തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ. തിരുവല്ലം എസ്.എച്ച്.ഒ ആയിരുന്ന സുരേഷ് വി നായർ, എസ്.ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്.ഐ സജീവ് കുമാർ എന്നിവരെയാണ് പ്രതി ചേർത്തത്. 2022 ഫെബ്രുവരിയിലാണ് സുരേഷ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.
പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം.
എന്നാൽ പൊലീസ് മർദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിൻറെ കുടുംബവും ആരോപിച്ചു. തുടർന്ന് മജിസ്ട്രേറ്റിൻറെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
പ്രതികളെ രാത്രിയിൽ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിൽ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.






