Timely news thodupuzha

logo

സിദ്ധിഖിൻറെ കൊലപാതകം; ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻറെ കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവർത്തനം. കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്ന് കോർപ്പറേഷൻ അറിയിച്ചു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതികൾ സിദ്ധിഖിൻറെ കാർ ഉപേക്ഷിച്ച സ്ഥലത്തു നിന്നും എടിഎം കാർഡും ചെ്കകുബുക്കും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തിയിരുന്നു.

18 വയസുകാരി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പിലൂടെ സിദ്ധിഖിനെ വലയിലാക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിലെത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് മുറിച്ച് കഷ്ണങ്ങളാക്കി 2 ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *