Timely news thodupuzha

Kerala news

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂർ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ …

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

നാളെ സംസ്ഥാന വ്യാപകമായി ഹോട്ടൽ സമരം

കൊച്ചി: വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. എൽപിജി നിയന്ത്രണം ഹോട്ടൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വിലവർധനവ് കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില …

നാളെ സംസ്ഥാന വ്യാപകമായി ഹോട്ടൽ സമരം Read More »

തോൽവിക്ക് പിന്നാലെ കുറിപ്പുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ കാണാത്ത വിജയങ്ങളും പരാജയങ്ങളുമില്ല എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് കൈമാറിയതിനു ശേഷമായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ‘‘ഡി.എം.കെ ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ്. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടി …

തോൽവിക്ക് പിന്നാലെ കുറിപ്പുമായി സ്റ്റാലിൻ Read More »

പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ കണ്ണൂരിൽ ഫ്ലക്സ് ബോർഡ്

കണ്ണൂർ‌: പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ. കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് ഫ്ല്ക്സ് ബോർഡ് ഉയർന്നത്. ‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’ എന്നെഴുതിയതിന് താഴെ പിണറായി വിജയൻ്റെയും എം.വി ഗോവിന്ദൻ്റെയും ചിത്രത്തിൽ തെറ്റെന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എം സ്വരാജിൻ്റെയും പി ജയരാജൻ്റെയും ചിത്രം വച്ച് ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായി്കൊല്ലി എന്ന് പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടിയിൽ പിണറായിക്കും ഗോവിന്ദനുമെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിൻറെ സൂചനയാണ് പുറത്തു വരുന്നത്. എം.വി …

പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ കണ്ണൂരിൽ ഫ്ലക്സ് ബോർഡ് Read More »

കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചു; കൃഷിയാണ് താല്പര്യമുള്ള വകുപ്പ്; അപു ജോൺ ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചുവെന്ന് അപു ജോൺ ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം പാർട്ടി ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. മന്ത്രിമാരെയും വകുപ്പുകളും ആരൊക്കെയെന്ന് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. കൃഷിയാണ് താല്പര്യമുള്ള വകുപ്പെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത്

തൊടുപുഴ: റോഷി അഗസ്റ്റിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം കാരണം റോഷി അഗസ്റ്റിനാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ല. യുഡിഎഫുമായി ചർച്ചയ്ക്കുള്ള അവസരം ജോസ് കെ മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റോഷിയെ വിളിച്ചുവെന്നും ഭയന്നുപോയ റോഷി പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഷി ഭയന്നത് മടിയിൽ കനം ഉള്ളതുകൊണ്ടാണ്. മുന്നണി …

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത് Read More »

തേക്കടി വനം വകുപ്പിൽ സംരക്ഷണ വിഭാഗം ജീവനക്കാരെ മീഡിയ സെല്ലിൽ നിയമിച്ചത് വിവാദമാകുന്നു

ഇടുക്കി: നിലവിലെ നിയമങ്ങൾക്കും കേരള ഫോറെസ്റ്റ് കോഡിനും വിരുദ്ധമായി, പെരിയാർ കടുവ സങ്കേതത്തെക്കുറിച്ച് റിൽസ് തയ്യാറാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ്‌ ചെയ്യാനായി പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ(തേക്കടി) വന സംരക്ഷണ വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തി മീഡിയ സെൽ രൂപീകരിച്ച് അതിൽ ചുമതല നൽകിയ ഉത്തരവ് വിവാദമാകുന്നു. സർക്കാരിന്റെയോ, വനം വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് വനം സംരക്ഷണ വിഭാഗം ജീവനക്കാരെ ഇത്തരത്തിൽ ഡ്യൂട്ടി മാറ്റിയത്. യൂണിഫോം ജീവനക്കാരെ വന സംരക്ഷണ ജോലികൾക്കല്ലാതെ മറ്റ് ജോലികൾക്ക് നിയമിക്കാൻ …

തേക്കടി വനം വകുപ്പിൽ സംരക്ഷണ വിഭാഗം ജീവനക്കാരെ മീഡിയ സെല്ലിൽ നിയമിച്ചത് വിവാദമാകുന്നു Read More »

