Timely news thodupuzha

Health

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരിക്കേറ്റു. വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം. കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരിക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് …

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്

പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.‌ റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്‌ന നാഡിക്ക് അമർച്ച, …

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് Read More »

കരൾ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ; ഡോ. പി.എൽ ജോസ്

തൊടുപുഴ: ആയുർവേദ ചികിത്സയിൽ ജഠരാഗ്നിയെ(Digestive enzymes) ക്രമപ്പെടുത്തുക എന്നതിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അഗ്നിമാ ന്ദ്യമാണ് എല്ലാ രോഗങ്ങളുടേയും മൂലകാരണമെന്നാണ് പറയപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ മുഖ്യമായ അധിഷ്ഠാനം കരൾ ആയതിനാൽ ആയുർവേദ ചികിത്സയിൽ കരൾ സംരക്ഷണം(Liver correction) വളരെയധികം പ്രാധാന്യമർഹിക്കുന്നു.കയ്യുണ്യം, ചിറ്റമൃത് , കീഴാ4നെല്ലി, കററാർവാഴ, കടുകുരോഹിണി എന്നിങ്ങനെ നിരവധി ആയുർവേദ മൂലികകൾ ഗവേഷണത്തിലൂടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മഞ്ഞപ്പിത്തം(Jaundice), പിത്താശയാശ്മരി(Gall stone), കരൾവീക്കം(Liver Cirrhosis), യകൃദർബുദം(Hepatocellular carcinoma) തുടങ്ങി കരളിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് ആയുർവേദ ചികിത്സ വളരെയധികം …

കരൾ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ; ഡോ. പി.എൽ ജോസ് Read More »

വന്ദേ ഭാരതിൽ മോശം ഭക്ഷണം നൽകിയതിന് ഐ.ആർ.സി.റ്റി.സിയ്ക്കും കരാറുകാരനും പിഴ

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം വിളമ്പിയതിന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു. വന്ദേഭാരതിലെ ഭക്ഷണത്തിൻറെ ഗുണനിവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ നടപടിയെടുത്തത്. മാർച്ച് 15ന് പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ഭക്ഷണം മോശമായതിനെ തുടർന്ന് യാത്രക്കാരൻ ഇതിൻറെ …

വന്ദേ ഭാരതിൽ മോശം ഭക്ഷണം നൽകിയതിന് ഐ.ആർ.സി.റ്റി.സിയ്ക്കും കരാറുകാരനും പിഴ Read More »

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡീശയിലെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ 10 രോഗികൾ മരിച്ചു. 11 പേർക്ക് പരുക്ക്. കട്ടക്കിലെ സർക്കാർ നിയന്ത്രണത്തിലുള്ള എസ് സി ബി മെഡിക്കൽ കോളെജ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളെയാണ് ഇവിടെ പരിചരിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്. പുലർച്ചെ 2 മണിയോടെ രണ്ടു തവണ വൈദ്യുതി തടസപ്പെട്ടു. അതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഐസിയു നിറയെ കടുത്ത …

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു Read More »

അലർജിയുണ്ടായിട്ടും ഞണ്ടു കറി കഴിച്ച യുവാവ് മരിച്ചു

പനങ്ങാട്: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡായാണ്(33) മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ട് കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മുൻപ് ഞണ്ടു കറി കഴിച്ചതിനെ തുടർന്ന് അലർജി കണ്ടെത്തിയിരുന്നു. പിന്നീട് ഇത് പൂർണമായും ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം പിന്നെ ഇപ്പോഴാണ് വീണ്ടും …

അലർജിയുണ്ടായിട്ടും ഞണ്ടു കറി കഴിച്ച യുവാവ് മരിച്ചു Read More »

