Timely news thodupuzha

logo

Health

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലം: ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ കൊല്ലം കാവനാട് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭയാണ്(45) മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതേ ഭക്ഷണം കഴിച്ച ഭർത്താവ് ശ്യാം കുമാറിനെയും മകൻ അർജുൻ ശ്യാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം വാങ്ങിയ മീൻ കറി വച്ചു കഴിച്ചതിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതലേ ശ്യാം കുമാറിനും അർജുനും ഛർദിയുണ്ടായിരുന്നു. എന്നാൽ ദീപ്തിപ്രഭ പതിവു പോലെ ജോലിക്കു പോയി. വൈകിട്ട് …

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

കൊവിഡ്-19 വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഹോങ്കോങ്, സിംഗപ്പൂർ, തായ്ലൻഡ്, ചൈന തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ആഴ്ച കൊവിഡ്-19 കേസുകൾ വർധിച്ചതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യയിലെ മെഡിക്കൽ വിദഗ്ധർ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കൊവിഡ് കണക്ക് പ്രകാരം, ഏപ്രിൽ 28 മുതൽ ഇന്ത്യയിൽ 58 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 93 ആയി. രാജ്യങ്ങൾ പുതിയൊരു തരംഗത്തിലേക്ക് കടക്കുന്നുണ്ടെന്നാണു സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത്. പ്രതിരോധശേഷി കുറയുന്നതും ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ബൂസ്റ്റർ വാക്‌സിനേഷൻ …

കൊവിഡ്-19 വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ Read More »

ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് യൂണിറ്റിൽ പഴകിയ ഭക്ഷണം; സ്ഥാപനം പൂട്ടി സീൽ ചെയ്യും

കൊച്ചി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് സെൻററിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെൻറർ വൃന്ദാവനിൽ നിന്നാണ് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. രൂക്ഷ ഗന്ധം ഉയർന്നതോടെ സമീപവാസികളാണ് പരാതിപ്പെട്ടത്. കാലാവധി കഴിഞ്ഞ മാംസം, ചീമുട്ട, ചീഞ്ഞളിഞ്ഞ വ്യത്തിഹീനമായ നിലയിൽ ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ളവ പിടികൂടി. ഇതര …

ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് യൂണിറ്റിൽ പഴകിയ ഭക്ഷണം; സ്ഥാപനം പൂട്ടി സീൽ ചെയ്യും Read More »

ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു

ആലപ്പുഴ: ചെറുതനയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു. തിങ്കളാഴ്ച രാത്രി 12 വയസുകാരിയെ കടിച്ചു. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ജോലിക്കു പോകാനിറങ്ങിയ അഞ്ച് പേരെയും കടിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

പനി ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരുഞ്ഞനം നാലാം വാർഡിൽ തോട്ടപ്പുറത്ത് ബാലൻറെ മകൻ പ്രണവാണ്(19) മരിച്ചത്. എലിപ്പനിയായിരുന്നെന്നാണ് സംശയം. പി വെമ്പല്ലൂർ അസ്മാബി കോളെജിലെ ഡിഗ്രി വിദ്യാർഥിയായിരുന്നു. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് പ്രണവ് ചികിത്സ തേടിയത്. പനി കുറയാതെ വന്നതോടെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പ്രണവ് മരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയയാണ് മരിച്ചത്. വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു കുട്ടി. ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് നിയയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. ഒപ്പം ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി …

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു Read More »

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധ‍‌യേറ്റു. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്ന് മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒമ്പതിന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ …

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ Read More »

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

കോട്ടയം: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ …

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ Read More »

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ

തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേർ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേർ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിൽ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം. …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ Read More »

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ

കൊല്ലം: കൊല്ലത്ത് തെരുവു നായ കടിച്ചതിനുതിന് പിന്നാലെ യഥാസമയം വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേവിഷ ബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടനെ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്നു തവണ കൂടി ഐ.ഡി.ആർ.വി നൽകി. ഇതിൽ മേയ് ആറിന് …

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ Read More »

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകൾ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി. …

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു Read More »

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോവൽ, പട്ടികജാതി പട്ടിക വർഗ പീഡന നിയമം തുടങ്ങി 6 വകുപ്പുകളായിരുന്നു ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. …

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച കേസിൽ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാനായി സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസിൽ അസ്മയുടെ ഭർത്താവായ സിറാജ്ജുദ്ദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മന:പൂർവ്വമായ നരഹത്യകുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു സിറാജ്ജുദ്ദീനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യ അസ്മയെ വീട്ടിൽ പ്രസവിക്കുന്നതിന് സിറാജ്ജുദ്ദീൻ നിർബന്ധിച്ചിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്നാണ് യുവതി മരിച്ചതെന്നും കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച കേസിൽ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ Read More »

പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ചു

പത്തനംതിട്ട: പുല്ലാട് പേവിഷ ബാധയേറ്റ് 12 കാരി മരിച്ചു. ഒരു മാസം മുൻപാണ് പെൺകുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് വാക്സിനെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പെൺകുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല ബിലീവേഴ്സിലും ചികിത്സതേടി. ആരോഗ്യ നില മോശമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എയിംസിനായി കേരളം ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുകയാണെന്നും എന്നാൽ ഒന്നു പോലും കേരളത്തിനായി അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാത്തിരിക്കാം എന്നല്ലാതെ എന്ത് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നഴ്സിങ് കോളെജ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സ്വജീവൻ പോലും പണയം വച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമാണ് ഓരോ …

എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി Read More »

കൊച്ചിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് മസ്തിഷ്ക ജ്വരം

കൊച്ചി: കാക്കനാട് സ്കൂൾ വിദ്യാർ‌ഥിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന് കുട്ടി പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നുത്. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശേരിയിൽ കഴിഞ്ഞ ദിവസം 5 പേർക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സയ്ക്കിടെ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ സർക്കാർ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമോയെന്ന കാര്യം അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം ആർസിസിയിൽ നിന്നും രക്തം മാറ്റിവെക്കുന്നതിനിടെയാണ് കുട്ടിക്ക് രക്തത്തിലൂടെ എയ്ഡ്സ് ബാധയുണ്ടായത്. ആർസിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിൻറെ വിവരങ്ങളും അറിയിക്കണമെന്നാണ് കോടതി നിർദേശം. രക്താർബുദ ചികിത്സയ്ക്കിടെ ആലപ്പുഴകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ …

ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് ഹൈക്കോടതി Read More »

മലപ്പുറത്ത് റോഡരികിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്ത് വീണത്. വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് അയച്ചു. കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ‍്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് വവ്വാലുകളെ കുഴിച്ചു മൂടി.

കണ്ണൂരിൽ ഡോക്റ്റർ കുറിച്ച് കൊടുത്ത മരുന്നിന് പകരം ഡോസ് കൂടിയ മരുന്ന്, എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഡോക്‌റ്റർ എഴുതി നൽകിയ മരുന്നിന് പകരമായി ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായി പരാതി. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. ഡോക്റ്റർ നൽകിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിൻറെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചതാ‍യി ഡോക്റ്റർമാർ പറഞ്ഞു. സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരേ കേസെടുത്തു.

കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോ​ഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് സംഭവം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ്(57) മരിച്ചത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി വിലാസിനിയെ ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ശസ്ത്രക്രിയ നടത്തുകയും ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്റ്റർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കട്ടിയുള്ള ആഹാരം നൽകിയിരുന്നു. പിന്നാലെ വയറു വേദന അനുഭവപ്പെടുകയും ഡോക്റ്റർമാരെ വിവരമറിയിക്കുകയും …

കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോ​ഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം Read More »

കളമശേരിയിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച അഞ്ച് കുട്ടികളുടെയും നില മെച്ചപ്പെട്ടു

കൊച്ചി: കളമശേരിയിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെൻറ് പോൾസ് ഇൻറർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ് വിവരം. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ 3 വിദ്യാർഥികളും ചികിത്സയിലുള്ളതായി അനൗദ്യോഗിക വിവരവുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ കടുത്ത പനിയും ഛർദിയും തലവേദനയുമായാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ …

കളമശേരിയിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച അഞ്ച് കുട്ടികളുടെയും നില മെച്ചപ്പെട്ടു Read More »

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അരമണികൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. അത‍്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാനായി ഡോക്റ്റർമാർ എത്തിയില്ല. വേദന പല തവണ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെ‍യും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ …

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി Read More »

ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ

ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വേനൽ മഴ പെയ്യ്ത സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ കൊതുകു വളരുന്നതി നുളള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പാക്കണം. ജലക്ഷാമമുളള ഏരിയകളിൽ വെളളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതഉളളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ …

ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി.

പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾ‌ട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്. …

മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി. Read More »

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള പെൺകുഞ്ഞ് മരിച്ചു

കട്ടപ്പന: ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക അപര്‍ണ്ണികയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവാഴ്ച രാവിലെ 8.30ഓടെയാണ് കുട്ടി മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും വിശദീകരിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള പെൺകുഞ്ഞ് മരിച്ചു Read More »

സർക്കാർ ആശുപത്രികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കി

ആലപ്പുഴ: ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. ഇതോടെ സർക്കാർ ആശുപത്രികളിൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു. നിലവിൽ സാമ്പത്തികവർഷം തീരാറായിട്ടും സർക്കാർ ആശുപത്രി ഫാർമസികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കിയാണ്. സംസ്ഥാനമൊട്ടാകെ ആൻ്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. മുൻ വർഷങ്ങളിൽ ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആൻറിബയോട്ടിക്കുകൾ തീരും. പിന്നീട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ …

സർക്കാർ ആശുപത്രികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കി Read More »

ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു

ന്യൂഡൽഹി: പൂനെ ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സിയിലിരുന്ന യുവാവ് മരിച്ചു. 37 വയസുള്ള ഡ്രൈവറാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന 192 പേരിൽ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപൂർവ നാഡീരോഗമാണ് ഗില്ലിൻ-ബാരെ സിൻഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ …

ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു Read More »

ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിൻ; സൗജന്യ പരിശോധനയ്ക്ക് 1500 രൂപ ഫീസ് ഈടാക്കി തിരുവനന്തപുരം മെഡിക്കൽ കോളെജ്

തിരുവനന്തപുരം: ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍റെ ഭാഗമായി സൗജന്യ പരിശോധന അട്ടിമറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി അധികൃതർ. ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തിയവർക്ക് 1500 രൂപ നൽകി മാമോഗ്രാം എടുക്കണമെന്ന് നിർദേശം. ഇതോടെ വലിയൊരു പങ്ക് അതിന് മുതിരാതെ സ്ഥലംവിട്ടു. നവകേരളം കര്‍മ പഥ് ആര്‍ദ്രം മിഷന്‍റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിങ്ങിന്‍റെ ആദ്യഘട്ടത്തില്‍ ഒമ്പത് ലക്ഷത്തോളം പേർക്കും, രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷത്തോളം …

ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിൻ; സൗജന്യ പരിശോധനയ്ക്ക് 1500 രൂപ ഫീസ് ഈടാക്കി തിരുവനന്തപുരം മെഡിക്കൽ കോളെജ് Read More »

കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം നാളെ

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പൂർത്തിയായ 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ എട്ടിന് ഉച്ചക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. കീമോ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിക്കും. ‌‌ ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ബേബി മുഖ്യ …

കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം നാളെ Read More »

ബേപ്പൂരിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ

കോഴിക്കോട്: ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവുപ്പെടുകയായിരുന്നു. പിന്നാലെ ഏഴ് കുട്ടികൾ ആശുപത്രിയിൽ ചികിത്സതേടി. ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ ക്യാരറ്റ് ഉപ്പേരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 22 കുട്ടികളാണ് അങ്കണവാടിയില്‍ ആകെയുളളത്. ഇതില്‍ ഏഴ് കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല്

കൊച്ചി: ബീഫ് കഴിച്ചതിന് തുടർന്ന് 84കാരി ദേഹാസ്വാസ്ഥ്യം മൂലം അവശനിലയിലായി. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് ബീഫിലെ എല്ല്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് രാത്രി ഭക്ഷണത്തിന് ഒപ്പം ബീഫ് കഴിച്ചതിന് പിന്നാലെ നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകകയായിരുന്നു. അമൃത …

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല് Read More »

അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാക്കുപ്പത്തി ഊരിലെ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ അഗളി പ്രാഥമിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ കുട്ടിക്ക് പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ നാലര കിലോ ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു.

തൊടുപുഴ: വയറു വേദനയെ തുടർന്ന് എത്തിയ യുവതിയുടെ അണ്ഡാശയത്തിൽ നിന്നും നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കം ചെയ്തു. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. യുവതി വര്ഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടർ ടാജിമോൾ ജോളി, അനസ്തേഷ്യ വിഭാഗം ഡോ.വിനുജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സുഖം പ്രാപിച്ച രോഗി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടു സൂചി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഡിജിപിക്ക് രേഖാമൂലമാണ് പരാതി നൽകിയത്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന പരാതിയിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചെറുവയ്ക്കൽ സ്വദേശി സത്യൻ നൽകിയ പരാതിയിലും വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ …

താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടു സൂചി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് Read More »

2024ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ കേരളത്തിൽ

ന്യൂഡൽഹി: 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാരിൻറെ കണക്ക്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ വച്ച രേഖകൾ പറയുന്നു. കഴിഞ്ഞ വർഷം 5597 പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. 2023ൽ 516 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര സർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ …

2024ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ കേരളത്തിൽ Read More »

ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു

ഇടുക്കി: സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻറെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ജനുവരി ഒമ്പതിനാണ് സേവ്യറിൻറെ ഭാര്യ ടിനുവിനെ അവസാന ഘട്ട സ്കാനിങിനായി കുമളി സെൻറ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാൽ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും …

ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു Read More »

പുതുച്ചേരിയിൽ അഞ്ച് വയസ്സുള്ള കുഞ്ഞിന് എച്ച്.എം.പി.വി

ചെന്നൈ: പുതുച്ചേരിയിൽ അഞ്ച് വയസുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് എച്ച്.എം.പി.വിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്.എം.പി.വി പടരുന്നുവെന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ഭക്ഷണ ഉല്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാര്‍ലര്‍, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യമാംസ്യ സ്റ്റാളുകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍പേര്‍ക്കുമായി തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസ്സോസ്സിയേഷന്റെ (കെ.എച്ച്.എഫ്.എ.) ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ടൈഫോയിഡ് വാക്‌സിന്‍ നല്കിയും 24ല്‍പരം ടെസ്റ്റ് പാരാമീറ്ററുകള്‍, ബ്ലഡ് പ്രഷര്‍, സാച്ചുറേഷന്‍, ബി.എം.ഐ. തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടെ 300ല്‍പരം പേര്‍ക്കാണ് തൊടുപുഴ …

കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കോഴിക്കോട് എലിവിഷം ചേർന്ന ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിൻറെ പരാതിയിൽ സുഹൃത്ത് വൈക്കിലശേരി സ്വദേശി മഹേഷിനെതിരേയാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ജനുവരി ആറിന് ഇരുവരും മദ‍്യപിച്ചിരുന്നു.‌ മഹേഷ് കൊണ്ടുവന്ന ബീഫ് നീധിഷ് കഴിക്കുകയും ചെയ്തു. ബീഫിൽ എലിവിഷം ചേർത്ത കാര‍്യം മഹേഷിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നുവെന്നാണ് മഹേഷ് പൊലീസിന് നൽകിയ മൊഴി. ബീഫ് കഴിച്ചതിന് പിന്നാലെ ആരോഗ‍്യാവസ്ഥ മോശമായതിനെ തുടർന്ന് …

കോഴിക്കോട് എലിവിഷം ചേർന്ന ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു Read More »

എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ച് ആരോഗ്യ മന്ത്രാലയം. ഇതുവരെ ആറ് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ചൈനയൽ നിലവിലെ സാഹചര്യങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എച്ച്എംപിവി പുതിയ വൈറസല്ലെന്നും ആശങ്കയുടെ കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. രാജ്യത്ത് മുൻപേയുള്ള വൈറസാണിത്. വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ തോത് പരിഭ്രാന്തിക്കിട നൽകുന്ന വിധത്തിൽ ഉയർന്നിട്ടില്ല. ചൈനയിലെയും …

എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം Read More »

ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു

ബീജിങ്ങ്: ചൈനയിൽ വീണ്ടും മാരക വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാകുന്നതായാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യങ്ങൾ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അഥോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.‌ നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ …

ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു Read More »

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി. വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക. ഈ നിബന്ധന വരുന്നതിനു മുൻപ് …

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു Read More »

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്നയാണ്(30) മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്‌ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് പിന്നാലെ മങ്ങൽ അനുഭവപ്പെട്ടതായി രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇത് നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുും ഡോക്‌ടർ അറിയിച്ചു. പിന്നീട് വലതുകണ്ണും അതിൻറെ ചുറ്റും ചുവന്നുതുടിച്ചതോടെ ഡോക്‌ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു. …

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി Read More »

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി

ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി. അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്. ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി. മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ …

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി Read More »

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ്

ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ്. മാലിന്യം തള്ളിയതിൻറെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് …

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ് Read More »

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. …

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്‍റെ ഭാര്യയാണ്.

ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബാംഗ്ലൂർ: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സ്ത്രീകൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർ‌ക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് സ്ത്രീകളാണ് മരിച്ചത്. ഏഴ് പേർ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ മരണ കാരണം പ്രസവത്തിനോടനുബന്ധിച്ച് നൽകിയ മരുന്നാണെന്നാണ് നിഗമനം. ‌സംഭവം വിവാദമായതോടെ രാജി വയ്ക്കാൻ‌ തയാറാണെന്ന് അറിയിപ്പ് കർണാടക ആരോഗ്യ …

ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ Read More »

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014ൽ എം.ബി.ബി.എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പുതുതായി ഐ.പി, ഒ.പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ …

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »