Timely news thodupuzha

logo

latest news

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ അമ്പലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്നിൽ നിന്നുമുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹങ്ങൾക്കും ആചാര പരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലീമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. …

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം Read More »

ബ്രസീലിൽ മുൻ കാമുകൻറെ പങ്കാളിയെ കൊല്ലുന്നതിനായി വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ നൽകി; ഏഴു വയസ്സുള്ള കുട്ടി മരിച്ചു

സാവോ പോളോ: മുൻ കാമുകൻറെ പങ്കാളിയെ കൊല്ലാനായി വീട്ടിലേക്ക് വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ സമ്മാനമായി അയച്ച് യുവതി. വിഷം പുരട്ടിയ ചോക്ലേറ്റ് മുട്ടകൾ കഴിച്ച 7 വയസുകാരൻ മരിച്ചു. 13 കാരിയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ബ്രസീലിലെ മാരൻഹാവോയിലാണ് സംഭവം. സംഭവത്തിൽ ജോർദേലിയ പെരേര എന്ന 35കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോർദേലിയയുടെ മുൻ കാമുകൻറെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ മിറിയൻ ലിറയെ കൊല്ലാനായിരുന്നു ശ്രമം. പക്ഷേ ലിറയുടെ 7 വയസുള്ള മകൻ ലൂയിസ് സിൽവയാണ് കൊല്ലപ്പെട്ടത്. ഇതിനു …

ബ്രസീലിൽ മുൻ കാമുകൻറെ പങ്കാളിയെ കൊല്ലുന്നതിനായി വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ നൽകി; ഏഴു വയസ്സുള്ള കുട്ടി മരിച്ചു Read More »

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഷഹബാസിൻറെ പിതാവിൻറെ കക്ഷി ചേരൽ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചകത്. പ്രതികളുടെ ജാമ്യ ഹർജിയിൽ സർക്കാരിൻറെ വിശദീകരണം തേടിയ ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കേസിലെ പ്രതികൾ കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്ന് അറിയിച്ച കോടതി, കുട്ടികളെ ഹാജരാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മുന്നോട്ടുവച്ചു. കോടതിയിൽ ഹാജരാക്കുമ്പോൾ കുട്ടികളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും, ഒഴിവാക്കാനാവത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ എന്നും കോടതി …

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു Read More »

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെളളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. യുവതി പാത്രം കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവും ബന്ധുകളും നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച ഇന്ത്യൻ സമയം 1.30 ഓടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർ, വിവിധ സഭകളുടെ തലവന്മാർ, ലോക രാഷ്ട്രങ്ങളുടെ തലവന്മാർ , ആർച്ച് ബിഷപ്പുമാർ , പുരോഹിതന്മാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ശുശ്രൂഷാ കർമ്മങ്ങൾക്ക് ഒടുവിൽ പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കബറടക്കത്തിനായി കൊണ്ടുപോകും. ബുധനാഴ്ച വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പോപ്പിന്റെ ഭൗതിക ശരീരം കാസ സാന്താ മാർട്ടയുടെ ചാപ്പലിൽ …

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച Read More »

ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ നിര്യാതനായി

ഇടുക്കി: ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ(75) നിര്യാതനായി. സംസ്ക്കാരം ബുധൻ(23/04/2025) ഉച്ചകഴിഞ്ഞ് 2.30ന് കമ്പിളികണ്ടം പാറത്തോട് പുല്ലുകണ്ടത്തുള്ള വസതിയിൽ ആരംഭിച്ച് പാറത്തോട് സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ ചെമ്പകപ്പാറ സെന്റ് മേരീസ് എൽ.പി.എസ് റിട്ടയേഡ് എച്ച്.എം അന്നമ്മ എം.വി മുളയ്ക്കൽ കുടുംബാം​ഗം. മക്കൾ: മാത്ത്സൺ ബേബി(എച്ച്.എസ്.എസ്.റ്റി, മാർ ബേസിൽ എച്ച്.എസ്.എസ്, സേനാപതി), ചാൾസ് ബേബി, ഡോ. അലക്സ് ബേബി. മരുമക്കൾ: അഞ്ചു കെ ബേബി(അധ്യാപിക, പണിക്കൻകുടി ജി.എച്ച്.എസ്.എസ്), അലീന അലക്സ്. കൊച്ചുമക്കൾ: …

ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ നിര്യാതനായി Read More »

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) പോക്സോ കേസിൽ അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിൻറെ അറിവോടെയായിരുന്നു കുട്ടിയെ യുവതി പീഡിപ്പിച്ചത്. ഭർത്താവ് സാബികാണ് യുവതി പതിനഞ്ചുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി പതിനഞ്ചുകാരൻറെ കൈയിൽ നിന്നും യുവതി പണം വാങ്ങിയിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ …

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവൻ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചരിത്രത്തിലാദ്യമായി ഗ്രാമിൻറെ വിലയും 10,000 കടക്കാനൊരുങ്ങുന്നു. കൂടാതെ, പവൻറെ വില ആദ്യമായി 74,000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച(22/04/2024) പവന് ഒറ്റയടിക്ക് 2,200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വർധിച്ചത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാം വില ഉടനെ തന്നെ 10,000 കടക്കുമെന്നാണ് വിപണി …

സ്വർണ വില ഉയർന്നു Read More »

നടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആന്ധ്രാപ്രദേശ് മുൻ ഇൻറലിജൻസ് മേധാവിയെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: നടിയുടെ പീഡന പരാതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇൻറലിജൻസ് മേധാവിയുമായ പി.എസ്.ആർ ആഞ്ജേയലുവിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്. ഹൈദരാബാദിൽ വച്ച് അറസ്റ്റു ചെയ്ത അദ്ദേഹത്തെ ആന്ധ്രാപ്രദേശിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ആഞ്ജനേയലുവിനു പുറമേ വിജയവാഡയിലെ മുൻ സിപി കാന്തീരണ താത്തയെയും ഐ.പി.എസ് ഉദ്യോഗസ്ഥൻ വിശാൽ ഗുന്നിയെയും ഈ കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. വൈഎസ്ആർ കോൺഗ്രസ് സർക്കാരിനു കീഴിൽ …

നടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആന്ധ്രാപ്രദേശ് മുൻ ഇൻറലിജൻസ് മേധാവിയെ അറസ്റ്റ് ചെയ്തു Read More »

തെന്നിന്ത്യൻ താരം മഹേഷ് ബാബുവിനെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യും

ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ്. നടന് സമൻസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ വിൽപ്പനയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സായ് സൂര്യ ഡെവലപ്പേഴ്സ്, സുരാന ഗ്രൂപ്പ് എന്നിവരുടെ വ്യാജ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി താരം 5.9 കോടി രൂപ സ്വീകരിച്ചിരുന്നു. ഇതാണ് മഹേഷ് ബാബുവിനെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ ഉടമസ്ഥരായ നരേന്ദ്ര സുരാന, …

തെന്നിന്ത്യൻ താരം മഹേഷ് ബാബുവിനെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യും Read More »

കൊച്ചിയിലെ മിഹിറിൻ്റെ ആത്മഹത്യ കേസിൽ സ്കൂളിൽ റാഗിങ്ങ് നടന്നതിന് തെളിവുകളില്ലെന്ന് പൊലീസ്

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ റാഗിങ്ങല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും കുടുംബപ്രശ്നങ്ങളാവാം മരണകാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പുത്തൻ കുരിശ് പൊലീസാണ് ആലുവ റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിൻറെ 26-ാം നിലയിൽ നിന്നും ജനുവരി 15 നാണ് മിഹിർ ചാടി മരിക്കുന്നത്. പിന്നാലെ സ്കൂളിൽ നേരിട്ട ക്രൂര റാഗിങ്ങാണ് മകൻറെ ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ നിരത്തി …

കൊച്ചിയിലെ മിഹിറിൻ്റെ ആത്മഹത്യ കേസിൽ സ്കൂളിൽ റാഗിങ്ങ് നടന്നതിന് തെളിവുകളില്ലെന്ന് പൊലീസ് Read More »

കോട്ടയത്ത് ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് പൊലീസ്, കേസിൽ അതിഥിതൊഴിലാളി കസ്റ്റഡിയിൽ

കോട്ടയം: തിരുവാതുക്കലിൽ ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. വീടിനുള്ളിലെ രണ്ട് മുറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വീട്ടിൽ ഒരു വർഷം മുൻപ് ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്നു ഇയാൾ. വീട്ടിൽ നിന്നും ഫോൺ മോഷ്ടിച്ചതിന് പൊലീസ് …

കോട്ടയത്ത് ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് പൊലീസ്, കേസിൽ അതിഥിതൊഴിലാളി കസ്റ്റഡിയിൽ Read More »

കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

കോന്നി: കോന്നി ആനക്കൂട് ഇക്കോ ടൂറിസം സെൻററിൽ കോൺക്രീറ്റ് വേലിക്കല്ല് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അടൂർ കടമ്പനാട് സ്വദേശികളായ അജി – ശാരി ദമ്പതികളുടെ മകൻ അഭിരാമിൻറെ വിയോഗത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഈ അപകടത്തിൻറെ പശ്ചാത്തലത്തിൽ കോന്നി ഇക്കൊ ടൂറിസം സെൻററിലെ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും അകാരണമായി സസ്പെൻഡ് ചെയ്തിരുന്നു. ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷ ഓഡിറ്റോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇക്കോ …

കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി Read More »

മേയ് എട്ടിന് ആറ് മണിക്കൂറോളം മുംബൈ വിമാനത്താവളം അടച്ചിടുമെന്ന് അറിയിപ്പ്

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മെയ് 8 ന് ആറ് മണിക്കൂർ അടച്ചിടുന്നു. റൺവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ രണ്ട് റൺവേകളും രാവിലെ 11:00 നും വൈകിട്ട് 5:00 നും ഇടയിൽ അടച്ചിടുന്നത്. എല്ലാ വർഷവും പതിവുള്ളതാണ് ഈ അറ്റകുറ്റപ്പണി.

ഫെമ കേസിൽ ഇന്ന് ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ ഇ.ഡി പരിശോധിക്കും

കൊച്ചി: വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിൽ(ഫെമ) ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്(ഇ.ഡി). ചൊവ്വാഴ്ച രേഖകളുമായി ഹാജരാകാൻ നേരത്തെ ഇഡി ഗോകുലം ഗോപാലന് നോട്ടീസ് നൽകിയിരുന്നു. ഗോകുലം ഗോപാലന് നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിൽ രേഖകളുമായി മറ്റ് പ്രതിനിധികളെ അയച്ചാൽ മതിയെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. 595 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട ലംഘനം നടന്നതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. 592.54 കോടി …

ഫെമ കേസിൽ ഇന്ന് ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ ഇ.ഡി പരിശോധിക്കും Read More »

ഛത്തിസ്ഗഡിൽ പത്താം ഭാര്യയയെ കൊലപ്പെടുത്തി കാട്ടിൽ‌ തള്ളി 38കാരൻ

ജാഷ്പുർ: മുൻ ഭാര്യമാരെപ്പോലെ ഉപേക്ഷിച്ചു പോകുമോയെന്ന് ഭയന്ന് പത്താംഭാര്യയെ കൊന്ന് കാട്ടിൽ‌ തള്ളിയ 38കാരൻ അറസ്റ്റിൽ. ഛത്തിസ്ഗഡിലെ ജഷ്പുരിലാണ് സംഭവം. സുലേസ ഗ്രാമത്തിലെ ധൂല രാമാണ് പത്താം ഭാര്യയായ ബസന്തി ബായിയെ കൊന്ന കേസിൽ അറസ്റ്റിലായത്. ഗ്രാമത്തിനടുത്തുള്ള കാട്ടിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് 5 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുന്ന ദിവസം ധൂല രാമും ഭാര്യയും വീടിനടുത്തു തന്നെയുള്ള ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹവീട്ടിൽ നിന്ന് ഭാര്യ അരിയും എണ്ണയും …

ഛത്തിസ്ഗഡിൽ പത്താം ഭാര്യയയെ കൊലപ്പെടുത്തി കാട്ടിൽ‌ തള്ളി 38കാരൻ Read More »

മുംബൈ – നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിർമാണ നടപടികൾ വേഗത്തിലാകുന്നു

മുംബൈ: മുംബൈ വിമാനത്താവളത്തെയും നിർദിഷ്ട നവി മുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിർമാണ നടപടികൾ വേഗത്തിലാകുന്നു. മുംബൈ വിമാനത്താവളത്തിൻറെ ടെർമിനൽ രണ്ടിൽ നിന്ന് നവി മുംബൈ വിമാനത്താവളത്തിലേക്ക് 35 കിലോമീറ്റർ ദൂരത്തിലാണ് ഗോൾഡൻ ലൈൻ എന്ന പേരിലുള്ള മെട്രോ 8 നിർമിക്കുന്നത്. രണ്ട് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോയെന്ന നിലയിൽ നിർണയാകപാതയാണിത്. ഭൂഗർഭ പാതയായും എലിവേറ്റഡ് പാതയായും നിർമിക്കുന്ന പദ്ധതിക്ക് 20000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി 2030ടെ ഇത് …

മുംബൈ – നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിർമാണ നടപടികൾ വേഗത്തിലാകുന്നു Read More »

മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെൻറ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ അറിയിക്കുന്നത്. സാധാരണയായി സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിനു വ്യത്യസ്തമായാണ് മാർപാപ്പയുടെ മരണപത്രം. കൂടാതെ, ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല. കല്ലറയിൽ ലാറ്റിൻ ഭാഷയിൽ ‘ഫ്രാൻസിസ്’ എന്ന് മാത്രം എഴുതിയാൽ മതിയാകുമെന്നും മാർപാപ്പയുടെ മരണപത്രത്തിൽ വ്യക്തമാക്കുന്നത്. …

മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ Read More »

വ്യാഴാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കള്ളക്കടൽ മുന്നറിയിപ്പ് – കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച (22/04/2025) രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ബുധനാഴ്ച (23/04/2025) …

വ്യാഴാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി Read More »

സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാ പരിശീലന പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു

കട്ടപ്പന: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് കീഴിൽ സൗജന്യ കലാ പരിശീലന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.കർണാട്ടിക് മ്യൂസിക്,കഥകളി,ചെണ്ട,ചിത്രരചന എന്നിവയിലാണ് പഠിതാക്കൾ പരിശീലനം പൂർത്തിയാക്കിയത്. കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോക്ടർ ബോബിൻ കെ രാജു ,ടി.ആർ സൂര്യദാസ് എന്നിവരായിരുന്നു പരിശീലകർ.സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലെ മുതിർന്ന പഠിതാവ് ഫ്രാൻസിസ് ആദ്യ …

സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാ പരിശീലന പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു Read More »

സമരം ശക്തമാക്കാൻ ഒരുങ്ങി ആശാവർക്കർമാർ

തിരുവനന്തപുരം: സമരം വീണ്ടും ശക്തമാക്കാൻ ആശമാർ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസത്തെ രാപ്പകൽ സമരത്തിനാണ് ആശമാർ ഒരുങ്ങുന്നത്. മേയ് അഞ്ചിന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്താവും അവസാനിക്കുക. പത്രക്കുറിപ്പിലൂടെയാണ് രാപ്പകൽ സമരയാത്രയെക്കുറിച്ചുള്ള വിവരം ആശ പ്രവർത്തകർ അറിയിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണ് പുതിയ സമര മുറകളുമായി പ്രവർത്തകർ രംഗത്തെത്തിയത്. ഓണറേറിയം …

സമരം ശക്തമാക്കാൻ ഒരുങ്ങി ആശാവർക്കർമാർ Read More »

കൊല്ലത്ത് വീട്ടിലേക്ക് പോകുന്നതനിയാ ബസ് കാത്തു നിന്ന അച്ഛനെയും മകനെയും ക്രൂര മർദിച്ച് പൊലീസ്

കൊല്ലം: കൊല്ലത്ത് അച്ഛനെയും മകനെയും ക്രൂരമായി മർദിച്ച് പൊലീസ്. കൊല്ലം ഈസ്റ്റ് കൊക്കോട് സ്വദേശികളായ നാസറിനും മകൻ സെയ്ദിനുമാണ് തിങ്കളാഴ്ച പൊലീസിൻറെ ക്രൂര മദനമേറ്റത്. തിങ്കളാഴ്ച പുലർച്ചെ 4.30ന് പാലരുവി എക്സ്പ്രസിന് വന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മർദനമേറ്റതെന്ന് സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് ഉപ്പയോട് മദ്യപിച്ചിട്ടാണോ നിൽക്കുന്നതെന്ന് ചോദിച്ച് ഊതാൻ പറയുകയായിരുന്നു. മദ്യപിക്കാറില്ലെന്നും കോൺഗ്രസ് പ്രസിഡൻറാൻറണ് താനെന്നും ഉപ്പ പറഞ്ഞതോടെ പൊലീസുകാർ പിടിച്ചു തളളുകയാണ് ചെയ്തതതെന്ന് മകൻ പറഞ്ഞു. …