കത്രിക നീക്കം ചെയ്തതിനെ തുടർന്ന് ഉഷ ആശുപത്രി വിട്ടു

കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്ക്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫ് ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്. ഫെബ്രുവരി 19 നാണ് ഉഷയെ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രയിൽ നീരീക്ഷണത്തിലായിരുന്നു ഉഷ. അഞ്ച് വർഷം മുൻപാണ് ആലപ്പുഴ ടിഡി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭശയ മഴ …

കത്രിക നീക്കം ചെയ്തതിനെ തുടർന്ന് ഉഷ ആശുപത്രി വിട്ടു Read More »

മരിച്ചുപോയ രോഗി നേരിട്ട് എത്തി തെളിവ് നൽകണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ്

തൃശൂർ: മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ് വിവാദത്തിൽ. അഞ്ച് വർഷം മുൻപ് വയറ്റിൽ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോട് ആണ് ഹാജരാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് പോൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. 2020 ൽ തൃശൂർ മെഡിക്കൽ കോളേജിൽ വയറിൽ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിൻറെ വയറ്റിൽ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും …

മരിച്ചുപോയ രോഗി നേരിട്ട് എത്തി തെളിവ് നൽകണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ് Read More »

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ്(29) മരിച്ചത്. യുവതിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിയംകുളം പി.കെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി …

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു Read More »

ശസ്ത്രക്രിയ പിഴവ്: ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. വയറ്റിൽ കുടുങ്ങിയ കത്രിക പുത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ 2 സർക്കാർ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കളമശേരി മെഡിക്കൽ കോളെജിലെ രണ്ട് ഡോക്റ്റർമാരാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽ നിന്ന് …

ശസ്ത്രക്രിയ പിഴവ്: ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു Read More »

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോക്ടർ ലളിതാംബിക

ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിൻറെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക പറഞ്ഞു. വണ്ടാനത്തെ സർജറിയിൽ നിന്നാണോ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ല. പരിശോധന നടത്തിയാലേ അറിയൂ. ഇരുപതു വർഷം മുൻപ് നടന്ന സർജറിയിൽ …

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോക്ടർ ലളിതാംബിക Read More »

ഇടുക്കി ജില്ലയിൽ മഞ്ഞപ്പിത്തം പെരുകുന്നു: ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

ഇടുക്കി: ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളിൽ ജില്ലാ ആരോഗ്യവിഭാഗവും പ്രാദേശിക ആരോഗ്യപ്രവർത്തകരും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. രോഗബാധിതരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാൽ രോഗബാധിതരും അവരുമായി സമ്പർക്കത്തിൽ വരുന്നവരും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം പോലെയുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധശീലങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണം.പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി …

ഇടുക്കി ജില്ലയിൽ മഞ്ഞപ്പിത്തം പെരുകുന്നു: ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് Read More »

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു

ഇടുക്കി: ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ(38) താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ഇയാളെ കട്ടപ്പനയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകൾ പോലും താലൂക്ക് ആശുപത്രിയിൽ ലഭ്യമായിരുന്നില്ല. ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സമാനമായ രീതിയിൽ നിരവധി മരണങ്ങൾ താലൂക്ക് ആശുപത്രിയിൽ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ വേണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തേനി മെഡിക്കൽ കോളേജിലോ …

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു Read More »

ചിക്കൻപോക്‌സ്; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം, ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

ഇടുക്കി: ജില്ലയിൽ ചിക്കൻ പോക്‌സ് പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തിൽ കുമിളകൾ …

ചിക്കൻപോക്‌സ്; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം, ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് Read More »

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിസേറിയനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ട് 23കാരി; അന്വേഷണം ആരംഭിച്ചു

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്ക് പോകുന്നതിനെ തുടർന്ന് ദുരിതാവസ്ഥയിൽ. 23 വയസുകാരിയായ യുവതിയാണ് കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാനാവാതെ ദുരിതത്തിലായത്. ജൂൺ 19നാണ് യുവതി സിസേറിയന് വിധേയയായത്. സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി മൂന്നാം ദിവസം തുന്നൽ ഇട്ട ഭാഗത്തു കൂടി വിസർജ്യം പുറത്തേക്ക് പോകാൻ തുടങ്ങി. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്നാണ് ഡോക്‌ടർ പറഞ്ഞത്. എന്നാൽ മുറിവ് ഉണങ്ങിയില്ല. പത്താം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴും സ്ഥിതി തുടർന്ന്. …

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിസേറിയനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ട് 23കാരി; അന്വേഷണം ആരംഭിച്ചു Read More »

ജാപ്പനീസ് മസ്തിഷ്ക ജ്വരം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികൾക്ക് അപസ്മാരം, ബൗദ്ധിക വൈകല്യം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയ ദീർഘകാല സങ്കീർണതകൾ സുഖം പ്രാപിച്ചതിനുശേഷവും ഉണ്ടാകാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 15 വയസ്സിന് താഴെയുള്ള കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ് ഗുരുതരമായ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിൻ കുട്ടികൾക്ക് ശക്തമായ സംരക്ഷണം നൽകുന്നുവെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബംഗാളിൽ രണ്ട് പേർക്ക് നിപ

ന്യൂഡൽഹി: ബംഗാളിലെ നാദിയ ജില്ലയിൽ 2 പേർക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്ങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധിക്കുന്നത് നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകരായ രണ്ടു പേർക്കാണ് രോഗബാധയുണ്ടായത്. തുടർന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്. ദശലക്ഷക്കണക്കിന് ഇതര …

ബംഗാളിൽ രണ്ട് പേർക്ക് നിപ Read More »

ആരോഗ്യ വകുപ്പ് സമ്പൂർണ്ണ പരാജയം, ചികൽസാപ്പിഴവിന് ഇരയായ ഹർഷിനക്ക് മന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും പരാജയപ്പെട്ടവകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പുമാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന എന്നയുവതി ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷിനയുടെ തുടർചികിത്സയ്ക്കായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘ഗാന്ധിഗ്രാം’ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് …

ആരോഗ്യ വകുപ്പ് സമ്പൂർണ്ണ പരാജയം, ചികൽസാപ്പിഴവിന് ഇരയായ ഹർഷിനക്ക് മന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു: രമേശ് ചെന്നിത്തല Read More »

പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ: സർജിക്കൽ ബ്ലേഡ് ബാൻ്റേജിനുള്ളിൽ വച്ച് കെട്ടി

പത്തനംതിട്ട: പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർത്ഥാടകയുടെ കാലിലെ ബാൻ്റേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി. തീർത്ഥാടകർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി പമ്പയിൽ ഉള്ള ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്. നെടുമ്പാശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻ്റേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ്ങ് അസിസ്റ്റന്‍റ് …

പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ: സർജിക്കൽ ബ്ലേഡ് ബാൻ്റേജിനുള്ളിൽ വച്ച് കെട്ടി Read More »

കൊല്ലം ജില്ലാ ആശുപത്രിയിൽ മേൽക്കൂരയുടെ പാളി അടർന്നു വീണ് അപകടം; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന രോഗി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ സിമൻറു പാളി അടർന്നു വീണു. ശൂരനാട് കാഞ്ഞിരംവിളി സ്വദേശി ശ്യാമിൻറെ ദേഹത്തേക്കാണ് പാളി വീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്തേക്ക് പാളികൾ വീഴാതെയും കൂടുതൽ പരുക്കേൽക്കാതെയും രക്ഷപ്പെട്ടു. ഒന്നാം നിലയിൽ ഓപ്പറേഷൻ തീയെറ്ററിനോട് ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ബൈക്കപകടത്തിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയായിരുന്നു സംഭവം. …

കൊല്ലം ജില്ലാ ആശുപത്രിയിൽ മേൽക്കൂരയുടെ പാളി അടർന്നു വീണ് അപകടം; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന രോഗി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു Read More »

മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ട് വീട്ടമ്മ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസാണ് മരിച്ചത്. 42 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേബി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിൻറെ തുടർ ചികിത്സക്കായി ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലേക്ക് പോവാനിരിക്കെയായിരുന്നു അന്ത്യം.

അശ്വമേധം 7.0: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം 7 മുതൽ 20 വരെ

ഇടുക്കി: കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ഏഴാം ഘട്ടം ജനുവരി ഏഴിന് ജില്ലയിൽ ആരംഭിക്കും. അന്നേദിവസം കളക്ടറുടെ വസതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് നിർവഹിക്കും. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിൽ പുതിയതായി രോഗം കണ്ടെത്തുന്നത് മുതിർന്നവരിൽ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയിൽ നിലവിൽ കുഷ്ഠരോഗബാധിതരുടെ …

അശ്വമേധം 7.0: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം 7 മുതൽ 20 വരെ Read More »

ഇടുക്കി ​ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ രക്ത പരിശോധന കേന്ദ്രത്തിൽ ജീവനക്കാരുടെ ​ഗുരുതര അനാസ്ഥ

ഇടുക്കി: ഡെങ്കിപ്പനി പരിശോധനയ്ക്കായി ഒന്നര വയസ്സുകാരൻ്റെ രക്തം ശേഖരിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും ഫലം നൽകിയില്ല. ആൻ്റിജൻ കിറ്റ് ഇല്ലാത്തതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. പൈനാവ് സ്വദേശി സുമിത് – അഞ്ജു ദമ്പതികളുടെ ഒന്നര വയസ്സുള്ള മകനെ കടുത്ത പനിയെ തുടർന്നാണ് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി സംശയിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി രക്തം നൽകി. ഡിസംബർ ഒമ്പതിനാണ് രക്തം നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലം ലഭിക്കാതായതോടെ 16ആം തീയതി മാതാപിതാക്കൾ ലാബിലെത്തി അന്വേഷിച്ചു. …

ഇടുക്കി ​ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ രക്ത പരിശോധന കേന്ദ്രത്തിൽ ജീവനക്കാരുടെ ​ഗുരുതര അനാസ്ഥ Read More »

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി

ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. തേബഹാദൂർ റാവത്തിൻറെ ഭാര്യ മുനിശ്ര റാവത്താണ് മരിച്ചത്. വൃക്കയിൽകല്ലുമായി ബന്ധപ്പെട്ടുണ്ടായ വേദനയെത്തുടർന്നാണ് മുനിശ്രയെ ശ്രീ ദാമോദർ ഔഷധാലയത്തിലെത്തിച്ചതെന്ന് റാവത്ത് പറയുന്നു. ക്ലിനിക് നടത്തിയിരുന്ന ജ്ഞാൻ പ്രകാശ് മിശ്ര വേദന മാറ്റുന്നതിനായി ശസ്ത്രക്രിയ ശുപാർശ ചെയ്തു. ശസ്ത്രക്രിയയ്ക്കായി 25,000 രൂപയും ആവശ്യപ്പെട്ടു. 20,000 രൂപ അടച്ചതിനു ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് റാവുത്ത് പറയുന്നു. എന്നാൽ മിശ്ര മദ്യലഹരിയിലാണ് ഓപ്പറേഷൻ തിയറ്ററിലേക്കെത്തിയതെന്നും യൂട്യൂബ് വിഡിയോ നോക്കിയാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ് റാവുത്തിൻറെ പരാതി. മുനിശ്രയുടെ വയറിൽ …

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി Read More »

തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി

തൊടുപുഴ: നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന്, പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാൻ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു കൊണ്ട് അവലോകന യോഗം നടത്തി. നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി ഹെൽത്ത്‌ വിഭാഗവും ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് ഇതിനോടകം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസും ഹെൽത്ത്‌ കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ പൊതുജന ആരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു. സംയുക്ത …

തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി Read More »

