തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കെ.എസ്.യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കെ.പി.സി.സി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. മാത്യു കുഴൽ നാടൻ എം.എൽ.എയുടെ പ്രസംഗത്തിനു ശേഷമായിരുന്നു സംഘർഷം.
ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിരവധി പേർക്ക് ലാത്തിചാർജിൽ പരുക്കേറ്റു.
പൊലീസിനുനേരെ വലിയതോതിലുള്ള കല്ലേറുണ്ടായി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.