തൊടുപുഴ: മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ ദിവസം നിര്യാതയായ, മുട്ടം സ്വദേശി എളംബാശേരിൽ മോളി ജോസിന്റെ(70) കണ്ണുകളാണ് ദാനം ചെയ്തത്. മോളിയുടെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജീവിച്ചിരുന്നപ്പോൾ മോളിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങൾ ആണ് ഡോക്ടറോട് കണ്ണുകൾ എടുക്കുവാനും ദാനം ചെയ്യാനുള്ള ആവശ്യം ഉന്നയിച്ചത്. ഹോളി ഫാമിലി ആശുപത്രിയിലെ നേത്ര വിഭാഗം ഡോ. ആലിസ് ഡോമിനിക്കിന്റെ നേതൃത്വത്തിൽ നേത്രപടലങ്ങൾ എടുക്കുകയും തൊടുപുഴ സ്നേഹദീപത്തിലെ, മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും, തുടർന്ന് മാത്യുവിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാ ശുപത്രിയിലേക്ക് കണ്ണുകൾ മാറ്റുകയും ഉണ്ടായി. സാധാരണയായി അഞ്ച് വയസ്സ് മുതൽ ഏതു പ്രായക്കാരുടെയും കണ്ണുകൾ ദാനമായി നൽകാം. മരണം സംഭവിച്ച് ആറുമണിക്കൂറിനുള്ളിൽ ഭൗതീക ശരീരത്തിൽ നിന്നും കണ്ണുകൾ നീക്കം ചെയ്തിരിക്കണം. തൊടുപുഴ പ്രദേശത്ത് നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന്, മാത്യു കണ്ടിരിക്കൽ, ഫോൺ: 9847147748.