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

നെടുങ്കണ്ടം: താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് വിനയാകുന്നു. നന്നേ വീതി കുറഞ്ഞ്് ഒരു വാഹനത്തിന് കടന്നുപോകാന്‍മാത്രം സൗകര്യമുള്ള റോഡിലാണ് അനധികൃത പാര്‍ക്കിംഗ്്്. റോഡിന് ഇരുവശങ്ങളിലുമായി ദീര്‍ഘ ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഓട്ടോകളുടെ പാര്‍ക്കിങ് ഏരിയ. രോഗികളുമായി അമിത വേഗത്തില്‍ എത്തുന്ന ആംബുലന്‍സുകള്‍ പലപ്പോഴും വഴിയില്‍ കുടുങ്ങുക പതിവാണ്. ദിനേന 750 ഓളം രോഗികളും അത്ര തന്നെ കൂട്ടിരിപ്പുകാരും മറ്റും എത്തുന്ന ജില്ലയിലെ പ്രമുഖ താലൂക്കാശുപത്രിയാണിത്. …

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു Read More »

മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ്

തൊടുപുഴ: മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് “ഫേഷ്യൽ ഏസ്തെറ്റിക് ക്ലിനിക് ” അൽ അസ്ഹർ ഡെന്റൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ ഡോ. വരുൺ നമ്പ്യാർ(MDS, MBA) ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യ പ്രഭാഷണവും നടത്തി. ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. കെ.എം പൈജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അൽ അസ്ഹർ ഇൻസ്ടിട്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. എം റിജാസ്, അൽ അസർ ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.അരുൺ …

മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ് Read More »

പ്രസവ ശേഷം യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻറെ പരാതിയിലാണ് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തത്. എസ്എടി ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ ശിവപ്രിയ പ്രസവത്തിന് ശേഷം മൂന്നാം ദിവസമാണ് മരിച്ചത്. പ്രസവത്തിന് ശേഷം സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയായിരുന്നുവെന്നും, തുടർന്ന് ഉണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് ശിവപ്രിയയുടെ ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് പനി ഉണ്ടാവുകയും ദേഹാസ്വാസ്ഥ്യം …

പ്രസവ ശേഷം യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു Read More »

ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണുവാണ്(48) കഴിഞ്ഞ ദിവസം മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. ആൻജിയോഗ്രാമിന് ആശുപത്രിയിലെത്തിയ വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കുന്നില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. തൻറെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ …

ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഒരാൾ മരിച്ചു Read More »

ജ്യൂസാണെന്ന് കരുതി കന്നുകാലികൾക്കുള്ള മരുന്നെടുത്ത് കുടിച്ചു; സഹോദരങ്ങളായ രണ്ട് കുട്ടികൾ ആശുപത്രിയിൽ

പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികൾക്കുള്ള മരുന്നെടുത്ത് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ പത്തും ആറും വയസുള്ള കുട്ടികളാണ് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്ത് കുടിച്ചത്. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബന്ധത്തിൽ കുടിക്കുകയായിരുന്നു. രുചി വ്യത്യാസം തോന്നിയതോടെ കുട്ടികൾ മരുന്ന് തുപ്പി. കുട്ടികളുടെ വായയ്ക്കും തൊണ്ടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടികൾ നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനിലസ തരണം ചെയ്തതായാണ് വിവരം.

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; റോസ് ബ്രാൻഡ് ഉടമകൾക്കും ബ്രാൻഡ് അബാസഡർ ദുൽക്കറിനും നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകൾക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽക്കർ സൽമാനുമാനും നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുൽക്കർ സൽമാനും അരി ബ്രാൻറ് ഉടമകളും ഡിസംബർ 3 ന് കമ്മിഷന് മുൻപാകെ നേരിട്ട് ഹാജരാവാനാണ് നോട്ടിസിലെ നിർദേശം. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കമ്മിഷൻ നടപടി. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് ജയരാജൻ. വിവാഹ …

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; റോസ് ബ്രാൻഡ് ഉടമകൾക്കും ബ്രാൻഡ് അബാസഡർ ദുൽക്കറിനും നോട്ടീസ് Read More »

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും

കോട്ടയം: എൽ.എൽ.എം ഹോസ്പിറ്റൽ ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്മെൻ്റ് വിഭാ​ഗത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും ഒരിക്കിയിരിക്കുന്നു. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള വെലിസ് റോബോട്ടിക് സംവിധാനത്തിൻ്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എസ്.വി.എം സുപ്പീരിയർ ജനറലും എൽ.എൽ.എം ചെയർപേഴ്സണുമായ സിസ്റ്റർ ഇമ്മാക്കുലേറ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഡൂസ് ഓഫ് സോഫ്റ്റ് വെയർ പ്രോ​ഗാം അഡ്വക്കേറ്റ് മോൻസ് ജോസഫ് …

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും Read More »

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും

ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിന് റീ ടെൻഡർ നടത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 11 കെ വി ലൈൻ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ,എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വകുപ്പ് സർക്കാർ നോമിനിമാരായ സി വി വർഗീസ് ,ഷിജോ തടത്തിൽ,ഡി.എം.ഇ ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കിറ്റ്കോ പ്രതിനിധികൾ എന്നിവർ ഓൺലൈൻ ആയി …

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും Read More »

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: കല്ലറയിൽ 85കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ 85കാരിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശി ഹബ്സാ ബീവിയാണ് മരിച്ചത്. 79 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപേ പനി ബാധിച്ചതിനെത്തുടർന്ന് ഹബ്സാ ബീവി പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് ഹബ്സാ ബീവിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർധിക്കുന്നതിനിടെ കാരണം വിവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. ഇതിനകം അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണം. കഴിഞ്ഞ 20 – …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ Read More »

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കുന്നു. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരം. ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിൻറെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന. ഇതിനു ശേഷവും സർക്കാരിൽ നിന്നും …

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു Read More »

രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; കോട്ടയത്താണ് സംഭവം

കോട്ട‍യം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണിയെയാണ്(70) ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്. രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തൃശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു. വെളളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്. ഹെർണിയ രോഗത്തെ തുടർന്നുളള ശസ്ത്രക്രിയക്കിടെയായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇല്യാസിന് ശസ്ത്രക്രിയ നടന്നത്. രാത്രി 8.30നാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവാവ് മരിക്കാൻ കാരണമെന്നാണ് ആരോപണം. തുടർന്നു ആശുപത്രിയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡോക്റ്ററുടെ പിഴവു മൂലമാണ് യുവാവ് മരിച്ചതെന്ന് എഴുതി നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററുടെ മൊഴിയെടുത്തു. കൻറോൺമെൻറ് പൊലീസാണ് ഡോക്റ്റർ രാജീവിൻറെ മൊഴിയെടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. അനസ്തേഷ‍്യ വിഭാഗത്തിൻറെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു. വിഷയത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്താനായി പ്രത‍്യേക മെഡിക്കൽ ബോർഡ് രൂപികരിക്കാനാണ് പൊലീസിൻറെ തീരുമാനം. തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം …

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു Read More »

രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരനും കാസർഗോഡ് സ്വദേശിയായ ആറ് വയസുകാരനുമാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്റ്റർമാർ പറയുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച കുട്ടികളുടെ അസുഖ ലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് രോഗി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ …

രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More »

കോട്ടയത്ത് പതിനഞ്ചു വയസ്സുള്ള കുട്ടി എലിപ്പനി ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ലെനൻ സി ശ്യാം ആണ് മരിച്ചത്. പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പനയും ഉപയോഗവും നിരോധിച്ച് ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിൻറെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പൊതു താത്പര്യ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബർ 10-ന് പുറത്തിറക്കിയ നോട്ടീസിൽ, കോൾഡ്രിഫ് സിറപ്പ് ‘സ്റ്റാൻഡേർഡ് ക്വാളിറ്റി അല്ല” എന്ന് സർക്കാർ വിശകലനത്തിൽ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതിനാൽ മരുന്നിൽ മായം ചേർത്തിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാക്കുന്നുവെന്നും വകുപ്പ് കൂട്ടിച്ചേർത്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ, കോൾഡ്രിഫ് സിറപ്പ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ …

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി Read More »

കഫ് സിറപ്പുകളുടെ കയറ്റുമതി; ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പിൻറെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടിടുണ്ട്. സർക്കാരിൽ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഫ് സിറപ്പ് കഴിച്ച് 5 വയസിൽ താഴെ പ്രായമുള്ള 20 ഓളം കുട്ടികളാണ് മധ്യപ്രദേശിൽ മരിച്ചത്. ഇതിന് …

കഫ് സിറപ്പുകളുടെ കയറ്റുമതി; ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്റ്റർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻറെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ആഗസ്റ്റ് 14നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിൻറെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. …

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: ആറ്റിങ്ങലിൽ അമ്പത്തേഴ് വയസ്സുള്ളയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ സ്വദേശിയായ 57 കാരൻ കാലിനു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു

ന‍്യൂഡൽഹി: വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ‍്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത‍്യയോട് വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കാൻ നിർദേശിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാനും മനുഷ‍്യാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് രാജ‍്യത്ത് നിരവധി കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് മനുഷ‍്യാവകാശ …

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു Read More »

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു

വണ്ണപ്പുറം: ഋഷിനാഥിന്റ ജീവൻ സുമനസ്സുകളുടെ കൈകളിലാണ്. വണ്ണപ്പുറം മാനാക്കുഴിയിൽ ഋഷിനാഥിന്റ(14) രണ്ടു കിഡ്‌നികളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി കുടുംബം സഹായാഭ്യർത്ഥന ന‌ടത്തുന്നു. കുട്ടിക്ക് പനിയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൊടുപുഴ ജില്ലാആശുപത്രിയിൽനടത്തിയപരിശോധനയിലാണ് കിഡ്‌നിയുടെപ്രവർത്തനത്തിലെ തകരാർകണ്ടെത്തുന്നത്. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് രണ്ടുകിഡ്‌നികളും പ്രവർത്തനരഹിതമാണെന്നു കണ്ടെത്. കിഡ്‌നിമാറ്റിവയ്ക്കുകയാണ് ജീവൻനിലനിർത്താനുള്ള ഏകപരിഹാരം.   ഇതിന് 35ലഷം രൂപചെലവാകും. ഇപ്പോൾ ജീവൻനിലനിർത്തുന്നത് മരുന്നിന്റയും ഡയാലിസിസിന്റയും പിൻബലത്തിലാണ്.മരുന്നിനുതന്നെ ഇപ്പോൾ മാസം പതിനായിരത്തിൽകൂടുതൽ  രൂപാവേണം. കോട്ടയം മെഡിക്കൽകോളേജിലെ നെഫ്രോളജിവിഭാഗം …

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു Read More »

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു

തൊടുപുഴ: ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഡി.വൈ.എസ്.പി പി.കെ സാബു ഹൃദയാരോ​ഗ്യ സന്ദേശം ഉയർത്തികൊണ്ട് ഹൈഡ്രജൻ ബലൂൺ മാനത്തേക്ക് ഉയർത്തി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോക്ടർ മെർലിൻ ഏലിയാസ് സ്വാ​ഗതം ആശംസിച്ചു. ഡോക്ടർ ഏലിയാസ് സണ്ണി ഡെൻ്റൽ ക്ലിനിക്ക് ഉടമ ഡോക്ടർ ഏലിയാസ് തോമസ് ആശംസ നേർന്നു. വാക്കത്തോൺ സെൻ്റ് മേരീസ് ആശുപത്രിയിൽ …

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.