കൊച്ചി: സി.ആർ.എം.എൽ എം.ഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇ.ഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇ.ഡിക്കു മുന്നിൽ എത്തിയിരുന്നില്ല.
തുടർന്നാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇ.ഡി മൊഴിയെടുക്കുന്നത്. സി.എം.ആർ.എല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
കമ്പനിയെ സം ബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടോയെന്നും പരിശോധിക്കും. അതേസമയം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സി.എം.ആർ.എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും.