തൊടുപുഴ: 2018 ഏപ്രിൽ 28ന് കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ബൈക്കിൽ 1.115 കി.ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്ന കേസിലെ പ്രതികളായ ദേവികുളം മന്നാംകണ്ടം പടിക്കാപ്പുകരയിൽ അജിത്ത് എം(29), ദേവികുളം മന്നാംകണ്ടം ഇരുമ്പുപാലംകരയിൽ കൊല്ലമാവുകുടിയിൽ രാഹുൽ കെ.ആർ(29) എന്നിവരെയാണ് മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ആണ് വിധി പ്രസ്താവിച്ചത്.
കുമളി എക്സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്പെക്ടർ കലാമുദീൻ എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.യു സണ്ണി, പ്രിവൻ്റീവ് ഓഫീസർ ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാഹിൻ സലീം, ജോസ് പി, ബിജുമോൻ പി.കെ, ജോസി വർഗീസ്, കെ.എൻ അനിൽ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയും പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.എൻ ശിവപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.