തൊടുപുഴ: നിര്‍മ്മാണം നടക്കുന്ന വീടിന് മുകളില്‍ നിന്ന് ഗൃഹനാഥന്‍ വീണ് മരിച്ചു. കലയന്താനി കീത്താപ്പിള്ളില്‍(അറക്കൽ) ജോസ് (60) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. വാടകക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുമ്പാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികള്‍ക്കൊപ്പം കെട്ടിടത്തിന് മുകളില്‍ പണിയിലേര്‍പ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നിലേക്ക് വീണ ജോസ് താഴെ കൂട്ടിയിട്ടിരുന്ന സിമന്റ് കട്ടകളിലേക്ക് തലയടിച്ചാണ് പതിച്ചത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇളയ മകനെ ഏതാനും ദിവസം മുമ്പ് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടേക്ക് പോയതിനാല്‍ ഭാര്യയും മൂത്ത മകനും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ആരും അപകട സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് ആശുപത്രിയിലെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്. ഭാര്യ: ഷൈനി.(സ്റ്റാഫ് ,സിൽക്ക് യാൺ,തൊടുപുഴ ) മക്കള്‍: ജോയല്‍, മൈക്കിള്‍.