ഇന്ന് ലോക ആസ്ത്മ​ദിനം; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം: ഡോ. എസ് രാജ്കൃഷ്ണൻ എഴുതുന്നു

ഡോ. എസ് രാജ്കൃഷ്ണൻ(കൺസൾട്ടന്റ്, പൾമണറി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ) പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോ​ഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ …

ഇന്ന് ലോക ആസ്ത്മ​ദിനം; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം: ഡോ. എസ് രാജ്കൃഷ്ണൻ എഴുതുന്നു Read More »

സിനിമാഭിനയവും സ്‌റ്റേജ് ഷോകളും നിർത്തിയതായി നിയുക്ത എം.എൽ.എ രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എം.എൽ.എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമായാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു. “സിനിമാഭിനയം ജീവിത മാർഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം. ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുകയാണ്. അഞ്ച് വർഷം പാലക്കാടിന് വേണ്ടി പ്രവർത്തിക്കണം” രമേഷ് പിഷാരടി വ്യക്തമാക്കി.

വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർദ്ധന; 24 മണിക്കൂർ പ്രേതിഷേധവുമായി ബേക്കറി അസോസിയേഷൻ

കൊച്ചി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി 24 മണിക്കൂർ പ്രേതിഷേധവുമായി ബേക്കറി അസോസിയേഷൻ. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം നിരവധി ആളുകൾ ജോലി ചെയുന്ന ഈ മേഖല പ്രതിസന്ധിയിലാകുമെന്നും ബേക്കറി അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സജി പോൾ അറിയിച്ചു.

തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അ​ഗസ്റ്റിൻ

ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അ​ഗസ്റ്റിൻ. തെറ്റ് പറ്റിയത് കണ്ടെത്തി തിരുത്തും. വികസന പ്രവർത്തനങ്ങളിൽ പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകും. മുന്നണി മാറ്റം പാർട്ടിയിൽ ചർച്ചയായിട്ടില്ല. ഭരണ വിരുദ്ധ വികാരം ഉള്ളതായി തോന്നിയിട്ടില്ല. തോൽവി ദൈവം അറിഞ്ഞ് നൽകിയതാണെന്ന് കരുതുന്നു. ഈശ്വര വിശ്വാസത്തെ മുറുകെ പിടിക്കുമെന്നും പ്രതിസന്ധിയിൽ ദൈവത്തെ അഭയം പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷം കേരളത്തെ ഭരിച്ച് മുടിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് അപു ജോൺ ജോസഫ്

തൊടുപുഴ: ഇത് ജനങ്ങളുടെ വിജയമാണെന്നും പത്ത് വർഷം കേരളത്തെ ഭരിച്ച് മുടിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നും അപു ജോൺ ജോസഫ്. ടീം യുഡിഎഫ് എന്ന ആശയം നെഞ്ചിലേറ്റി നേടിയ വിജയം. ഇനിയുള്ള നാളുകൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ത്ഥി കെ.കെ രമ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് കുതിക്കുന്നതിനിടെ വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ഥി കെ.കെ രമ. ഭൂരിപക്ഷം പതിനായിരത്തിനോട് അടുക്കുമ്പോഴാണ് കെ.കെ രമയുടെ പ്രതികരണം. കെ.കെ രമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടി. നാലാം റൗണ്ട് എണ്ണുമ്പോൾ‌ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദാണ് ലീഡ് ചെയ്യുന്നത്. നാലാം റൗണ്ടിൽ 2821 ആയി ലീഡ് ഉയർത്തുകയായിരുന്നു. മൂന്നാം റൗണ്ട് എണ്ണിയപ്പോൾ 2033 വോട്ടിന് പിന്നിലായിരുന്നു. തുടക്കം മുതൽ പിണറായി വിജയൻ ധർമടത്ത് പിന്നിലാണ്. 2021 ൽ വമ്പൻ‌ ഭൂരിപക്ഷത്തിലാണ് പിണറായി ധർമടത്തു നിന്ന് വിജയിച്ചത്. 50123 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. കോൺഗ്രസിലെ സി രഘുനാഥിനെയാണ് …

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ Read More »

പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിച്ച നിലയിലാണ്. 90 ഓളം സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് നാൽപതിലധികം വോട്ടുകളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. ധർമടത്ത് പിണറായി വിജയൻ പിന്നിലാണ്. 2000 ത്തിലധികം വോട്ടിനാണ് പിന്നിൽ. ഇപ്പോഴിതാ എൽഡിഎഫിനും പിണറായിക്കുമെതിരേ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ് ബൂക്കിലൂടെയാണ് പ്രതികരണം.

