Timely news thodupuzha

National

പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം

ന്യൂഡൽഹി: മഴയും മറ്റ് കാലാവസ്ഥാ സാഹചര്യങ്ങളും മൂലം എംപിമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി പാർലമെന്‍റ് മന്ദിരത്തിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് സ്പീക്കർ നിർദ്ദേശം നൽ‌കിയത്. പഴയ പാർലമെന്‍റ് മന്ദിരത്തിലെ വിവിധ കവാടങ്ങളിൽ, എംപിമാർ ഉപയോഗിക്കുന്ന കവാടം ഉൾപ്പെടെ പോർച്ചുകൾ നിലവിലുണ്ട്. ഇതിന് സമാനമായ സൗകര്യം പുതിയ പാർലമെന്‍റ് മന്ദിരത്തിലെ പ്രവേശന കവാടത്തിൽ നിർമിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ …

പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം Read More »

തമിഴ്നാട്ടിലേക്ക് കാർഷികാവശ്യങ്ങൾക്കായി ജലമൊഴുക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി: തമിഴ്നാട്ടിലേക്ക് കാർഷികാവശ്യങ്ങൾക്കായി ജലമൊഴുക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിടാനാണ് തീരുമാനം. ജലവിതരണ ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.റ്റി.ആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ ജലമാണ് അണക്കെട്ടിൽ നിന്ന് ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലധികം വൈകിയാണ് ഷട്ടർ തുറക്കുന്നത്. റ്റി.വി.കെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള …

തമിഴ്നാട്ടിലേക്ക് കാർഷികാവശ്യങ്ങൾക്കായി ജലമൊഴുക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും Read More »

‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു

മുംബൈ: പ്രായപൂർത്തിയാകാത്ത 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് നടപടി. 21കാരനായ ഋഷികേഷ് ഭഗവാൻ നർവാഡെയാണ് പ്രതി. 8,000 രൂപയാണ് ഇയാൾക്കെതിരേ പിഴ ചുമത്തിയിരിക്കുന്നത്. 2024 മേയിലാണ് കുട്ടിയെ ഒന്നിലധികം തവണ പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്. പോക്സോ നിയമപ്രകാരമായിരുന്നു പ്രതിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിചാരണയ്ക്കിടെ സ്പെഷ‍്യൽ പബ്ലിക് പ്രോസിക‍്യൂട്ടർ മങ്കേഷ് മഹിന്ദ്രകർ കേസ് ഫലപ്രദമായി വാദിച്ചുവെന്ന് ഉദ‍്യോഗസ്ഥർ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ, പൊലീസ് …

‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു Read More »

മാർ ജോർജ് പുന്നക്കോട്ടിൽ ബെസ്റ്റ് എൻ.സി.സി കേഡറ്റ് അവാർഡ് നേടി അരവിന്ദ് രാജേഷ്

തൊടുപുഴ: മികച്ച എൻസിസി കേഡറ്റിനുള്ള മാർ ജോർജ് പുന്നക്കോട്ടിൽ അവാർഡ് കരസ്ഥമാക്കി ന്യൂമാൻ കോളേജിലെ അണ്ടർ ഓഫീസർ അരവിന്ദ് രാജേഷ്. ക്യാഷ് അവാർഡ് പ്രശസ്തി പത്രം, ട്രോഫി എന്നിവ അടങ്ങുന്ന താണ് അവാർഡ്. എൻ സി സി കേഡറ്റുകളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽസമ്മാനിച്ചു. ഒരു എൻ.സി.സി കേഡറ്റിന്റെ ഏറ്റവും ഉയർന്ന നേട്ടങ്ങളിൽ ഒന്നായ റിപ്പബ്ലിക് ദിന ക്യാമ്പിലും ആർമി എൻ.സി.സിയുടെ ഏറ്റവും ഉയർന്ന ക്യാമ്പായ തൽ …

മാർ ജോർജ് പുന്നക്കോട്ടിൽ ബെസ്റ്റ് എൻ.സി.സി കേഡറ്റ് അവാർഡ് നേടി അരവിന്ദ് രാജേഷ് Read More »

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി. കേസിൽ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഗോവ സർക്കാരിൻറെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജി പരിഗണിക്കുമ്പോൾ കോടതിയിലുണ്ടായിരുന്ന തരുണിനെ പൊലീസ് അറസ്റ്റു ചെയ്തു. ശിക്ഷ സംബന്ധിച്ച വാദം കോടതി ഉടൻ കേൾക്കും. 2013-ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ 2021 ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടു. ഇതിനെതിരേയാണ് …

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി Read More »

ബാംഗ്ലൂരിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബാംഗ്ലൂർ: രണ്ട് നേപ്പാളി യുവതികളെ ബാംഗ്ലൂരിൽ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ബെംഗളൂരുവിലുള്ള ജക്കൂറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നേപ്പാൾ സ്വദേശികളായ ശ്രീജന(22), റിത(23) എന്നിവരാണ് മരിച്ചത്. ജക്കൂറിലെ തുറന്ന പ്രദേശത്തെ മരത്തിലാണ് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മരത്തിന്‍റെ രണ്ട് അറ്റങ്ങളിലായി ഒരേ സാരി ഉപയോഗിച്ചാണ് യുവതികളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ യെലഹങ്ക സർക്കാർ ആശുപത്രി …

ബാംഗ്ലൂരിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ Read More »

പാറ്റകൾ പറന്നകലുന്നില്ല; സെർജി ആൻ്റണി എഴുതുന്നു

സെർജി ആൻ്റണി പാറ്റകളെ ചിലർക്കു വലിയ ഭയമാണ്. കൊച്ചുകുട്ടികൾക്കു പ്രത്യേകിച്ചും. എന്നാൽ അവ അത്രകണ്ട് ആക്രമകാരിക ളല്ല. അതേസമയം അവയുടെ സാന്നിധ്യം നമ്മെ അലോസരപ്പെടുത്തും. അവഭക്ഷണ പദാർഥങ്ങളെയും പരിസരങ്ങളെയും മലീ മസമാക്കും.നമ്മുടെയുവതയെ ഇത്തരത്തി ൽമാത്രം മനസിലാക്കുന്ന ചിലരുണ്ട്.അവർ ക്ക് ചെറുപ്പക്കാർ ചെയ്യുന്നതു പലതും ഉൾ ക്കൊള്ളാൻ കഴിയില്ല. ‘ജെനറേഷൻ ഗ്യാ പ്പ്’ എന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ട് മാറുന്ന കാലത്തെ യുവതയെ നാം ഇനിയും മനസിലാക്കിയിട്ടില്ല. ഇന്ന് നിർമിത ബുദ്ധിയുടെ കാലമാണ്. പുതുതലമുറയിൽ വലിയ മാറ്റങ്ങൾ ദൃശ്യ മാണ്. …

പാറ്റകൾ പറന്നകലുന്നില്ല; സെർജി ആൻ്റണി എഴുതുന്നു Read More »

കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്

ചെന്നൈ: കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്. എൻ. മേരി വിൽസൺ അവതരിപ്പിച്ച വിജയ് സർക്കാരിൻറെ ആദ്യ ബജറ്റിനിടെ മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമർശിച്ചതാണ് മലയാളികളിൽ ആശങ്ക ഉണ്ടാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പുതിയ ഡാം നിർമിക്കില്ലെന്നും തമിഴ്നാടിന് ആവശ്യമായ ജലം നേടിയെടുക്കുമെന്നും അദ്ദേഹം ബജറ്റിനിടെ പറഞ്ഞു. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും …

കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ് Read More »

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കിയതിന് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഫെയ്സ്‌ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ സുക്കർബർഗിനുള്ള നിയമപരമായ സംരക്ഷണവും ഇമ്മ്യൂണിറ്റിയും പിൻവലിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള കർശന നടപടികളെക്കുറിച്ചും വിദ്യാർഥികളോടും ജെൻ സീ (Gen Z) …

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കിയതിന് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി Read More »

വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: രാജ്യത്ത് റിപ്പോർട്ടിങ്ങിനെത്തുന്ന വിദേശ മാധ്യമപ്രവർത്തകർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാക്കിസ്ഥാൻ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ പ്രധാന നഗരങ്ങൾക്കു പുറത്തേക്ക് യാത്ര ചെയ്ത് വാർത്തകൾ ശേഖരിക്കുന്നതിന് വിദേശ മാധ്യമപ്രവർത്തകർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടിയിരിക്കണം. പാക്കിസ്ഥാൻ അധീന കശ്മീരിലെ (PoK) വ്യാപക പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തുന്നതിമായി ബന്ധപ്പെട്ട വാർത്തകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയിലാണ് പുതിയ നീക്കം. ഔദ്യോഗിക ആവശ്യങ്ങൾക്കായി വാർത്താ റിപ്പോർട്ടുകൾ, ഡോക്യുമെൻററികൾ, സിനിമകൾ, വീഡിയോകൾ …

വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ Read More »

മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: മദ്രസകളിൽ വന്ദേ മാതരത്തിൻറെ ആറ് ഖണ്ഡിക പാടിയെന്നു വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരം നിർബന്ധമാക്കിയതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് പരാമർശം. ആയിരക്കണക്കിന് ക്രിസ്ത്യൻ സ്കൂളുകളിൽ എല്ലാ മത വിഭാഗങ്ങളിലുമുള്ള കുട്ടികളെക്കൊണ്ട് ക്രിസ്തീയ ഗാനങ്ങൾ പാടിക്കുന്നുണ്ട്. അതിനെ മറ്റേതെങ്കിലും മത വിഭാഗങ്ങൾ ചോദ്യം ചെയ്യുന്നുണ്ടോ എന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി ചോദിച്ചു. അതേസമയം, വന്ദേ മാതരത്തിൻറെ ആദ്യ രണ്ട് ഖണ്ഡിക മാത്രമാണ് ഭരണഘടന നിർദേശിച്ചിട്ടുള്ളതെന്ന് ഹർജിക്കാർക്കു …

മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി Read More »

ലഡാക്കിൽ മേഘവിസ്ഫോടനം

കാർഗിൽ: ലഡാക്കിലെ കാർഗിൽ മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കാർഗിലിലെ ഹർദാസ്, തുമൈൽ ഗ്രാമങ്ങളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. ഇതേ തുടർന്ന് പലയിടങ്ങളിലും ഗതാഗത തടസം നേരിടുകയാണ്. സൈന്യം, പൊലീസ്, സിവിൽ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി. ഹർദാസിലെ ഗുണ്ട് മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് റോഡ് ബന്ധം …

ലഡാക്കിൽ മേഘവിസ്ഫോടനം Read More »

ജൂലൈ 20 ലെ പ്രതിഷേധത്തിൻറെ സംഘാടകർക്ക് എതിരെ നടപടി വേണമെന്ന ഹർജി ഈ ആഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജൂലൈ 20ന് ഡൽഹിയിൽ നടന്ന ‘സൻസദ് ചലോ’ പ്രതിഷേധ മാർച്ചിൻറെ സംഘാടകർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി ഈ ആഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഈ ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് സമ്മതിച്ചു. സർക്കാർ പ്രതിഷേധക്കാരോട് വളരെ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെങ്കിലും …

ജൂലൈ 20 ലെ പ്രതിഷേധത്തിൻറെ സംഘാടകർക്ക് എതിരെ നടപടി വേണമെന്ന ഹർജി ഈ ആഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി Read More »

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. ഒൻപത് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. സംഭവം നടന്ന പ്രദേശത്തോ അതിൻറെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. 67 ദിവസത്തിനുശേഷമാണ് പ്രതികൾ ജയിലിന് പുറത്തേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായി. കേസിൽ 67 ദിവസം ഉണ്ടായിട്ടും ആയുധം കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പൊലീസ് കസ്റ്റഡി ഉൾപ്പെടെ …

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർക്ക് ജാമ്യം Read More »

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി

ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷൻറെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രോഹിത് സുധ് അറിയിച്ചു. 1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിൻറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. …

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി Read More »

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇനി അനുയോജ്യമായ സ്ഥലമല്ലെന്നും അവിടെ നടക്കുന്ന സമരങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും അവശ്യസേവനങ്ങൾക്ക് തടസവും സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർദേശം തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി …

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും Read More »

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. കേസിലെ കൂട്ടുപ്രതിയായ ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റൻറ് സെക്രട്ടറിയായ വിനോദ് തോമറിനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാർ ആണ് വിധി പുറപ്പെടുവിച്ചത്. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. കേസിലെ അന്തിമ വാദം ജൂലൈ രണ്ടിന് പൂർത്തിയായതിനെ …

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി കോടതി Read More »

ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേട്ടം; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പത്താം സ്ഥാനത്ത്

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യൻ താരമായ യാഷ്വിർ സിങ്ങിനാണ് വെങ്കലം. ശ്രീലങ്കൻ താരമായ രുമേഷ് തരംഗ പരിരഗെ സ്വർണം നേടി. 89.75 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് പരിരഗെ സ്വർണം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ചോപ്ര കാഴ്ച വച്ചത്. രണ്ടാമത്തെ ശ്രമത്തിൽ 85.83 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. യാഷ്വിർ 85.41 മീറ്റർ ദൂരമാണ് സ്വന്തമാക്കിയത്. ശക്തമായ കാറ്റും …

ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേട്ടം; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പത്താം സ്ഥാനത്ത് Read More »

സി.ജെ.പി പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിജെപി പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലെ ലൈവ് വിഡിയോയിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജന്തർ മന്തറിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടതാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില യുവാക്കൾ ആധുനിക സമൂഹത്തിന് ചേരാത്ത വാക്കുകൾ പ്രയോഗിച്ചു. എന്നെയും മരിച്ചു പോയ എൻറെ അമ്മയെയും വരെ അധിക്ഷേപിച്ചു. അധിക്ഷേപങ്ങൾ കൊണ്ട് ഒന്നും പരിഹരിക്കാൻ സാധിക്കില്ല. നമുക്ക് തെറ്റിദ്ധരിക്കപ്പെട്ടവരെ നേർവഴിക്ക് നയിക്കാം. നമുക്ക് ഒരുമിച്ച് ഭാരതത്തിനു വേണ്ടി പ്രവർത്തിക്കാം എന്നും മോദി പറഞ്ഞു. കുട്ടിക്കാലത്ത് …

സി.ജെ.പി പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുമെന്ന് പ്രധാനമന്ത്രി Read More »

ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി സൂചന

ന‍്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. എന്നാൽ എക്സ് അക്കൗണ്ടിലെ ബയോയിൽ താൻ ബിജെപിയുടെ ദേശീയ വക്തമാവ് ആണെന്നത് അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. ഷെഹ്സാദ് തന്‍റെ രാജി ബിജെപി നേതൃത്വത്തിന് കൈമാറിയതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ സിഎൻഎൻ ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ‍്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്ലെന്നാണ് വിവരം. സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് നേരത്തെ അദ്ദേഹം എക്സ് അക്കൗണ്ടിലൂടെ …

ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി സൂചന Read More »

തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്നും എന്നാൽ അത് നിരസിച്ചുവെന്നും അഭിജീത് ദിപ്കെ

മുംബൈ: ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ ക്ഷണം ലഭിച്ചുവെന്നും എന്നാൽ നിരസിച്ചുവെന്നും വെളിപ്പെടുത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിൽ വിദ്യാർഥികൾ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി നേതാക്കൾ തന്നെ സമീപിച്ചത്. ക്ഷണം നിരസിച്ചപ്പോൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും അഭിജീത് പറയുന്നു. ഞങ്ങൾക്കൊപ്പം ചേരുക, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. പക്ഷേ എന്ത് വാഗ്ദാനങ്ങൾ ലഭിച്ചാലും ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും അഭിജീത് പറയുന്നു. സിജെപിക്ക് വിദേശ ധനസഹായം ലഭിച്ചിരുന്നുവെന്ന …

തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്നും എന്നാൽ അത് നിരസിച്ചുവെന്നും അഭിജീത് ദിപ്കെ Read More »

അയോധ്യ രാമക്ഷേത്ര കൊള്ള; പ്രതിപക്ഷ പ്രതിഷേധം; കാണിക്ക മോഷണം പ്രതീകാത്മകമായി അവതരിപ്പിച്ച് പപ്പു യാദവ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള വിഷയത്തിൽ പാർലമെൻറ് സമുച്ചയത്തിൽ പ്രതിപക്ഷ എംപിമാർ വെള്ളിയാഴ്ച വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. കാവിവസ്ത്രം ധരിച്ച സ്വതന്ത്ര എംപി പപ്പു യാദവ് (രാജേഷ് രഞ്ജൻ) പ്രതിഷേധത്തിൻറെ ഭാഗമായി ‘കാണിക്ക മോഷണം’ പ്രതീകാത്മകമായി അവതരിപ്പിച്ചു. പാർലമെൻറിൻറെ കവാടത്തിന് മുൻപിൽ കാണിക്കപ്പെട്ടികൾ വച്ച ശേഷം പപ്പു യാദവ് അവയ്ക്ക് സമീപം ഇരുന്നു. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ കാണിക്കപ്പെട്ടികളിൽ പണം നിക്ഷേപിച്ചു. ഇതിനുശേഷം പപ്പു യാദവ് ആ പണം പോക്കറ്റിലാക്കുന്ന രംഗം അവതരിപ്പിച്ചു. …

അയോധ്യ രാമക്ഷേത്ര കൊള്ള; പ്രതിപക്ഷ പ്രതിഷേധം; കാണിക്ക മോഷണം പ്രതീകാത്മകമായി അവതരിപ്പിച്ച് പപ്പു യാദവ് Read More »

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ; ഹൈക്കോടതി ഡൽഹി പൊലീസിൻറെ നിലപാട് തേടി

ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൻറെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ പൊലീസിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചാണ് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ഡൽഹി പൊലീസിന് വെള്ളിയാഴ്ച നിർദ്ദേശം നൽകിയത്. 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ശേഷം ഇതുവരെ മൂന്ന് തവണയാണ് ഉമർ ഖാലിദ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നിലവിലെ അപേക്ഷയിൽ സ്ഥിരജാമ്യത്തിനൊപ്പം ഇടക്കാല ജാമ്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാലിദിൻറെ …

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ; ഹൈക്കോടതി ഡൽഹി പൊലീസിൻറെ നിലപാട് തേടി Read More »

കൊൽക്കത്തയിൽ ഡ്രൈവറുടെ വീട്ടിൽ നിന്ന് 28 കോടി രൂപ പിടിച്ചെടുത്തു; ഒരു രാത്രി മുഴവൻ പൈസ എണ്ണി പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ വൻ കള്ളപ്പണ വേട്ട നടത്തി പശ്ചിമ ബംഗാൾ പൊലീസ്. തൃണമൂൽ കോൺഗ്രസ് നേതാവിൻറെ അടുത്ത സഹായിയായ വജ്ര വ്യാപാരിയുടെ മുൻ ഡ്രൈവറുടെ വീട്ടിൽ നിന്ന് 28 കോടി രൂപയുടെ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തു. ബീർഭൂം സ്വദേശിയായ മിനാർ മണ്ഡലിൻറെ വീട്ടിൽ നിന്നാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. മിനാർ അറസ്റ്റിലാണ്. ഇയാളുടെ വീട്ടിൽ നിന്ന് 15 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. ഏകദേശം 21 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്. പണം എണ്ണുന്നതിനിടെ …

കൊൽക്കത്തയിൽ ഡ്രൈവറുടെ വീട്ടിൽ നിന്ന് 28 കോടി രൂപ പിടിച്ചെടുത്തു; ഒരു രാത്രി മുഴവൻ പൈസ എണ്ണി പൊലീസ് Read More »

പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എ.എ.പി ഡൽഹി ആസ്ഥാനത്ത് ബി.ജെ.പി സമരം

ന്യൂഡൽഹി: പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം നടത്തി ബിജെപി. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹിയിലെ ആസ്ഥാനത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിലാണ് എംപിമാരും മുതിർന്ന നേതാക്കളും അണിനിരന്ന പ്രതിഷേധം വ്യാഴാഴ്ച രാവിലെ അരങ്ങേറിയത്. പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ എഎപി ഓഫീസിന് മുൻപിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ നടന്ന സമരത്തിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം …

പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എ.എ.പി ഡൽഹി ആസ്ഥാനത്ത് ബി.ജെ.പി സമരം Read More »

അഹമ്മദാബാദിൽ നേരിയ ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 4.39നാണ് റിക്റ്റർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. ആളപായമില്ല. അഹമ്മദാബാദിൽ നിന്ന് 29 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ഭൂചലനത്തിൻറെ തീവ്രത കുറവായിരുന്നതിനാൽ കാര്യമായ ആഘാതമുണ്ടായില്ല. നേരിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗുജറാത്ത് ഭൂകമ്പസാധ്യത വളരെ കൂടുതലുള്ള സംസ്ഥാനമാണെന്നും കഴിഞ്ഞ 200 വർഷത്തിനിടെ ഒമ്പത് …

അഹമ്മദാബാദിൽ നേരിയ ഭൂചലനം Read More »

തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടി

റാഞ്ചി: സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായ മിസിർ ബെസ്രയാണ് പിടിയിലായത്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 141 കേസുകളിൽ പ്രതിയാണ് ഗിരിദ് ജില്ല സ്വദേശിയായ 65കാരനായ മിസിർ ബെസ്ര. ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. സ്കൂൾ കാലഘട്ടം മുതൽ ഇയാൾ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് …

തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടി Read More »

ഡൽഹിയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് ആക്രമണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് ആക്രമണത്തിൽ സ്വനേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ആരോപണങ്ങൾ ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി പൊലീസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം. വിദ്യാർത്ഥികൾക്കെതിരായ ലാത്തിച്ചാർജിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും അവർക്കെതിരേ ലാത്തി വീശാൻ പൊലീസിനാരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചിരുന്നു.

നിരോധിത സംഘടനകളിൽപ്പെട്ട നാല് ഭീകരർ മണിപ്പൂരിൽ അറസ്റ്റിലായി

ഇംഫാൽ: മണിപ്പൂരിൽ നിരോധിത സംഘടനകളിൽപ്പെട്ട നാല് ഭീകരരെ അറസ്റ്റു ചെയ്തു. രണ്ട് ജില്ലകളിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. പീപ്പിൾസ് ലിബറേഷൻ ആർമി, സൊറീപ, കംഗ്ലെപാക് കമ്യൂണിസ്റ്റ് പാർട്ടി എന്നീ സംഘടനകളിൽപ്പെട്ടവരാണ് പിടിയിലായത്. വിവിധ കവർച്ചാ കേസുകളിൽ പ്രതികളാണ് ഇവർ. സംസ്ഥാനത്തെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷാസേന നടത്തിവരുന്ന തെരച്ചിലിലാണ് ഇവർ പിടിയിലായത്. മൂന്ന് വർഷം മുൻപ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും പ്രശ്നബാധിത മേഖലകളിലും …

നിരോധിത സംഘടനകളിൽപ്പെട്ട നാല് ഭീകരർ മണിപ്പൂരിൽ അറസ്റ്റിലായി Read More »

ഏറ്റവും കുറഞ്ഞ ഫീസിൽ നഴ്സിംഗ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്; 2026 – 2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

തൊടുപുഴ: ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, പോസ്റ്റ് ബി.എസ്.സി, എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇതിനോടകം ആയിരത്തിലധികം വിദ്യാർഥികൾ നഴ്സിംഗ് പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്നു. മലയാളി അധ്യാപകരുടെയും ഹോസ്റ്റൽ വാർഡൻമാരുടെയും മേൽനോട്ടത്തിൽ പൂർണ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന …

ഏറ്റവും കുറഞ്ഞ ഫീസിൽ നഴ്സിംഗ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്; 2026 – 2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു Read More »

അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ

ന്യൂഡൽഹി: കോക്രോച്ചസ് ജനതാ പാർട്ടി ചരിത്രം സൃ‌ഷ്ടിച്ച് മുന്നേറുമ്പോൾ അഭിമാനത്തിൻറെ നിറുകയിലാണ് അഭിജീത് ദീപ്കെയുടെ മാതാപിതാക്കൾ.ഈ ചെറു പ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യമാണെന്ന് പറയുന്നു അനിത ദിപ്കെ. സിജെപിയുടെ സ്ഥാപകനാണ് അഭിജീത്ത്. ഇൻസ്റ്റഗ്രാമിൽ വിമർശനത്തിനു വേണ്ടി ആരംഭിച്ച സിജെപി പിന്നീട് രാജ്യത്തെ ജെൻസികളുടെ മുഴുവൻ കൂട്ടായ്മയായി മാറുകയായിരുന്നു. അവന് അടി കിട്ടുന്നതു കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. അവനെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു. അവരവനെ അടിച്ചു, എനിക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല, പുലർച്ചെ മൂന്നു മണി വരെ ഞാൻ …

അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ Read More »

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം; തേജ് പ്രതാപ് യാദവിനെ കസ്റ്റഡിയിലെടുത്തു

പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ബിഹാറിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു. മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിൻറെ മകനും ജനശക്തി ജനതാ ദൾ നേതാവുമായ തേജ് പ്രതാപ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ‌ എടുത്തു. ശനിയാഴ്ച നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് മാറിയത്. സമസ്തിപുർ-പട്ന റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പട്ന, സിവാൻ, ജെഹനാബാദ്, ഷെയ്ക്പുര, റോഹ്‌ത്താസ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രശ്നബാധിത മേഖലകളിൽ വൻതോതിൽ …

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം; തേജ് പ്രതാപ് യാദവിനെ കസ്റ്റഡിയിലെടുത്തു Read More »

കേന്ദ്ര മന്ത്രിസഭയിൽ അടിമുടി മാറ്റത്തിന് സാധ്യത

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനായി തിരക്കിട്ട നീക്കങ്ങൾ. നിർമല സീതാരാമൻ വിദ്യാഭ്യാസ മന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം പുറത്തു വന്നിട്ടില്ല. സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നാണ് പ്രധാൻ രാജി സമർപ്പിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ അടിമുടി മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ‌ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉപ പ്രധാനമന്ത്രി പദം ലഭിച്ചേക്കും. അടുത്തിടെ എൻഡിഎയിലെത്തിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനും സാധ്യതകളുണ്ട്. രാജ്യസഭാ കാലാവധി അവസാനിച്ചതിനു …

കേന്ദ്ര മന്ത്രിസഭയിൽ അടിമുടി മാറ്റത്തിന് സാധ്യത Read More »

മുൻ ഫിഫ ലോക കപ്പ് ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും

കോൽക്കത്ത: മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിൽ സൗഹൃദ മത്സരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. കോൽക്കത്തയിലെ സോൾ‌ട്ട് ലേക്ക് സ്റ്റേഡിയം മത്സരങ്ങൾക്ക് വേദിയാകുമെന്നും മൂന്ന് മത്സരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നുമാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നാമത്തെ മത്സരമായിരിക്കും ഇന്ത‍്യയിൽ നടക്കുക. എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത‍്യൻ സംഘാടകരും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സൗഹൃദ മത്സരത്തിൽ ബ്രസീലിൻറെ …

മുൻ ഫിഫ ലോക കപ്പ് ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും Read More »

കള്ള് കുടിക്കാനാണ് ആളുകൾ സമരത്തിന് വരുന്നത്: മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ‍്യാർത്ഥിനി

ന‍്യൂഡൽഹി: സംവിധായകനും ബിജെപി നേതാവുമായി മേജർ രവിക്ക് പ്ലസ് ടു വിദ‍്യാർത്ഥിനി വക്കീൽ നോട്ടീസ് അയച്ചു. രാജ‍്യതലസ്ഥാനത്ത് വിദ‍്യാർത്ഥികൾ നടത്തുന്ന സമരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ‍്യാർത്ഥിനിയും മലയാളിയുമായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചത്. കള്ള് കുടിക്കാനും സൗജന‍്യ ഭക്ഷണത്തിനും വേണ്ടിയാണ് ആളുകൾ സമരത്തിന് വരുന്നതെന്ന് മേജർ രവി പറഞ്ഞിരുന്നു. ആ വീഡിയോ പിൻവലിക്കണമെന്നാണ് മാളവികയുടെ ആവശ‍്യം. മേജർ രവി പറയുന്ന കാര‍്യങ്ങൾ കള്ളമാണെന്നും നുണ പ്രചരിപ്പിക്കാൻ നോക്കുന്നത് വളരെ മോശമായ …

കള്ള് കുടിക്കാനാണ് ആളുകൾ സമരത്തിന് വരുന്നത്: മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ‍്യാർത്ഥിനി Read More »

തമിഴ്നാട്ടിലെ നീറ്റ് വിരുദ്ധ സമരം ആറാം ദിവസത്തിലേക്ക്

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. ചെന്നൈ ടി നഗറിലെ സിപിഐ ആസ്ഥാനത്തിൽ നടക്കുന്ന അനിശ്ചിതകാല ധർണ ശനിയാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു. നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ഡൽഹിയിൽ സമരം നടത്തിയ യുവാക്കൾക്കെതിരായ പൊലീസ് നടപടിയിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ജൂലൈ 28 മുതൽ സംസ്ഥാന വ്യാപകമായി ഡോക്റ്റർമാരും മെഡിക്കൽ …

തമിഴ്നാട്ടിലെ നീറ്റ് വിരുദ്ധ സമരം ആറാം ദിവസത്തിലേക്ക് Read More »

അസമിൽ കനത്ത മഴയും പ്രളയവും

ഗുവാഹട്ടി: അസമിൽ കനത്ത മഴയെ തുടർന്ന് വൻ പ്രളയം. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി 47 പേർ മരിച്ചു. 40 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. 11 ജില്ലകളിലായി 7.21 ലക്ഷത്തിലധികം ആളുകളാണ് പ്രളയബാധിതരായിരിക്കുന്നത്. പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്റ്റർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തി. സാഹചര്യം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും ദുരിതബാധിതരിൽ ഏകദേശം 20 ശതമാനം പേരിലേക്കും ഇതുവരെ രക്ഷാപ്രവർത്തകർക്ക് …

അസമിൽ കനത്ത മഴയും പ്രളയവും Read More »

നിരാഹാര സമരം അവസാനിപ്പിച്ച് ആക്റ്റിവിസ്റ്റ് അമിത് ഭട്നാഗർ

ഭോപ്പാൽ: മധ‍്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ കെൻ – ബെത്വ നദീസംയോജന പദ്ധതിക്കെതിരേ കഴിഞ്ഞ 18 ദിവസമായി നടത്തിവരുകയായിരുന്ന നിരാഹാര സമരം ആക്റ്റിവിസ്റ്റ് അമിത് ഭട്നാഗർ അവസാനിപ്പിച്ചു. ആശുപത്രി വിട്ട് ഛത്തർപൂർ ജില്ലയിലെ ബിജാവറിൽ എത്തിയപ്പോൾ ഇദ്ദേഹത്തിൻറെ അമ്മ നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചെന്നാണ് അമിത് ഭട്‌നാഗറുടെ സഹോദരൻ അങ്കിത് വാർത്താ ഏജൻസിയായ പിടിഐയോട് വ‍്യക്തമാക്കിയത്. അമിത് ഭട്നാഗറുടെ ആരോഗ‍്യനില ഭേദമായതിനെത്തുടർന്ന് അദ്ദേഹത്തെ തൻറെ ജന്മനാട്ടിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം ചത്തർപൂർ കലക്റ്റർ പാർഥ് ജയ്‌സ്വാൾ പറഞ്ഞിരുന്നു. പ്രതിഷേധ സ്ഥലത്ത് …

