Timely news thodupuzha

Crime

പൊലീസ്‌ അതിക്രമങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി ഫ്രാൻസ് പൗരന്മാർ

പാരീസ്‌: പൊലീസ്‌ അതിക്രമങ്ങൾക്കെതിരെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം നടത്തി ഇടതുപക്ഷ പ്രവർത്തകർ. ഫ്രാൻസ് അൺബോഡ് (എൽഎഫ്ഐ) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ ആഹ്വാനപ്രകാരം രാജ്യമെമ്പാടും വിവിധ ന​ഗരങ്ങളിൽ നടത്തിയ റാലികളിൽ 80,000 ലേറെ പേർ പങ്കെടുത്തു. പാരീസിലെ റാലിയിൽ 15,000 പേർ അണിനിരന്നു.മൂന്നു മാസം മുമ്പ്‌ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു യുവാവിനെ പൊലീസുകാരൻ വെടിവച്ച്‌ കൊന്നത് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. 2022-ൽ 22 പേർ ഉൾപ്പെടെ 38 പേർ പൊലീസ് നടപടിയെ തുടർന്ന് മരിച്ചു. അതിൽ 13 …

പൊലീസ്‌ അതിക്രമങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി ഫ്രാൻസ് പൗരന്മാർ Read More »

ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നതെന്ന്‌ ഡാനിഷ്‌ അലി

ന്യൂഡൽഹി: തന്നെ ആൾക്കൂട്ട ആക്രമണത്തിന്‌ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നതെന്ന്‌ പാർലമെന്റിൽ ബിജെപി നേതാവിന്റെ വർഗീയ അധിക്ഷേപം നേരിട്ട ബിഎസ്‌പി അംഗം ഡാനിഷ്‌ അലി. പ്രധാന മന്ത്രിയെക്കുറിച്ച്‌ മോശം വാക്കുകൾ താൻ പറഞ്ഞതിനെ തുടർന്നാണ്‌ രമേശ്‌ ബിദുരി പ്രകോപിതനായതെന്ന ബിജെപി എംപി നിഷികാന്ത്‌ ദുബെയുടെ ആരോപണം അടിസ്ഥാനരഹിതമാണ്‌. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ മറ്റ്‌ ബിജെപി എംപിമാർ രംഗത്തുവരുമായിരുന്നില്ലേ. അത്തരം പരാമർശം നടത്തിയതിന്റെ വീഡിയോ ഉണ്ടോ. സ്പീക്കർ ഇത്‌ അന്വേഷിക്കണം. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കർക്ക്‌ …

ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നതെന്ന്‌ ഡാനിഷ്‌ അലി Read More »

പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മഞ്ചേരി അരീക്കോട് മേഖലയിലെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. മലപ്പുറത്തിന് പുറമെ എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. പി.എഫ്.ഐ പ്രവർത്തകരായിരുന്ന മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് മൂർക്കനാട സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി …

പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് Read More »

സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ്

‌കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറെന്ന പേരിൽ അറിയപ്പെടുന്ന ഷക്കീർ സുബാനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സൗദി അറേബ്യൻ യുവതിയാണ് ഇയാൾക്കെതിരേ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിൽ ഉണ്ടായിരുന്ന സൗദി പൗരയായ 29കാരിയെ അഭിമുഖം ചെയ്യാനായാണ് വ്ലോഗർ ഹോട്ടൽ മുറിയിലെത്തിയത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ മുറിയിൽ നിന്ന് പുറത്തു പോയ സമയത്ത് വ്ലോഗർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നിലവിൽ വ്ലോഗർ വിദേശത്താണെന്നും …

സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് Read More »

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ

കട്ടപ്പന: ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് 7.41 ലക്ഷം രൂപയുടെ പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റ കേസിൽ രണ്ട്‌ കെ.എസ്.യു പ്രവർത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡു ചെയ്‌തു. ഐ.ടി.ഐയിലെ കെ.എസ്‌.യു പ്രവർത്തകരായ കൊച്ചുകാമാക്ഷി എം.കെ പടി പ്ലാന്തറയ്ക്കൽ ആദിത്യൻ(22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ(19), ഇരട്ടയാറിൽ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് എച്ച്.പിയുടെ നാല് ത്രീഫേസ് മോട്ടോറുകൾ, 77 കിലോ വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് …

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ Read More »

എ.സി മൊയ്തീനെരെ കള്ള തെളിവുണ്ടാക്കാൻ ശ്രമം, ഇ.ഡി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണമെന്നും കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിരോധം തന്നെ സഹകാരികളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.എ സി മൊയ്തീനെതിരെ ഇഡിയുടെ കെെയിൽ തെളിവില്ല. …

എ.സി മൊയ്തീനെരെ കള്ള തെളിവുണ്ടാക്കാൻ ശ്രമം, ഇ.ഡി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി.ഗോവിന്ദൻ Read More »

തമിഴ്നാട് സർക്കാരിനോടും ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് സർക്കാരിനോടും മന്ത്രി ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു. പരാമർശവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് നടപടി. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ബേല.എം.ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിദശീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സനാതന ധർമം തുടച്ചു മാറ്റണമെന്ന പരാമർശത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജഗന്നാഥ് ആണ് കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ ദാമ ശേഷാന്ദ്രി നായിഡു ഹർജിക്കാരനു വേണ്ടി ഹാജരായി.

സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചതിനെതിരേ സങ്കട ഹർജിയുമായി മധുവിൻറെ അമ്മ

പാലക്കാട്: മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരേ മധുവിൻറെ അമ്മ മല്ലിയമ്മ. സങ്കട ഹർജി സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹർജി. പ്രശ്നത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ മെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം. മേനോൻ എന്നിവരുടെ പേരുകളാണ് മധുവിൻറെ കുടുംബവും സമര സമിതിയും നിർദേശിച്ചിരുന്നത്.

വിമാനം പറക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

അഗർത്തല: പറക്കുന്ന വിമാനത്തിൻറെ വാതിൽ തുറന്ന് ചാടാൻ ശ്രമിച്ച ത്രിപുര സ്വദേശിയെ അറസ്റ്റു ചെയ്തു. ഗ്വാഹട്ടി – അഗർത്തല ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമ ത്രിപുരയിലെ ജിരാണിയയിൽ നിന്നുള്ള ബിശ്വജിത് ദേബത്താണ് അറസ്റ്റിലായത്. 41 കാരനായ ഇയാൾ വിഷാദ രോഗിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇയാൾ വിമാനത്തിൻറെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. മറ്റു യാത്രക്കാർ തടഞ്ഞതിനാൽ അപകടം ഒഴിവായി. മഹാരാജാ ബീർ ബിക്രം വിമാനത്താവളത്തിൽ നിന്ന് …

വിമാനം പറക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ Read More »

ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തി; ആരോപണവുമായി വടക്കാഞ്ചേരി കൗൺസിലർ

തൃശൂർ: സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തിയെന്ന്‌ വടക്കാഞ്ചേരി കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ്‌ പീഡിപ്പിച്ചത്‌. പുറംലോകം കാണിക്കില്ലെന്ന്‌ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എഴുതിവച്ച ലിസ്‌റ്റ്‌ പ്രകാരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്‌തീൻ എം.എൽ.എ, എം.കെ.കണ്ണൻ എന്നിവർക്ക്‌ പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട്‌ വാങ്ങി. എ.സി.മൊയ്‌തീന്‌ പോപ്പുലർ ഫ്രണ്ട്‌(പി.എഫ്‌.ഐ) ബന്ധം ഉണ്ടെന്ന്‌ പറയണമെന്ന്‌ …

ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തി; ആരോപണവുമായി വടക്കാഞ്ചേരി കൗൺസിലർ Read More »

പാറശാലയിൽ സ്കൂൾ വിദ്യാർത്തികൾ സഹപാഠിയുടെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശാലയിൽ സ്‌കൂൾ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിലാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് പരാതി. പാറശാല ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി കൃഷ്ണ കുമാറിനാണ് മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ തമ്മിലുള്ള വിഷയത്തിൽ ക്ലാസ് ലീഡറെന്ന നിലയിൽ കൃഷ്ണ കുമാർ ഇടപെടുകയായിരുന്നു. പിന്നീടിക്കാര്യം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇതിന് പ്രതികാരമെന്നോണം, വൈകുന്നേരം മൂന്ന് മണിയോടെ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചത് എന്തിനെന്ന് ചോദിച്ച് രണ്ടു വിദ്യാർഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വാക്കുതർക്കത്തിനിടെ കുപിതരായ സഹപാഠികൾ കൃഷ്ണകുമാറിന്റെ …

പാറശാലയിൽ സ്കൂൾ വിദ്യാർത്തികൾ സഹപാഠിയുടെ കൈ തല്ലിയൊടിച്ചു Read More »

യു,പിയിൽ വീണ്ടും ഏറ്റുമുട്ടൽ; ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച മുഖ്യപ്രതി കൊല്ലപ്പെട്ടു

