Timely news thodupuzha

Crime

തൊടുപുഴയിൽ കൊരിയർ വഴി വന്ന നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടി

തൊടുപുഴ: ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിനും ഇടുക്കി ഡാൻസാഫ് സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിലെ കൊരിയർ ഏജൻസിയിൽ പരിശോധന നടത്തുകയും നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടുകയും ചെയ്തു. തൊടുപുഴ സ്വദേശി സുനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർഡർ ചെയ്ത് വരുത്തിച്ച 150 ഓളം പായ്ക്കറ്റ് മരുന്നുകൾ പിടിച്ചെടുത്തു. നിരന്തരമായി ഈ പ്രവർത്തിയിൽ ഏർപ്പെടുന്ന സുനീഷിനെ നിരവധി തവണ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും വീണ്ടും ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയാണ്. പ്രധാനമായും മസിൽ പവർ കൂട്ടുന്നതിന് ഉപയോ​ഗിക്കുന്ന ഈ മരുന്ന് …

തൊടുപുഴയിൽ കൊരിയർ വഴി വന്ന നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടി Read More »

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിലാണ് ലഹരിക്കടിമകളായ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. …

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു Read More »

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി

കൊച്ചി: രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി(special investigation team). കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്.ഐ.റ്റിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. നടൻ ബോബി കുര്യനെയും സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്.ഐ.റ്റി പറയുന്നു.

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് …

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ Read More »

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുംകണ്ടം പച്ചടിയിൽ വയോധികയായ അമ്മയേയും മകനെയും കൊലപെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയായ സജിയെ ഇന്ന് ഉച്ചയോടെയാണ് പോലിസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ പോലിസ് തെരച്ചിൽ നടത്തുന്നതിനിടെ പ്രതി സമീപത്തെ കടയിൽ എത്തി തെറ്റ് പറ്റി പോയെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു അമ്മയേയും സഹോദരനെയും കൊലപെടുത്തി കുഴിച്ചിട്ടതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. സജിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നാളെയും തെളിവെടുപ്പ് തുടരും. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വസ്തു തർക്കവും മാത്യുവിന്റെ മകൻ അല്ല എന്ന് …

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു Read More »

ബാംഗ്ലൂരിൽ കോൺഗ്രസ് നേതാവിൻ്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂരമർദനം

ബാംഗ്ലൂർ: കോൺഗ്രസ് നേതാവിൻ്റെ വഴിവിട്ട ബന്ധം ചോദ‍്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദനം. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവാണ് കുട്ടികളെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷൻ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഘവേന്ദ്ര എന്നയാൾ നൽകിയ പരാതി പ്രകാരം ആനന്ദ് നായിഡുവിന് ഇയാളുടെ ഭാര‍്യയുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം. ഇത് ചോദ‍്യം ചെയ്തതിന് പരാതിക്കാരൻറെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആനന്ദ് നായിഡു ആക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് ഗുരുതരമായി …

ബാംഗ്ലൂരിൽ കോൺഗ്രസ് നേതാവിൻ്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂരമർദനം Read More »

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു

ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി യുവാവിനെ ഇടുക്കി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പാറേമ്മാവ് സ്വദേശി മനോജാണ്(32) പിടിയിലായത്. ഇയാളെ കോടതി റിമാന്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എൻ സി സി ക്യാമ്പ് കഴിഞ്ഞ് ചെറുതോണിയിലെത്തിയ വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളോട് പറയുകയും കടകളിലെ സിസിടിവി ഫുട്ടേജ് പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് …

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു Read More »

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ …

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

ആന്ധ്രാപ്രദേശിൽ മാധ‍്യമപ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

‌ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതിയെന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ജഗൻമോഹൻ. ഇതിനിടെയാണ് അരും കൊല. ആക്രമണത്തിനിടെ ജഗൻമോഹൻ റെഡ്ഡി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിൻറെ കാരണം വ‍്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

തൊടുപുഴ: വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ‌ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇ‍യാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു …

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ് Read More »

ഒഡീഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് ക‍യറി എം.ബി.എ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67 കാരനെ അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: ഒഡീഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രദാനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി. എന്നാൽ, വനിതാ ഹോസ്റ്റലിൽ പുറത്ത് നിന്നൊരാൾ എങ്ങനെ അതിക്രമിച്ച് കയറിയെന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി. കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും …

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി Read More »

വിവാഹവാഗ്ദാനം നൽകി 9 കോടി രൂപ തട്ടിയെടുത്ത തെലുങ്കു നടി അറസ്റ്റിൽ

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിച്ചുവെന്ന് ആരോപിച്ച് തെലുങ്കു നടിയും ബിഗ്ബോസ് താരവുമായ വെങ്കട അശ്വിനി റെഡ്ഡി കൊയ്യക്കും (ആശു റെഡ്ഡി) കുടുംബത്തിനുമെതിരേ പരാതി. ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വൈ.വി. ധർമേന്ദ്രയുടെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സെൻട്രൽ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2018ൽ തൻറെ മകൻ ഇന്ത്യയിലായിരുന്ന സമയത്താണ് മറ്റു സുഹൃത്തുക്കൾ വഴി യുവതിയുമായി പരിചയപ്പെട്ടതെന്നും യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമകളിൽ അഭിനയിക്കുകയാണ് താനെന്നാണ് …

വിവാഹവാഗ്ദാനം നൽകി 9 കോടി രൂപ തട്ടിയെടുത്ത തെലുങ്കു നടി അറസ്റ്റിൽ Read More »

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ

കണ്ണൂർ: നിതിൻ രാജിൻറെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻറെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകൾ സർവീസ് …

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ Read More »

ഹൈക്കോടതിയിൽ ഹാജരാകില്ലെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയ കേസിൻറെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഹാജരാവില്ലെന്നറിയിച്ച് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമയ്ക്ക് കെജ്‌രിവാൾ കത്തയച്ചു. ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ കെജ്‌രിവാൾ പറയുന്നു. തൻറെ ഉൾവിളിയെ തുടർന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരേ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം …

ഹൈക്കോടതിയിൽ ഹാജരാകില്ലെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും അരവിന്ദ് കെജ്‌രിവാൾ Read More »

പാക്കിസ്ഥാന് കൂറ് അമേരിക്കയോടെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനെ ചോദ്യം ചെയ്ത് ഇറാൻ. ഇറാൻ പാർലമെൻ്റ് അംഗം ഇബ്രാഹിം റെസായിയാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. ‌പാക്കിസ്ഥാന് കൂറ് യു.എസിനോടാണെന്നും നിഷ്പക്ഷത പാലിക്കുന്നില്ലെന്നുമാണ് ബ്രാഹിം റെസായി ആരോപിക്കുന്നത്. പാക്കിസ്ഥാനെപ്പോഴും ട്രംപിൻ്റെ താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അമേരിക്കയുടെ താത്പര്യങ്ങൾക്കെതിരെ സംസാരിക്കാൻ പാക്കിസ്ഥാൻ തയാറല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ലെബനൻ വിഷയത്തിലും മരവിപ്പിച്ച ഇറാനിയൻ ആസ്തികളുടെ കാര്യത്തിലും അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ പോലും പാക്കിസ്താൻ പ്രതികരിച്ചില്ല. പാക്കിസ്ഥാൻ ഇറാൻ്റെ …

പാക്കിസ്ഥാന് കൂറ് അമേരിക്കയോടെന്ന് ഇറാൻ Read More »

സുപ്രീം കോടതിയിൽ ആൻ്റണി രാജുവിന് തിരിച്ചടി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തളഅളിയതതോടെയാണ് ആൻറണി രാജു അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആൻറണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വർഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ഇതിനെതിരേയാണ് ആൻറണി രാജുവിനെ അപ്പീൽ. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ …

സുപ്രീം കോടതിയിൽ ആൻ്റണി രാജുവിന് തിരിച്ചടി Read More »

ചെന്നൈയിൽ മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് അച്ഛൻ

ചെന്നൈ: മകളെ കൊലപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ വെട്ടിക്കൊന്ന് അച്ഛൻ. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. മെലകലകുടി സ്വദേശിയായ അജിത് കുമാറിനെയാണ് (30) വീട്ടിൽ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിനു ശേഷം പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ നാലു പേർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതിൻറെ വൈരാഗ്യത്തിലാണ് അജിത് കുമാർ അധ്യാപികയായ കാവ്യയെ കൊലചെയ്യുന്നത്. 2025 നവംബറിലാണ് കൊലപാതകം നടക്കുന്നത്. കാവ്യയും അജിത്തും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കാവ്യയുടെ വീട്ടുകാർ എതിർത്തു. …

ചെന്നൈയിൽ മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് അച്ഛൻ Read More »

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ പ്രാദേശിക നേതാവ് എ ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാൻറെ സന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. 2023 ജനുവരിയിലാണ് ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വച്ച് പിടിയിലായതെന്നാണ് വിശദീകരണം. എന്നാൽ പിന്നാലെ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് …

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു Read More »

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിൻറെ വിവാദ വിവാഹത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിൻറെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായാണ് സംഘം കേരളത്തിലേക്കെത്തുന്നത്. പട്ടികവർഗ കമ്മിഷൻ നിർദേശപ്രകാരം കേസിൽ പുതിയ വകുപ്പുകളും ചേർക്കും. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ലെന്ന് പട്ടികവർഗ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദേശം നൽകിയത്. കമ്മിഷൻ നിർദേശിച്ചത് പ്രകാരം ഇരുസംസ്ഥാനങ്ങളിലെയും …

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും Read More »

ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു

മുട്ടം: ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു. 5.21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി വിതരണം ചെയ്തു. 2023, 2024, 2025 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കാണ് നഷ്ടപരിഹാരം നൽ‌കിയത്. കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാലാണ് അവർക്കുള്ള നഷ്ടപരിഹാരം നൽകാനാകാത്തത്. ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി ഉത്തരവുണ്ടായതിനെ …

ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു Read More »

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻറെ ഭാര്യ ഗീതമ്മയാണ്(50) കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി(25) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മഹിളാമോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിമരുന്നിനു അടിമയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. ഈ സമയത്ത് അച്ഛൻ തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം …

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി Read More »

നിയമപരിപാലനത്തിൽ വീഴ്ച്ച വരുത്തിയ അഞ്ച് പശ്ചിമ ബംഗാൾ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിയമപരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിൽ അഞ്ച് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചു. അഡീഷണൽ എസ്പി സന്ദീപ് ഗാരെ, എസ്ഡിപിഒ സഞ്ജയ് മൊണ്ഡാൽ, മൗസം ചക്രബർത്തി, അജയ് ബാഗ്, സുബേച്ച ബാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കീഴുദ്ദ‍്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ എസ്പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസും അ‍യച്ചിട്ടുണ്ട്.

പുന്നപ്ര റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം

ആലപ്പുഴ: പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപത്തായി പുരുഷൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പുന്നപ്ര സെൻറ് അലോഷ‍്യസ് സ്കൂളിന് പുറകിലായിട്ടാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നപ്ര പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച്ച കൂടി നീട്ടി ട്രംപിൻ്റെ ഉത്തരവ്

വാഷിങ്ങ്ടൺ: ലെബനനിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവ്. അമേരിക്കയിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാരുമായി ചേർന്നുള്ള യോഗത്തിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് മൂന്നാഴ് ആഴ്ച്ച വരെ വെടിനിർത്തൽ നീട്ടിയത്. നിലവിലുണ്ടായ വെടിനിർത്തൽ ഈ ഞായറാഴ്ച്ച പൂർത്തിയാകാനിരിക്കെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ‍്യമോക്രമണത്തിൽ ലബനനിൽ മാധ‍്യമപ്രവർത്തക അമൽ ഖലീൽ, സൈനബ് ഫറജിൻ അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു.

ബാം​ഗ്ലൂരിൽ ഐഫോൺ ഫാക്റ്ററിയുടെ ശുചിമുറിയിൽ പത്തൊമ്പതു വയസ്സുള്ള പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ ശേഷം കൊലപ്പെടുത്തി

ബാം​ഗ്ലൂർ: ഐഫോൺ ഫാക്റ്ററിയിലെ ശുചിമുറിയിൽ പ്രസവിച്ച പത്തൊമ്പതുകാരി കുഞ്ഞിനെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ട്. ബാം​ഗ്ലൂരിലെ ദേവൻഹള്ളിയിലുള്ള ഐഫോൺ അസംബ്ലിങ് ഫാക്റ്ററി ഫോക്സ്കോണിലാണ് സംഭവം. രേണുകയെന്ന യുവതിക്കെതിരേയാണ് പരാതി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ബാഗിലാക്കി. മറ്റൊരു ജീവനക്കാരി ശുചിമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി

രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ. കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് …

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി Read More »

പാറമേക്കാവിൻ്റെ പടക്കനിർമാണശാലയിൽ വെടിമരുന്ന് അനുവദിച്ചതിനെക്കാൾ കൂടുതൽ: ഉടമയ്‌ക്കെതിരെ കേസെടുത്തു

പാലക്കാട്: അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിന് പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമാണശാലയിലാണ് വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയത്. ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര‍്യത്തിലാണ് പാറമേക്കാവിൻറെ പടക്കനിർമാണശാല‍യിൽ തഹസിൽദാറും റവന‍്യൂ ഉദ‍്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.

മാധ്യമപ്രവർത്തകയെ ഇസ്രയേൽ പിന്തുടർന്ന് വധിച്ചു

ബെയ്റൂട്ട്: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ – അഖ്ബർ പത്രത്തിൻറെ വനിതാ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗ്രാമമായ അൽ – തിരിയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് അമൽ ഖലീൽ കൊല്ലപ്പെട്ടതെന്ന് പത്രം സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം ആദ്യം ആക്രമണമുണ്ടായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെട്ട അമൽ ഖലീലും സഹപ്രവർത്തക സൈനബ് ഫറജും അൽ – തിരിയിലെ …

മാധ്യമപ്രവർത്തകയെ ഇസ്രയേൽ പിന്തുടർന്ന് വധിച്ചു Read More »

തമിഴ്നാട്ടിൽ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ‍്യപ്പെട്ട് തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വോട്ടർമാർ വിവിധയിടങ്ങളിൽ കുടുങ്ങിയെന്നും അതിനാൽ പോളിങ്ങ് രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് വിജയ് പറയുന്നത്. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണെന്നും വിജയ് ആരോപിച്ചു. പ്രധാനമായും മൂന്ന് ആവശ‍്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ വിജയ് ഉന്നയിച്ചിരിക്കുന്നത്. പോളിങ്ങ് രാത്രി എട്ട് വരെ നീട്ടണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപ്പറേഷനും …

തമിഴ്നാട്ടിൽ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ് Read More »

കാസർഗോഡ് പതിനേഴുകാരനെ പീഡിപ്പിച്ചു 36 കാരിക്കെതിരേ പോക്സോ കേസ്

കാസർഗോഡ്: കാസർഗോഡ് പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 36 കാരിക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

പെരിന്തൽമണ്ണ: സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ‌ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയുടെ മരണത്തിൽ അറസ്റ്റിലായ ഭർ‌ത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഷഫ്നയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുൻഷാദിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും …

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു. കുടയത്തൂർ പുളിമൂട്ടിൽ അനസിനെയാണ് (31) കോടതി ശിക്ഷിച്ചത്. 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 2021 ഏപ്രിൽ 21നായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്റ്റാഫ് റൂമിൽ പീഡിപ്പിക്കുകയായിരുന്നു. 2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ പീഡിപ്പിച്ച സംഭവത്തിൽ 28 പേർക്കെതിരെ 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു Read More »

ലഖ്നൗവിൽ പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെന്ന കാരണത്താൽ മകളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച് പിതാവ്

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതോടെ മകളെ കൊന്ന് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. 16 വയസുള്ള വന്ദനയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ വിജയ് കുമാർ ചൗബേയാണ് പിടിയിലായിരിക്കുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് വിജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിജയ് കുമാർ തന്നെയാണ് കൊലയാളിയെന്ന് തെളിഞ്ഞത്. വന്ദന ഏറെക്കാലമായി ഒരു യുവാവുമായി പ്രണ‍യത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും നാടു വിട്ടു പോകുകയും ചെയ്തു. …

ലഖ്നൗവിൽ പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെന്ന കാരണത്താൽ മകളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച് പിതാവ് Read More »

സ്വത്തുവിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത‍്യവാങ്മൂലത്തിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ‍്യത‍്യാസം കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിജ‍യ്‌യുടെ സ്വത്തു വിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. വിഗ്നേഷ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും …

സ്വത്തുവിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് Read More »

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡിജിപി രവദ ചന്ദ്രശേഖർ. വിവാഹത്തിൽ നിയമപരമായ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡിജിപി വ‍്യക്തമാക്കി. വിവാഹത്തിന് ഹാജരാക്കിയ രേഖകൾ വ‍്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ നിന്നും വ‍്യക്തമായെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇക്കാര‍്യം ദേശീയ പട്ടികവർഗ കമ്മിഷനെ ഡിജിപി അറിയിക്കും. തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകൾ …

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ‍്യം ചെയ്ത് എസ്.ഐ.റ്റി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. പ്രശാന്തിനെ മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ‍്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എസ്.ഐ.റ്റി ഇരുവരുടെയും മൊഴിയെടുത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും പ്രശാന്തിനെ അന്വേഷണ സംഘം ചോദ‍്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാനാണ് അജികുമാറിനെ ചോദ‍്യം ചെയ്തത്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സി.പി.ഐ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിപിഐ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മോദിക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് ആവശ‍്യം. പി. സന്തോഷ് കുമാർ എംപി, അനിൽ അക്കര, എംഎ. ബേബി എന്നിവർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിപിഐ കോടതിയെ സമീപിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചിരിക്കുന്നതിനാൽ പ്രതിപക്ഷത്തെ ലക്ഷ‍്യം വച്ചുള്ള …

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സി.പി.ഐ Read More »

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിൻറെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിൻ്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിൻ്റെ കുടുംബം ആരോപിക്കുന്നു. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിൻ്റെ …

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക് Read More »

വട്ടിയൂർക്കാവിൽ ബി.ജെ.പി – സി.പി.എം സംഘർഷം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ 15 ഓളം ബിജെപി പ്രവർത്തകരും 40 സിപിഎം പ്രവർത്തകരും പ്രതികളാണ്. വട്ടിയൂർക്കാവ് സിഐയെ ബിജെപി പ്രവർ‌ത്തകരിൽ ഒരാൾ മർദിച്ചെന്നും സീനിയർ സിവിൽ പൊലീസ് ഓഫിസർ ദീപുവിൻറെ തലയിൽ സിപിഎം പ്രവർത്തകർ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

വടകരയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് ​ഗുരുതര പരുക്കേറ്റു

കോഴിക്കോട്: വടകര‍യിൽ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം. നാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷ സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണിതെന്നാണ് വിവരം.

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ്

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണിയെന്ന് ഭർത്താവ് ഫർമാൻ. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫർമാൻ അറിയിച്ചു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കില്ലെന്നാണ് ഫർമാൻ വ്യക്തമാക്കിയത്. പെൺകുട്ടിയേയും ഫർമാനേയും ചോദ്യം ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നേരിട്ട് …

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ് Read More »

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി, …

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

ഇടുക്കി: പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി. പ്രതിയായ തൊടുപുഴ ബം​ഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ് വിജയൻ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നതിനാലാണ് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി കൊണ്ട് തൊടുപുഴ ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. മെഡിക്കൽ, ശാസത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് …

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

നിതിൻ രാജിൻറെ മരണത്തിൽ പങ്കില്ലെന്ന് ആരോപണ വിധയരായ അധ‍്യാപകർ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻറൽ കോളെജ് വിദ്യാർഥി ആർ.എൽ നിതിൻരാജിൻറെ മരണത്തിൽ ആരോപണ വിധേയനായ അധ‍്യാപകൻ ഡോ. എം.കെ. റാമും ഡോം. സംഗീതയും ‌ ഇടക്കാല ഹർജി സമർപ്പിച്ചു. തലശ്ശേരി കോടതിയിൽ നേരത്തെ മുൻകൂർ ജാമ‍്യാപേക്ഷ നൽകിയിരുന്നു. നിതിൻറെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർ‌ജിക്കാരുടെ വാദം. നിതിൻറെ മരണത്തെത്തുടർന്ന് ഇരുവർക്കുമെതിരേ ആത്മഹത‍്യാ പ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നിതിൻ രാജിൻറെ ആത്മഹത‍്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് രണ്ടു ദിവസം മുൻപ് അധ‍്യാപകരിൽ …

നിതിൻ രാജിൻറെ മരണത്തിൽ പങ്കില്ലെന്ന് ആരോപണ വിധയരായ അധ‍്യാപകർ Read More »

മധ‍്യപ്രദേശ് പോലീസ് സംഘത്തിന് പിടികൊടുക്കാതെ കുംഭമേള താരവും ഭർത്താവും

കൊച്ചി: മധ‍്യപ്രദേശിൽ‌ നിന്നെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവ് ഫർഹാൻ ഖാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് നിർ‌ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള, മധ‍്യപ്രദശ് ഹൈക്കോടതികളെ സമീപിച്ചേക്കും. ഇരുവരുടെയും രേഖപ്പെടുത്തുന്നതിനായാണ് മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്.

ലഷ്കർ സഹ സ്ഥാപകൻ അമീർ ഹംസയ്ക്കു നേരെ നിറയൊഴിച്ച് അജ്ഞാതർ

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ ഇ തൊയിബയുടെ സഹ സ്ഥാപകനായ അമീർ‌ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതരായ അക്രമിയെ കണ്ടെത്താനായിട്ടില്ല. നിലവിൽ പരുക്കുകളോടെ ‌ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ് അമീർ ഹംസ. ലാഹോറിലെ ഒരു മാധ‍്യമ സ്ഥാപനത്തിൻറെ ഓഫിസിന് മുന്നിൽ വച്ച് അജ്ഞാത സംഘമെത്തി അമീർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ‍്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി

കൊച്ചി: മധ‍്യപ്രദേശിൽ നിന്നെത്തിയ പൊലീസ് സംഘം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെയും ഭർത്താവിൻറെയും മൊഴി രേഖപ്പെടുത്തും. കൊച്ചിയിലുള്ള പൊലീസ് ഉദ‍്യോഗസ്ഥരുടെ സാന്നിധ‍്യത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് കുംഭമേള വൈറൽ താരത്തിൻറെ വിവാഹം നടന്നത്. വിവാഹ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു ദേശീയ പട്ടികവർഗ്ഗ കമ്മിഷൻറെ കണ്ടെത്തൽ. വിവാഹത്തിനു വേണ്ടി വ‍്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായും കണ്ടെത്തിയിരുന്നു. മധ‍്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്. …

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി Read More »