കൊല്ലത്ത് വീട്ടിലേക്ക് പോകുന്നതനിയാ ബസ് കാത്തു നിന്ന അച്ഛനെയും മകനെയും ക്രൂര മർദിച്ച് പൊലീസ് Read More »

പാലക്കാട് കുടുംബ വഴക്കിനിടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത് പടിയിൽ ടെറി(70) മോളി(65) എന്നിവരെ റിനോയിയാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതര പരുക്കുകളോടെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഭാര്യ വീട്ടിലെത്തിയ റിനോയ് മുളകുപൊടി ഇരുവരുടെയും മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി …

പാലക്കാട് കുടുംബ വഴക്കിനിടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ് Read More »

തൃശൂരിൽ വഴിത്തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന അയൽവാസി അറസ്റ്റിൽ

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ മാരാംങ്കോട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ചേരിയേക്കര ജോസിൻറെയും മേരിയുടേയും മൂത്തമകനായ ശിശുപാലനെന്ന് വിളിക്കുന്ന ഷിജു(43)വിനെയാണ് അടുത്ത വീട്ടുകാരനായ മാരാംങ്കോട് ആട്ടോക്കാരൻ അന്തോണി(69) കൊടുവാൾ കൊണ്ട് വെട്ടി കൊന്നത്. സംഭവത്തിന് ശേഷം വീട്ടിലുണ്ടായ അന്തോണിയെ വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ.കൃഷ്ണനും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ നടന്നു പോകുന്ന വഴിയെ ചൊല്ലി തർക്കം നിലവിലുണ്ടായിരുന്നു. വീടിന് പടിഞ്ഞാറ് …

തൃശൂരിൽ വഴിത്തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന അയൽവാസി അറസ്റ്റിൽ Read More »

ഹോട്ടലിൽ മുറിയെടുത്തത് വിദേശ വനിതയെ കാണാനെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസിന് മൊഴി നൽകി നടൻ ഷൈൻ ടോം ചാക്കോ. ഡാൻസാഫ് സംഘത്തെക്കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഇറങ്ങിയോടിയതെന്നും ഷൈൻ വ്യക്തമാക്കി. പിതാവ് നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട് ചിലരുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. മെത്താംഫെറ്റമിൻ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്നും സൈറ്റിൽ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാൽ …

ഹോട്ടലിൽ മുറിയെടുത്തത് വിദേശ വനിതയെ കാണാനെന്ന് ഷൈൻ ടോം ചാക്കോ Read More »

ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ; പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറി. ദൈവം കരുണയാണെന്നും കാരുണ്യമാണ് ഏറ്റവും വലിയ പുണ്യമെന്നും ഉറച്ചു വിശ്വസിച്ചു. ദ നെയിം ഓഫ്‌ ഗോഡ്‌ ഈസ് മേഴ്സി എന്ന പുസ്തകം പിതാവിന്റെ കാഴ്ചപ്പാട് വിളിച്ചറിയിക്കുന്നു. യഥാസമയം പ്രശ്നങ്ങളിൽ ഇടപെടുകയും എവിടെ പ്രതിസന്ധികൾ ഉണ്ടായാലും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത പിതാവായിരുന്നു. കാൽ …

ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ; പി.ജെ ജോസഫ് എം.എൽ.എ Read More »

വിൻസിയും ഷൈനും സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം നിർമ്മാതാവ്

കൊച്ചി: വിവാദങ്ങൾക്കു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കും നടി വിൻസി അലോഷ്യസിനുമെതിരേ ആരോപണവുമായി സൂത്രവാക്യം നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള. സിനിമയുടെ പ്രമോഷനുമായി ഇരു താരങ്ങളും സഹകരിക്കുന്നില്ലെന്നും സിനിമയെ ഇത് പ്രതിരൂലമായി ബാധിക്കുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു. ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ ഷൈനും വിൻസിയും ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടില്ല. ഇതു സിനിമയെ പ്രതികൂലമായി ബാധിക്കും. ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെക്കുറിച്ചോ തനിക്കറിയില്ല. കഴിഞ്ഞ മൂന്നു നാല് …

വിൻസിയും ഷൈനും സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം നിർമ്മാതാവ് Read More »

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകൾ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി. …

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു Read More »

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഗുരുതരാവസ്ഥ തരണം ചെയ്ത ശേഷം അപ്രതീക്ഷിതമാണ് അന്ത്യം. ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് മാർപാപ്പ ഇഹലോക വാസം വെടിഞ്ഞത്. വത്തിക്കാൻ ഔദ്യോഗികമായി വിവരം ലോകത്തെ അറിയിച്ചു. കത്തോലിക്കാ സഭയുടെ 266ാമത്തെ പരമാധ്യക്ഷനായിരുന്നു അദ്ദേഹം. ലാറ്റിനമെരിക്കയിൽ നിന്ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. 12 വർഷമാണ് അദ്ദേഹം ആ …

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു Read More »

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക്

കോതമംഗലം: അടിവാട് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിന് സമിപം മാലിക്ക് മിനാർ പബ്ബിക്ക് സ്കൂൾ ഗ്രൗണ്ടിൽ ഹീറോ യംഗ്സ് ക്ലബ്ബ് സംഘടിപ്പച്ച ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിലെ ഒരു വശത്ത് ഉണ്ടായിരുന്ന ഗ്യാലറിയാണ് കളി നടക്കുന്നതിനെതിടെ പൊളിഞ്ഞ് വീഴുകയായിരുന്നു. എട്ട് നിരകളിലായിരുന്നു ഗ്യാലറി ക്രമീകരിച്ചിരുന്നത്. രണ്ടായിരത്തോളം പേർകാഴ്ചക്കാരായി ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോത്താനിക്കാട് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ …

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക് Read More »

ഇടുക്കിയിൽ ഒന്നര വയസുള്ള പെൺകുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ഇടുക്കി: ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ശാന്തൻപാറ പേത്തോട്ടിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കൂത്താട്ട്കുളംകാരുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ ജോലി ചെയുന്ന മധ്യപ്രദേശ് സ്വാദേശികളായ ഭഗദെവ്‌ സിംഗ്‌, ഭഗൽവതി എന്നവരുടെ കുട്ടിയാണ് മരിച്ചത്. ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ട് ഇരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സഹകരണ സെമിനാർ നടത്തി

തൊടുപുഴ: വിവര സാങ്കേതിക വിദ്യയും സഹകരണ സംഘങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകാരികൾക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വകുപ്പ് ജീവനക്കാർക്കും വേണ്ടി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് സെമിനാർ ഉദ്ഘാടനം ചെയ്തു. ആധുനിക സാഹചര്യങ്ങളോട് മത്സരിച്ച് നവീന ബാങ്കിംഗ് സംവിധാനങ്ങൾ ഒരുക്കാൻ സഹകരണ മേഖല മുന്നോട്ട് വരണമെന്നും അതിനു പര്യാപ്തമായ നിലയിലേക്ക് ജീവനക്കാർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് സി …

സഹകരണ സെമിനാർ നടത്തി Read More »

കർണാടക മുൻ ഡി.ജി.പിയെ ഭാര്യ കൊലപ്പെടുത്തി

ബാംഗ്ലൂർ: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ കൊന്ന വിവരം ഭാര്യ പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരൻറെ ഭാര്യയെ. വീഡിയോ കോളിൽ വിളിച്ച് ഞാനൊരു പിശാചിനെ കൊന്നു എന്നാണ് പല്ലവി പറഞ്ഞത്. ഇവരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. ഓംപ്രകാശിൻറെ ദേഹത്ത് ആറു കുത്തേറ്റിട്ടുണ്ട്. മുഖത്ത് അടിയേറ്റ പാടുകളുമുണ്ട്. കൊലപാതകത്തിനായി ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഓം പ്രകാശ് തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതായി പല്ലവി ഐപിഎസുകാരുടെ ഭാര്യമാരുടെ വാട്സാപ്പ് …

കർണാടക മുൻ ഡി.ജി.പിയെ ഭാര്യ കൊലപ്പെടുത്തി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: വിലയിൽ വീണ്ടും റെക്കോഡ് തകർത്ത് സ്വർണം. ഗ്രാമിന് 9016 രൂപയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഗ്രാമിന് 9000 രൂപ കവിയുന്നത്. പവന് 760 രൂപ വർധിച്ച് 72,120 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്.

