Timely news thodupuzha

logo

Crime

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്. ഇടപാടിൽ സിഎംആർഎൽ ഇല്ലാത്ത സേവനത്തിൻറെ പേരിൽ വീണയുടെ കമ്പനിയായ എക്ലാലോജിക്കിന് പ്രതിഫലം നൽകിയെന്ന് ആദായനികുതി സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ദുരുപയോഗം ചെയ്ത് മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. അതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണം …

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി Read More »

കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടി വരലക്ഷ്മി

ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി. തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. പരിപാടിയിൽ പങ്കെടുത്ത കെമി എന്ന പെൺകുട്ടി തനിക്ക് വീട്ടിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കു വച്ചിരുന്നു. അതിന് ഐക്യദാർഢ്യം പങ്കു വച്ചു കൊണ്ടാണ് നടൻ ശരത് കുമാറിൻറെയും ഛായയുടെയും മകളായ നടി തനിക്കും ഇതേ അനുഭവമുള്ളതായി തുറന്നു പറഞ്ഞത്. ഞാനും നിങ്ങളെപ്പോലെ തന്നെയാണ്. എൻറെ രക്ഷിതാക്കൾ എന്നെ വീട്ടിലാക്കി ജോലിക്കായി പോകും. മറ്റുള്ളവരെ എൻറെ കാര്യങ്ങൾ നോക്കാനായി …

കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടി വരലക്ഷ്മി Read More »

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്നു പൊലീസുകാർ വീരമൃത്യു വരിച്ചു. പരസ്പരമുള്ള വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ ഇ മൊഹമ്മദ്(ജെഇഎം) ഭീകരരുടെ സാനിധ്യം ജഘോലെ ഗ്രാമത്തിൽ ഉറപ്പായതിനെത്തുടർന്നാണ് സൈന്യം മറ്റു ഫോഴ്സുകളുടെ സഹായത്തോടെ സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. പൊലീസ്, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷനിൽ …

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു Read More »

കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയ ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കി

പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയിറങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കിയതായി റിപ്പോർട്ട്. ബിഹാറിലെ സഹർസയിലുള്ള ദുർഗാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ശുദ്ധമാക്കുന്നതിൻറെ വീഡിയോ പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിൽ കുടിയേറ്റം ഇല്ലാതാക്കൂ, ജോലി നൽകൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലിയിൽ പങ്കെടുക്കുന്നതിനായാണ് കനയ്യ കുമാർ ബിഹാറിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം ക്ഷേത്രത്തിൽ ദർശം നടത്തി. ക്ഷേത്ര പരിസരത്തെ മണ്ഡപത്തിൽ വച്ച് ജനങ്ങളുമായി സംസാരിച്ചതിനു ശേഷമാണ് മടങ്ങിയത്. അതിനു പിന്നാലെ നഗർ പഞ്ചായത്ത് …

കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയ ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കി Read More »

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൊടികൾ അഴിച്ചതിന് പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗം സക്കീർ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൻറെ തറക്കല്ലിടലിൻറെ ഭാഗമായി ടൗൺ സ്ക്വയറിൽ കൊടികൾ കെട്ടിയിരുന്നു. എന്നാൽ ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ വേണ്ടെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൊടികൾ കെട്ടിയിരുന്നത്. നഗരസഭാ സെക്രട്ടറിയുടെ …

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ Read More »

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരേ സംഘത്തിലുള്ള 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു. ജനുവരിയിൽ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാൾക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്. പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേർക്കും എയ്ഡ്‌സ് …

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി Read More »

2000 വ്യാജ വിസ; ഇന്ത്യയിലെ യു.എസ് എംബസി അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി

ന്യൂഡൽഹി: കൃത്രിമത്വം കണ്ടെത്തിയതിനെത്തുടർന്ന് 2000 വിസ അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി ഇന്ത്യയിലെ യു.എസ് എംബസി. ബോട്ടുകളെ ഉപയോഗിച്ച് നിലവിലുള്ള ഔദ്യോഗിക ഷെഡ്യൂളിങ്ങ് നയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും യു.എസ് എംബസി വ്യക്തമാക്കി. ബോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത സ്ലോട്ടുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും സസ്പെൻഡ് ചെയ്യുന്നുവെന്നും ഇത് അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും എംബസി വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിൻറ്മെൻറ് ഇൻറർവ്യൂവിനായുള്ള സ്ലോട്ടുകൾ ബുക്ക് …

2000 വ്യാജ വിസ; ഇന്ത്യയിലെ യു.എസ് എംബസി അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി Read More »

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി പരത്തിയതിന് പിന്നാലെ വീടിൻറെ വാതിൽ തകർത്ത് അഞ്ച് പേരടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. സന്തോഷിനെ വെട്ടിയതിന് ശേഷം കാൽ അടിച്ച് തകർത്തു. വീട്ടിൽ സന്തോഷും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികൾ പോയതിന് ശേഷം സന്തോഷ് വിവരമറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ‌ ജീവൻ രക്ഷിക്കാനായില്ല. …

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു Read More »

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ പലയിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളിൽ നിന്ന് 26 പവനാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജാഫർ, മേസം ഇറാനി എന്നിവരെ ഹൈദരാബാദിലേക്കുള്ള വിമാനം തടഞ്ഞും …

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം: താനൂരിൽ എം.ഡി.എം.എ ലഹരി വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ പിന്നീട് നാട്ടകാർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് താനൂർ പൊലീസിൽ ഏർപ്പിച്ചു. സ്ഥലത്തെത്തിയ താനൂർ ഡി.വൈ.എസ്.പി പ്രമോദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ കൊച്ചിയിൽ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതായിരുന്നു ഇയാൾ. എന്നാൽ ഇതിനിടയിലാണ് ഇയാൾ ആദ്യമായി ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതും പിന്നീട് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് …

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു Read More »

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി

ന്യൂഡൽഹി: 10 ലക്ഷം രൂപയ്ക്കായി സഹപാഠികൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വാസിർബാദ് മേഖലയിലാണ് സംഭവം. 16കാരനായ വൈഭവ് ഗാർഗാണ് സഹപാഠികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. വൈഭവിൻറെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിദ്യാർഥികൾ ഫോണിൽ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. പത്തു ലക്ഷം രൂപയാണ് കുട്ടിയെ വിട്ടു നൽകാനായി അവർ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഒരു ഫോൺ കോൾ വന്നതിനു പിന്നാലെയാണ് കുട്ടി വീടിനു പുറത്തേക്കിറങ്ങിയതെന്ന് വൈഭവിൻറെ അമ്മ പറയുന്നു. പത്തു മിനിറ്റിനുള്ളിൽ തിരിച്ചു …

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി Read More »

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിൻറെ പേരിലും സ്ത്രീ ആയതിൻറെ പേരിലും പരിഹസിക്കപ്പെടുന്നു എന്ന ആരോപണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ എൻറെ കാലഘട്ടം കറുത്തതും എൻറെ മുൻഗാമിയായ ഭർത്താവിൻറെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമൻറ് ഇന്നലെ കണ്ടു എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ …

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More »

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ

ഹരിയാന: ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് വാടകക്കാരനെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചു മൂടിയ കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി ഹർദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജഗ്ദീപാണ് ക്രൂരതയ്ക്ക് ഇരയായത്. റോഹ്താക് ബാബ മാസ്നാഥ് യൂണിവേഴ്സിറ്റിയിൽ യോഗ പരിശീലകനായിരുന്നു ജജ്ജാറിൽ നിന്നുള്ള ജഗ്ദീപ്. ഹർദീപിൻറെ വീടിൻറെ ഒരു ഭാഗത്താണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ജഗ്ദീപിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ ദീർഘമായ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തെ വെളിച്ചത്ത് കൊണ്ടു …

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ Read More »

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ സഹായിച്ചത് വാട്സാപ്പ് സന്ദേശങ്ങളും ഗൂഗിൾ മാപ്പ് ഹിസ്റ്ററിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇൻകം ടാക്സ് ബില്ലിലെ വ്യവസ്ഥകൾക്കെതിരേയുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ധമന്ത്രി പാർലമെൻറിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടാക്സ് വിഭാഗം അധികൃതർക്ക് ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നത് നികുതി വെട്ടിപ്പ് തടയുന്നതിൽ നിർണായകമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വഴി 250 കോടിയോളം കണക്കിൽ പെടാത്ത …

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read More »

തൃശൂരിൽ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും

തൃശൂർ: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രതി ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ‍്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 19,5000 രൂപയാണ് പിഴ. 12കാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി അണ്ടി കമ്പനിക്ക് സമീപത്തുള്ള പാടത്തെ ബണ്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. സബ് ഇൻസ്പെക്റ്റർ അരിസ്റ്റോട്ടിൽ വി.പി., എഎസ്ഐമാരായ പ്രസാദ് കെ. കെ., ധനലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

പാലക്കാട് ലഹരി ഇടപാട് അറിഞ്ഞ് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു

പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പ്രതി പ്രതുൽ കൃഷ്ണയെ പൊലീസ് പിടികൂടി. പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഉവൈസിൻറെ കാലിനാണ് പരുക്കേറ്റത്. കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ്

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സിബിഐയുടെ നീക്കം. ഹർജിയിൽ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ 1 ലേക്കു മാറ്റി. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ …

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ് Read More »

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: എമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന് ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് …

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More »

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നാണ് ശിവസേന കമ്രയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത്. താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമാണ് കമ്ര വെല്ലുവിളിക്കുന്നത്. 53 സെക്കൻഡ് നീണ്ടു …

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര Read More »

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി

ഔരിയ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്ന് 22കാരി. ഉത്തർപ്രദേശിലെ ഔരിയയിലാണ് സംഭവം. കേസിൽ പ്രഗതി യാദവ് കാമുകൻ അനുരാഗ് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 5നാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം രക്ഷിതാക്കൾ നടത്തിയത്. എന്നാൽ പ്രഗതി കഴിഞ്ഞ നാലു വർഷമായി അനുരാഗുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹശേഷം പ്രഗതിക്കും അനുരാഗിനും പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ദിലീപിനെ കൊല്ലാനായി ഇരുവരും ചേർന്ന് ക്വൊട്ടേഷൻ‌ നൽകിയത്. രാമാജി …

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി Read More »

തൃശൂർ പൂരം കലക്കൽ കേസിൽ മന്ത്രി കെ രാജൻ്റെ മൊഴിയെടുക്കും

തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി. കേസിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെയും മന്ത്രി കെ രാജൻ്റെയും മൊഴിയെടുക്കാൻ മാത്രമാണ് ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും.

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ (24) ആണ് മരിച്ചത്. ചാക്ക റെയിൽവെ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയതായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം

മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് കേസിൽ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ‌ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിൻറെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. …

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം Read More »

ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്ന് കെട്ടുകണക്കിന് കണക്കിൽ പെടാത്ത കണ്ടെടുത്തുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി. ഇനിയൊരു ഉത്തരവ് വരും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിൻറെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. ഡൽഹി പൊലീസ് സംഭവ സ്ഥലത്തു നിന്ന് പർത്തിയ ചിത്രങ്ങൾ സുപ്രീം കോടതി പുറത്തു വിട്ടിട്ടുണ്ട്. നോട്ടു കെട്ടുകൾ കത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ സന‍്യാൽ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ആ‍യുധധാരികളായ ഭീകരരെ സുരക്ഷാസേന കണ്ടതായും തുടർന്ന് ശക്തമായ വെടിവയ്പ്പ് ഉണ്ടായതായുമാണ് റിപ്പോർട്ട്. കത്വ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിക്കടുത്തുള്ള വനമേഖലയിൽ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്), എന്നിവർ‌ സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്.

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ

ആലപ്പുഴ: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി അജീഷാണ്(43) പിടിയിലായത്. സ്വത്ത് തർക്കത്തെ തുടർന്ന് വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിതാവ് രാമകൃഷ്ണപിള്ളയെയാണ്(80) പ്രതി മർദിച്ചത്. ആക്രമണത്തിൽ മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണപിള്ളയെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പടനിലം ഭാഗത്ത് നിന്നുമാണ് നൂറനാട് പൊലീസ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ …

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ Read More »

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

ന‍്യൂഡൽഹി: കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ മോനു (24), യോഗേന്ദർ (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് ഡൽഹിയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ മൽഖാനെയാണ് (33) ഇരുവരും ചേർന്ന് കൊന്നത്. സരായ് രോഹില്ല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് മൽഖാൻറെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‌സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ‍്യം ചെയ്യലിൽ പ്രതികൾ കുറ്റം …

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ Read More »

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ കൂട്ട ഉപവാസം സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാർ തിങ്കളാഴ്ച കൂട്ട ഉപവാസ സമരം ആരംഭിച്ചു. സമരപ്പന്തലിലുള്ളവരെ കൂടാതെ, വീടുകളിലും ആശ വർക്കർമാർ ഉപവാസ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വർധന അടക്കമുള്ള ആവശ്യങ്ങളാണ് ആശ വർക്കർമാർ ഉന്നയിക്കുന്നത്. സമരം തിങ്കളാഴ്ചയോടെ നാൽപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു.

