Timely news thodupuzha

logo

Health

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

നെടുങ്കണ്ടം: താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് വിനയാകുന്നു. നന്നേ വീതി കുറഞ്ഞ്് ഒരു വാഹനത്തിന് കടന്നുപോകാന്‍മാത്രം സൗകര്യമുള്ള റോഡിലാണ് അനധികൃത പാര്‍ക്കിംഗ്്്. റോഡിന് ഇരുവശങ്ങളിലുമായി ദീര്‍ഘ ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഓട്ടോകളുടെ പാര്‍ക്കിങ് ഏരിയ. രോഗികളുമായി അമിത വേഗത്തില്‍ എത്തുന്ന ആംബുലന്‍സുകള്‍ പലപ്പോഴും വഴിയില്‍ കുടുങ്ങുക പതിവാണ്. ദിനേന 750 ഓളം രോഗികളും അത്ര തന്നെ കൂട്ടിരിപ്പുകാരും മറ്റും എത്തുന്ന ജില്ലയിലെ പ്രമുഖ താലൂക്കാശുപത്രിയാണിത്. …

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു Read More »

മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ്

തൊടുപുഴ: മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് “ഫേഷ്യൽ ഏസ്തെറ്റിക് ക്ലിനിക് ” അൽ അസ്ഹർ ഡെന്റൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ ഡോ. വരുൺ നമ്പ്യാർ(MDS, MBA) ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യ പ്രഭാഷണവും നടത്തി. ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. കെ.എം പൈജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അൽ അസ്ഹർ ഇൻസ്ടിട്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. എം റിജാസ്, അൽ അസർ ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.അരുൺ …

മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ് Read More »

പ്രസവ ശേഷം യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻറെ പരാതിയിലാണ് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തത്. എസ്എടി ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ ശിവപ്രിയ പ്രസവത്തിന് ശേഷം മൂന്നാം ദിവസമാണ് മരിച്ചത്. പ്രസവത്തിന് ശേഷം സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയായിരുന്നുവെന്നും, തുടർന്ന് ഉണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് ശിവപ്രിയയുടെ ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് പനി ഉണ്ടാവുകയും ദേഹാസ്വാസ്ഥ്യം …

പ്രസവ ശേഷം യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു Read More »

ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണുവാണ്(48) കഴിഞ്ഞ ദിവസം മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. ആൻജിയോഗ്രാമിന് ആശുപത്രിയിലെത്തിയ വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കുന്നില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. തൻറെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ …

ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഒരാൾ മരിച്ചു Read More »

ജ്യൂസാണെന്ന് കരുതി കന്നുകാലികൾക്കുള്ള മരുന്നെടുത്ത് കുടിച്ചു; സഹോദരങ്ങളായ രണ്ട് കുട്ടികൾ ആശുപത്രിയിൽ

പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികൾക്കുള്ള മരുന്നെടുത്ത് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ പത്തും ആറും വയസുള്ള കുട്ടികളാണ് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്ത് കുടിച്ചത്. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബന്ധത്തിൽ കുടിക്കുകയായിരുന്നു. രുചി വ്യത്യാസം തോന്നിയതോടെ കുട്ടികൾ മരുന്ന് തുപ്പി. കുട്ടികളുടെ വായയ്ക്കും തൊണ്ടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടികൾ നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനിലസ തരണം ചെയ്തതായാണ് വിവരം.

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; റോസ് ബ്രാൻഡ് ഉടമകൾക്കും ബ്രാൻഡ് അബാസഡർ ദുൽക്കറിനും നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകൾക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽക്കർ സൽമാനുമാനും നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുൽക്കർ സൽമാനും അരി ബ്രാൻറ് ഉടമകളും ഡിസംബർ 3 ന് കമ്മിഷന് മുൻപാകെ നേരിട്ട് ഹാജരാവാനാണ് നോട്ടിസിലെ നിർദേശം. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കമ്മിഷൻ നടപടി. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് ജയരാജൻ. വിവാഹ …

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; റോസ് ബ്രാൻഡ് ഉടമകൾക്കും ബ്രാൻഡ് അബാസഡർ ദുൽക്കറിനും നോട്ടീസ് Read More »

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും

കോട്ടയം: എൽ.എൽ.എം ഹോസ്പിറ്റൽ ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്മെൻ്റ് വിഭാ​ഗത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും ഒരിക്കിയിരിക്കുന്നു. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള വെലിസ് റോബോട്ടിക് സംവിധാനത്തിൻ്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എസ്.വി.എം സുപ്പീരിയർ ജനറലും എൽ.എൽ.എം ചെയർപേഴ്സണുമായ സിസ്റ്റർ ഇമ്മാക്കുലേറ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഡൂസ് ഓഫ് സോഫ്റ്റ് വെയർ പ്രോ​ഗാം അഡ്വക്കേറ്റ് മോൻസ് ജോസഫ് …

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും Read More »

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും

ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിന് റീ ടെൻഡർ നടത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 11 കെ വി ലൈൻ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ,എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വകുപ്പ് സർക്കാർ നോമിനിമാരായ സി വി വർഗീസ് ,ഷിജോ തടത്തിൽ,ഡി.എം.ഇ ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കിറ്റ്കോ പ്രതിനിധികൾ എന്നിവർ ഓൺലൈൻ ആയി …

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും Read More »

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: കല്ലറയിൽ 85കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ 85കാരിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശി ഹബ്സാ ബീവിയാണ് മരിച്ചത്. 79 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപേ പനി ബാധിച്ചതിനെത്തുടർന്ന് ഹബ്സാ ബീവി പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് ഹബ്സാ ബീവിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർധിക്കുന്നതിനിടെ കാരണം വിവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. ഇതിനകം അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണം. കഴിഞ്ഞ 20 – …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ Read More »

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കുന്നു. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരം. ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിൻറെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന. ഇതിനു ശേഷവും സർക്കാരിൽ നിന്നും …

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു Read More »

രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; കോട്ടയത്താണ് സംഭവം

കോട്ട‍യം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണിയെയാണ്(70) ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്. രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തൃശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു. വെളളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്. ഹെർണിയ രോഗത്തെ തുടർന്നുളള ശസ്ത്രക്രിയക്കിടെയായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇല്യാസിന് ശസ്ത്രക്രിയ നടന്നത്. രാത്രി 8.30നാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവാവ് മരിക്കാൻ കാരണമെന്നാണ് ആരോപണം. തുടർന്നു ആശുപത്രിയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡോക്റ്ററുടെ പിഴവു മൂലമാണ് യുവാവ് മരിച്ചതെന്ന് എഴുതി നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററുടെ മൊഴിയെടുത്തു. കൻറോൺമെൻറ് പൊലീസാണ് ഡോക്റ്റർ രാജീവിൻറെ മൊഴിയെടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. അനസ്തേഷ‍്യ വിഭാഗത്തിൻറെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു. വിഷയത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്താനായി പ്രത‍്യേക മെഡിക്കൽ ബോർഡ് രൂപികരിക്കാനാണ് പൊലീസിൻറെ തീരുമാനം. തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം …

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു Read More »

രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരനും കാസർഗോഡ് സ്വദേശിയായ ആറ് വയസുകാരനുമാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്റ്റർമാർ പറയുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച കുട്ടികളുടെ അസുഖ ലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് രോഗി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ …

രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More »

കോട്ടയത്ത് പതിനഞ്ചു വയസ്സുള്ള കുട്ടി എലിപ്പനി ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ലെനൻ സി ശ്യാം ആണ് മരിച്ചത്. പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പനയും ഉപയോഗവും നിരോധിച്ച് ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിൻറെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പൊതു താത്പര്യ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബർ 10-ന് പുറത്തിറക്കിയ നോട്ടീസിൽ, കോൾഡ്രിഫ് സിറപ്പ് ‘സ്റ്റാൻഡേർഡ് ക്വാളിറ്റി അല്ല” എന്ന് സർക്കാർ വിശകലനത്തിൽ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതിനാൽ മരുന്നിൽ മായം ചേർത്തിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാക്കുന്നുവെന്നും വകുപ്പ് കൂട്ടിച്ചേർത്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ, കോൾഡ്രിഫ് സിറപ്പ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ …

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി Read More »

കഫ് സിറപ്പുകളുടെ കയറ്റുമതി; ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പിൻറെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടിടുണ്ട്. സർക്കാരിൽ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഫ് സിറപ്പ് കഴിച്ച് 5 വയസിൽ താഴെ പ്രായമുള്ള 20 ഓളം കുട്ടികളാണ് മധ്യപ്രദേശിൽ മരിച്ചത്. ഇതിന് …

കഫ് സിറപ്പുകളുടെ കയറ്റുമതി; ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്റ്റർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻറെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ആഗസ്റ്റ് 14നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിൻറെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. …

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: ആറ്റിങ്ങലിൽ അമ്പത്തേഴ് വയസ്സുള്ളയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ സ്വദേശിയായ 57 കാരൻ കാലിനു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു

ന‍്യൂഡൽഹി: വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ‍്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത‍്യയോട് വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കാൻ നിർദേശിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാനും മനുഷ‍്യാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് രാജ‍്യത്ത് നിരവധി കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് മനുഷ‍്യാവകാശ …

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു Read More »

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു

വണ്ണപ്പുറം: ഋഷിനാഥിന്റ ജീവൻ സുമനസ്സുകളുടെ കൈകളിലാണ്. വണ്ണപ്പുറം മാനാക്കുഴിയിൽ ഋഷിനാഥിന്റ(14) രണ്ടു കിഡ്‌നികളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി കുടുംബം സഹായാഭ്യർത്ഥന ന‌ടത്തുന്നു. കുട്ടിക്ക് പനിയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൊടുപുഴ ജില്ലാആശുപത്രിയിൽനടത്തിയപരിശോധനയിലാണ് കിഡ്‌നിയുടെപ്രവർത്തനത്തിലെ തകരാർകണ്ടെത്തുന്നത്. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് രണ്ടുകിഡ്‌നികളും പ്രവർത്തനരഹിതമാണെന്നു കണ്ടെത്. കിഡ്‌നിമാറ്റിവയ്ക്കുകയാണ് ജീവൻനിലനിർത്താനുള്ള ഏകപരിഹാരം.   ഇതിന് 35ലഷം രൂപചെലവാകും. ഇപ്പോൾ ജീവൻനിലനിർത്തുന്നത് മരുന്നിന്റയും ഡയാലിസിസിന്റയും പിൻബലത്തിലാണ്.മരുന്നിനുതന്നെ ഇപ്പോൾ മാസം പതിനായിരത്തിൽകൂടുതൽ  രൂപാവേണം. കോട്ടയം മെഡിക്കൽകോളേജിലെ നെഫ്രോളജിവിഭാഗം …

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു Read More »

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു

തൊടുപുഴ: ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഡി.വൈ.എസ്.പി പി.കെ സാബു ഹൃദയാരോ​ഗ്യ സന്ദേശം ഉയർത്തികൊണ്ട് ഹൈഡ്രജൻ ബലൂൺ മാനത്തേക്ക് ഉയർത്തി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോക്ടർ മെർലിൻ ഏലിയാസ് സ്വാ​ഗതം ആശംസിച്ചു. ഡോക്ടർ ഏലിയാസ് സണ്ണി ഡെൻ്റൽ ക്ലിനിക്ക് ഉടമ ഡോക്ടർ ഏലിയാസ് തോമസ് ആശംസ നേർന്നു. വാക്കത്തോൺ സെൻ്റ് മേരീസ് ആശുപത്രിയിൽ …

