തിരുവനന്തപുരം: മുൻ എം.എൽ.എ പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പി എം.ഐ ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻറെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇൻറലിജൻസ് റിപ്പോർട്ടിലാണ് ഷാജിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തലുള്ളത്.