കൊച്ചി: കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, കൗൺസിലർ പി.കെ ഷാജൻ എന്നിവർ ഇന്ന് ചേദ്യം ചെയ്യലിന് ഹാജരാകണം.
തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡി നിലപാട് കടുപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച സി.പി.എം സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജുവിനെയും മണിക്കൂറോളം ഇ.ഡി ചേദ്യം ചെയ്തിരുന്നു. സി.പി.എമ്മിന് കരുവന്നൂരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർഗീസിൽ നിന്ന് ഇ.ഡി തേടുന്നത്.