കരിമണ്ണൂർ: യുവതിയെ പിന്തുടരുകയും ആംഗ്യ ചേഷ്ട കൾ കാണിക്കുകയും ചെയ്ത കേസിൽ പ്രതിയായ പോലീസുകാരനെ അന്വോഷണ വിധേയമായി സസ്‌പെന്റ ചെയ്തു. കുളമാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മർഫി യെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ ചെയ്തത്.
മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന അഡ്വക്കറ്റ് ജനറൽ ഓഫീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ബുധനാഴ്ച വൈകീട്ട് 6.15നാണ് സംഭവം കരിമണ്ണൂർ ചന്തക്കവലയിൽ നിന്ന് വീട്ടിലേയ്ക്ക് പോയ യുവതിയെ രണ്ടു പേർ കാറിൽ ദീർഘ നേരം പിന്തുടരുകയും കിളിയാറപാലത്തിനു സമീപം വിലങ്ങുകയും ചെയ്തു.
തുടർന്ന് പോലീസുകാരൻ കാർ തുറന്ന് പുറത്തിറങ്ങി. ഭയന്ന യുവതി തൊട്ടടുത്തുള്ള കടയിൽ അഭയം തേടി ഇതോടെ ഇവർ കരിമണ്ണൂർ ഭാഗത്തേക്ക് കാർ ഓടിച്ചു പോയി.
പിന്നീട് യുവതിയും അച്ഛനും കരിമണ്ണൂർ സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് സി.സി. ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചാണ് കാർ തിരിച്ചറിയുകയും പ്രതി പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതും.
കൂടെയുള്ള ആൾ അഡ്വക്കറ്റ് ജനറൽ ഓഫീസ് ഉദ്യോഗസ്ഥനെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ആരംഭിച്ചു ഇയാൾക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തുടർച്ച യായി അച്ചടക്ക നടപടി നേരിടുന്ന സാഹചര്യത്തിൽ പോലീസിന്റെ അന്തസത്തയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ ശക്തമായ പ്രതിഷേധം ആണ് പൊതു സമൂഹത്തിൽ നിന്നും ഉയരുന്നത്.