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

കോതമംഗലം: കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട് ഒരു വർഷമായിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് സംഘം. 2024 മാർച്ച് 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റാണു മരണം. ധരിച്ചിരുന്ന സ്വർ ണാഭരണങ്ങളും നഷ്ടപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം. കീരമ്പാറ, കള്ളാട് ഉൾമേഖലയിലാണു കൊലപാതകം നടന്ന വീട്. കൊലപാതക സമയം …

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് Read More »

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുനാൽ കമ്ര തൻറെ ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് കേസിന് കാരണം. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് ഷിൻഡെയെ തേജോവധം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. രാഹുൽഗാന്ധി അടക്കമുള്ളവർ അതിൻറെ ഭാഗമാണെന്നും ശിവസേന …

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന Read More »

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ പരാമർശങ്ങൾക്കു പിന്നാലെ ശിവസേനയുടെ ആക്രമണവും അതിനൊപ്പം തന്നെ കേസും നേരിടുകയാണ് സ്റ്റാൻഡപ് കൊമേഡിയനായ കുനാൽ കമ്ര. മാർച്ച് 23നായിരുന്നു കമ്രയുടെ വിവാദ പരാമർശം. അതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തു. നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ ഭരണഘടനാ പുസ്തകവുമായി നിൽക്കുന്ന ചിത്രമാണ് കമ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, …

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര Read More »

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം മനോരാജ്, സജീവൻ , പ്രഭാകരൻ, കെ.വി. പദ്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദനും വിചാരണ വേളയിൽ തന്നെ മരണപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി …

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ Read More »

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ബിജുവുമായി ചേർന്നുനടത്തിയ ബിസിനസിൽ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നൽകിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും …

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ: ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്തിനെയാണ്(24) കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി ഫ്രീലാൻവിസ വാഗ്ദാനം നൽകി സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ബാംഗ്ലൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി ഒളിവിൽ താമസിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയാണ് ഇയാളെ പിടികൂടിയത്.. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിൻ്റെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. Read More »

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്‌നുമായി യുവതി പിടിയിൽ

മുംബൈ: ലഹരി മരുന്ന് കടത്തിയ, ബ്രസീലിയൻ യുവതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയത്. അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക അറകളിലായി സൂക്ഷിച്ച ദ്രാവകരൂപത്തിലാക്കിയ 11.1 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി. സാവോ പോളോയിൽ നിന്നാണ് ഇവർ മുംബൈയിലെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും

ഇംഫാൽ: മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സന്ദർശിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. സംഘത്തിലെ ജസ്റ്റിസ് എൻ. കോടീശ്വർ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സന്ദർശിക്കില്ല. അദ്ദേഹം മെയ്തി വിഭാഗത്തിൽ പെട്ട ആളായതിനാൽ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപ ബാധിതർക്ക് നിയമസഹായം, മാനുഷിക സഹായം എന്നിവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുക എന്നതാണ് സംഘത്തിൻറെ ലക്ഷ്യം. മുൻപും …

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും Read More »

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം

തൊടുപുഴ: വ്യാഴാഴ്ച മുതലാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ കാണാതായത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് സംശയിക്കുന്നത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് വിവരം. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗണിൽ …

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം Read More »

മലപ്പുറത്ത് നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്. കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് നിർദേശിച്ചിട്ടുമുണ്ട്. സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണ കമ്മിറ്റിയിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരും അംഗമായിരിക്കും. യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനാണ് കൊളീജിയം തീരുമാനം. ജസ്റ്റിസിൻറെ ഔദ്യോഗിക വസതിയിൽ തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് …

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി Read More »

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻറെ സഹോദരൻ മനോരജ് നാരായണൻ, ടി.പി. കേസ് പ്രതി ടി.കെ രാജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. 28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. …

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു Read More »

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. എറണാകുളം എ.ആർ ക്യാംപിലെ ആയുധപ്പുരയും ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്റ്റർ സി.വി സജീവിനെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ട് എത്രയും പെട്ടെന്ന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. മാർച്ച് 10നാണ് സംഭവം. ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻറെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴാണ് ക്ലാവ് …

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ് Read More »

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: പെരുന്തൽമണ്ണയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. പെരുന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കുട്ടികളുടെ തലയ്ക്കും കൈക്കും പരുക്കേറ്റു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ പെരുന്തൻമണ്ണ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മുൻപും 2 മീഡിയങ്ങളിലേയും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിൽ സസ്പെൻഡ് ചെയ്ത കുട്ടി …

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു Read More »

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു

മുംബൈ: നാഗ്പുർ ജില്ലയിലെ ഖുൽദാബാദ് പട്ടണത്തിൽ ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് തീരുമാനം. പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘർഷം ഉണ്ടായ നാഗ്പുരിൽ സ്ഥിതിഗതികൾ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. 1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു. ഛാവ സിനിമയാണ് പ്രശ്‌നങ്ങൾക്ക് …

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു Read More »

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു

മുംബൈ: വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കച്ചവടക്കാരും പ്രതിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാത്തേരാൻ അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് വിനോദസഞ്ചാരികളെ കയറ്റില്ല. മാത്തേരാൻ ഹിൽസ്റ്റേഷനിലേക്കെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് തട്ടിപ്പുകാരും ഇവിടുത്തെ കുതിരസവാരിക്കാരും മറ്റും പല സേവനങ്ങൾക്കായി അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇക്കാര്യം പ്രദേശവാസികളും ഹോട്ടലുടമകളും കച്ചവടക്കാരുമെല്ലാം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നും എടുത്തില്ല. ഇതോടെയാണ് മാത്തേരാൻ പര്യടൻ വാചവ് സംഘർഷ് സമിതി പ്രതിഷേധത്തിലേക്കു കടന്നത്. തട്ടിപ്പുകാർക്കെതിരെ നടപടി വരുന്നതുവരെ മാത്തേരാനിലേക്ക് …

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു Read More »

കുറുപ്പംപടി പോക്സോ കേസ്; കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ്

കൊച്ചി: കുറുപ്പംപടിയിൽ 10 ഉം 12 ഉം വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ്. കുട്ടികൾ പീഡനത്തിനിരായയെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകി. കുട്ടികളുടെ അമ്മയുടെ ആണ്ഡസുഹൃത്താണ് പ്രതി ധനേഷ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പെൺകുട്ടികളിലൊരാൾ വിവരം പേപ്പറിലെഴുതി കൂട്ടുകാരിക്ക് കൊടുക്കുകയായിരുന്നു. ഇത് അധ്യാപിക കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയില്ലാത്ത സമ‍യത്താണ് ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. …

കുറുപ്പംപടി പോക്സോ കേസ്; കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ് Read More »

ദിശയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിൻറെ മുൻ മാനേജർ ദിശ സാലിയൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം. ദിശയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദിശ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇത്രയും കാലം മുംബൈ പൊലീസിൻറെ അന്വേഷണത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഫൊറെൻസിക് റിപ്പോർട്ടുകളെയും സാക്ഷികമൊഴികളെയും തെളിവുകളെയുമെല്ലാം തള്ളി മരണം …

ദിശയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം Read More »

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുൻ എം.എൽ.എ പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പി എം.ഐ ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻറെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇൻറലിജൻസ് റിപ്പോർട്ടിലാണ് ഷാജിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തലുള്ളത്.

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ‍്യം

കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രന് ജാമ‍്യം അനുവദിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർഥി‍യായി മത്സരിക്കാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്. കെ സുരേന്ദ്രനായിരുന്നു കേസിൽ ഒന്നാം പ്രതി. ബിജെപി വയനാട് ജില്ലാ പ്രസിഡൻറും കേസിൽ മൂന്നാം പ്രതിയുമായ പ്രശാന്ത് മലവയലിനും …

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ‍്യം Read More »

തിരുവനന്തപുരത്ത് അ‍യൽവാസിയെ കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിലക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം. അയൽവാസിയായ മണിയനാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഷാബ ഷെരീഫ് വധക്കേസിൽ 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷെബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം തെളിഞ്ഞതോടെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയുടെ വിധി. മറ്റ് 9 പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷാ വിധി ഈ മാസം 22ന്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ …

ഷാബ ഷെരീഫ് വധക്കേസിൽ 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി Read More »