അയോധ്യ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റു രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുരാ കലാന്ദറിലുണ്ടായ ഏറ്റുമുട്ടലിൽ ആക്രമണക്കേസിലെ പ്രതികളായ അനീഷ്, ആസാദ്, വിശംഭർ ദയാൽ ദുബേ എന്നിവർക്ക് പരിക്കേറ്റതായും മുഖ്യപ്രതിയായ അനീഷ് മരണപ്പെട്ടതായും സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വനിതാ കോൺസ്റ്റബിൾ സരയൂ എക്സ്പ്രസിൻറെ കംപാർട്മെൻറിൽ ആക്രമണത്തിനിരയായത്. മുഖത്തും തലയോട്ടിയിലും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ ട്രെയിനിൻറെ സീറ്റിനടിയിൽ നിന്നാണ് …

യു,പിയിൽ വീണ്ടും ഏറ്റുമുട്ടൽ; ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച മുഖ്യപ്രതി കൊല്ലപ്പെട്ടു Read More »

ഹരിയാനയിൽ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

പാനിപ്പത്ത്: ഹരിയാനയിൽ മൂന്ന് സ്ത്രീകളെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരകളാക്കിയതായി പരാതി. പാതിരാത്രിയിൽ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേർ എല്ലാവരെയും കയർ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീടാണ് ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. 24,25,35 വയസ്സ് പ്രായമുള്ള സ്ത്രീകളാണ് ക്രൂരതയ്ക്ക് ഇരകളായത്. അക്രമത്തിനു ശേഷം വീട്ടിലെ സ്വർണവും പണവും കവർന്നു കൊണ്ടാണ് സംഘം മടങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമം നടന്ന പ്രദേശത്ത് നിന്നും …

ഹരിയാനയിൽ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു Read More »

ഹർദീപ് സിങ്ങ് കൊല; ഇന്ത്യയുടെ പങ്കിൽ തെളിവുണ്ടെന്ന് ക്യാനഡ

ടൊറൻറോ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങ് നിജ്ജാറിൻറെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ പങ്കുണ്ടെന്ന് അവകാശപ്പെട്ട് ക്യാനഡ. രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയാണ് ഈ വിവരം കൈമാറിയതെന്നും ക്യാനഡ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരും ക്യാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഉണ്ടായ ആശയ വിനിമയത്തിൻറെ തെളിവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും രഹസ്യാന്വേഷണ കൂട്ടായ്മയായ ഫൈവ് ഐ.സിൽ നിന്ന് നേരിട്ടും അല്ലാതെയുമാണ് തെളിവു ശേഖരിച്ചതെന്നും കാനഡ പറയുന്നു. എന്നാൽ ഈ തെളിവുകൾ കൈമാറാൻ ക്യാനഡ ഒരുക്കമല്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ തെളിവു കൈമാറാനാകൂവെന്ന …

ഹർദീപ് സിങ്ങ് കൊല; ഇന്ത്യയുടെ പങ്കിൽ തെളിവുണ്ടെന്ന് ക്യാനഡ Read More »

മധു കൊലക്കേസ്; കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ

കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസില്‍ അഡ്വ. കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ. കുടുംബമോ സമര സമിതിയെയോ അറിയാതയാണ് ഈ നിയമനമെന്ന് മല്ലിയമ്മ പറഞ്ഞു. ഇതിനെതിരെ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി സമർപ്പിക്കും. അഡ്വ. ജീവേഷ്, അഡ്വ. രാജേഷ്.എം.മേനോൻ, അഡ്വ. സി.കെ.രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോൾ സർക്കാർ …

മധു കൊലക്കേസ്; കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ Read More »

ഭീമ കൊറേഗാവ്; മഹേഷ് റാവത്തിന് അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹേഷ് റാവത്തിന് അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, ശർമിള ദേശ്മുഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. എന്നാൽ‌, എൻഐഎയുടെ ആവശ്യപ്രകാരം കോടതി ജാമ്യത്തിന് ഒരാഴ്ച സ്റ്റേ നൽകിയിട്ടുണ്ട്. 2018 ജൂണിലാണ് മഹേഷ് യുഎപിഎ പ്രകാരം അറസ്റ്റിലായത്.  കേസുമായി ബന്ധപ്പെട്ട് 16 പേരാണ് അറസ്റ്റിലായത്. കേസിൽ പിടിയിലായ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായിരുന്നു കവിയും എഴുത്തുകാരനുമായ മഹേഷ്. 2017 ഡിസംബറിൽ …

ഭീമ കൊറേഗാവ്; മഹേഷ് റാവത്തിന് അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി Read More »

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്; കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ളവർ വ്യാഴാഴ്‌ചയും കോടതിയിൽ ഹാജരായില്ല. വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത്‌ ഒക്ടോബർ നാലിന് വിശദമായ വാദം കേട്ട ശേഷം കോടതി തീരുമാനിക്കും.മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ വ്യാഴാഴ്‌ച നേരിട്ട് ഹാജരാവാൻ സുരേന്ദ്രനോടും കൂട്ടുപ്രതികളോടും കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ്‌ കെ സുരേന്ദ്രനായി അഭിഭാഷകൻ കോടതിയിൽ വിടുതൽ ഹർജി നൽകിയത്‌. ഹർജി …

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്; കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല Read More »

ഹർദീപ്‌ സിങ്ങ് നിജ്ജാർ വധം; പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും ക്യാനഡയും

ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്‌ മേധാവി ഹർദീപ്‌ സിങ്ങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണ– പ്രത്യാരോപണങ്ങളെ തുടർന്ന്‌ ബന്ധം വഷളായ ഇന്ത്യയും ക്യാനഡയും സ്വന്തം പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി. ക്യാനഡയിലുള്ള ഇന്ത്യൻ പൗരർക്കും വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ അതീവ ജാഗ്രതാനിർദേശം നൽകി. അവിടേക്ക്‌ യാത്രയ്ക്ക്‌ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത നയതന്ത്ര പ്രതിനിധികൾക്കും ഒരു വിഭാഗം ഇന്ത്യക്കാർക്കുമെതിരെ ഭീഷണിയുണ്ട്‌. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷൻ, ടൊറന്റോ, വാൻകൂവർ കോൺസുലേറ്റുകളുടെ …

ഹർദീപ്‌ സിങ്ങ് നിജ്ജാർ വധം; പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും ക്യാനഡയും Read More »

ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി

വാഷിങ്ങ്ടൺ: വർഷങ്ങളായി ഇറാനിൽ തടവിലായിരുന്ന അഞ്ച്‌ അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി. വെർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ വന്നിറങ്ങിയ അവരെ കൈയടികളോടെയാണ്‌ സ്വീകരിച്ചത്‌. ദക്ഷിണ കൊറിയ മരവിപ്പിച്ചിരുന്ന ഇറാന്റെ 600 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ) വിട്ടുകൊടുത്തതോടെയാണ്‌ തടവുകാരുടെ മോചനം. അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ശക്തമായി വരുന്നതിനിടെയാണ്‌ തടവുകാരുടെ കൈമാറ്റം. പേർഷ്യൻ ഉൾക്കടലിൽ അടുത്തിടെയായി അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു.

അനധികൃത ഭൂമിയിടപാട്; മാത്യു കുഴൽനാടനെതിരെ വിജിലൻസ്‌ പ്രാഥമിക അന്വേഷണത്തിന്‌ അനുമതി

കൊച്ചി: ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ കോൺഗ്രസ്‌ എം.എൽ.എ മാത്യു കുഴൽനാടൻ കുരുക്കിലേക്ക്‌. സംഭവത്തിൽ വിജിലൻസ്‌ പ്രാഥമിക അന്വേഷണത്തിന്‌ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരമാണ്‌ അന്വേഷണം.ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ്‌ കേസ്‌. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു. മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. സ്ഥലപരിശോധനപോലും …

അനധികൃത ഭൂമിയിടപാട്; മാത്യു കുഴൽനാടനെതിരെ വിജിലൻസ്‌ പ്രാഥമിക അന്വേഷണത്തിന്‌ അനുമതി Read More »

സ്വിഫ്‌റ്റ് ടിക്കറ്റ് ബുക്കിങ്ങ്; വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെ ബുക്കിങ്ങിനെന്ന പേരിൽ വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു. ബുക്കിങ്ങിനുള്ള ഏക ഔദ്യോഗിക വെബ്‌സൈറ്റ് onlineksrtcswift.com മാത്രമാണ്. ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ പേയ്‌മെന്റ് വിവരങ്ങൾ നൽകുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അഡ്രസ് ബാറിൽ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. വെബ്‌‌സൈറ്റ്‌ ലിങ്കിലുള്ള HTTPS-ലെ “S’ “Security’യ (സുരക്ഷിതം) സൂചിപ്പിക്കുന്നതാണ്‌ അതില്ലാത്ത വെബ്‌സൈറ്റുകൾ സുരക്ഷിതമല്ല. ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്നും ഉറപ്പുവരുത്തണം. യഥാർഥ വെബ്‌സൈറ്റുകൾക്ക് പലപ്പോഴും …

സ്വിഫ്‌റ്റ് ടിക്കറ്റ് ബുക്കിങ്ങ്; വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും തൃശൂരിലുമായി ഒമ്പത് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ 150 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് ബാങ്കിൽ നടന്നതായി ഇ.ഡി വെളിപ്പെടുത്തിയിരുന്നു. സുനിൽ കുമാറിന്‍റെ വീട്ടുവളപ്പിൽ നിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തു. ലതൃശൂർ ഗോസായിക്കുന്നിലെ എസ്.റ്റി.ജുവലറി ഉടമയാണ് സുനിൽ കുമാർ. കേസിലെ പ്രധാന പ്രതിയായ …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി Read More »

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, ഭർത്താവ് അറസ്റ്റിൽ

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയലിൽ മുകേഷ് ഭാര്യ അനീഷയെ(35) വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനീഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുക ആയിരുന്നു. 2022ലായിരുന്നു ഇവരുടെ വിവാഹം. കൊലപാതക കാരണം വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയിൽ 11കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ്. സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു ദിവസം മുൻപാണ് സമൂഹ മാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കേസായെന്നറിഞ്ഞതോടെ പോസ്റ്റ് അപ്രതീക്ഷമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ ഇയാൾക്ക് അത്തരത്തിൽ ഫേയ്സ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. …

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ് Read More »

നടുറോഡില്‍ നഗ്നവീഡിയോ കോള്‍ കണ്ട് ‘ലോക്കല്‍ നേതാവിന്റെ’ കാമനിര്‍വൃതി; രംഗം കണ്ട് ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറി യുവതി

മാനം പോകുന്ന കേസ് ഒതുക്കാനും രാഷ്ട്രീയ ഇടപെടല്‍ തൊടുപുഴ: ക്രിമിനലുകള്‍  ഉള്‍പ്പെടെയുള്ളവരെ  നിയന്ത്രിക്കാന്‍  സമയമില്ലാതെ  പോലീസ് വിഷമിക്കുമ്പോള്‍  ഞരമ്പ് രോഗികളും  പൊലീസിന്  തലവേദനയാകുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തൊടുപുഴ നഗരത്തിലുണ്ടായ വിചിത്രമായ ഒരു നാറ്റ കേസാണ് സംഭവത്തിനാധാരം. നഗരത്തിലെ  തിരക്കേറിയതും സ്ഥിരം ട്രാഫിക് കുരുക്കുണ്ടാകുന്നതുമായ നാലും കൂടിയ കവലയ്ക്കു സമീപമാണ് കഥയുടെ തുടക്കം. ഇവിടുത്തെ ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി  ഓഫിസിന് മുന്നിലെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ തൊട്ടു താഴെയുള്ള  പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബൈക്കില്‍ …

നടുറോഡില്‍ നഗ്നവീഡിയോ കോള്‍ കണ്ട് ‘ലോക്കല്‍ നേതാവിന്റെ’ കാമനിര്‍വൃതി; രംഗം കണ്ട് ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറി യുവതി Read More »

മാധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; അലൻസിയറിന് എതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിന് എതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതോടൊപ്പം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ അലൻലസിയർ സ്ത്രീകളെ അവഹേളിച്ചാണ് സംസാരിച്ചതെന്നും പെൺപ്രതിമ കണ്ടാൽ പ്രലോഭനമുണ്ടാകുമെന്ന പരാമർശം അങ്ങേയറ്റം അപലപനീയം ആണെന്നും സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിലുള്ള പ്രതികരണം ഉചിതമായില്ല. പിന്നീട് …

മാധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; അലൻസിയറിന് എതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു Read More »

പട്ടിക ജാതി വകുപ്പ് മന്ത്രിക്ക് ജാതി അധിക്ഷേപം, പരസ്യ മാപ്പ് വേണം; കേരള പുലയർ മഹാസഭ

തൊടുപുഴ: പട്ടിക ജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ ദേവസ്വം ബോർഡ് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും, ഒരു സംസ്ഥാനത്തിൻറ മന്ത്രിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച അയാളെ കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽ കുമാർ. അയിത്ത ആചരണവും ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ലാത്ത ആളുകൾക്ക് പരസ്യ ശാസനയും സാഹ്യമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും …

പട്ടിക ജാതി വകുപ്പ് മന്ത്രിക്ക് ജാതി അധിക്ഷേപം, പരസ്യ മാപ്പ് വേണം; കേരള പുലയർ മഹാസഭ Read More »

ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസം

ശ്രീനഗർ: അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്ന് സൈന്യം. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഏറ്റുമുട്ടലിൽ കാണാതായ ഒരു സൈനികൻറെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ പ്രദീപ് സിംഗിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. ഏഴു വർഷത്തോളം സൈന്യത്തിൽ സേനവമനുഷ്ടിച്ച 27കാരനാണ് ഇദ്ദേഹം. അനന്ത്നാഗിൽ കോക്കർനാഗ് മേഖലയിൽ സൈന്യത്തിൻറെയും ജമ്മു കശ്മീർ …

ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസം Read More »

അടൂരിൽ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് തടികയിൽ എട്ടു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തട്ടാരുപടി കൊട്ടാരം അമ്പലത്തിന് സമീപം താമസിക്കുന്ന മാത്യു.പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മാത്യുവിൻറെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നാണ് നിഗമനം. മെൽവിൻറെ മൃതദേഹം കണ്ട സഹോദരൻ ആൽവിനാണ് അയൽക്കാരെ വിവരം അറിയിച്ചത്.