നിരാഹാര സമരം അവസാനിപ്പിച്ച് ആക്റ്റിവിസ്റ്റ് അമിത് ഭട്നാഗർ Read More »

നീറ്റ് പരീക്ഷാ ചോദ്യപ്പേർ വിവാദം, നാഗാലാൻഡിൽ 27ന് പ്രതിഷേധം സംഘടിപ്പിക്കും

കൊഹിമ: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലേക്കും പ്രതിഷേധം വ്യാപിക്കുന്നു. വിഷയത്തിൽ ജൂലൈ 27ന് കൊഹിമയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാഗ സ്റ്റുഡൻറസ് ഫെഡറേഷൻ അറിയിച്ചു. കൊഹിമയിലെ നാഗ സോളിഡാരിറ്റി പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം സമർപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദം പരീക്ഷാ സംവിധാനത്തിൻറെ വിശ്വാസ്യത തകർക്കുകയും ആയിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുകയും ചെയ്തതായി സംഘടന ആരോപിച്ചു. ഡൽഹിയിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെയും ശക്തമായി അപലപിച്ചു. പരീക്ഷാ …

നീറ്റ് പരീക്ഷാ ചോദ്യപ്പേർ വിവാദം, നാഗാലാൻഡിൽ 27ന് പ്രതിഷേധം സംഘടിപ്പിക്കും Read More »

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും മോദി എക്സിൽ കുറിച്ചു.ഇതിനായി ബന്ധപ്പെട്ട അധികാരികൾക്കും ഉദ‍്യോഗസ്ഥർക്കും നിർദേശം നൽകിയതായും വിദ‍്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്നും യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ശേഷം ആദ‍്യമായാണ് പ്രതികരണം നടത്തുന്നത്. കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി സമരം നടത്തുകയും ഇതിനു പിന്നാലെ പിന്തുണയുമായി കോൺഗ്രസ് …

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി Read More »

ജമ്മു കാശ്മീരിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത് 23 പേർ, കനത്ത മഴ തുടരുന്നു; ദേശീയപാത അടച്ചു

ജമ്മു: നാലാം ദിവസവും തുടരുന്ന കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ ജനജീവിതം പ്രതിസന്ധിയിൽ. വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത ബുധനാഴ്ച്ച അടച്ചു. ഉധംപുർ മുതൽ ബനിഹാൽ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും റിപ്പോർട്ട് ചെയ്തു. ദേശീയപാതയിൽ ഇരുഭാഗത്തുനിന്നുമുള്ള വാഹനഗതാഗതം തടഞ്ഞതായി ട്രാഫിക് പൊലീസ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഞായറാഴ്ച്ച മുതൽ പൂഞ്ച്, രജൗരി, ഡോഡ ജില്ലകളിലുണ്ടായ പ്രളയത്തിലും …

ജമ്മു കാശ്മീരിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത് 23 പേർ, കനത്ത മഴ തുടരുന്നു; ദേശീയപാത അടച്ചു Read More »

കറുപ്പ് വേഷത്തിൽ പ്രതിപക്ഷ എം.പിമാർ; പാർലമെൻറിലെത്തി പ്രതിഷേധം രേഖപ്പെടുത്തി

ന്യൂഡൽഹി: പാർലമെൻറിൽ കറുപ്പ് വസ്ത്രം ധരിച്ച് എത്തി പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചതിന് രാഹുൽ ഗാന്ധിക്കും എംപിമാർക്കുമെതിരെ നടന്ന ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. കോൺഗ്രസ് എംപിമാർക്കൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ പാർലമെൻറ് അംഗങ്ങളും കറുപ്പ് വേഷമണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. പാർലമെൻറിന് മുൻപിൽ മുദ്രാവാക്യം വിളികളുമായി എംപിമാർ പ്രതിഷേധിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്ന് …

കറുപ്പ് വേഷത്തിൽ പ്രതിപക്ഷ എം.പിമാർ; പാർലമെൻറിലെത്തി പ്രതിഷേധം രേഖപ്പെടുത്തി Read More »

സി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ ചോദ്യം ചെയ്ത ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഹർജി നിരസിച്ചത്. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പൊലീസിൻറെ ക്രൂരതയ്ക്ക് ഇരയായെന്നും ഇതിൻറെ തെളിവായി വീഡിയോകൾ തൻറെ കൈവശമുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ബെഞ്ചിന് …

സി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി Read More »

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം അതിശക്തമാവുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെൻറ് മാർച്ചിനു നേരെ ഡൽഹി പൊലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ ചൊവ്വാഴ്ച വൈകിട്ട് കോൺഗ്രസിൻറെ അപ്രതീക്ഷിത സമരം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. …

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും Read More »

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമതാ ബാനർജി

കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ആവശ്യമെങ്കിൽ ഡൽഹിയിൽ എത്തി സമരത്തിൽ പങ്കെടുക്കുമെന്ന് മമമത പറഞ്ഞു. കൊൽക്കത്തയിൽ തൃണമൂൺ കോൺഗ്രസിൻറെ പരിപാടിയിൽ പങ്കെടുക്കവേയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കെതിരെ ഇന്ത്യ സഖ്യത്തിൻറെ കുടക്കീഴിൽ അണിനിരക്കേണ്ട സമയം എത്തിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പാർട്ടികളോളും രാജ്യത്തോടും തന്നെ താൻ ഇക്കാര്യം അഭ്യർഥിക്കുന്നു. ഏകാധിപത്യത്തിൻറെ എല്ലാ പരിധിയും ബിജെപി സർക്കാർ ലംഘിച്ചുകഴിഞ്ഞു. ഹിറ്റ്‌ലറിനെയും സ്റ്റാലിനെയും …

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമതാ ബാനർജി Read More »

ഇൻറർനെറ്റില്ലെങ്കിലും യു.പി.ഐ ഇടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയിലേക്കും

ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന ടാപ് ആൻഡ് പേ സംവിധാനം ഇന്ത്യയിലേക്കും. ഫോണും പിഒഎസ് മെഷീനും ഓഫ് ലൈനിൽ ആണെങ്കിൽ പോലും പണമിടപാട് നടത്താവുന്ന സംവിധാനമാണിത്. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ടാപ് ആൻഡ് പേ സംവിധാനത്തിനു സമാനമായിരിക്കും ഇതും. ഓഫ് ലൈനിലുള്ള ടാപ് ആൻഡ് പേ സംവിധാനം വഴി 2000 രൂപയുടെ ഇടപാട് വരെ നടത്താം. അതിനായി ഇൻറർനെറ്റ് കണക്ഷനുള്ള …

ഇൻറർനെറ്റില്ലെങ്കിലും യു.പി.ഐ ഇടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയിലേക്കും Read More »

പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ തുടർ ചർച്ചയ്ക്കില്ലെന്ന് ഇന്ത‍്യ

ന‍്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാത്ത പക്ഷം സിന്ധു നദീജല കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന നിലപാടിൽ കേന്ദ്രം. അതേസമയം, കരാർ നിലവിലെ രൂപത്തിൽ തുടരാൻ സാധിക്കില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിൽ മാറ്റം വേണമെന്നുമാണ് ഇന്ത‍്യയുടെ ആവശ‍്യം. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. കരാറിൽ ഭേദഗതി വേണമെന്നാണ് ഇന്ത‍്യയുടെ നിലപാടെങ്കിലും പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2025 ഏപ്രിൽ 22ന് പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ …

പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ തുടർ ചർച്ചയ്ക്കില്ലെന്ന് ഇന്ത‍്യ Read More »

സിക്കിമിലെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു, കാണാതായ 27 പേരിൽ മലയാളിയും

ഗാങ്‌ടോക്: സിക്കിമിൽ നിർമാണം പുരോഗമിക്കുകയായിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ എട്ട് തൊഴിലാളികൾ മരിച്ചു. ഒരു മലയാളി അടക്കം 27 പേരെ കാണാതായി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിൽ‌ ജിയോളജി വിഭാഗം സീനിയർ മാനേജറായ കോട്ടയം സ്വദേശി അനീഷ് മോഹനാണ് കാണാതായ മലയാളി. നാംചി ജില്ലയിലെ സമർദുംഗിലാണ് സംഭവം. തീസ്ത സ്റ്റേജ് ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് അപകടം ഉണ്ടായത്. മണ്ണിടിച്ചിനെ തുടർന്ന് തുരങ്കത്തിൻറെ പ്രവേശനകവാടം പൂർണമായി അടഞ്ഞനിലയിലാണ്. അപകടത്തെ …

സിക്കിമിലെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു, കാണാതായ 27 പേരിൽ മലയാളിയും Read More »

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാന മന്ത്രി

‌ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ‍്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും യുവാക്കളിലേക്ക് എത്തിച്ചേരാനും നിയമസഭാംഗങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. എൻഡിഎ പാർലമെൻററി പാർട്ടി യോഗത്തിലായിരുന്നു പ്രസ്താവന. വിദ‍്യാർഥികളുടെ താത്പര‍്യങ്ങൾ സംരക്ഷിക്കണമെന്ന് പറഞ്ഞ മോദി കേസിൽ അറസ്റ്റിലായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിൻറെ ഗൂഢാലോചനകളെ പറ്റി വിദ‍്യാർഥികൾ ബോധവാന്മാരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ‍്യാർഥി പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിലാണ് പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളും ചോദ‍്യപേപ്പർ ചോർച്ചയും …

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാന മന്ത്രി Read More »

ചരക്കുതീവണ്ടി പാളംതെറ്റി, 50ലധികം ട്രെയ്ൻ സർവീസ് മുടങ്ങി

ന്യൂഡൽഹി: ഡൽഹി – ഗാസിയാബാദ് റെയ്ൽപാതയിൽ ചരക്കുതീവണ്ടി പാളം തെറ്റി. ആറു വാഗണുകളാണ് പാളംതെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇതേ തുടർന്ന് 50ലധികം ട്രെയ്ൻ സർവീസുകൾ തടസപ്പെട്ടു. സംഭവത്തെ തുടർന്ന് 53 ട്രെയ്നുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ സമയക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തതായി നോർത്തേൺ റെയ്ൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ് അറിയിച്ചു. ഡൽഹി ഡിവിഷണൽ റെയ്ൽവേ മാനേജറുടെ നേതൃത്വത്തിൽ മുതിർന്ന റെയ്ൽവേ …

ചരക്കുതീവണ്ടി പാളംതെറ്റി, 50ലധികം ട്രെയ്ൻ സർവീസ് മുടങ്ങി Read More »