. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മർദിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞിരുന്നു.

പാലത്തായി പീഡനക്കേസിൽ കെ.കെ ശൈലജക്കെതിരെ കോടതി

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ.കെ. ശൈലജയെ വിമർശിച്ച് കോടതി. പീഡനത്തിനിരയായ കുട്ടിയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നടപടി സ്വീകരിച്ചില്ലെന്നാണ് വിധിന‍്യായത്തിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാവായിരുന്നു കൗൺസിലർമാർക്കെതിരേ പരാതി നൽകിയിരുന്നത്. കൗൺസിലിങ്ങിൻറെ പേരിൽ സാമൂഹിക നീതി വകുപ്പിലെ കൗൺസിലർമാർ കുട്ടിയോട് അപമര‍്യാദയായി പെരുമാറിയതായും മാനസികമായി പീഡിപ്പിച്ചെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും വിധിന‍്യായത്തിൽ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ ബിജെപി നേതാവ് കെ. പത്മരാജനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണം …

പാലത്തായി പീഡനക്കേസിൽ കെ.കെ ശൈലജക്കെതിരെ കോടതി Read More »

ബി.എൽ.ഒയുടെ ആത്മഹത്യ; പ്രാദേശിക സി.പി.എം നേതാക്കൾ ഭിഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബി.എൽ.ഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ ഏറ്റുകുടുക്കയിലാണ് ബി.എൽ.ഒ ആയ അനീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനീഷ് എസ്.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാക്കളുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എസ്.ഐ.ആർ ഫോം വിതരണം ചെയ്യുമ്പോൾ കോൺ​ഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എൽ.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം പ്രവർത്തകർ അനീഷിനെ ഭാഷണിപ്പെടുത്തിയിരുന്നു. വിഷയത്തിൽ …

ബി.എൽ.ഒയുടെ ആത്മഹത്യ; പ്രാദേശിക സി.പി.എം നേതാക്കൾ ഭിഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് Read More »

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ

ജയ്പുർ: കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി(ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദാണ്(45) ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്. ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് …

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ Read More »

റ്റി.പി വധക്കേസിലെ പ്രതിക്ക് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ രമ

ന‍്യൂഡൽഹി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു. ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.