മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിരുന്ന ഇന്ത്യക്ക് മൂന്നാം ദിവസം രാവിലെ 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി.
406 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിവസം രാവലെ 70 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഓൾറൗണ്ടർ ദീപ്തി ശർമ 8 റൺസ് കൂടി കൂട്ടിച്ചേർത്തു.
33 റൺസുമായി തുടങ്ങിയ പൂജ വസ്ത്രകാർ 47 റൺസിനും പുറത്താത്തി. നേരത്തെ സ്മൃതി മന്ഥാനയും (74) ജെമീമ റോഡ്രിഗ്സും (73) റിച്ച ഘോഷും (52) അർധ സെഞ്ചുറികൾ നേടിയിരുന്നു.
ഓസ്ട്രേലിയക്കു വേണ്ടി ആഷ്ലി ഗാർഡ്നർ നാല് വിക്കറ്റുനേടി. കിം ഗാർത്ത്, അന്നബെൽ സുതർലാൻഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ജെസ് ജോനാസെൻ സ്വന്തമാക്കി.