Timely news thodupuzha

logo

Crime

സിന്ധു നദീജല കരാർ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയും. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ഉടമ്പടയുടെ ആമുഖത്തിൽ കരാർ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിച്ചിരുന്നു. എന്നാലിത് പാക്കിസ്ഥാൻ ലംഘിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വെള്ളം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്കൊഴുകുന്ന ജലം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് …

സിന്ധു നദീജല കരാർ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ Read More »

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ കേസിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. റസീനയുടെ സുഹൃത്തായ റഹീസാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇയാളുടെ മൊഴി നിർണായകമാണ്. ഇയാളുടെ വിശദമായ മൊഴിയെടുക്കും. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരായി പരാമർശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിൻറെ അനുമാനം. സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ …

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ കേസിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ Read More »

ഇറാൻ പുതിയ ഐ.ആർ.ജി.സി മേധാവിയെ നിയമിച്ചു

ടെഹ്റാൻ: ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സ് ഇൻറലിജൻസ് മേധാവിയായി നിയമിച്ച് ഇറാൻ. കഴിഞ്ഞയാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സെമിക്ക് പകരമായിട്ടാണ് മജീദ് ഖദാമിയെ ഇറാൻ നിയമിച്ചിരിക്കുന്നത്. ഇസ്രയേലിൻറെ ആക്രമണത്തെ തുടർന്ന് നിരവധി ഐആർജിസി ഉന്നത ഉദ‍്യോഗസ്ഥർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലുമായുള്ള യുദ്ധം തുടരുന്ന സാഹചര‍്യത്തിലാണ് മജീദ് ഖദാമിയെ ഐആർജിസി മേധാവിയായി നിയമിച്ചിരിക്കുന്നത്.

കണ്ണൂരിലെ റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമാണെന്ന് പി.കെ ശ്രീമതി

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്നും തൻറെ ഭർത്താവിനോടല്ലാതെ മറ്റൊരാളോടും മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമർശിച്ചു. തീവ്രവാദ പ്രവർത്തനത്തിൻറെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. ആത്മഹത്യയെന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണ്. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിൻറെ മുന്നിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ …

കണ്ണൂരിലെ റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമാണെന്ന് പി.കെ ശ്രീമതി Read More »

നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനുള്ള സമയം ഹൈക്കോടതി നീട്ടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനുള്ള സമയം ഹൈക്കോടതി നീട്ടി നൽകി. സൗബിൻ വെള്ളിയാഴ്ച ഹാജരാകില്ലെന്നും ഈ മാസം 27ന് ഹാജരാകാൻ നടന് നിർദേശം നൽകിയതായും പൊലീസ് വ‍്യക്തമാക്കി. കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നിർമാതാക്കൾ നടത്തിയതെന്നും ആദ‍്യ ഷെഡ‍്യൂൾ പൂർത്തിയായതായി പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് സാമ്പത്തിക തട്ടിപ്പ് …

നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനുള്ള സമയം ഹൈക്കോടതി നീട്ടി Read More »

പിതാവിനെ കൊലപെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളുവിൽ പോയ പ്രതി പിടിയിൽ

ഇടുക്കി: 2015 ലാണ് പാറത്തോട് ശിങ്കാരികണ്ടം സ്വദേശിയായ ആനന്ദ് രാജ് പിതാവ് കറുപ്പയ്യയെ തലയ്ക്കു അടിച്ചു കൊലപെടുത്തിയത്. ജയിലിൽ ആയ പ്രതിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിലേയ്ക് മുങ്ങുകയായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ എത്തിയിരുന്ന ഇയാൾ വീണ്ടും പല കുറ്റകൃത്യങ്ങളും നടത്തി. 2018 ഇൽ ഒരു ബലാൽസംഘ കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ എത്തിയ ഇയാൾ അയൽവാസിയായ ഈശ്വരനെ വീട്ടിൽ കയറി കുത്തിയ ശേഷം വീണ്ടും ഒളുവിൽ പോയി. മൊബൈൽ ഫോൺ …

പിതാവിനെ കൊലപെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളുവിൽ പോയ പ്രതി പിടിയിൽ Read More »

തൊടുപുഴയിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ്

തൊടുപുഴ: പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ് . തൊടുപുഴ നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി പല സ്ഥാപങ്ങളിലെയും ഭക്ഷണം പാചകം ചെയ്യുന്നവർ ഹെയർ ക്യാപ് ധരിച്ചിട്ടില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽ തിയതി കൃത്യമായി രേഖപെടുത്താതെയും അടുക്കളയുടെ പരിസരം വൃത്തിയില്ലാതെയും കാണാൻ കഴിഞ്ഞു.ന്യൂനതകൾ പരിഹരിക്കുന്നതായി നോട്ടീസ് നൽകി നടപടി സ്വീകരിച്ചിട്ടുണ്ട്.സുനാമി ഇറച്ചി മീറ്റ് സ്റ്റാളുകളിൽ വില്പന നടത്തുന്നുണ്ടോ എന്നറിയുന്നതിനായി മാങ്ങാട്ടുകവല, മുതലക്കോടം എന്നിവിടങ്ങളിലുള്ള …

തൊടുപുഴയിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ് Read More »

