ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്ന സിൽക്യാര തുരങ്കത്തിന്റെ നിർമാതാക്കളായ നവയുഗ എൻജിനിയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്‌ടറൽ ബോണ്ടായി ബി.ജെ.പിക്ക് നൽകിയത് 55 കോടി രൂപ.
മോദി സർക്കാർ കൊണ്ടുവന്ന നിരവധി വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമാണക്കരാർ നവയുഗയ്ക്ക് ലഭിച്ചിട്ടുണ്ട്. 2018 ഒക്ടോബറിൽ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് റെയ്‍ഡ് ഉണ്ടായി.
ആറു മാസത്തിനു ശേഷമാണ് ആദ്യ ഗഡുവായി നവയുഗ 30 കോടി ബി.ജെ.പിക്ക് നൽകുന്നത്. പിന്നീട് പലഘട്ടമായി ബാക്കി തുക കൈമാറി. 2023 നവംബർ 12ന് പണി നടന്നു കൊണ്ടിരിക്കെ തകർന്ന സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയത് വൻ വിവാദമായിരുന്നു. റാറ്റ് മൈനേഴ്‌സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്.