പൈസയ്‌ക്ക്‌ അയിത്തമില്ല; മന്ത്രി കെ.രാധാകൃഷ്‌ണൻ

തിരുവനന്തപുരം: സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നുവെന്ന്‌ മന്ത്രി കെ.രാധാകൃഷ്‌ണൻ. മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നു. ഈ സാമൂഹ്യ വ്യവസ്ഥ ഉണ്ടാകുന്നത്‌ ജാതി വ്യവസ്ഥയുടെ ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങളിൽ നിന്ന്‌ കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതു പോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഇതൊരു വ്യക്തിക്കുണ്ടായ …

പൈസയ്‌ക്ക്‌ അയിത്തമില്ല; മന്ത്രി കെ.രാധാകൃഷ്‌ണൻ Read More »

ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പുതിയ സമിതിയെ ചുമതലപ്പെടുത്തണം, സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‌ എതിരായ ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തലുകളെ കുറിച്ച്‌ അന്വേഷിക്കാൻ പുതിയ വിഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. മാർച്ചിൽ സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ മൂന്ന്‌ അംഗങ്ങൾക്ക്‌ വിശ്വാസ്യത ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അനാമിക ജെയ്‌സ്വാൾ ഹർജി സമർപ്പിച്ചത്‌. മുൻ ജഡ്‌ജി എ.എം.സാപ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ അംഗങ്ങളായ ഒ.പി.ഭട്ട്‌, കെ.വി.കാമത്ത്‌, സോമശേഖരൻ സുന്ദരേശൻ എന്നിവർക്ക്‌ വിശ്വാസ്യത ഇല്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്. എസ്‌.ബി.ഐ മുൻ ചെയർമാനായ ഒ.പി.ഭട്ട്‌ നിലവിൽ ഗ്രീൻകോ കമ്പനി ചെയർമാനാണ്‌. 2022 മാർച്ചു മുതൽ അദാനി ഗ്രൂപ്പ്‌ …

ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പുതിയ സമിതിയെ ചുമതലപ്പെടുത്തണം, സുപ്രീംകോടതിയിൽ ഹർജി Read More »

കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ, ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ പങ്കില്ല

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ്ങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെയും ഇന്ത്യ പുറത്താക്കി. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുള്ളതായി ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യയുടെ നീക്കം. കാനഡ ഹൈക്കമീഷണറോട് നേരിട്ട് ഹാജരാവാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് തീരുമാനം അറിയിച്ചത്. അഞ്ചു ദിവസത്തിനുള്ളിൽ രാജ്യം …

കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ, ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ പങ്കില്ല Read More »

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് സി.പി.എം നേതാവ് എ.സി.മൊയ്തീന്‍. ഇന്നും നാളെയും അസൗകര്യമുള്ള കാര്യം ഇ.ഡിയെ ഇ-മെയിൽ വഴി അറിയിക്കുക ആയിരുന്നു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി പുതിയ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ക്ലാസിൽ പങ്കെടുക്കുന്നതിനായി എ.സി.മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി …

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ Read More »

പ്രശസ്ത തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ വീട്ടിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ മീര(16) തൂങ്ങി മരിച്ച നിലയിൽ. പുലർച്ചെ മൂന്നു മണിയോടെ ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.

ആനക്കൊമ്പ് കേസ്; മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിന്‍റെ വിചാരണയ്ക്കായി മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാരിന്‍റെ അപേക്ഷ പൊതു താത്പര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. അതിനു പുറകേയാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹൻലാലിന്‍റെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 2011ലാണ് ആദായനികുതി വകുപ്പ് …

ആനക്കൊമ്പ് കേസ്; മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി Read More »

കൊല്ലത്ത് ജയിൽ മോചിതനായ ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിൽ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കർണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ്‌ റഹീം കിണറ്റിൽ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ആയിരുന്നു നദീറ. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെൽമറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാൾ സ്വയം കഴുത്തറുത്ത് കിണറ്റിൽ …

കൊല്ലത്ത് ജയിൽ മോചിതനായ ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു Read More »

