Timely news thodupuzha

logo

നിവൃത്തിയില്ലെങ്കിൽ വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടാമെന്ന് കേന്ദ്ര വനം മന്ത്രി

കൽപ്പറ്റ: വയനാട്ടിലെ വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.

വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും വയനാട്ടിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്ര മന്ത്രി പ്രതികരിച്ചു.

ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ൽ 15.82 കോടി രൂപ നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

മാത്രമല്ല, വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. വയനാട്ടിൽ മനുഷ്യമൃഗ സംഘർഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു.

മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളവും തമിഴ്‌നാടും കർണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുൻകൈ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *