തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം കാണാമെന്ന വസ്തുത ജനങ്ങിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. തുടർന്ന് സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. വന്ധ്യതാ പരിഹാരം ഹോമിയോപ്പതിയിലൂടെയെന്ന വിഷയത്തിൽ ഗവൺമെന്റ് മോഡൽ ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സിൻസൺ ജോസഫ് ക്ലാസെടുത്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജനനി കൺവീനർ ഡോ.രമ്യ.എം.സി. പദ്ധതി വിശദീകരണം നടത്തി.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ് തുടങ്ങിയവർ മുഖ്യ അതിഥികളായെത്തി. നഗരസഭ
വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി, കെ.ദീപക്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷീജ ഷാഹുൽ ഹമീദ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ കമ്മറ്റി ചെയർമാൻ റ്റി.എസ്.രാജൻ, നഗരസഭ പൊതുഭരണ സ്റ്റാന്റിങ്ങ് കമ്മറ്റിയിലുള്ള ബിന്ദു പത്മകുമാർ, തൊടുപുഴ വനിതാ ശിശു വികസന ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു.റ്റി.കെ, മുട്ടം സർക്കാർ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് വികാസ് വിജയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മറ്റി നിരവധി ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു.