തിരുവനന്തപുരം: കേന്ദ്രപദ്ധതികൾ ഓരോന്നും തളങ്ങളുടെതാണെന്ന വ്യാജപ്രചരണം നടത്തുകായണ് എൽ.ഡി.എഫ് സർക്കാരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രം ഞെരുക്കുകയാണെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുന്നു.
മറുവശത്ത് കേന്ദസർക്കാർ പ്രവർത്തനങ്ങൾക്ക് സർക്കാരിൻറെ താണെന്ന് ജനങ്ങളെ തെറ്റിധരിപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ ദേശീയപാതയും അടുത്തെ ഇക്കോ ലോഡ്ജുമെല്ലാം മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ അവ സംസ്ഥാന സർക്കാരിൻറെ നേട്ടമാണെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്തു തന്നെയയാലും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാനായി.
ദേശീയപാതയോരങ്ങളിലെല്ലാം അമ്മായിയച്ഛൻറെയും മരുമകൻറെയും പടംവെച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് താൻ കഴിഞ്ഞദിവസം ശ്രമിച്ചത്. എന്നാൽ പൊതുവേദി രാഷ്ട്രീയ പ്രചരണത്തിന് ഉപോയഗിക്കരുതെന്ന് ചിലർ പറഞ്ഞു.
എനിക്ക് അവരോട് ചോദിക്കാനുള്ളത് ഒന്നേയുള്ളൂ. കഴിഞ്ഞ ഒന്നരമാസം എന്താണ് നടന്നതെന്ന് മറന്ന് പോയോ. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ പരിപാടിയിലാണ് ഇത്തരം രാഷ്ട്രീയ പ്രചരണങ്ങൾ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.