തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും സംഘവുമെന്ന് പൊലീസ് എഫ്.ഐ.ആർ. കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്.
ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പൊലീസെത്തി ഡ്രൈവർ യദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുക ആയിരുന്നു. രാത്രി വൈകി ബസ് പാപ്പനംകോട് റീജ്യണൽ വർക് ഷോപ്പിലേക്ക് മാറ്റിയ ശേഷമാണ് മെമ്മറി കാർഡ് കാണാതായതെന്ന് ഡ്രൈവർ യദു നേരത്തേ പറഞ്ഞിരുന്നു.