സോളാർ കേസ്, ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല; ചാണ്ടി ഉമ്മൻ

കൊച്ചി: സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ. അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞതിന്‌ നേർ വിപരീത അഭിപ്രായമാണ്‌ ചാണ്ടി ഉമ്മൻ പങ്കുവച്ചത്‌. സോളാർ കേസിൽ ആരാണ്‌ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന്‌ എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്‌. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നതാണ്‌ ഇക്കാര്യത്തിൽ അവസാനവാക്കെന്നും ചാണ്ടി പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ …

സോളാർ കേസ്, ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല; ചാണ്ടി ഉമ്മൻ Read More »

ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിന്റെ പേരിൽ തർക്കം; യു.പിയിൽ സുഹൃത്തുക്കൾ ചേർന്ന് 15കാരനെ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനഞ്ചുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയില്‍ നിന്നും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിനെ ചൊല്ലി ചന്ദനുമായി സുഹൃത്തുക്കള്‍ തര്‍ക്കമുണ്ടായി. കുറച്ച് സമയത്തിന് ശേഷം മൂവരും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി. …

ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിന്റെ പേരിൽ തർക്കം; യു.പിയിൽ സുഹൃത്തുക്കൾ ചേർന്ന് 15കാരനെ കൊലപ്പെടുത്തി Read More »

കത്തിക്കരിഞ്ഞ മൃതദേഹം, ഭീകരർക്കു വേണ്ടി അനന്ത്നാഗിൽ തെരച്ചിൽ തുടരുന്നു

അനന്ത്നാഗ്: അനന്ത്നാഗിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ ആറാം ദിനത്തിലേക്ക്. ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സൈനികർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ആരംഭിച്ച ഓപ്പറേഷൻ 100 മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. പ്രദേശത്ത് കനത്ത വെടിവയ്പ്പുണ്ടായതായും മലയോര വനപ്രദേശത്തു നിന്ന് ഭീകരൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. അനന്ത് നാഗിലെ വനപ്രദേശത്തിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഭീകരരുടെ ഒളിത്താവളമുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളിലേക്ക് സൈന്യം നിരന്തരമായി മോർട്ടൽ ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. ഉയർന്ന …

കത്തിക്കരിഞ്ഞ മൃതദേഹം, ഭീകരർക്കു വേണ്ടി അനന്ത്നാഗിൽ തെരച്ചിൽ തുടരുന്നു Read More »

ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടി തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീർ: ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ശനിയാഴ്ച രണ്ടു ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ബാരാമുള്ള പൊലീസും സൈനിക നടപടിയിൽ സഹകരിക്കുന്നു. ഉറി, ഹഥ്‌ലംഗ മേഖലകളിലാണ് തെരച്ചിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തനകേന്ദ്രം ബാരാമുള്ളയിൽ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ട് ഭീകര പ്രവർത്തകരിൽനിന്നാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കിട്ടിയത്. അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിക്കൊണ്ടിരുന്നതും ഇവർ തന്നെയാണെന്നു വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച നാലാമത്തെ സൈനികനും …

ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടി തെരച്ചിൽ തുടരുന്നു Read More »

എഫ്.ബി വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയി; തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജാണ്(23) അറസ്റ്റിലായത്. യുവതിയെ തട്ടികൊണ്ടു പോയെന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ ജി.അജിത് കുമാർ, എസ്.ഐമാരായ ജെ.എസ്.മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തു നിന്ന്‌ അറസ്റ്റ് ചെയ്തത്.

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി …

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി Read More »

തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്ഡ്

ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്ഡ്. സംഘം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡി.എം.കെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. കേരളത്തില്‍ ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐ.എസ് …

തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്ഡ് Read More »

കാസർകോട് കിണറ്റില്‍ മരിച്ച നിലയില്‍ അമ്മയും കുഞ്ഞും

ഉദുമ: കാസർകോട് ഉദുമയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന(30) മകൾ അനാന മറിയ(5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാസർകോട് നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. മേൽ പറമ്പ് പൊലീസ് അന്വേഷിക്കുന്നു.

കോൺഗ്രസ് എം.എൽ.എ മമൻ ഖാൻ അറസ്റ്റിൽ

ഛണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടഡ് കോൺഗ്രസ് എം.എൽ.എ മമൻ ഖാൻ അറസ്റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഹരിയാന പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുന്നോടിയായി നൂഹിൽ 144 പ്രഖ്യാപിച്ചിരുന്നു. വലിയ പൊലീസ് സംഘത്തെ വിന്യസിച്ചതിനു പുറകേ പ്രദേശത്തെ ഇന്‍റർനെറ്റ് സേവനവും താത്കാലികമായി റദ്ദാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 25ന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം എം.എൽ.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ 10 ദിവസം …

കോൺഗ്രസ് എം.എൽ.എ മമൻ ഖാൻ അറസ്റ്റിൽ Read More »

സോളാർ തട്ടിപ്പ്; വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് എ.കെ.ബാലൻ

പാലക്കാട്: സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ തുടരന്വേഷണം വേണമെന്ന വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നടപടി മലർന്നു കിടന്നു തുപ്പൽ മാത്രമാകും. തുരടന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. കാരണം കേസിന് പിന്നിൽ പ്രവർത്തിച്ചർ ആരാണെന്ന് ചാണ്ടി ഉമ്മന് അറിയാം. തുടരന്വേഷണം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞത്. സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിന് ശേഷം പ്രമേയം വോട്ടിന് ഇടാനോ, ഇറങ്ങിപോകാനോ യു.ഡി.എഫ് തയ്യാറായില്ല. പ്രതിപക്ഷ …

സോളാർ തട്ടിപ്പ്; വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് എ.കെ.ബാലൻ Read More »

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, സൈനികനെ കാണാതായി

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലെറെയായി തുടരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. കൊകോരെനാഗിലെ വനങ്ങളിൽ നിന്നും ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. കേണൽ മൻപ്രീത് സിങ്ങ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ്ങ് ഓഫിസർ മേജർ ആശിഷ് ധോനാക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. പാക് ഭീകരസംഘടനയായ ലഷ്കർ ഇ …

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, സൈനികനെ കാണാതായി Read More »

ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: കെ.ബി.ഗണേഷ് കുമാർ എം.എൽ.എ വ്യത്തികെട്ടവനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിന് പെണ്ണിനോടും പണത്തോടുമാണ് ആസക്തി. ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നും ഗണേഷ് കുമാർ ജനാധിപത്യത്തിന്‍റെ അപചയമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ആളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണ് അയാളുടെ ഉള്ളിലും. രാഷ്ട്രീയ ചാണക്യനാണ് അയാൾ. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറ വേലയാണ് സോളാർ കേസ്. ഗൂഢാലോചന …

ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ Read More »

ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ്‌ നടപടി, അന്വേഷണത്തിന്‌ ഉത്തരവ്

ജോർജിയ: അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ്‌ നടപടിയുടെ ഭാ​ഗമായ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ പ്രതിനിധിസഭാ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവുമായ കെവിൻ മക്കാർത്തി. വിദേശ സ്ഥാപനങ്ങളുമായുള്ള ബൈഡന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച റിപ്പബ്ലിക്കൻ ആരോപണത്തിൽ അന്വേഷണം നടത്താനാണ്‌ നിർദേശം. റിപ്പബ്ലിക്കൻ അംഗങ്ങൾ ഉൾപ്പെടുന്ന കോൺഗ്രസ്‌ കമ്മിറ്റി വിഷയം നേരത്തേ അന്വേഷിച്ചിരുന്നു. ബൈഡൻ വൈസ്‌ പ്രസിഡന്റായിരിക്കെ, മകൻ ഹണ്ടർ നടത്തിയ സാമ്പത്തിക ഇടപാടുകളാണ്‌ പരിശോധിച്ചത്‌. ഇതിൽ ജോ ബൈഡൻ ക്രമക്കേട്‌ നടത്തിയതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതിലെ ചില പരാമർശങ്ങൾ അഴിമതിയായി …

ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ്‌ നടപടി, അന്വേഷണത്തിന്‌ ഉത്തരവ് Read More »

സോളാർ കേസ്; കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സോളാർ കേസിൽ പരാതിക്കാരി എഴുതിയ കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസിൻറെ അകത്തുള്ള പ്രശ്നങ്ങൾ പുറത്തു വരുമെന്നതിനാലാണ് അവർതന്നെ അന്വേഷണം വേണ്ടെന്ന് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ യു.ഡി.എഫിൻറേത് അവസരവാദ നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിൽ സി.പി.എം കക്ഷിയല്ല. ഉമ്മൻ ചാണ്ടിയുടെ കര്യങ്ങൾ മുഴുവൻ യഥാർഥത്തിൽ അതിൻറെ ആദ്യത്തെ കമ്മിഷനെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുള്ളത് കോൺഗ്രസും കോൺഗ്രസിൻറെ ഭാഗമായ സർക്കാരുമാണ്. അതിൽ സിപിഎമ്മിനെ കക്ഷിയാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ …

സോളാർ കേസ്; കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് എം.വി.ഗോവിന്ദൻ Read More »