Timely news thodupuzha

Local News

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി

തൊടുപുഴ: മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസും തൊടുപുഴ റിവർ വ്യൂ റോഡ് ശ്രീസദനം വീട്ടിൽ പരേതനായ പി.എൻ കൃഷ്ണൻ നായരുടെ ഭാര്യയുമായ എസ് ആനന്ദവല്ലിയമ്മ (87) നിര്യായയായി. ഭൗതിക ശരീരം നാളെ(18/04/2026) രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: കെ ഹരികൃഷ്ണൻ (ഐ.ആർ.പി.എസ്, ഇന്ത്യൻ റെയിൽവേ),ശുഭലക്ഷ്മി(റിട്ട. കെ.എസ്.ഇ.ബി), കെ രാജേഷ്‌കൃഷ്ണൻ(സെക്രട്ടറി, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), വന്ദന(ആർ എം എൽ ഐ സി, പാട്ന). മരുമക്കൾ: ബിന്ദു രാഘവൻ(ടൈറ്റൻ …

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി Read More »

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

ഇടുക്കി: പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി. പ്രതിയായ തൊടുപുഴ ബം​ഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ് വിജയൻ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നതിനാലാണ് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി കൊണ്ട് തൊടുപുഴ ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. മെഡിക്കൽ, ശാസത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് …

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ …

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ Read More »

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി …

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More »

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി

തിരുവനന്തപുരം: ബാറിൽ‌ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിസം പത്ത് മണിയോടെയാണ് സംഭവം നടന്നത്. 38കാരനായ സുമനാണ് സഹോദരങ്ങളായ അച്ചുവും അനന്തുവിൻറെയും മർദനം മൂലം കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ആക്രമണത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്.

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ അദ്വൈതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച്‌ കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം …

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു Read More »

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിഷു ദിനത്തിൽ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ മൂന്നു പേർക്ക് പരുക്കേറ്റു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന്(36) പരുക്കേറ്റു. രാത്രി എട്ട് മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ ഹരികൃഷ്ണന്(22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ കുളമാവ് സ്വദേശി അനൂപ് സി ജോസഫിനം(38) പരുക്കേറ്റു. അപകടശേഷം ഇവരെ …

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ

തൊടുപുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം എം ഡി എം എയുമായി മൂവർ സംഘം പിടിയിൽ. കരിമണ്ണൂർ ചിലവ് ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്. ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ജബ്ബാർ മകൻ ഫൈസൽ ജബ്ബാർ, ചിലവ് പാലക്കാട്ട് വീട്ടിൽ ബൈജു മകൻ അജിൽ, അജിലിന്റെ അനിയൻ അഖിൽ എന്നിവരാണ് പ്രതികൾ. തൊടുപുഴ ഡി വൈ എസ് പി സ്ക്വാഡും കരിമണ്ണൂർ പോലീസും ചേർന്നാണ് പിടികൂടിയത്. തൊടുപുഴ ഡി വൈ എസ് പി സ്‌ക്വാഡിൽ ഉള്ള എസ് ഐ …

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ Read More »

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരിക്കേറ്റു. വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം. കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരിക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് …

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടും; സി.പി മാത്യു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടായി മാറും. ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പരാജയപ്പെടും. സി.പി.എമ്മിൽ നിന്നുൾപ്പെടെ വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. എസ്.ഐ.ആർ മൂലം വോട്ടർമാരുടെ എണ്ണത്തിൽ വന്ന കുറവ് എൽ.ഡി.എഫിനെയാണ് പ്രതികൂലമായി ബാധിക്കുക. എല്ലായിടത്തും മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നിയോജക മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി

ആലപ്പുഴ: മാലദ്വീപിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധു ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ്(35) മൂക്കിന് പരുക്കേറ്റത്. ഈമാസം 12നാണ് സംഭവം ഉണ്ടായത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടിയിലെ കംപ്യൂട്ടറിൽ എട്ടാംക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് നൽകിയിട്ടും വിദ്യാർഥി ഗെയിമിൽ കളി തുടങ്ങി. ഇതോടെ സ്മിത സംഭവം ഫോണിൽ പകർത്തി, ഇത് …

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി Read More »

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. ഇവർ സഹോദരിമാരുടെ മക്കളാണ്. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് …

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു

ഇടുക്കി: കോടാലി കൈയ്യോട് യാതൊരു വിരോധവും ഇല്ല എന്നാൽ കോടാലി കൊടുത്തു വിട്ട നേതാക്കൻമാരോട് അങ്ങനെ അല്ലെന്നും കോടാലി കൊടുത്തു വിട്ട സിപിഎം നേതാക്കളെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ഡി സി സി പ്രസിഡൻ്റ് സി.പി മാത്യു. തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡണ്ട് റോയി ചാത്തനാട്ടിനെ ആക്രമിച്ച സംഭവത്തിൽ രാജകുമാരിയിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി മാത്യു. ഒന്നും ഇല്ലാതെ വന്ന സിപിഎമ്മിന്റെ പ്രാദേശിക …

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു Read More »

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും

രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്.വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും.രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ …

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും Read More »

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ

തൊടുപുഴ: ഓൺലൈൻ വിപണിയുടെയും കോർപ്പറേറ്റുകളുടെയും കടന്നുകയറ്റത്തിന് പിന്നാലെ, സ്കൂളുകളുടെ നേതൃത്വത്തിൽ യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവ കച്ചവടം ചെയ്ത് വിപണി കൈയടക്കുന്നത് ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിയിടുമെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. യൂണിഫോമും ബാഗും വിദ്യാലയങ്ങളിൽ നിന്ന് തന്നെ വാങ്ങണമെന്ന്സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ അധികൃതർ രക്ഷിതാക്കളെ നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പുറത്ത് 150 രൂപയ്ക്ക് ലഭിക്കുന്ന തുണിക്ക് 400 രൂപ വരെ ഈടാക്കി സ്കൂൾ അധികൃതർ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും കെ.ടി.ജി.എ ആരോപിക്കുന്നു. തൊടുപുഴ …

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ Read More »

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല്

താമരശേരി: താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്. മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെൺകുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായ …

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല് Read More »

ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു.

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി

പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമംഗളുരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിൻറെ വ്യൂ പോയിൻറിന് സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ(14) മൃതദേഹം സംസ്കരിച്ചു. ഐവർ മഠം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചത്. ശ്രീനന്ദയെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തിയത്. തലയുടെ വലതുഭാഗത്തേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉടനീളം പരുക്കുണ്ട്. അസ്ഥികൾ പൊട്ടി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് വിവരം. രമേശിൻറെയും രോഹിണിയുടെ …

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി Read More »

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി

അരുണാചൽ: അരുണാചൽ പ്രദേശിൽ കത്തോലിക്കാ മിഷനുകൾക്ക് തുടക്കം കുറിക്കുകയും, തദ്ദേശീയരായ നിരവധിപ്പേരെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും നയിക്കുകയും ചെയ്ത പ്രമുഖ സലേഷ്യൻ മിഷണറിയാണ് ഫാദർ ജോബ് കല്ലറയ്ക്കൽ(78). അരുണാചൽ പ്രദേശിലെ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസവും അജപാലന ശുശ്രൂഷയും വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് സലേഷ്യൻ സഭാംഗങ്ങൾ അനുസ്മരിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന കാലഘട്ടത്തിൽ അരുണാചലിൽ കടന്നുചെന്ന് മിഷൻ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ആദ്യകാല മിഷണറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, ഗ്രാമീണ കപ്പേളകൾ എന്നിവ സ്ഥാപിച്ചതിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസവും …

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി Read More »

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമായിട്ടാണ് ലഭിക്കാറുള്ളത്. മൂന്നുവകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ …

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 വയസ്സുള്ള പൗരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദനാണ്(62) മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ വിമർശനവുമായി ശോഭ സുരേന്ദ്രൻ. സ്ത്രീയെന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരേയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും അവർ പറഞ്ഞു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കൂടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയെന്ന വാർത്ത വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ …

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ Read More »

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എം.എ കോളേജിൽ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ജീപ്പിൽ കയറ്റി പൂയംകൂട്ടി ആറിലെ ബ്ലാവനയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മറുകരയിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകൾ കുട്ടംപുഴ പഞ്ചായത്തിലാണ്. വനമധ്യത്തിലുളള വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, താളുംകണ്ടം എന്നീ ഉന്നതികളാണ് വിദൂര ബൂത്തുകൾ. ഇതിൽ വാരിയം ഉന്നതിയാണ് ഏറ്റവും ഉൾഭാഗത്തുള്ള ബൂത്ത്. ഇവിടെ 82 വോട്ടർമാരാണുള്ളത്. കുഞ്ചിപ്പാറ 210, തലവച്ചപാറ 387, തേര 54, താളുംകണ്ടം …

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു Read More »

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ

ഇടുക്കി: മൂന്ന് ഉന്നതികളി ലായാണ് ഇടമലക്കുടി യിൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. സൊസൈറ്റിക്കുടി, മുളകുതറ കുടി, പരപ്പയാർക്കുടി എന്നീ മൂന്ന് ഉന്നതികളിൽ രാവിലെ എട്ട് മണിക്ക് പോളിംഗ് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെറ്റ് വർക്ക് പ്രശ്‌നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്ഡേഷൻ, പി.ആർ ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനത്തിന്റെ അപ്ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യുവാനായിട്ട് വെബ്കാസ്റ്റിംഗും അതിൽ …

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ Read More »

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കരിക്കകത്ത് മകൻ്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്. മകന് ലഹരി എത്തിച്ചു നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ്കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. സതീഷ്കുമാറിൻറെ മകൻറെ സുഹൃത്ത് വിജിൻ വിക്‌ടർ ആണ് ആക്രമിക്കപ്പെട്ടത്. വിജിൻ നിരവധി കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് തർക്കമുണ്ടായത്. സതീഷ്കുമാർ …

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു Read More »

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു. എന്നാൽ യുവതി ഫോൺ എടുത്തില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. യുവതി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനേയും അസിസ്റ്റൻറ് ഡയറക്‌ടർ …

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ Read More »

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിക്കുനേരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയതായി പരാതി. സംഭവത്തിൽ കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. പ്രചാരണ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടായിരുന്നു അസഭ്യവർഷം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐഷാ പോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയതായിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരും അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ ഐഷാപോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ …

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു Read More »

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ

ബിജ്‌നോർ: 10 വയസുകാരനെ ക്രൂരമായി മർദിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മർദനത്തിൻറെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസുള്ള രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്. ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായാണ് വിവരം. ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയും പൊലീസിന് കൈമാറി. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ …

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ Read More »

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ്

വയനാട്: ചൂരൽമല ദുരന്തത്തിൻറെ ഇരയായ ശ്രുതിയെ റ്റി സിദ്ധിഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ വാങ്ങി. പക്ഷേ ഇതുവരെയും സിദ്ധിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും …

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ് Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക്

ഇടുക്കി: വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9 ന് വോട്ടെടുപ്പ് ദിനത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും. അനുഭവസമ്പത്തിനോടുള്ള ആദരവും, പൗരബോധവും ഉയർത്തിപ്പിടിക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ്(സിസ്‌റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി …

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക് Read More »

വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വായദേശികളായ രവി, മകൾ അരുന്ധതി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ആവിശ്യത്തിനായി വണ്ണപ്പുറത്തേക്ക് വരിക ആയിരുന്നു ഇവർ. വണ്ണപ്പുറത്ത് നിന്നും മുരിക്കാശേരിക്ക് പോവുകയായിരുന്നു ആംബുലൻസ്. പരിക്കേറ്റ കാർ യത്രികരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി

വണ്ണപ്പുറം: വലിയ പോലീസ് സന്നാഹത്തിന്റെയും വനം, റവന്യു വകുപ്പുദ്യോഗസ്ഥരുടെയും സന്നിധ്യത്തിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി. പട്ടയമില്ലാത്ത ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിന്റ പേരിൽ കഴിഞ്ഞ വർഷം ഏപ്രിൽ 12-ന് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു കൊണ്ടു പോയിരുന്നു. എന്നാൽ കുരിശ് സ്ഥാപിച്ചത് വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് ആറ് പതിറ്റാണ്ടുകൾ മുൻപുള്ള കൈവശഭൂമിയിലാണെന്നും ഒരു വിശ്വാസി പള്ളിക്ക് എഴുതി നൽകിയ സ്ഥലമാണിതെന്നും പള്ളി …

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി Read More »

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു

തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്ന് വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളുംനടന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയിൽ കാൽ …

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു Read More »

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിൻറെ ഭാര്യ അമീനയുടെ സഹോദരി പുത്രനായ ഫൈസൽ(28) തീയിട്ടത്. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാൻറെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. കത്തി കൊണ്ട് സ്വന്തം കൈ ഞെരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് …

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു Read More »

ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർ‌ജി നിലനിൽക്കുമെന്ന് കോടതി, സുരേഷ് ഗോപിയ്ക്ക് തിരിച്ചടി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നേരിടണമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി തള്ളുകയായിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ആരോപിച്ചുമായിരുന്നു ഹർജി.

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും നടന്നത് ഒരു കോടി രൂപയുടെ വെട്ടിപ്പാണെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി. എന്നാലിത് രേഖകളിലില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പോയതിൻറെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കൂടുതൽ തെളിവുകൾ ഇനിയും …

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ Read More »

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണൻറെ താടിയെല്ലിനാണ് ഗുരുതര പരുക്കേറ്റത്. ഐശ്വര്യയുടെ പല്ലിനും പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 10 മണിയോടെ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സആലുവ യുസി കോളെജിലെ ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ. സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. …

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു Read More »

നാദാപുരത്ത് എസ്.ഐയ്ക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് അഡീഷണൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ക‍യറിയ തെരുവുനായ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികളായ അബ്ദുദുൽ ഹഖ്(56), അസ്മാമാഉൽ ഹഖ്(26) എന്നിവർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടി.

റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മര തടികൾ ദ്രവിച്ച് പോയിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ്

കരിമണ്ണൂർ: റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മരങ്ങൾ ചിതലെടുത്തും മഴയും വെയിലുമേറ്റ് ദ്രവിച്ചിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ്. നെയ്യശ്ശേരി – തോക്കുമ്പൻ റോഡിന്റ വശങ്ങളിൽ നാരങ്ങാനം ഭാഗത്താണ് ഇത്തരത്തിൽ വലിയ തടികൾ കിടന്നു നശിക്കുന്നത്. ഇതിൽ ഏറെയും പാഴ്മരങ്ങളാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ മരുതും ഇരുപൂളും ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന നിരവധി തടികളും കൂട്ടത്തിലുണ്ടെന്നും പാഴ്മരങ്ങൾ ലേലം ചെയ്താൽ വിറകിന് ഉൾപ്പെടെ ആവശ്യക്കാരുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. വനംവകുപ്പ്  ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവാണ് തടികൾ ഇത്തരത്തിൽ ദ്രവിച്ചു നശിച്ചു പോകാൻകാരണമെന്നും നാട്ടുകാർ …

റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മര തടികൾ ദ്രവിച്ച് പോയിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ് Read More »

തിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി, ആളപായമില്ല

തിരുവനന്തപുരം: ശാസ്തമംഗലത്തെ അക്ഷയ ടവേഴ്സ്, മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ തീപിടിത്തം. കെട്ടിടത്തിൻറെ രണ്ടാംനിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവം ഉണ്ടായ ഉടൻ തന്നെ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തി. തുടർ‌ന്ന് ഫയർഫോഴ്സിൻറെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

