Timely news thodupuzha

logo

തൃശൂരിൽ പ്രതിരോധത്തിലായി ബി.ജെ.പി

തൃശൂർ: പോണ്ടിച്ചേരിയിൽ വ്യജവിലാസത്തിൽ വാഹനം രജിസ്‌റ്റർ ചെയ്‌ത്‌ 30 ലക്ഷത്തോളം രൂപ നികുതിവെട്ടിച്ച കേസിൽ സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം തുടരാൻ കോടതി ഉത്തരവിട്ടതോടെ തൃശൂരിൽ ബി.ജെ.പി പ്രതിരോധത്തിലായി.

കരുവന്നൂരിൽ വായ്‌പ തട്ടിപ്പിന്റെ പേരിൽ പദയാത്ര നടത്തി അഴിമതി വിരുദ്ധനെന്ന്‌ വരുത്തി തീർക്കാൻ സുരേഷ്‌ ഗോപി നടത്തിയത്‌ നാടകമാണെന്ന്‌ ഇതോടെ തെളിഞ്ഞു.

2010, 2016 വർഷങ്ങളിലാണ്‌ സുരേഷ്‌ ഗോപി പോണ്ടിച്ചേരിയിൽ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്‌റ്റർ ചെയ്‌തത്‌. ഇതിലൂടെ സർക്കാറിന്‌ നികുതിയായി ലഭിക്കേണ്ട 30 ലക്ഷം രൂപ നഷ്ടപ്പെടുത്തി.

ഈ കേസ്‌ തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ സുരേഷ്‌ ഗോപി നൽകിയ ഹർജി തള്ളി കൊണ്ടാണ്‌ എറണാകുളം അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടത്‌.

തൃശൂരിൽ സ്ഥാനാർഥിയായ സുരേഷ്‌ ഗോപി തട്ടിപ്പു കേസിൽ വിചാരണ നേരിടുന്നയാളെന്ന്‌ വ്യക്തമായതോടെ ബി.ജെ.പി പ്രതിരോധത്തിലായി.

മോദിയുടെ പൊള്ളയായ ഗ്യാരന്റിയും ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ്‌ ബി.ജെ.പിയെന്ന്‌ രാജ്യം ചർച്ച ചെയ്യാൻ തുടങ്ങിയതോടെ പ്രചാരണത്തിൽ മങ്ങലേറ്റ ബി.ജെ.പിക്ക്‌ കോടതിയിൽ നിന്ന്‌ സുരേഷ്‌ ഗോപിക്ക്‌ തരിച്ചടി കൂടിയായതോടെ മുഖം നഷ്ടപ്പെട്ടു.

അഴിമതി പാർട്ടിക്ക്‌ പറ്റിയയാളാണ്‌ സ്ഥാർത്ഥിയെന്ന്‌ ജനങ്ങൾ ചർച്ചചെയ്യാനും തുടങ്ങി. സുരേഷ്‌ ഗോപിക്കെതിരായ നികുതി വെട്ടിപ്പ്‌ കേസ്‌ കോടതിയിൽ നിലവിലുണ്ടെന്ന്‌ മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കരുവന്നൂർ വിഷയത്തിൽ നിക്ഷേപകർക്ക്‌ പണം നൽകുമെന്ന ഉറപ്പ്‌ നൽകിയത്‌ ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർഥിയെ വിളിച്ചാണ്‌ എന്നതും ശ്രദ്ധേയമാണ്‌.

കരുവന്നൂർ വിഷയത്തിൽ സമരം നടത്തിയ സുരേഷ്‌ ഗോപിയെ തഴഞ്ഞ്‌ ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രധാനമന്ത്രി വിളിച്ചതും തൃശൂരിൽ ചർച്ചയാണ്‌.

Leave a Comment

Your email address will not be published. Required fields are marked *