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലബാറിൽ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തിൽ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതുവഴി …

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം Read More »

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന 17 വയസ്സുള്ള കുട്ടി രോഗവിമുക്തനായി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന 17 കാരൻ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ അടക്കം ബാധിച്ചിരുന്നു. ലോകത്ത് തന്നെ ഇത്തരം തിരിച്ചു വരവുകൾ അപൂവമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പരഞ്ഞു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിവിമുക്തനാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായതായി സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്. സുമയ്യയുടെ നെഞ്ചിൽ‌ ട്യൂബ് കുടുങ്ങിയതായി രോഗിയുടെ ബന്ധുവിനോടാണ് ഡോക്റ്റർ വെളിപ്പെടുത്തൽ നടത്തിയത്. പറ്റിയത് തെറ്റു തന്നെയാണെന്നും എക്സിറെയിലാണ് സംഭവം വ്യക്തമായതെന്നും ഡോക്‌റ്റർ പറയുന്നു. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഇതിന് ഉത്തരവാദികൾ. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നതെന്നും ഡോക്‌റ്റർ പറയുന്നതായി ശബ്ദരേഖയിലുണ്ട്. 2023 മാർച്ച്‌ 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് യുവതി …

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത് Read More »

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന 11 വയസ്സുള്ള പെൺകുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിലെ വെൻറിലേറ്ററിൽ ചികിത്സയിലാണ് കുട്ടി.

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമുണ്ടെന്ന അന്വേഷണ സമിതിയുടെ ആരോപണം തളളി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ. ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്നും, എന്നാൽ സർവീസ് ചട്ടലംഘനം നടന്നതിൽ ക്ഷമാപണവും ഡോ. ഹാരിസ് കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ട്. സർവീസ് ചട്ടലംഘനമായിരുന്നു അന്വേഷണ സമിതിയുടെ പ്രധാന ആരോപണം. മറ്റൊന്ന് പ്രോബ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ മുടങ്ങി എന്ന ചോദ്യമായിയിരുന്നു. വകുപ്പിൽ ഉണ്ടായിരുന്ന പ്രോബ് തൻറെതല്ലന്നും, അത് മറ്റൊരു …

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ Read More »

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക്

തൊടുപുഴ: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മുൻകൂട്ടി അറിയാൻ തങ്ങൾ കണിയാന്മാരല്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ പരാമർശം വിവാദമായി. ​ ഗണക സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ് ഷോണിന്റെ പരാമർശം എന്നാണ് ഗണക സഭ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഷോൺ കണിയാൻ പരാമർശം നടത്തിയത്. പറഞ്ഞ തെറ്റ് പിൻവലിച്ച് സമുദായത്തോട് മാപ്പ് പറയണമെന്ന് കണിശു പണിക്കർ ​ഗണക സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹരിദാസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം …

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക് Read More »

കെ.എസ് രമേഷ് ബാബുവിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

പാലാ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പറും ജെ.ഡി.എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിളക്കിത്തല നായർ സമാജം സംസ്ഥാന രക്ഷാധികാരിയുമായ കെ.എസ് രമേഷ് ബാബുവിന്റെ 15-ാം തീയതിവരെയുള്ള പരിപാടികൾ റദ്ദാക്കി. അരുണാപുരം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിൽ കഴിയുന്നതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു

മുംബൈ: ആശുപത്രി ജീവനക്കാരുടെയും ഡോക്റ്ററുടെയും അനാസ്ഥ മൂലം നവജാത ശിശു മരിച്ചുവെന്ന് പരാതി. മഹാരാഷ്ട്രയിലെ വാഷിം ജിലലയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്നും ജീവനക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശിവാനി വൈഭവ് എന്ന യുവതിയാണ് ക്രൂരമായ പെരുമാറ്റത്തിന് ഇരയായത്. ഓഗസ്റ്റ് 2ന് പുലർച്ചെയാണ് ശിവാനി വാഷി ജില്ലാ വനിതാ ആശുപത്രിയിൽ അഡ്മിറ്റായത്. പരിശോധനയ്ക്കു ശേഷം 10 മണിയോടെ പ്രസവമുണ്ടാകുമെന്ന് ഡോക്റ്റർമാർഅറിയിച്ചു. പക്ഷേ പുലർച്ചെ 3 …