നാരുങ്ങാനത്ത് കുരിശു പിഴുതെടുത്ത സംഭവം; ന്യായീകരണം തേടി വനം വകുപ്പ് വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ചു

വണ്ണപ്പുറം: തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ കുരിശു പിഴുതെടുത്ത വനംവകുപ്പിന്റ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ ചെയ്ത പ്രവർത്തിയിൽ ന്യായീകരണം തേടി വനംവകുപ്പ് വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ചു. കുരിശു പിഴുതെടുത്ത ഭൂമി കൈവശ ഭൂമിയല്ലെന്ന് വരുത്താനുള്ള ശ്രമമാണ് വനംവകുപ്പ് ആരംഭിച്ചത്. രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണെന്ന് സ്ഥാപിച്ചെടുക്കാനാണ് നീക്കം. ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമീയിൽ റവന്യൂ, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്ന് വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ …

നാരുങ്ങാനത്ത് കുരിശു പിഴുതെടുത്ത സംഭവം; ന്യായീകരണം തേടി വനം വകുപ്പ് വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ചു Read More »

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ് മുഖ്യ സന്ദേശം നൽകി. കത്തോലിക്ക സഭയിൽ കർദിനാളും മേജർ ആർച്ച്ബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന്‌ ജന്മദിനസന്ദേശത്തിൽ …

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു Read More »

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ അകത്ത് കയറി തൂങ്ങിമരിച്ചു; കൊല്ലത്താണ് സംഭവം

കൊല്ലം: അഞ്ചലിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം വീടിനകത്ത് കയറി തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടിൽ വിനോദാണ്(56) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയതിന് പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് തീയിട്ടതിന് ശേഷം വിനോദ് തൂങ്ങിമരിക്കുകയായിരുന്നു. തീ പടർന്നതിന് പിന്നാലെ വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് കോളേജ് വിദ‍്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കോളേജ് വിദ‍്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഗവൺമെൻ്റ് കോളെജിലെ രണ്ടാം വർഷ ബി.എ(ഉറുദു) വിദ‍്യാർത്ഥിനിയായ മെഹറുബയാണ്(20) മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മെഹറുബയെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം നൽകിയ ഹർജി തള്ളി സുപ്രീം കോടതി

ന‍്യൂഡൽഹി: മുൻ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ആത്മഹത‍്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായും കോടതി വ‍്യക്തമാക്കി. നിലവിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നവീൻറെ ഭാര‍്യ മഞ്ജുഷയായിരുന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻറെ ആവശ‍്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം മുൻ …

എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം നൽകിയ ഹർജി തള്ളി സുപ്രീം കോടതി Read More »

വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാലവിധി

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീ കോടതിയുടെ ഇടക്കാല വിധി. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഈ ഒരാഴ്ചയ്ക്കിടെ നിയമനം നടത്തിയാൽ അത് അസാധുവായി കണക്കാക്കുമെന്നും വഖഫ് ഭേദഗതി നിയമം മൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഹിയറിങ് വരെയും വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബൈ യൂസർ ഭൂമ് അതു പോലെ തന്നെ തുടരണം. ഡിനോട്ടിഫൈ ചെയ്യാൻ …

വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാലവിധി Read More »

ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാർ. നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിനിടെയാണ് സംഭവം. സിനിമ മുടങ്ങുമോ എന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും നിർമാതാവ് വെളിപ്പെടുത്തി. കോഴിക്കോട് ചിത്രീകരണത്തിനിടെ രാത്രി മൂന്നു മണിക്ക് കോൾ വന്നു. വലിക്കാൻ സാധനം വേണം, എവിടന്നെങ്കിലും ഒപ്പിച്ചു തരാൻ ആവശ്യപ്പെട്ടു. ഇവന് ആ മൂഡ് കിട്ടണമെങ്കിൽ ഈ സാധനം വേണമെന്നാണ്. കാരവൻറെ അകത്ത് ഇതു തന്നെയാണ് പണി. അതിലേക്ക് ആരെയും കയറ്റാറില്ല. സിനിമ …

ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ് Read More »

മുനമ്പം വിഷയത്തിൽ പരിഹാരം കാണുന്നതിനായി ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ‍്യമന്ത്രി