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ യുദ്ധം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്ന ‘ഓപ്പറേഷൻ സിന്ധു’വിൻറെ ഭാഗമായുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നും പുറപ്പെട്ട വിമാനത്തിൽ 110 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന 90 പേർ ജമ്മു കശ്മീർ സ്വദേശികളും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു. കൂട്ടത്തിൽ മലയാളികളില്ലെന്ന് നോർക്ക വ്യക്തമാക്കി. തിരികെയെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തിയിരുന്നു. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർഥികൾ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ …

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ഡൽഹിയിലെത്തി Read More »

ഇറാൻ – ഇറാഖ് അതിർത്തിയിൽ കുടുങ്ങിയ മല‍യാളി കുടുംബം നാട്ടിൽ തിരിച്ചെത്തും

മലപ്പുറം: ഇറാൻ – ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഇറാൻ – ഇറാഖ് അതിർത്തിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ഇറാഖ് വിസ ലഭിച്ചു. ഒമാനിൽ നിന്നും ഉന്നത ഇടപെടലുണ്ടായതിനെ തുടർന്നാണ് വിസ ലഭിച്ചത്. ഇതോടെ ഇവർ നാട്ടിലേക്ക് തിരിച്ചെത്തും. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഫീഖ്, ഭാര‍്യ നൗറിൻ സമദ്, മുഹമ്മദ് ഷെഫീഖ്, ഭാര‍്യ സൗഫിയ ഫാത്തിമ എന്നിവരാണ് ഇറാൻ- ഇറാഖ് അതിർത്തിയിൽ കുടുങ്ങിയത്. ഒമാനിൽ ജോലി ചെയ്തുവരികയായിരുന്ന കുടുംബം വിനോദയാത്രക്കായാണ് ഇറാനിലേക്ക് പോയത്. എന്നാൽ തിരിച്ചു പോരുന്നതിനായി ടെഹ്റാൻ …

ഇറാൻ – ഇറാഖ് അതിർത്തിയിൽ കുടുങ്ങിയ മല‍യാളി കുടുംബം നാട്ടിൽ തിരിച്ചെത്തും Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ

പെരുനാട്: പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. പീരുമേട് സ്വദേശി അഭിറാമാണ്(19) അറസ്റ്റിലായത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടി യുവാവിനെ വാട്സാപ്പിലൂടെ പരിചയപ്പെട്ടത്. പിന്നീട് പല തവണകളായി നേരിൽ കാണുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയോട് ഇഷ്ടമാണെന്നും ഒരുമിച്ചു ജീവിക്കാമെന്നും പറഞ്ഞ് അഭിറാം ഇയാളുടെ വീടിൻറെ പണി നടക്കുന്ന സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെരുനാട് കമ്മ‍്യൂണിറ്റി ഹെൽത്ത് സെൻററിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇൻസ്പെക്റ്റർ ജി വിഷ്ണുവിൻ്റെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ Read More »

ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെൻറ്; തമിഴ്‌നാട്ടിൽ നാല് പേ‌രെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

ചെന്നൈ: 2022ലെ കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനത്തിൻറെ ഭാഗമായി ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെൻറ് നടത്തിയെ‌ന്ന് കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നാല് പേ‌രെ അറസ്റ്റ് ചെയ്ത് എൻഐഎ. അഹമ്മദ് അലി, ജവഹർ സാദിഖ്, രാജാ അബ്ദുള്ള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ‌ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പിടിയിലായവർ അറബിക് ക്ലാസിൻറെ മറവിൽ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെൻറ് നടത്തുകയായിരുന്നു എന്ന് എൻഐഎ പറയുന്നു. മദ്രാസ് അറബിക് കോളെജിൻറെ സ്ഥാപകനായ ജമീൽ ബാഷയാണ് പിടിയിലായ നാല് പേരെയും …

ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെൻറ്; തമിഴ്‌നാട്ടിൽ നാല് പേ‌രെ എൻ.ഐ.എ അറസ്റ്റ് ചെയ്തു Read More »

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പ്രതികളായ പൊലീസുകാർ

കോഴിക്കോട്: മലപ്പാറമ്പിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ നിർണായക മൊഴി പുറത്ത്. അനാശാസ്യ കേന്ദ്രം പ്രവർത്തനത്തിൽ ഡിവൈഎസ്പി റാങ്കിലുളള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ കെ. ഷൈജിതും, കെ സനിതും അന്വേഷണ സംഘത്തിനു നൽകിയ മൊഴി. അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് കൃത്യമായ അറിവുണ്ടാ‍യിരുന്നു എന്നു ഇവർ വ്യക്തമാക്കി. ഒപ്പം പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും മൊഴിയുണ്ട്. എന്നാൽ, ഇവർ നൽകിയ മൊഴി അന്വേഷണസംഘം …

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പ്രതികളായ പൊലീസുകാർ Read More »

വ്യാപാരിക്കും വ്യാപാര സ്ഥാപനത്തിനും എതിരെ ആക്രമണം; കല്ലൂർക്കാട്ട് ഇന്ന് ഹർത്താൽ

മുവാറ്റുപുഴ: കല്ലൂർക്കാട് ടൗണിൽ വ്യാപാരിക്കും വ്യാപാര സ്ഥാപനത്തിനും എതിരെ ഉണ്ടായ ആക്രമങ്ങളിലും അക്രമിയും നിരവധി കേസുകളിലെ പ്രതിയുമായ രാജുവിനെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളാത്തതിലും പ്രതിഷേധിച്ച് ഇന്ന് കേരള വ്യാപാരി വ്യവസായി ഏകോന സമിതി കല്ലൂർക്കാട് യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളും വൈകിട്ട് നാല് മുതൽ ആറ് വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. ഹർത്താലിനോട് അനുബന്ധിച്ച് കല്ലൂർക്കാട് ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട് എന്നും ധർണ്ണാ യോഗത്തിൽ സംഘടനയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും സംഘടനയുടെ ഭാരവാഹികൾ …

വ്യാപാരിക്കും വ്യാപാര സ്ഥാപനത്തിനും എതിരെ ആക്രമണം; കല്ലൂർക്കാട്ട് ഇന്ന് ഹർത്താൽ Read More »

ഇന്ത‍്യ – പാക് സംഘർഷം; ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് ട്രംപിനോട് മോദി

ന‍്യൂഡൽഹി: ഇന്ത‍്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാൻ അഭ‍്യർഥിച്ചടതോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമെരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്. അതേസമയം ഇന്ത‍്യ പാക് തർക്കത്തിൽ ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും സ്വീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന് ഇന്ത‍്യ ചുട്ടമറുപടി നൽകിയെന്ന് ട്രംപിനെ പ്രധാനമന്ത്രി അറിയിച്ചതായി വിദേശകാര‍്യ സെക്രട്ടറി പറഞ്ഞു. കൂടാതെ ട്രംപിനെ പ്രധാനമന്ത്രി ഇന്ത‍്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ‍്യമായാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നത്. 35 മിനിറ്റോളം ഇരുവരും ഫോണിൽ …

ഇന്ത‍്യ – പാക് സംഘർഷം; ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് ട്രംപിനോട് മോദി Read More »

ആർ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണം തള്ളി തമിഴ്നാട് പ്രീമിയർ ലീഗ് അധികൃതർ

ചെന്നൈ: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണം തള്ളി തമിഴ്നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) അധികൃതർ. വിഷയത്തിൽ പരിശോധന നടത്തിയതായും അശ്വിൻ കൃത്രിമത്വം നടത്തിയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ടിഎൻപിഎൽ സിഇഒ പ്രസന്ന കണ്ണൻ വ‍്യക്തമാക്കി. എല്ലാ ടീമുകൾക്കും തൂവാല നൽകാറുണ്ടെന്നും അമ്പയർമാർ പന്ത് മത്സരത്തിലുടനീളം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 14ന് മധുരൈ പാന്തേഴ്സും ദിണ്ടിഗൽ ഡ്രാഗൻസും തമ്മിലുണ്ടായ മത്സരത്തിനിടെ പന്തിൻറെ ഭാരം കൂട്ടുന്നതിനു വേണ്ടി രാസവസ്തുക്കൾ ചേർത്ത തൂവാല …

ആർ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണം തള്ളി തമിഴ്നാട് പ്രീമിയർ ലീഗ് അധികൃതർ Read More »

നിയമ വിരുദ്ധ ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം; അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമ വിരുദ്ധ ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ടുളള അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌റ്ററേറ്റ്(ഇ.ഡി). ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും അന്വേഷണത്തിൻറെ പരിധിയിൽ കൊണ്ടുവരാനാണ് ഇഡിയുടെ നീക്കം. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ ഹർബജൻ സിങ്, സുരേഷ് റെയ്ന, യുവ്‌രാജ് സിങ് എന്നിവരെയും നടി ഉർവശി റൗട്ടേലയേയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം. രാജ്യത്ത് നിരോധിച്ച 1xബെറ്റ് പോലുളള ബെറ്റിങ് പ്ലാറ്റ് ഫോമുകൾക്ക് താരങ്ങൾ പ്രചാരം നൽകുന്നതാണ് അന്വേഷണം നടക്കാനുളള കാരണം. ഇത്തരം പ്രചരണങ്ങൾ നടത്തി …

നിയമ വിരുദ്ധ ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം; അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി Read More »

ഭുവനേശ്വരിൽ ആൺസുഹൃത്തിനെ കെട്ടിയിട്ട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, ഏഴ് പ്രതികൾ അറസ്റ്റിൽ

ഭുവനേശ്വർ: ബീച്ചിലെത്തിയ കോളെജ് വി‌ദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 7 പേർ അറസ്റ്റിൽ. ഒഡീശയിലെ ഗോപാൽപുർ ബീച്ചിലെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. 10 പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മൂന്നു പേർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ടാണ് ബിരുദ വിദ്യാർഖഥിയായ പെൺകുട്ടി പുരിക്കടുത്തുള്ള ബീച്ചിലെത്തിയത്. ഒപ്പം മറ്റു മൂന്നു സ്ത്രീകളുമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പ്രതികൾ പെൺകുട്ടിയെ അസഭ്യം പറഞ്ഞുവെന്നും വായ മൂടിക്കെട്ടി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. അർമീനീയയിലെത്തിയ വിദ്യാർഥി സംഘം ബുധനാഴ്ച ഡൽഹിയിലേക്ക് പറക്കും. വിവിധ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളെ അതിർത്തി വഴി അർമേനിയയിലേക്ക് മാറ്റിയിരുന്നു. ഇറാൻ അതിർത്തികൾ തുറന്നിരിക്കുന്നതിനാൽ ഒഴിപ്പിക്കൽ നടപടികൾക്ക് തടസമുണ്ടായില്ല. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാർഥികൾ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്. കുടിവെള്ള വിതരണ …

ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു Read More »

ഹരിയാനയിലെ മോഡലിന്റെ കൊലപാതകം; പ്രതിയായ ആൺസുഹൃത്ത് അറസ്റ്റിൽ

സോണിപത്: ഹരിയാനയിൽ മോഡലിനെ കഴുത്തറുത്ത് കാനയിൽ തള്ളിയ കേസിൽ വിവാഹിതനായ ആൺ സുഹൃത്ത് അറസ്റ്റിൽ. ശീതൾ ചൗധരി എന്ന മോഡലിനെ കൊന്ന കേസിലാണ് സുനിൽ എന്ന‍യാൾ അറസ്റ്റിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സുനിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശീതളുമായി ആറു വർഷമായി ഇയാൾ അടുപ്പത്തിലായിരുന്നു. കർണാലിൽ സുനിലിൻറെ ഹോട്ടലിൽ ശീതൾ കുറച്ചു കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ ശീതളിനോട് സുനിൽ വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ വിവാഹിതനായിരുന്നതിനാൽ ശീതൾ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ശനിയാഴ്ച ഒരു ആൽബം …

ഹരിയാനയിലെ മോഡലിന്റെ കൊലപാതകം; പ്രതിയായ ആൺസുഹൃത്ത് അറസ്റ്റിൽ Read More »

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ 2 പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, പടനിലം സ്വദേശിയായ സിപിഒ സനിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 11, 12 പ്രതികളായ ഇവരെ താമരശേരി കോരങ്ങാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഇരുവരും ഒളിവിലായിരുന്നു. ജൂൺ 6ന് ആയിരുന്നു മലാപ്പറമ്പിലെ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 3 സ്ത്രീകൾ ഉൾപ്പെടെ …

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ Read More »

ഇസ്രയേൽ – ഇറാൻ സംഘർഷം; എല്ലാവരും ഉടൻ ടെഹ്റാൻ വിടണമെന്ന് ഡോണൾഡ് ട്രംപ്

ന‍്യൂയോർക്ക്: ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതിനെ തുടർന്ന് എല്ലാവരും ഉടൻ ടെഹ്റാൻ വിടണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു ട്രംപ് ഇത്തരത്തിലൊരു നിർദേശം നൽകിയത്. എല്ലാവരും ഉടനെ ടെഹ്റാനിൽ നിന്നും ഒഴിഞ്ഞുപോകണമെന്നായിരുന്നു അദ്ദേഹം സമൂഹമാധ‍്യമത്തിലൂടെ ആവശ‍്യപ്പെട്ടത്. ഇറാന് ആണാവായുധം കൈവശം വയ്ക്കാൻ സാധിക്കില്ലെന്നും വീണ്ടും വീണ്ടും താൻ ഇതു പറ‍യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ വടക്കുകിഴക്കൻ ടെഹ്റാനിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ട്രംപും നിർദേശം നൽകിയിരിക്കുന്നത്. …

ഇസ്രയേൽ – ഇറാൻ സംഘർഷം; എല്ലാവരും ഉടൻ ടെഹ്റാൻ വിടണമെന്ന് ഡോണൾഡ് ട്രംപ് Read More »

പീരുമേട്ടിലെ സീതയുടെ മരണം; വന്യമൃഗ ആക്രമണമല്ലെന്ന് വനം വകുപ്പ്, സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്

ഇടുക്കി: പീരുമേട് വനത്തിനുളളിൽ ആദിവാസി യുവതി കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത കൊല്ലപ്പെട്ട മീൻമുട്ടി വനമേഖലയിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാട്ടാനകൾ പ്രദേശമാകെ ചവിട്ടിമെതിച്ചനിലയിലായിരുന്നു. സീതയും ഭർത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാധാനങ്ങളും സംഭവസ്ഥലത്ത് ചിതറിക്കിടപ്പുണ്ട്. എന്നാൽ സംഭവം നടന്നുവെന്ന് പറയുന്ന പ്രദേശത്ത് കാട്ടാന ആക്രമണത്തിൻറെ ലക്ഷണം ഒന്നുമില്ലെന്നാണ് വനം വകുപ്പ് പറഞ്ഞത്. ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയിൽ നിന്ന് നാല് കിലോമീറ്റർ …

പീരുമേട്ടിലെ സീതയുടെ മരണം; വന്യമൃഗ ആക്രമണമല്ലെന്ന് വനം വകുപ്പ്, സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ് Read More »

തിരുവനന്തപുരത്ത് യുവാവും യുവതിയും എം.ഡി.എം.എയുമായി പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യം ലോഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ. മൺവി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാവുവിള വീട്ടിൽ അനന്തുകൃഷ്ണൻ(29) ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനിൽ ആര്യ(27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്. 5.8 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരി പരിശോധനയുടെ ഭാഗമായി രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ആലപ്പുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി ബസ് കണ്ടക്റ്റർ പിടിയിൽ

ആലപ്പുഴ: എംഡിഎംഎയും കഞ്ചാവുമായി ബസ് കണ്ടക്റ്റർ പിടിയിൽ. മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്താണ്(28) പിടിയിലായത്. മൂന്നു പൊതി എംഡിഎംഎയും ഒരു പൊതി കഞ്ചാവും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു. കായംകുളം കെപി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കായംകുളം പന്തളം റൂട്ടിലോടുന്ന സ്വകാര‍്യ ബസിലെ കണ്ടക്റ്ററായിരുന്ന പ്രതി 1,500 രൂപയ്ക്കാണ് ലഹരി വസ്തുക്കൾ ആവശ‍്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നത്.

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ടൗണിൽ ബസിൽ വച്ച് സ്കൂൾ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം. ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് പിടിയിലായത്. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

തൃശൂരിൽ അനസ്തേഷ‍്യ നൽകിയതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. കളക്റ്റർ സ്ഥലത്തെത്തി കുറ്റകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയാൽ മാത്രമെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലാണ് ബന്ധുക്കൾ. വെള്ളിയാഴ്ചയായിരുന്നു തൃശൂർ കോടശേരി സ്വദേശിയായ സിനീഷ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയത്. അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടാവുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നീട് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് …

തൃശൂരിൽ അനസ്തേഷ‍്യ നൽകിയതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം Read More »

അഹമ്മദാബാദ് വിമാനാപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന വിമാനാപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നും വ്യോമയാന രംഗത്തെ വിദഗ്ധരെയടക്കം അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. ഡിഎൻഎ പ്രൊഫൈലിങ്ങിൻറെ പുരോഗതി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി വിലയിരുത്തി. ഗാന്ധി നഗറിലെ ഫൊറൻസിക് സയൻസ് ലാബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 241 …

അഹമ്മദാബാദ് വിമാനാപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി Read More »

പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഇടുക്കി: പീരുമേട്ടിൽ വനത്തിൽവച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സീതയെ കാട്ടാന ആക്രമിച്ചതിൻറെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. എന്നാൽ മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ കണ്ടെത്തി. തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകൾ മരം പോലുള്ള പ്രതലത്തിൽ ഇടിപ്പിച്ചതിനെ …

പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ Read More »

കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാർക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരേ ഉടൻ ലുക്കൗട്ട് സർക്കുലർ ഇറക്കും. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. മൂന്നാമത്തെ പ്രതിയായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരേയും ലുക്കൗട്ട് സർക്കുലർ വരും. അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പുകാർ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൂന്ന് പേരുടെയും ഫോൺ …

കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാർക്കായി ലുക്കൗട്ട് നോട്ടീസ് Read More »

കശ്മീരിനെ പാക്കിസ്ഥാൻറെ ഭാഗമാക്കി ഭൂപടം പോസ്റ്റു ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധ സേന

ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി തെറ്റായി കാണിച്ചുകൊണ്ട് ഭൂപടം പോസ്റ്റു ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധ സേന. ജമ്മു കശ്മീരിനെ പാക്കിസ്ഥാനെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റു ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്. ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിൻറെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രായേൽ സേന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ തെറ്റായി രേഖപ്പെടുത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗുചെയ്തുകൊണ്ട് അടക്കം എക്സിൽ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് …

കശ്മീരിനെ പാക്കിസ്ഥാൻറെ ഭാഗമാക്കി ഭൂപടം പോസ്റ്റു ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധ സേന Read More »

ഇറാൻ ആക്രമണത്തിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടതായി വിവരം

ജറുസലേം: ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. ഗ്രീസിലെ ഏതൻസിൽ അഭയം തേടിയതായാണ് വിവരം. നെതന്യാഹുവിൻറെ ഔദ്യോഗിക വാഹനമായ വിങ് ഓഫ് സിയോൺ രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പോകുന്നതിൻറെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളിൽ‌ നിന്ന് ഇറാൻ പിന്മാറി. …

ഇറാൻ ആക്രമണത്തിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടതായി വിവരം Read More »

വിമാനാപകടത്തിൽ മരിച്ച രഞ്ജിത‌യെക്കുറിച്ച് അശ്ലീല കമൻറിട്ട തഹസീൽദാർ എ പവിത്രൻ അറസ്റ്റിൽ

കാസർഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തിൽ‌ മരിച്ച മലയാളി രഞ്ജിതയെക്കുറിച്ച് ഫെയ്സ് ബുക്കിൽ അശ്ലീല കമൻറിട്ട സർക്കാർ ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ശുപാർശ. പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്‌ടർ മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെതിരെയാണ് നടപടി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. നിലവിൽ ഇയാളെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. ഇയാളെ സസ്പെൻഡ് ചെയ്തതായി …

വിമാനാപകടത്തിൽ മരിച്ച രഞ്ജിത‌യെക്കുറിച്ച് അശ്ലീല കമൻറിട്ട തഹസീൽദാർ എ പവിത്രൻ അറസ്റ്റിൽ Read More »

തായ്‌ലൻഡിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി

ന‍്യൂഡൽഹി: തായ്‌ലൻഡിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിയുണ്ടായതിനെ തുടർന്ന് എഐ 379 വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തരമായി തിരിച്ചിറക്കി. ഇക്കാര‍്യം തായ്‌ലൻഡ് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിൽ പരിശോധന തുടരുകയാണെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ‍്യമല്ല.

