കോഴിക്കോട്: പത്തിലേറെ തവണ നിയമലംഘനം നടത്തിയ സ്‌കൂട്ടർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഒടുവിൽ പിടികൂടി. ചാത്തമംഗലം എൻ.ഐ.റ്റി ക്യാമ്പസിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനം ആർ.റ്റി.ഒ കസ്‌റ്റഡിയിലെടുത്തു.
വാഹന ഉടമ കൊല്ലം സ്വദേശിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. തുർച്ചയായി നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർ.റ്റി.ഒ സ്‌കൂട്ടര്‍ തേടി ഇറങ്ങിയത്.
ക്യാമറയ്‌ക്കു മുന്നിലെത്തുമ്പോൾ കൈകൊണ്ട് നമ്പർ പ്ലേറ്റ് മറക്കുകയാണ് രീതി. പലപ്പോഴും മൂന്നു പേരായാണ് യാത്ര. എൻ.ഐ.റ്റി വിദ്യാർഥികളാണ് സ്‌കൂട്ടർ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. കൊല്ലം സ്വദേശിയുടെ പേരിലുള്ള സ്‌കൂട്ടർ വാങ്ങിയ ശേഷം ആർ.സി മാറ്റാതിരുന്നതാകാമെന്നാണ് കരുതുന്നത്.