അപു ജോൺ ജോസഫിനെ പന്നൂരിൽ വാഴക്കുല നൽകി സ്വീകരിച്ചു

പന്നൂർ: തൊടുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്നൂരിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ വച്ച് മുൻ പഞ്ചായത്തം​ഗം എ.എൻ ദിലീപ് കുമാർ അപു ജോൺ ജോസഫിനെ പഴ കുല നൽകി സ്വീകരിച്ചു. നേതാക്കളായ ജോൺ നെടിയപാല, പോൾ കുവിപ്പിള്ളി, ബേബി തോമസ്, ഷംസുദ്ദീൻ, എം.കെ ഇല്ല്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു കെ ജോൺ, ​ഗൗരി സുകുമാരൻ, റ്റി.വി ബാബു ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

പാലക്കാട് വിഷം ഉള്ളിൽച്ചെന്ന യുവാവുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് യുവാവിൻറെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മയാണ്(53) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ്(25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. മഫ്ലുവിനും ജോറാമ്മയ്ക്കുമൊപ്പം ജോറാമ്മയുടെ മകളുടെ ഭർത്താവ് …

പാലക്കാട് വിഷം ഉള്ളിൽച്ചെന്ന യുവാവുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു Read More »

താമരശേരിയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. എട്ട് – ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയുടേത് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഇത് ശ്രദ്ധയിൽ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം

തൊടുപുഴ: നെല്ലാപ്പാറയിൽ കാറും നാഷ്ണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. മഹാത്മാഗാന്ധി സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർമാരായ കോലാനി ഇളവുംതടത്തിൽ ഇ.കെ സജീവൻ, അമയപ്ര തുരുത്തിപ്പിള്ളിൽ ജിൻസൺ, യൂണിവേഴ്സിറ്റി അസിസ്റ്റന്റായ ഏഴല്ലൂർ സ്വദേശി സിമി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്‌ഥലത്ത് ഫയർ ഫോഴ്‌സും പോലീസും എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

തൊടുപുഴ: ഉപജില്ലയിൽ 2025 – 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ ദീപക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ അധ്യാപകർക്കും മെമെന്റോകൾ നൽകി ആദരിച്ചു. അക്കാദമികം, കല, കായികം, ഭൗതിക സാഹചര്യം വികസനം, സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം …

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു Read More »

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തൊടുപുഴ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി, എ.എ.പി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രം​ഗത്തെത്തിയിരിക്കുന്നത് അപു ജേൺ ജോസഫാണ്. പ്രവർത്തകർക്കൊപ്പം എത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ടീം യു.ഡി.എഫാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം നേടുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപുവിന് പി.ജെ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു. …

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു Read More »

കരിമണ്ണൂർ കിളിയറ താഴത്തേടത്ത് മേരി മാത്യു നിര്യാതയായി

കരിമണ്ണൂർ: കിളിയറ താഴത്തേടത്ത് മത്തായിയെന്ന് വിളിക്കുന്ന റ്റി.ജെ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു നിര്യാതയായി. 80 വയസ്സായിരുന്നു. പരേത പള്ളിക്കാമുറി പടിഞ്ഞാറയിൽ കുടുംബാഗം. ഭൗതീക ശരീരം ശനിയാഴ്ച്ച(21/03/2026) രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മകൻ ജെയ്സൺ. മരുമകൾ ജോൾസി മൂവാറ്റുപുഴ പെരുമ്പല്ലൂർ വടക്കേക്കര(വല്യനാൽ) കുടുംബാം​ഗം. കൊച്ചുമക്കൾ: മരീറ്റ, എലിസബത്ത്, ക്രിസ്റ്റീന.

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ്(44) കുറ്റക്കാരനെന്ന് വിധിച്ച് കൊല്ലം സെഷൻസ് കോടതി. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. 2023 മേയ് 10 നാണ് കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി മോഹൻദാസിൻറെയും വസന്തകുമാരിയുടെയും മകളായ ഡോ. വന്ദന(23) കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പൂയപ്പിള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി കൊണ്ട് വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 …

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും Read More »