പാമ്പ് കടിയേറ്റ് പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വീട്ടുമുറ്റത്തെ മതിലിൽ നിന്നും പാമ്പിൻ്റെ കടിയേറ്റ നീലൂർ സ്വദേശി പി.എം തോമസിനെ(71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ കൈക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വാഹനാപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്ത് മടങ്ങിയ റാന്നി അത്തിക്കയം സ്വദേശികളായ ഓമന(61), അജിത് ബാബു(30) എന്നിവർക്കും കൊടുങ്ങൂർ സ്വദേശി റ്റി.എ പ്രസാദിനുമാണ്(56) പരുക്കേറ്റത്.

പുതുപ്പള്ളി‍യിൽ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൂറ്റൻ ലീഡ് ഉയർത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. നിലവിൽ അദ്ദേഹത്തിൻറെ ലീഡ് 20000 കടന്നു. ആറ് റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയായപ്പോഴാണ് 21,691 വോട്ടിൻറെ ലീഡിലേക്ക് എത്തിയത്. 1970 മുതൽ 2023 വരെ ഉമ്മൻ ചാണ്ടി തുടർച്ചയായി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

യു.ഡി.എഫ് ക്യാംപുകളിൽ വൻ ആഘോഷം

കൊച്ചി: സംസ്ഥാനത്ത് വിജയം ഉറപ്പിച്ച കോൺഗ്രസ് നേതാക്കൾ ആഘോഷം ആരംഭിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കേക്കു മുറിച്ചും കോൺഗ്രസ് പലവിധത്തിൽ ആഘോഷിക്കുകയാണ്. യുഡിഎഫ് നിലവിൽ 95 സീറ്റിന് മുകളിൽ ലീഡ് നിലനി‍ർത്തിയിരിക്കുകയാണ്. 10 വർഷത്തിന് ശേഷം കിട്ടുന്ന ഉജ്ജ്വല വിജയമാണിത്. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയധികം ലീഡോടെയുള്ള വിജയം കോൺഗ്രസ് പ്രവർത്തകരിൽ വല്ലാത്ത ആവേശം ഉണർത്തിയിട്ടുണ്ട്. അതേസമയം മേയ് 10 ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. മേയ് 8 ന് ഡൽഹിയിൽ നേതാക്കളുടെ യോഗം ചേർന്നതിന് …

യു.ഡി.എഫ് ക്യാംപുകളിൽ വൻ ആഘോഷം Read More »

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബാംഗ്ലൂർ: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് ഏഴ് മരണം. വിനോദയാത്ര സംഘത്തിലെ രണ്ട് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ച മറ്റുള്ളവർ കച്ചവടക്കാരാണെന്നാണ് വിവരം. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെയുള്ളവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം …

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി Read More »

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കൊല്ലം സ്വദേശി ചിപ്പിയാണ് മരണപ്പെട്ടത്. വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80 – 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ. എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ‍്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ‍്യമില്ലെന്ന് പറഞ്ഞ മുരളീധരൻ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കൂട്ടിച്ചേർത്തു. പാർട്ടി പരാജയപ്പെട്ടിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര‍്യമില്ലെന്നും ജയിച്ചാൽ യുഡിഎഫിനാണ് ക്രെഡിറ്റെന്നും വിജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ നിലമ്പൂർ എംഎൽഎയും ബേപ്പൂരിലെ യുഡിഎഫ് …

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ Read More »

തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ

തൊടുപുഴ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ. ഇന്ത‍്യൻ നാഷണൽ കോൺ‌ഗ്രസ് ഫാമിലിയുടെ പേരിൽ തൊടുപുഴയിലാണ് പോസ്റ്റർ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. പിആർ വർക്കിൻറെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻറെ മുഖ‍്യമന്ത്രി ആകാനുള്ള സതീശൻറെ വ‍്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ പറയുന്നത്.

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിലാണ് ലഹരിക്കടിമകളായ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. …

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു Read More »

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 30ന്, വ‍്യാഴാഴ്ച്ച) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. കണ്ണൂർ, കാസറഗോഡ്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുള്ളതിനാൽ‌ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കോതമംഗലത്ത് ശക്തമായ ഇടിമിന്നലിൽ പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്ന് ഉടഞ്ഞു

കോതമംഗലം: വേനൽമഴയിലും ശക്തമായ ഇടി മിന്നലിലും കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൻറെ മുഖവാരത്തിന് മുകളിൽ അലങ്കാരമായി സ്ഥാപിച്ചിരുന്ന സ്തൂപങ്ങളിലൊന്ന് തകർന്ന് നിലംപതിച്ചു. ചൊവ്വാഴ്ചയാണ് സ്തൂപം തകർന്നു വീണത്. ഇതിനോടുചേർന്നുള്ള മറ്റൊന്നിൻറെ കുറേഭാഗവും തകർന്നിട്ടുണ്ട്. ഈ സമയം പരിസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് ആവശ്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ‌ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതിനാലാണ് ഇടയ്ക്ക് കറൻറ് പോവുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിൽ വന്ന മാറ്റമാണ്. മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതിൻറെ ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിലെ കാലതാമസത്തിന് കാരണം റെഗുലേറ്ററി കമ്മിഷനാണ് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് …

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് ആവശ്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ‌ കുട്ടി Read More »

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു

കോതമംഗലം: ഓടക്കാലി അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ. ചൊവ്വാഴ്ചയാണ് അപകടം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം പൂമല ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സ് …

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു Read More »

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി

കൊച്ചി: രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി(special investigation team). കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്.ഐ.റ്റിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. നടൻ ബോബി കുര്യനെയും സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്.ഐ.റ്റി പറയുന്നു.

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് …

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ Read More »

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുംകണ്ടം പച്ചടിയിൽ വയോധികയായ അമ്മയേയും മകനെയും കൊലപെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയായ സജിയെ ഇന്ന് ഉച്ചയോടെയാണ് പോലിസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ പോലിസ് തെരച്ചിൽ നടത്തുന്നതിനിടെ പ്രതി സമീപത്തെ കടയിൽ എത്തി തെറ്റ് പറ്റി പോയെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു അമ്മയേയും സഹോദരനെയും കൊലപെടുത്തി കുഴിച്ചിട്ടതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. സജിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നാളെയും തെളിവെടുപ്പ് തുടരും. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വസ്തു തർക്കവും മാത്യുവിന്റെ മകൻ അല്ല എന്ന് …

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു Read More »

മുവാറ്റുപുഴയിൽ വീണ്ടും വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്, പിന്നാലെ നീക്കം ചെയ്തു

മുവാറ്റുപുഴ: വി.ഡി സതീശന് വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് രാവിലെ പ്ലസ് ബോർഡ് ഉയർന്നത്. “നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡാണ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ വി.ഡി. സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ തീരുമാനം. രാത്രി ആറ് മുതൽ 12 വരെയുള്ള സമയങ്ങളിൽ അരമണിക്കൂറാവും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ചൊവ്വാഴ്ച ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം. പാക്ക് അവറിൽ വാഹനം പാർക്ക് ചെയ്യരുതെന്നും എസി 24 – 26 ൽ ക്രീകരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലാ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു

ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി യുവാവിനെ ഇടുക്കി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പാറേമ്മാവ് സ്വദേശി മനോജാണ്(32) പിടിയിലായത്. ഇയാളെ കോടതി റിമാന്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എൻ സി സി ക്യാമ്പ് കഴിഞ്ഞ് ചെറുതോണിയിലെത്തിയ വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളോട് പറയുകയും കടകളിലെ സിസിടിവി ഫുട്ടേജ് പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് …

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു Read More »

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു

തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു. “കൃത്യത, പ്രായോഗികത, പുരോഗതി” എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ …

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു Read More »

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ …

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

തൊടുപുഴ: വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ‌ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇ‍യാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു …

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ് Read More »

മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിൽ ചേരിതിരുവുകൾ ആരംഭിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിക്കലും പരസ്യ വിമർശനങ്ങളും എല്ലാം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ മുൻ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോയിരിക്കുകയാണ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായുള്ള കൂടിക്കാഴ്ച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയത്. രാഹുൽ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഫലം വരാൻ ദിവസങ്ങൾ മാത്രം …

മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ Read More »

രേഖകളില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി

തിരുവനന്തപുരം: പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലെങ്കിലും പ്രവേശനം തടയില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്നു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. മേയ് രണ്ട് മുതൽ സംസ്ഥാന സിലബസുള്ള സർക്കാർ, എയ്ഡഡ് അടക്കമുള്ള സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും നടപടി. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുതെന്നും …

രേഖകളില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി Read More »

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; ടാപ്പിങ്ങ് തൊഴിലാളി മരിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറാണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മുഖ‍്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ എറണാകുളം ഡി.സി.സി ഓഫീസിനരികിൽ പ്രതിപക്ഷ നേതാവിനെതിരെ ഫ്ലക്സ് ബോർഡുകൾ

കൊച്ചി: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ ഫ്ലക്സ് ബോർഡുകൾ. എറണാകുളം ഡി.സി.സി ഓഫിസിൻ്റെ എതിർവശത്താണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. വി.ഡി സതീശൻ്റെ പി.ആർ പണി അവസാനിപ്പിക്കണമെന്നും മുഖ‍്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ച് കൊള്ളുമെന്നുമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. പി.ആർ വർക്കിൻ്റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻ്റെ മുഖ‍്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് വീട്ടുവളപ്പിൽ ചക്ക വീണ് ചത്തനിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണ് കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കാണുന്നത്. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർ‌ധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം ഏഴ് പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാവും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ 5 ദിവസം വേനൽ മഴ ശക്തമാവുമെന്നാണ് പ്രവചനം. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന …

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാവും Read More »

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി. കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും …

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി Read More »

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ

കണ്ണൂർ: നിതിൻ രാജിൻറെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻറെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകൾ സർവീസ് …

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ Read More »

വൈദ്യുതി നിയന്ത്രണം വരുന്നു: അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 – 30 മിനിറ്റ് വരെയാവും വൈദ്യുതി നിയന്ത്രണം. പീക്ക് ലോഡ് മാനേജ്മെൻറ് എന്ന പേരിലാണ് നിയന്ത്രണം വരുന്നത്. വൈദ്യുതി നിയന്ത്രണം എപ്പോഴാവും എന്നത് സംബന്ധിച്ച് ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം …

വൈദ്യുതി നിയന്ത്രണം വരുന്നു: അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും Read More »

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ പതിനേഴായി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഞായറാഴ്ച‍യും ലൈസൻസി സതീശൻ ശനിയാഴ്ചയും മരിച്ചിരുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. അന്വേക്ഷണം പുരോഗമിക്കുകയാണ്. 40 ഓനാൽപ്പതോളം പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. …

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ പതിനേഴായി Read More »

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ പ്രാദേശിക നേതാവ് എ ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാൻറെ സന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. 2023 ജനുവരിയിലാണ് ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വച്ച് പിടിയിലായതെന്നാണ് വിശദീകരണം. എന്നാൽ പിന്നാലെ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് …

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു Read More »

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിൻറെ വിവാദ വിവാഹത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിൻറെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായാണ് സംഘം കേരളത്തിലേക്കെത്തുന്നത്. പട്ടികവർഗ കമ്മിഷൻ നിർദേശപ്രകാരം കേസിൽ പുതിയ വകുപ്പുകളും ചേർക്കും. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ലെന്ന് പട്ടികവർഗ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദേശം നൽകിയത്. കമ്മിഷൻ നിർദേശിച്ചത് പ്രകാരം ഇരുസംസ്ഥാനങ്ങളിലെയും …

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും Read More »