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു Read More »

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കലക്റ്റർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കെട്ടിടത്തിൻറെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് ജോൺ വി. സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവായിരുന്നു അപകടത്തിൽ മരിച്ചത്. ബിന്ദുവിൻറെ മരണം വ‍്യാപക പ്രതിഷേധങ്ങൾക്ക് …

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു Read More »

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെൻറർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിൻറെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം …

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം Read More »

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോഴി എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സയാനാണ് മരിച്ചത്.

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ

തൊടുപുഴ: ജോൺസൺ ആൻഡ് ജോൺസൻ ഗ്രൂപ്പിന്റെ അതിനൂതന ‘വെലിസ്’ റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ചുള്ള ആദ്യ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയിൽ വിജയകരമായി പൂർത്തിയാക്കി. 70 വയസ്സുള്ള വയോധികയ്ക്ക് ഇരുകാലിലുമുള്ള (ബൈലാറ്ററൽ) മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് നടന്നത്. ഡോ. നിതിൻ ജോർജ് (ഓർത്തോപീഡിക്‌സ് ), ഡോ. സുനിൽ ഐസക് (അനസ്തേഷ്യ) എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. വെലിസ് റോബോട്ടിക് സർജറി സംവിധാനത്തിലൂടെ വളരെ ചെറിയ മുറിവുകൾ …

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ Read More »

എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ തലകറക്കമുണ്ടായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ടു ദിവസം വിശ്രമിക്കാൻ സ്റ്റാലിനോട് ഡോക്‌ടർമാർ നിർദേശിച്ചു. ഇതോടെ സ്റ്റാലിന്‍റെ പരിപാടികളെല്ലാം മാറ്റിവച്ചു.

നിപ വ്യാപനം, അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കോഴിക്കോട്: അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം. ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ വച്ച് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ‍്യ പ്രവർത്തകരും മാസ്ക് ധരിക്കണമെന്നും ആശുപത്രി സന്ദർശനത്തിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്റ്റർ കെ.കെ. ജയറാം പറഞ്ഞു. അതേസമയം നിപ ബാധിച്ച് പാലക്കാട് സ്വദേശി മരിച്ച സംഭവത്തിൽ …

നിപ വ്യാപനം, അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു Read More »

മുഖ‍്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, നാളെ തിരിച്ചെത്തും

തിരുവനന്തപുരം: യു.എസിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ‍്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാവിലെയോടെയാണ് യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ‍്യമന്ത്രി ദുബായിലെത്തിയത്. ദുബായിൽ അദ്ദേഹത്തിന് ഔദ‍്യോഗിക പരിപാടികളില്ലാത്തതിനാൽ കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങിയെത്തുമെന്നാണ് വിവരം. ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി യു.എസിലെ മിനസോട്ടിയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്. നാലാം തവണയായിരുന്നു അദ്ദേഹത്തിൻറെ അമെരിക്കൻ സന്ദർശനം. 2018ൽ വിദേശ ചികിത്സ നടത്തിയതിൻറെ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ഇത്തവണ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോയത്.

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി. തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്. കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി

തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു. ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു. കോട്ടയം മെഡിക്കൽ …

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി Read More »

സമ്പർക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടേയും ഫലം നെഗറ്റീവ്

പാലക്കാട്: നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മെഡിക്കൽ കോളെജിലെ ഐസൊലേഷനിലുള്ള 3 പേരുടെ കൂടി സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ജൂലൈ 6നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ 38 കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി. അതേസമയം, നിപ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അതിഥിത്തൊഴിലാളി മലപ്പുറത്തുള്ളതായി വിവരം ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. …

സമ്പർക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടേയും ഫലം നെഗറ്റീവ് Read More »

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി ചികിത്സയിൽ തുടരുന്നു: 173 പേർ സമ്പർക്കപ്പട്ടികയിൽ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺട്രാക്‌റ്റിലുള്ളവരാണ്. അതിൽ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്‌ടിൽ ഉൾപ്പെടുന്നവരാണ്. ബാക്കി 73 പേർ സെക്കണ്ടറി കോണ്ടാക്‌റ്റാണ്. മണ്ണാർക്കാട് തച്ചമ്പാറ …

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി ചികിത്സയിൽ തുടരുന്നു: 173 പേർ സമ്പർക്കപ്പട്ടികയിൽ Read More »

അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം വീണ് സ്ത്രീ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ബിന്ദുവിൻറെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിൻറെ …

അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത് Read More »

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ

അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം 741 രോഗികളുടെ ജീവനെടുത്തതായി സംശയം. അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെൻററിൽ അനധികൃത പരീക്ഷണത്തിനു വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്. അനുമതിയില്ലാതെയാണ് സ്റ്റെം സെൽ തെറാപ്പി നടത്തിയതെന്നു വ്യക്തമായതോടെ, ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1999 – 2017 കാലയളവിലാണ് മരുന്ന് പരീക്ഷണം കാരണമെന്നു സംശയിക്കപ്പെടുന്ന …

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ Read More »

പാലക്കാട് നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി

പാലക്കാട്: നാട്ടുകല്ലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുടെ 10 വയസുള്ള ബന്ധുവായ കൂട്ടിക്ക് പനി. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്ത്രീയുടെ സമ്പർക്കപട്ടികയിൽ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളത്. ഈ പ്രാഥമിക പട്ടികയിലുള്ളതാണ് ഇപ്പോൾ പനിയുള്ള 10 വയസുകാരൻ. അതേസമയം, നിപ സ്ഥിരീകരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ …

പാലക്കാട് നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി Read More »

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

കോട്ട‍യം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോ​ഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കുമെന്നും ശോഭ പറഞ്ഞു. ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തൻറേടം ബി.ജെ.പിക്കുണ്ടെന്നും ശോഭ …

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ Read More »

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ, നാട്ടുകൽ കിഴക്കുംപുറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടെയ്ൻമെൻറ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. കൂടാതെ, രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയിലും ഉൾപ്പെടുത്തി. 20 ദിവസം മുമ്പാണ് ഇവർക്ക് പനി ആരംഭിച്ചത്. വീടിന് സമീപത്തുള്ള പാലോട്, കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ …

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു Read More »

അധികൃതരുടെ അനാസ്ഥ മൂലം കെട്ടിടം തകർന്ന് അപകടം സംഭവിച്ച കോട്ടയം മെഡിക്കൽ കോളെജിൽ മാധ‍്യമങ്ങൾക്ക് വിലക്ക്

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. കെട്ടിടഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ മരിച്ച സാഹചര‍്യത്തിലാണ് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് വ‍്യാഴാഴ്ച മാധ‍്യമങ്ങളെത്തുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന‍്യമായ വാർഡിൻറെ ഭാഗങ്ങളാണ് തകർന്നതെന്നായിരുന്നു ആശുപത്രി അധികൃതരും മന്ത്രിമാരും പ്രതികരിച്ചിരുന്നത്. എന്നാൽ, മാധ‍്യമങ്ങൾ പകർത്തിയ ദൃശ‍്യങ്ങളിൽ ഈ വാർഡിൽ‌ നിരവധി അന്തേവാസികളുള്ളതായി തെളിഞ്ഞിരുന്നു. അപകടത്തെപ്പറ്റി വെള്ളിയാഴ്ച ജില്ലാ കലക്റ്റർ വിശദമായ അന്വേഷണം നടത്തും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയിൽ ആളുകൾ കയറുന്നതിനെക്കുറിച്ചും അന്വേഷിക്കും.