തിരുവന്തപുരം: മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻറെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് മുഖ‍്യേനയാണ് മുഖ‍്യമന്ത്രിയുടെ ഇടപെടൽ. മുഖ‍്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന കാര‍്യം കോഴിക്കോട് ആർച്ച് ബിഷപ്പും വ‍്യക്തമാക്കിയിട്ടുണ്ട്. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു കെസിബിസി പിന്തുണ നൽകിയത്. എന്നാൽ മുനമ്പം പ്രശ്നം തീർപ്പാക്കാൻ സുപ്രീംകോടതിയോളം നീളുന്ന നിയമ വ‍്യവഹാരം നടത്തേണ്ടതായി വരുമെന്ന് കേന്ദ്ര ന‍്യൂനപക്ഷ മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് …

മുനമ്പം വിഷയത്തിൽ പരിഹാരം കാണുന്നതിനായി ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ‍്യമന്ത്രി Read More »

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി: എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മണിയമ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കൊക്കയിലേക്ക് മറിഞ്ഞ ബസിനടിയിൽപ്പെട്ട് പെൺകുട്ടി മരിച്ചു. മണിയമ്പാറ കുരിശ് പള്ളിക്ക് സമീപത്ത് വച്ച് കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി കീരിത്തോട് തെക്കുംമറ്റത്തിൽ പരേതനായ ബന്നിയുടെ മകൾ അനീറ്റയാണ്(14) മരിച്ചത്.മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അനീറ്റ ഏറെ നേരെ ബസിനടയിൽപ്പെട്ട് കിടന്നിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് അനീറ്റയെ പുറത്തെടുത്തത്. മാതാവ് മിനിയോടൊപ്പമാണ് അനീറ്റ …

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു Read More »

ഷാർജയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

ഷാർജ: അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. തീപിടിത്തത്തിൽ നിന്ന് രക്ഷപെടാൻ കെട്ടിടത്തിൽ നിന്നു താഴേക്കു ചാടിയവരാണ് മരിച്ച മറ്റ് നാലുപേർ. ഇവർ ആഫ്രിക്കൻ സ്വദേശികളാണ്. പരിക്കേറ്റവർ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11.31നാണ് തീപിടുത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ്​ തീ പൂർണമായി നിയന്ത്രവിധേയമാക്കി. ആംബുലൻസ്​, ​പൊലീസ്​ സംഘങ്ങളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. …

ഷാർജയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി Read More »

നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

തിരുവനന്തപുരത്ത് ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമികളായ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ അൽ മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം. യുവാക്കൾ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. പിന്നാലെ സംഘർഷം ശക്തമാവുകയായിരുന്നു. പത്തു പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുവാണ്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചതിനാലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി രാഗേഷിനെ തെരഞ്ഞടെുത്തത്. മുൻ രാജ‍്യസഭാംഗം, മുഖ‍്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് രാഗേഷ്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്.

ഡൽഹിയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ജിടിബി എൻക്ലേവിലെ സുന്ദർ നാഗ്രിക്ക് എതിർവശത്തുള്ള എംഐജി ഫ്ലാറ്റ്സിന് സമീപമുള്ള സർവീസ് റോഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് …

ഡൽഹിയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി Read More »

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇ.ഡിക്ക് കൈമാറും

കൊച്ചി: മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രം ഇഡിക്ക് കൈമാറും. കുറ്റപത്രത്തിൻറെ പകർപ്പ് ആവശ‍്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസിലെ രേഖകൾ ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി എസ്എഫ്ഐഒക്ക് കത്ത് നൽകിയിരുന്നു. കേസിൽ ആദായനികുതി വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആർഎൽ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണാ വിജയനെ പ്രതിയാക്കി …

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇ.ഡിക്ക് കൈമാറും Read More »

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്ര ഇ.ഡി ഓഫിസിൽ

ന്യൂഡൽഹി: ഹരിയാനയിലെ ശിഖോപുർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഇൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് രണ്ടാമതും സമൻസ് നൽകി. ഇതെത്തുടർന്ന് അനുയായികളോടൊപ്പം വാദ്ര ഇഡി ഓഫിസിലെത്തി. കുറ്റം നിഷേധിച്ച വാദ്ര, ഇത് പ്രതികാര രാഷ്ട്രീയത്തിൻറെ ഭാഗമാണെന്നും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോഴൊക്കെ തന്നെ അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വാദ്ര. അന്വേഷണ ഏജൻസികളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ്. എനിക്കു ഭയമില്ല, കാരണം എനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ …

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്ര ഇ.ഡി ഓഫിസിൽ Read More »