ഇസ്രയേലിനെതിരേ ഇറാൻ്റെ തിരിച്ചടി

ജെറുസലേം: ഇസ്രയേലിൽ ഇറാൻ ഡ്രോണുകൾ വർഷിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മണിക്കൂറിനുള്ളിൽ നൂറിലധികം ഡ്രോണുകൾ ഇറാൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്. ഐഡിഎഫ് വക്താവ് എഫി ഡെഫ്രിനാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര‍്യം അറിയിച്ചത്. എന്നാൽ ഡ്രോണുകളെല്ലാം തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ‍്യക്തമാക്കി. ഇറാൻറെ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു ഇസ്രയേൽ വ‍്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻറെ ഉന്നത സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഇറാൻ റവല‍്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി, …

ഇസ്രയേലിനെതിരേ ഇറാൻ്റെ തിരിച്ചടി Read More »

സിനിമാ ടിക്കറ്റുകൾക്ക് അമിത നിരക്ക്; തിയെറ്റർ ഉടമകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയെറ്റർ ഉടമകൾക്കെതിരേ മദ്രാസ് ഹൈക്കോടതി. സിനിമാ ടിക്കറ്റിന് അമിത വില പ്രേക്ഷകരിൽ നിന്നും വാങ്ങി അവരെ ചൂഷണം ചെയ്യാൻ തിയെറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് കോടതി പറഞ്ഞു. പ്രേക്ഷകരിൽ നിന്നും ഈടാക്കിയ തുക അവർക്ക് തന്നെ തിരിച്ചു നൽകണമെന്ന് കോടതി വ‍്യക്തമാക്കി. അമിത നിരക്ക് വാങ്ങുന്ന തിയെറ്റർ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ രൂപികരിച്ച കമ്മിറ്റിയോട് കോടതി നിർദേശിച്ചു. സിനിമകൾ റിലീസ് ചെയ്യുന്ന ആദ‍്യ ദിവസങ്ങളിൽ തിയെറ്റർ ഉടമകൾക്ക് …

സിനിമാ ടിക്കറ്റുകൾക്ക് അമിത നിരക്ക്; തിയെറ്റർ ഉടമകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ താക്കീത് Read More »

എം.എസ്‌.സി മാനസ എഫ് കപ്പൽ, തീരം വിടരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി തീരത്തുണ്ടായ എം.എസ്‌.സി എൽസ മൂന്ന് കപ്പൽ അപകടത്തിൽ എം.എസ്‌.സി കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. എം.എസ്‌.സി മാനസ എഫ് എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. കാഷ‍്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. അപകടത്തിൽപ്പെട്ട കപ്പലിനുള്ളിലുണ്ടായിരുന്ന കണ്ടെയ്നറിൽ കാഷ‍്യൂ ഉണ്ടായിരുന്നതായും തങ്ങൾക്ക് ആറ് കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നുമാണ് ഹർജിയിൽ‌ പറയുന്നത്. ഉച്ചയോടെ കോടതി ഹർജി വീണ്ടും …

എം.എസ്‌.സി മാനസ എഫ് കപ്പൽ, തീരം വിടരുതെന്ന് ഹൈക്കോടതി Read More »

എംഎസ്സി കമ്പനിക്കും വാൻ ഹായ് 503 സിംഗപ്പൂർ കമ്പനിക്കും കേന്ദ്ര മന്ത്രാലയം നോട്ടീസയച്ചു

കൊച്ചി: തുടർച്ച‍യായി ഇന്ത്യൻ തീരത്ത് കപ്പൽ അപകടങ്ങളുണ്ടാവുന്നതിൽ കർശന നടപടിയുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. എംഎസ്സി കമ്പനിക്കും വാൻ ഹായ് 503 സിംഗപ്പൂർ കമ്പനിക്കും കേന്ദ്ര മന്ത്രാലയം നോട്ടീസയച്ചു. കമ്പനികളുടെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുന്നറിപ്പ് നൽകിയിരിക്കുന്നത്. കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തിൽ കേസെടുത്തതിനു പിന്നാലെയാണ് കപ്പൽ കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകിയിരിക്കുന്നത്. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കാട്ടിയാണ് എംഎസ്സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം നോട്ടീസയച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കാലതാമസം …

എംഎസ്സി കമ്പനിക്കും വാൻ ഹായ് 503 സിംഗപ്പൂർ കമ്പനിക്കും കേന്ദ്ര മന്ത്രാലയം നോട്ടീസയച്ചു Read More »

കോഴിക്കോട് പരാതി പരിഹരിക്കുന്നതിന് ആഡംബര വാച്ച് വാങ്ങിയ എസ്.ഐക്കെതിരെ രഹസ‍്യാന്വേഷണ വിഭാഗം അന്വേഷണം

കോഴിക്കോട്: പരാതി പരിഹരിക്കുന്നതിനായി വ‍്യാപാരിയിൽ നിന്നും ആഡംബര വാച്ച് പ്രതിഫലമായി വാങ്ങിയെന്ന് ആരോപണം നേരിടുന്ന എസ്ഐക്കെതിരേ രഹസ‍്യാന്വേഷണ വിഭാഗത്തിൻറെ അന്വേഷണം. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരേയാണ് രഹസ‍്യാന്വേഷണ വിഭാഗത്തിൻറെ അന്വേഷണം. സ്റ്റേഷനിലെ എസ്എച്ച്ഒക്കെതിരേയായിരുന്നു പരാതി പരിഹരിക്കുന്നതിന് പ്രതിഫലമായി വാച്ച് കൈപ്പറ്റിയെന്ന് ആദ‍്യം ആരോപണം ഉയർന്നത്. തുടരന്വേഷണത്തിൽ എസ്ഐ വാച്ച് കൈപ്പറ്റിയതായി കണ്ടെത്തുകയും സംഭവം പൊലീസുകാർക്കിടയിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് രഹസ‍്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. എസ്ഐ മുമ്പും സമാന കേസുകളിൽ ആരോപണ വിധേയനായിരുന്നുവെന്നാണ് വിവരം.

ഇടുക്കിയിൽ വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് പകർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്. ഇടുക്കി സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോട് ചേർന്നുള്ള വനതി പൊലീസുകാർ വസ്ത്രം മാറുന്ന മുറിയിൽ ഇയാൾ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി വനിത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ …

ഇടുക്കിയിൽ വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് പകർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ Read More »

നവോദയ സ്കൂളിൽ റാഗിങ്ങ്; എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം

ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ റാഗിങ് നടന്നിട്ടില്ലെന്നും വിദ‍്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് മർദനമുണ്ടായതെന്നാണ് സ്കൂൾ പ്രിൻസിപ്പൽ വിശദമാക്കുന്നത്. ഹോസ്റ്റലിനുള്ളിൽ വച്ചാണ് വിദ‍്യാർഥിയെ മർദിച്ചതെന്നും മർദിച്ച പ്ലസ് വൺ വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തുവെന്നും പ്രിൻസിപ്പൽ വ‍്യക്തമാക്കി. സ്കൂൾ അധികൃതർ ജില്ലാ കലക്റ്റർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കലക്റ്ററുടെ നിർദേശം …

നവോദയ സ്കൂളിൽ റാഗിങ്ങ്; എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം Read More »

തമിഴ്‌നാട് പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഫാക്ടറിയുടെ ഫോർമാനും സൂപ്പർവൈസറെയുമാണ് കരിയപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ഉടമ രാജ ചന്ദ്രശേഖർ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിരുതുനഗർ ജില്ലയിലെ കരിയപട്ടിക്ക് സമീപമുള്ള വടകരൈയിലെ പടക്കനിർമ്മാണ യൂണിറ്റിൽ ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കൽകുറിച്ചി സ്വദേശി സൗദമ്മാൾ(53), കണ്ടിയനേന്തൽ സ്വദേശി കറുപ്പയ്യ(35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടിയനേന്തൽ …

തമിഴ്‌നാട് പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ Read More »

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ മറുപടി സത‍്യവാങ്മൂലം സമർപ്പിച്ചു. തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയുള്ളതാണ് പൊതുതാത്പര‍്യ ഹർജിയെന്നും മുഖ‍്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വീണ സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറ‍യുന്നു. ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനരഹിതമാണെന്നും വീണ കൂട്ടിച്ചേർത്തു. കമ്പനി നിയമം ചൂണ്ടിക്കാണിച്ചായിരുന്നു വീണയുടെ പ്രതിരോധം. അതേസമയം മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകൻ എം.ആർ അജയൻ നൽകിയ ഹർജിക്ക് മുഖ‍്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം …

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി Read More »

പാക്കിസ്ഥാനി വനിത നവിമുംബൈയിൽ കൊല്ലപ്പെട്ടു

നവിമുംബൈ: പാക്കിസ്ഥാനി വനിതയെ നവിമുംബൈയിലെ ഖാർഘറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏറെക്കാലമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്വപ്നയെ ഭർത്താവ് സഞജയ് ദേവാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ജീവനൊടുക്കി. കഴുത്തിലും പുറകിലും തോളിലും ഒന്നിലധികം കുത്തേറ്റു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. കുട്ടികൾ സ്‌കൂളിൽ പോയിരുന്ന സമയത്താണ് സംഭവം. കുട്ടികൾ തിരിച്ചെത്തിയപ്പോൾ ആരും വാതിൽ തുറക്കുന്നില്ലായിരുന്നു. വിവരം അറിഞ്ഞ അയൽക്കാർ എത്തുകയും പിന്നീട് ഖാർഘറിൽ താമസിക്കുന്ന ഇരയുടെ സഹോദരിയെ വിളിക്കുകയും ചെയ്തു. അവർ വീട് തുറന്നപ്പോൾ …

പാക്കിസ്ഥാനി വനിത നവിമുംബൈയിൽ കൊല്ലപ്പെട്ടു Read More »

നഴ്സിങ്ങ് വിദ‍്യാർത്ഥിനിയുടെ മരണത്തിൽ അധ‍്യാപകർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോട്ടയം: നഴ്സിങ്ങ് വിദ‍്യാർത്ഥിനി അമ്മു സജീവിൻറെ മരണത്തിൽ വിദ‍്യാർഥിനിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ‍്യാപകർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വിദ‍്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസ് (സിപാസ്) അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ടിലാണ്‌ അധ‍്യാപകർക്ക് വീഴ്ച പറ്റിയതായി പറയുന്നത്. നവംബർ 15 നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അമ്മു ജീവനൊടുക്കിയത്. ആദ‍്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ …

നഴ്സിങ്ങ് വിദ‍്യാർത്ഥിനിയുടെ മരണത്തിൽ അധ‍്യാപകർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

പിതാവിനെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് മകൻ്റെ പ്ലസ് വൺ പ്രവേശനത്തിനായി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു

കൊച്ചി: എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ മകൻറെ പ്ലസ് വൺ പ്രവേശനത്തിന് തടവിൽ കഴിയുന്ന പിതാവിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. ജീവപര‍്യന്തം തടവിൽ‌ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. വിദ‍്യാർഥിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. മിടുക്കനായ കുട്ടി തുടർപഠനത്തിന് പ്രവേശനം തേടുന്നതിനായി പിതാവിൻറെ അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മകന് വിദ‍്യാഭ‍്യാസം ലഭിക്കണമെന്നത് തടവുകാരൻറെ അവകാശമാണെന്നും വിധിന‍്യായത്തിൽ പറയുന്നു. നല്ല ഭാവിക്കായി സർവശക്തൻ …

പിതാവിനെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് മകൻ്റെ പ്ലസ് വൺ പ്രവേശനത്തിനായി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു Read More »

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. 6 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ് മൂലം നൽകണമെനന് കോടതി ആവശ്യപ്പെട്ടു. 50,000 രൂപ ബോണ്ട് കെട്ടിവെക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. രാജ്യം വിട്ട് പോവരുത് തുടങ്ങിയവ ജാമ്യ വ്യവസ്ഥയിൽ എടുത്തു പറയുന്നു. കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതിനിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ജാമ്യം …

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം Read More »

കുംഭമേള ദുരന്തത്തിൽ മരണ സംഖ്യയിൽ സർക്കാർ കൃത്രിമം നടത്തിയെന്ന് ബി.ബി.സി

ന്യൂഡൽഹി: 2025 ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേള അപകടത്തിലെ മരണകണക്കിൽ തട്ടിപ്പ് നടന്നതായി ബിബിസി റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 37 പേർ മാത്രമാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ജൂൺ 10-ന് പുറത്തുവിട്ട റിപ്പോർട്ടിൻറെ പഠനത്തിനായി 11 സംസ്ഥാനങ്ങളിലെ 50-ലധികം ജില്ലകളിലെയും 100ലധികം കുടുംബങ്ങളെയും സമീപിച്ചതായും ഏറ്റവും കുറഞ്ഞത് 82 മരണങ്ങളുടെ വ്യക്തമായ തെളിവുകൾ തങ്ങളുടെ …

കുംഭമേള ദുരന്തത്തിൽ മരണ സംഖ്യയിൽ സർക്കാർ കൃത്രിമം നടത്തിയെന്ന് ബി.ബി.സി Read More »

ഓസ്ട്രിയയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 മരണം

വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വെടിവയ്പ്പ്. 10 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്നു. വെടിവയ്പ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായാണ് വിവരം. പിന്നാലെ സുരക്ഷ‍ാ സേന സ്കൂളിൽ നിന്നും ആളുകളെ ഒഴുപ്പിച്ചു. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് വിവരം. സ്കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ്. മരണ സംഖ്യ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് വിവരം.

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങി, കേസ് മറ്റൊരാളുടെ പേരിലാക്കാമെന്ന് വാഗ്ദാനവും നൽകി വെറുതേ വിട്ടു

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് ഒഴിവാക്കുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് സസ്പെൻഷൻ. പയ്യാവൂർ സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ഇൻസ്പെക്റ്റർ ആയിരുന്ന ഇബ്രാഹിം സീരകത്തിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മേയ് 13ന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ച കോട്ടയം സ്വദേശി അഖിൽ ജോണിനെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി വിട്ടയയ്ക്കുകയായിരുന്നു. പിറ്റേന്ന് ഇയാളെ വിളിക്കുകയും മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി 14,000 രൂപ ഗൂഗിൾ പേ …

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങി, കേസ് മറ്റൊരാളുടെ പേരിലാക്കാമെന്ന് വാഗ്ദാനവും നൽകി വെറുതേ വിട്ടു Read More »

അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്ന പരാമർശത്തിൽ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

ഹൈദരാബാദ്: ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരേ മോശം പരാമർശം നടത്തിയതിന് മുതിർന്ന മാധ‍്യമപ്രവർത്തകൻ കൊമ്മിനേനി ശ്രീനിവാസ റാവു അറസ്റ്റിൽ. ആന്ധ്രാപ്രദേശ് മുൻ മുഖ‍്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയിയിൽ അവതാരകനാണ് ശ്രീനിവാസ റാവു. സംസ്ഥാന മഡിഗ കോർപ്പറേഷൻ ഡയറക്റ്റർ ഖമ്പംപടി സിരിഷയുടെ പരാതിയിൽ തുള്ളൂർ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഹൈദരാബാദിലെ വസതിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീനിവാസ റാവുവിനെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കിയേക്കും. സാക്ഷി ടിവിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു റാവുവിൻറെ …

അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്ന പരാമർശത്തിൽ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ Read More »