Timely news thodupuzha

logo

National

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ

ജയ്പുർ: കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി(ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദാണ്(45) ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്. ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് …

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ Read More »

റ്റി.പി വധക്കേസിലെ പ്രതിക്ക് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ രമ

ന‍്യൂഡൽഹി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു. ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

എസ്.ഐ.ആർ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്നാട്ടിലെ റവന‍്യു ജീവനക്കാർ പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻറെ നടപടികളുമായി സഹകരിക്കില്ലെന്ന് റവന‍്യു ജീവനക്കാർ. അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ വിട്ടു നിൽക്കാനൊരുങ്ങുന്നത്. ജില്ലാ കലക്റ്റർ മാനസികമായി സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് റവന‍്യു ജീവനക്കാരുടെ സംഘടനയായ ഫെറ പറഞ്ഞു. മതിയായ പരിശീലനം ലഭിക്കാതെയാണ് തങ്ങളെ നടപടികൾക്കു വേണ്ടി നിയോഗിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇതുകൂടാതെ ആവശ‍്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു

ദുബായ്: മദീനയിൽ ബസ് അപകടത്തിൽ നാൽപ്പതോളം ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർ‌ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.15നാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഉണ്ടായ അഗ്നിയുണ്ടായി. തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള ഉംറ …

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു Read More »

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത്

ബാംഗ്ലൂർ: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു കൊള്ള ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിലാണ് നടന്നിരിക്കുന്നത്. പശ്ചിമ ബംഗാൽ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടി മാറ്റുന്നതിന് വേണ്ടിയുളള ഒടിപി ബൈപാസ് ചെയ്ത് നൽകിയത് ബാപിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിൻറെ സെൻററിലേക്ക് എത്തിച്ചു നൽകിയത് ഇയാളാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ ഡേറ്റ …

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത് Read More »

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ജമ്മു കശ്മീരിലെ ശ്രീനഗറനടുത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു. ഏഴു പേർ മരിച്ചു. 24 പൊലീസുകാർ ഉൾപ്പെടെ 27 പേർക്കു പരുക്കേറ്റു. ഇവർ ശ്രീനഗറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 2900 കിലോഗ്രാം രാസവസ്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. ഇതിൻറെ ഒരു ഭാഗമാണ് പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്. വൻ സ്ഫോടനത്തിനു പിന്നാലെ നിരവധി ചെറു സ്ഫോടനങ്ങളുമുണ്ടായി. …

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു Read More »

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുളള 4 ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഡോക്‌ടർമാരായ മുസാഫിർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ, നാഷണൽ മെഡിക്കൽ രജിസ്റ്റർ എന്നിവയാണ് റദ്ദാക്കിയത്. ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ, മെഡിക്കൽ പദവിയിൽ ഇരിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ പൊലിസും, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ശേഖരിച്ച …

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി Read More »

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പാകുമ്പോൾ, പ്രതിപക്ഷം വോട്ട് കൊള്ള ആരോപണം ആവർത്തിക്കുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മാത്രം ആവശ്യമുള്ളപ്പോൾ, ഇരുനൂറോളം സീറ്റുകൾ ഭരണ മുന്നണി ഉറപ്പാക്കിക്കഴിഞ്ഞു. നാൽപ്പതിൽ താഴെ സീറ്റുകളിലേക്ക് പ്രതിപക്ഷ മഹാ ഗഢ്ബന്ധൻ ഒതുങ്ങുകയാണ്. ഇതോടെയാണ് തോൽവിക്ക് കാരണം തേടി ഇന്ത്യ ബ്ലോക്ക് വോട്ട് കൊള്ള, വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്നത്. …

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം Read More »

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന്

പറ്റ്ന: എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും കവച്ചു വച്ച പ്രകടനവുമായി ബീഹാറിൽ എൻഡിഎ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത് ബിജെപിയോ അതോ ജെഡിയുവോ എന്ന കാര്യം മാത്രമാണ് ഇനി അറിയാനുള്ളത്. നിലവിലുള്ള ലീഡ് നില അനുസരിച്ച് സഖ്യകക്ഷിയെക്കാൾ ഏതാനും സീറ്റുകൾക്കു മുന്നിലാണ് ബിജെപി. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിൽ ഇരുനൂറോളം സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. ബിജെപി തങ്ങളുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് അടുക്കുന്നത്. മത്സരിച്ച 101 സീറ്റുകളിൽ 80ലധികം സീറ്റുകളിൽ …

