തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രണ്ട് ഏക്കർ 47 സെന്റ് വസ്തു 10/7/2021ൽ വിധവയും സീനിയർ സിറ്റിസണുമായ കോച്ചേരിൽ ആഗ്നസ് ക്ലീറ്റസിന്റെ കൈവശത്തിൽ പട്ടയ നടപടികൾ പുരോഗമിച്ചു വരുന്നു, കൂടാതെ ഇതിന്റെ പത്തിൽ ഒന്ന് വസ്തുവും വീടും കളക്ടർ അനുവദിച്ച് നൽകിയിട്ടുമുണ്ട്.
ഈ ഉത്തരവിനെതിരെ ആഗ്നസ് ക്ലീറ്റസെന്ന വയോധികയുടെ സഹോദരങ്ങൾ ചേർന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ സമീപ കാലത്ത് ആഗ്നസിന്റെ സഹോദരങ്ങൾ ചേർന്ന് പട്ടയം സ്ഥിരമായി തടസ്സപ്പെടുത്താൻ ശ്രമിക്കുക ആണ്. ഇതിന്റെ ഭാഗമായി അവർ സാമൂഹ്യ വിരുദ്ധരെ ഉപയോഗിച്ച് വസ്തുവിന്റെ അതിർത്തി നിർണയിക്കുന്ന വേലി പത്തലുകൾ വലിച്ചു തെറിപ്പിച്ചിടുകയും വീടും സ്ഥലവും കൈയേറാൻ ശ്രമിക്കുകയും ചെയ്തു. ഈ കാരണം കൊണ്ട് ജീവനിൽ ഭയന്നാണ് താൻ വീട്ടിൽ ഒറ്റക്ക് കഴിയുന്നതെന്ന് ആഗ്നസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഗ്നസിനെതിരെ സഹോദരങ്ങൾ ഫൈൽ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഹൈക്കോടതിയിൽ നിന്നും തള്ളി ഉത്തരവായിട്ടുള്ളതാണ്. പട്ടയ നടപടികൾ തടസ്സപ്പെടുത്താൻ ഡിജിറ്റൽ സർവേയറെ സ്വാധീനിക്കുക ആണ് സഹോദരങ്ങൾ ചെയ്തത്. ഇതിനെതിരെ ഇടുക്കി ഡെപ്യൂട്ടി സർവേയർക്കും കളക്ടർക്കും ആഗ്നസ് പരാതി നൽകിയിരുന്നു. സ്ഥലത്ത് മദ്യപാനവും ചീട്ടുകളുയുമുൾപ്പെടെ നടക്കുന്നതായും ആഗ്നസ് പറഞ്ഞു. ഇവരുടെ ശല്യം സഹിക്ക വയ്യാതെയാണ് വേലി കെട്ടിയത്. ഈ വേലിയാണ് താൻ സ്ഥലത്തില്ലാത്ത സമയം നോക്കി അവർ പൊളിച്ചു കളഞ്ഞതെന്നും ആഗ്നസ് വ്യക്തമാക്കി. ഇതിനെതിരെ അധികാരികൾ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും തൊടുപുഴയില്ഡ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.