Timely news thodupuzha

logo

ഹിമാചലില്‍ ആറ് എംഎല്‍എ മാരെ സ്പീക്കര്‍ അയോഗ്യരാക്കിയ സംഭവം; സുപ്രീംകോടതി സ്റ്റേ നൽകിയില്ല

ന്യൂഡല്‍ഹി: ഹിമാചലില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചടി. ആറ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി തുടരും. സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു . സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെതിരേ ഹിമാചലിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടു, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

പാര്‍ട്ടി നല്‍കിയ വിപ്പു ലംഘിച്ച് ധനബില്‍ പാസാക്കുമ്പോള്‍ വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 29ന് സ്പീക്കര്‍ കുല്‍ദീപ് സിങ്ങ് പതാനിയ ആറ് എം.എല്‍.എ.മാരെയും അയോഗ്യരാക്കിയത്. മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സാവകാശം വേണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.

Leave a Comment

Your email address will not be published. Required fields are marked *