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന് Read More »

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി

കൊച്ചി: നിയമവിരുദ്ധമായ അവയവ ദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിൽ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. നവംബർ 12ന് ദേശീയ ഏജൻസിയുടെ അപേക്ഷയെത്തുടർന്ന് മധുവിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് …

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി Read More »

ലോക്കൽ ട്രെയിനപകടത്തിൽ എൻജിനീയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി

താനെ: ജൂൺ ഒൻപതിന് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എൻജിനിയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി. കസാറയിലേക്കും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കും പോയ രണ്ട് തീവണ്ടികൾ വളവിലൂടെ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിലുള്ള യാത്രക്കാർ താഴെവീഴുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ പരസ്പരം ഉരഞ്ഞതിനെത്തുടർന്ന് ഇവർ ട്രാക്കിലേക്കു വീണെന്നായിരുന്നു പ്രാഥമികറിപ്പോർട്ടുകൾ. പിന്നീട് അന്വേഷണ സമിതി ഇത് ശരിവച്ചതോടെ എൻജീനിയർമാർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിൻറെ (JeM) വൻ ഗൂഢാലോചനയെന്ന് അന്വേഷണ ഏജൻസികൾ. ബാബറി മസ്ജിദ് തകർത്തതിൻറെ വാർഷികമായ ഡിസംബർ ആറിന് ഡൽഹി ഉൾപ്പെടെ ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നും, ചെങ്കോട്ട സ്ഫോടനം ഇതിൻറെ ‘ട്രയൽ റൺ’ മാത്രമായിരുന്നുവെന്നും സൂചന. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഈ വലിയ ആക്രമണത്തിന് …

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം Read More »

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സംഖ്യത്തെ ബഹുജദൂരം പിന്തള്ളി കുതിക്കുകയാണ് എൻഡിഎ. ലീഡ് നില 200 കടന്നതോടെ എൻഡിയ മുന്നണി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ക്യാമ്പിൽ ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എക്സിറ്റ് പോളുകളെല്ലാം അനുകൂലമായതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മധുര പലഹാരങ്ങൾക്കൊപ്പം സദ്യയും ഒരുക്കാനുള്ള തീരുമാനത്തിലാണ് മുന്നണി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര …

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ Read More »

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വിസ് ആപ്ലിക്കേഷൻ മുഖാന്തരം പ്രതികൾ രഹസ‍്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചതായാണ് പുറത്തുവരുന്ന വിവരം. സ്ഫോടനം നടത്തേണ്ടത് എവിടെയാണെന്നത് ഉൾപ്പെടുന്ന മാപ്പുകൾ, ആക്രമണ രീതികൾ, ബോംബ് നിർമാണത്തിനുള്ള നിർദേശങ്ങൾ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പ്രതികൾ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ‍്യം ചെയ്തതിൽ നിന്നുമാണ് ഈ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഡോ. ഉമർ നബി, ഡോ. …

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ Read More »

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ

ബീഹാർ: ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐയും വിഐപിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. …

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ Read More »

ഉത്തർപ്രദേശിൽ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി

ബാഗ്പത്: അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഝാങ്കർ ഗലിയിലാണ് സംഭവം. 40 വയസുള്ള നഫീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവിൻറെ ഭാര്യയെ വിവാഹം കഴിച്ചതിനെത്തുടർന്ന് ബന്ധുക്കളെല്ലാം നഫീസുമായി അകൽച്ചയിലായിരുന്നു. ആറു വർഷം മുൻപാണ് നഫീസ് ബന്ധുവിൻറെ ഭാര്യയുമായി നാടുവിട്ടത്. വിവാഹിതരായ ഇരുവരും സഹരൺപുരിലാണ് താമസം. അമ്മ മക്സുജി മരിച്ചതറിഞ്ഞ് ബുധനാഴ്ചയാണ് നഫീസ് വീട്ടിലെത്തിയത്. ചടങ്ങുകൾക്കു ശേഷം അമ്മയുടെ ശവകുടീരത്തിനരികിൽ എത്തിയ നഫീസിനെ ബന്ധുക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ശ്മശാനത്തിൽ നിന്ന് വലിച്ച് …

ഉത്തർപ്രദേശിൽ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി Read More »

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരവാദ സംഘം ദേശിയ തലസ്ഥാനത്ത് 6 ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ. 1992ൽ അയോധ്യയിലെ ബാബറി മസ്ജിദേ തകർക്കപ്പെട്ട ഡിസംബർ 6 നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലുള്ള ഭീകരരുടെതാണ് വെളിപ്പെടുത്തൽ. ബാബറി മസ്ജിദ് തകർത്തത്തിൻറെ പ്രതികാരം വീട്ടുകയാണ് ലക്ഷ്യമെന്ന് പ്രതികരിച്ചതായി ദേശിയ മാധ്യമ റിപ്പോർട്ടുകളിൽ പറ‍യുന്നു. സ്ഫോടന പരമ്പരയ്ക്കായി ഘട്ടം ഘട്ടമായാണ് ഇവർ പദ്ധതി തയാറാക്കിയിരുന്നത്. 5 …

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ Read More »

ചെങ്കോട്ട സ്ഫോടന കേസിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് സ്ഥിരീകരണം. സംഭവ സ്ഥലത്തു നിന്നും ലഭിച്ച കൈ ശേഖരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. ഉമറിൻറെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത് അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച (നവംബർ 10) തിരക്കേറിയ സമയത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ ‘ദേശവിരുദ്ധ’ ശക്തികൾ നടത്തിയ ‘ഹീനമായ ഭീകരാക്രമണം’ എന്നാണ് ബുധനാഴ്ച …

ചെങ്കോട്ട സ്ഫോടന കേസിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു Read More »

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. വോട്ടർ പട്ടിക പരിഷ്ക്കരണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് അടിയന്തര പ്രാധാന്യമില്ല. വോട്ടർ പട്ടിക പരിഷ്ക്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാവുന്നു. എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടി വയ്ക്കുക മാത്രമാണ് ആവശ്യമെന്നുമാണ് സർക്കാർ അറിയിച്ചത്.

ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യോഗം ചേർന്നു

ഇടുക്കി: ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം. കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ് യ്ക്കായുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കും. തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, …

ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യോഗം ചേർന്നു Read More »

ഡൽഹി സ്ഫോടന കേസിൽ അന്വേഷണം എൻ.ഐ.എ ഔദ്യോഗികമായി ഏറ്റെടുത്തു

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസിൽ നിന്നും കേസിൻറെ രേഖകൾ ശേഖരിച്ചു. ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ് എൻഐഎ കേസന്വേഷണം ആരംഭിക്കുന്നത്. കസ്റ്റഡിയിലുള്ള ഡോക്റ്റർമാരെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ തലസ്ഥാനത്തടക്കം കർശന പരിശോധന തുടരുകയാണ്. റെയിൽ വേ സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിലും വാഹനങ്ങളിലുമടക്കം കർശന പരിശോധനയാണ് നടക്കുന്നത്. ചെങ്കോട്ട 2 ദിവസത്തേക്ക് കൂടി അടച്ചിടാനാണ് തീരുമാനം.

നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം

ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ വെറുതെ വിട്ട സുപ്രീം കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം. പ്രതികളായ എല്ലാവരും കുറ്റവിമുക്തരായി, അപ്പോൾ ഞങ്ങളുടെ മക്കളെ കൊന്നത് പ്രോതമാണോ? എന്ന് കുടുംബം ചോദിക്കുന്നു. “മോനീന്ദർ സിങ് പാന്ഥർ കുറ്റവിമുക്തനാക്കിയപ്പോൾ ഞങ്ങൾക്ക് വേദന തോന്നി… പാന്ഥർ പൊലീസിന് മുന്നിൽ തൻറെ കുറ്റം സമ്മതിച്ചിരുന്നു. സുരേന്ദ്ര കോലിയും പന്ഥനും കൊലയ്ക്ക് ഉത്തരവാദിയല്ലെങ്കിൽ എന്തിനാണ് ഇത്രയും വർഷങ്ങൾ അവരെ ജയിലിലടച്ചത്? അങ്ങനെയെങ്കിൽ, അദ്ദേഹത്തെ ജയിലിലടച്ചവരെ തൂക്കിക്കൊല്ലണം. അവർ കുറ്റവാളികളല്ലെങ്കിൽ, …

നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം Read More »

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു

ഷാർജ: ലോക പ്രശസ്ത ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശന നഗരിയിലെ ചിരന്തനയുടെ പബ്ലിക്കേഷന്റെ സ്റ്റാളിൽവച്ച് പുസ്തക പ്രകാശനവും നടത്തി. ഡോ. രംഗരാജൻ യു.എ.ഇയിലെ സീനിയർ കോൺഗ്രസ്‌ നേതാവും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി ജലീൽ സാഹിബിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ചിരന്തന പബ്ലിക്കേഷന്റെ ചെയർമാനും ഗൾഫിലെ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യപ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദാലിയാണ്. എറണാകുളം ഇൻകാസ് സീനിയർ നേതാക്കളായ റിൻസൺ …

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു Read More »

ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജമെന്ന് മകൾ

മുംബൈ: ധർമേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിൻറെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സണ്ണി ഡിയോളും ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിൻവലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിടും

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടാൻ തീരുമാനം. നവംബർ 11,12,13 തീയതികളിൽ ചെങ്കോട്ട വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) അറിയിച്ചു. ഡൽഹി പൊലീസിൻറെ കോട്‌വാലി സ്റ്റേഷൻ, ചെങ്കോട്ട താൽക്കാലികമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കിളിന് കത്തെഴുതിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനും പൊതുജന സുരക്ഷ നിലനിർത്തുന്നതിനുമാണ് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ …

ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിടും Read More »

രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പറ്റ്ന: രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ആർജെഡി കുട്ടികളുടെ മനസിൽ വിഷം നിറക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജംഗിൾ രാജിൻറെ പാട്ടുകളും, മുദ്രാവാക്യങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ ഇത് മനസിലാകും. പിടിച്ചു പറിക്കാരാകണമെന്നാണ് വേദിയിൽ ആർജെഡി പറയിപ്പിക്കുന്നത്. നിങ്ങളുടെ കുട്ടികൾ ഡോക്‌റ്റർ ആവണോ അതോ പിടിച്ചുപറിക്കാരാവണമോയെന്ന് തീരുമാനമെടുക്കുക. ഇങ്ങനെയുളളവരെ വിജയിപ്പിക്കരുതെന്നും മോദി ബിഹാറിൽ പറഞ്ഞു.

ബാംഗ്ലൂരിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാംഗ്ലൂർ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബാംഗ്ലൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി വിഷ്ണുവാണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെൻറിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിൻറെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. …

ബാംഗ്ലൂരിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി Read More »

ഡൽഹി സ്ഫോടനം; പാക്കിസ്ഥാനിലും അതിവ ജാഗ്രത നിർദ്ദേശം

കറാച്ചി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലും അതിവ ജാഗ്രത നിർദ്ദേശം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുളള ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചത്. പാക്കിസ്ഥാൻറെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയെ തുടർന്നാണ് പാക്കിസ്ഥാൻറെ മുന്നൊരുക്കം.

ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണം

ന്യൂഡൽഹി: ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. ഡൽ‌ഹി പൊലീസാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ആസൂത്രണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലഷ്യമിട്ടത് ചാന്ദിനി ചൈക്ക് മാർക്കറ്റാണെന്നും വിവരങ്ങളുണ്ട്. രാജ്യം അതീവ ജാഗ്രതയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഫരീദാബാദിൽ നിന്നും തിങ്കളാഴ്ച 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും ഒരു എകെ 47 തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. നിലവിൽ 3 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചാവേറെന്ന് കരുതുന്ന ഉമർ മുഹമ്മദ് ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിൽ …

ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണം Read More »

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു

ന്യൂഡൽഹി: 400 കടന്ന് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ രേഖപ്പെടുത്തിയ വായു ഗുണനിവാര സൂചിക (AQI) 421 ആണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മിക്ക ഭാഗങ്ങളിലും അപകടകരമായ മലിനീകരണ തോതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബവാനയിൽ 462 എന്ന ഏറ്റവും മോശം വായു ഗുണനിലവാര സൂചികയും, ആർകെ പുരം, പട്പർഗഞ്ച് എന്നിവിടങ്ങളിൽ യഥാക്രമം 446 ഉം 438 ഉം രേഖപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും മലിനമായ മറ്റ് പ്രദേശങ്ങളിൽ …

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു Read More »

ഹിമാചൽപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ്റെ പീഡന ശ്രമം; 40 വയസ്സുള്ള് സ്ത്രീ മരിച്ചു

ഹാമിർപുർ: ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ 40 വയസുകാരി മരിച്ചു. ഹിമാചൽപ്രദേശിൽ നവംബർ 3നാണ് സംഭവം. ഗ്രാമത്തോട് ചേർന്നുള്ള വയലിൽ പുല്ലരിഞ്ഞു കൊണ്ടിരിക്കേയാണ് 14 വയസുള്ള ആൺകുട്ടി ബലാത്സംഗത്തിനു ശ്രമിച്ചത്. സ്ത്രീ ചെറുത്തു നിന്നതോടെ അരിവാളും വടിയും ഉപയോഗിച്ച് അവരെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ വീണു കിടന്നിരുന്ന സ്ത്രീയെ മറ്റു ചില ഗ്രാമീണരാണ് ഹാമിർപുരിലെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് ചണ്ഡിഗഡിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. …

ഹിമാചൽപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ്റെ പീഡന ശ്രമം; 40 വയസ്സുള്ള് സ്ത്രീ മരിച്ചു Read More »

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: കാത്തിരുന്ന എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങ് വഴി വാരാണസിയിൽ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിൻറെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിൻ യാത്ര ആരംഭിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി രാജീവ് എന്നവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും. ബുക്കിങ് …

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Read More »

എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജൂൺ 12 ന് 250 ഓളം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്-ഇൻ-കമാൻഡറിൻറെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദുഷ്പ്രചരണങ്ങളുടെ ഭാരം നിങ്ങൾ വഹിക്കരുതെന്നും ഒരു സർക്കാർ റിപ്പോർട്ടുകളും ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിൽ ആരും അങ്ങനെ വിശ്വസിക്കില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. …

എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് സുപ്രീം കോടതി Read More »

ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി

ന്യൂഡൽഹി: എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എടിസി തകരാർ കാരണം 100 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ നിർദേശിക്കുന്നു. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഡൽഹിയിലെ വിമാനത്താവളത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. എടിസി തകരാർ കാരണം ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുകയും കൂടുതൽ …

ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി Read More »

മോദി മഹാനായ മനുഷ്യനെന്ന് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി മഹാനയ മനുഷ്യനും നല്ല സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് പ്രതികരിച്ചു. ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാർ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മോദിയുമായുള്ള തന്‍റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്ന് ട്രംപ് പ്രതികരിച്ചത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ വലിയ തോതിൽ‌ മോദി കുറവ് വരുത്തി. അദ്ദേഹം …

മോദി മഹാനായ മനുഷ്യനെന്ന് ട്രംപ് Read More »

ഡൽഹിയിൽ തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു

ന‍്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ നഷ്ടപരിഹാരം വേണമെന്നാവശ‍്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ‍്യം. പ്രിയങ്ക റായി എന്ന യുവതിയാണ് ഹർജി നൽകിയത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി തനിക്കുണ്ടായ ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് യുവതിയുടെ ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു പ്രിയങ്കയെ തെരുവുനായ ആക്രമിച്ചത്. ബൈക്കിൻറെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കു നേരെ തെരുവുനായകൾ പാഞ്ഞെത്തുകയും കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിൽ …

ഡൽഹിയിൽ തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു Read More »

ഡൽഹിയിൽ വായുവിൻ്റെ ഗുണനിലവാരം മോശം

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആൻറ് റിസർച്ച് ഡാറ്റ പ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച 264 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഗുണനിലവാര സൂചികയുടെ മോശം വിഭാഗത്തിലാണ്പെടുന്നത്. അതേസമയം വായു ഗുണനിലവാരം മെച്ചപ്പെടുകയാണെന്നാണ് …

ഡൽഹിയിൽ വായുവിൻ്റെ ഗുണനിലവാരം മോശം Read More »

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂറിലേക്ക് കടന്നു. 243 നിയമസഭാ മണ്ഡലങ്ങളിൽ 121 എണ്ണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്കും ചില സ്ഥലങ്ങളിൽ വൈകുന്നേരം 5 മണിക്കും അവസാനിക്കും. രാവിലെ 9:00 മണി വരെ, ആദ്യ ഘട്ട പോളിങിൽ ബീഹാറിൽ മൊത്തം 13.13 ശതമാനം വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തിയത്. ജില്ലകളിൽ, സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 15.27ശതമാനമാണ്, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് …

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More »

ഡൽഹി വായു മലനീകരണം; സഹായ വാഗ്ദാനവുമായി ചൈന

ന്യൂഡൽഹി: ഡൽഹിയിൽ ഏറെ നാളുകളായി തുടരുന്ന വായൂ മലിനീകരണത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗാദാനവുമായി ചൈന. നിലവിൽ ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ സാഹചര്യത്തിലാണ്. എക്യൂഐ 400 മുകളിലെത്തിയിരുന്നു. ഇതോടെ ഡൽഹിയിലെ ജനജീവിതം ദുരിതത്തിലാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ്ങാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ചൈനയും ഒരിക്കൽ കടുത്ത പുകമഞ്ഞിനെ നേരിട്ടിരുന്നെന്നും അന്ന് പരീക്ഷിച്ച് വിജയമാക്കിയ വഴി ഇന്ത്യയ്ക്ക് ഉപകാരമാവുമെന്നും അത് പങ്കിടാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യു.പിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി നാല് പേർ മരിച്ചു

ലക്നൗ: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി 4 പേർ മരിച്ചു. യുപിയിലെ മിർസാപ്പൂറിലാണ് സംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മറുവശത്തു നിന്നും നിന്നും എത്തിയ ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ ഏറ്റിട്ടുണ്ട്. ഗംഗയിൽ പുണ്യസ്നാനം നടത്താനായി ചോപ്പാനിൽ നിന്ന് വാരണാസിയിലേക്ക് യാത്രചെയ്യുകയായിരുന്ന തീർഥാടന സംഘമാണ് അപകടത്തിൽപെട്ടത്. ആറോളം പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.

സമഗ്ര ശിക്ഷാ കേരള ഫണ്ടിന്‍റെ ആദ‍്യ ഗഡു രണ്ടു വർഷങ്ങൾക്കു ശേഷം ലഭിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: രണ്ടു വർഷങ്ങൾക്കു ശേഷം സമഗ്ര ശിക്ഷാ കേരള(എസ്എസ്കെ) ഫണ്ടിന്‍റെ ആദ‍്യ ഗഡു ലഭിച്ചെന്ന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 93 കോടി രൂപ ലഭിച്ചെന്നും ശേഷിക്കുന്ന 17 കോടി രൂപ ഈ ആഴ്ച തന്നെ ലഭിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി. കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ടെന്നും കുടിശികയും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്‍റെ വിദ‍്യഭ‍്യാസ പദ്ധതിയായ പിഎം ശ്രീ മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്തയക്കാൻ വൈകിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. നടപടികൾ …

സമഗ്ര ശിക്ഷാ കേരള ഫണ്ടിന്‍റെ ആദ‍്യ ഗഡു രണ്ടു വർഷങ്ങൾക്കു ശേഷം ലഭിച്ചെന്ന് മന്ത്രി Read More »

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം കേസിൽ പ്രതികളെ വെടിവച്ച് വീഴ്ത്തി

ചെന്നൈ: കോയമ്പത്തൂരിൽ 19 കാരിയായ കോളെജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു പ്രതികളും അറസ്റ്റിൽ. ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലെ വെള്ളക്കണരുവിൽ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ചതോടെ കാലിന് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളായ ഗുണ, കറുപ്പസാമി, കാളീശ്വരൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിൽ ഒരു ഹെഡ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം എത്തി സുഹൃത്തിനെ കത്തി കൊണ്ട് ആക്രമിച്ച ശേഷം പെൺകുട്ടിയെ …

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം കേസിൽ പ്രതികളെ വെടിവച്ച് വീഴ്ത്തി Read More »

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി

പട്ന: ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും കർഷകർക്ക് സൗജന്യ വൈദ്യുതിയും തേജ്വസി വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൻറെ അവസാന ഘട്ട പ്രചരണത്തിൻറെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തേജ്വസിയുടെ വാഗ്ദാനം. ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ(ജനുവരി 14) മായ് ബഹിൻ മാൻ യോജന പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് …

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി Read More »

കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി

തൊടുപുഴ: കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ടൗണിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് റ്റി.കെ നാസ്സർ അധ്യക്ഷത വഹിച്ചു. ജോൺ നെടിയപാല, ബേബി തോമസ്, ജിജി അപ്രേം, പഞ്ചായത്ത് അംഗങ്ങളായ എ.എൻ ദിലിപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പി.എം ശ്രീയിൽ മുന്നോട്ടില്ലെന്ന് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം മരവിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് കത്തിൽ പറയുന്നത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും മന്ത്രിസഭയുടെ തീരുമാനത്തിൽ കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി കെ ജയതിലക് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിനു ശേഷമായിരിക്കും കേന്ദ്രത്തിൻറെ തുടർനടപടികളുണ്ടാകുക.

രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബി.ജെ.പി

പറ്റ്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ സുധീർ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മോദി ഛത് പൂജയ്ക്ക് ജലമല്ല ഉപയോഗിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പിഎം ശ്രീ; സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ. ഇതു മൂലം വിദ‍്യാർഥികൾ‌ മറ്റു സംസ്ഥാനങ്ങളെ തേടി പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ മന്ത്രി ഈ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ

ചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തത്. മുംബൈ ബോർവാലി സ്വദേശി ജതീൻറെ പരാതിയിലാണ് നടപടി. 2017 ലാണ് ജതിൻ കൊറിയർ കമ്പനി ആരംഭിക്കുന്നത്. കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ സാധനങ്ങളും പണവും എത്തിച്ച് നൽകിയിരുന്നു. ഒന്നര മാസം മുൻപ് നാലക കോടിയുമായി ബംഗളൂരുവിലേക്ക് പോവും …

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ Read More »

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം

തിരുവനന്തപുരം: സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ തുടർനടപടി മരവിപ്പിച്ച് സർക്കാർ. നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ച് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക. ഇത് സംബന്ധിച്ച് ചർ‌ച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇത് സിപിഐയെ അറിയിക്കും. പദ്ധതി മരവിപ്പിക്കണമെന്നായിരുന്നു സിപിഐയുടെ …

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം Read More »

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം

ന്യൂഡൽഹി: ചാറ്റ് ജിപിടി ഗോ (chatgpt go) ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ. ചൊവ്വാഴ്ചയാണ് ഓപ്പൺ എഐ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ നാല് മുതലാവും ഇത് പ്രാബല്യത്തിൽ വരിക. നവംബർ 4 ന് ബംഗളൂരുവിൽ നടക്കുന്ന ഓപ്പൺ എഐയുടെ ഡെവ്ഡേ എക്സ്ചേഞ്ച് ഇവൻ്റ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 4 മുതൽ പരിമിതമായ പ്രമോഷണൽ കാലയളവിൽ സൈൻ അപ്പ് ചെയ്യുന്ന ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഓപ്പൺ എഐ ചാറ്റ്ജിപിടി ഗോ ഒരു വർഷം …

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം Read More »