തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ചയുണ്ടായതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നികുതി പിരിവിൽ നികുതി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.
നാലുവർഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി. 30000 കോടിയുടെ വർധനയാണ് ചെലവിൽ. ധൂർത്ത് വെറും ആരോപണം മാത്രം. മന്ത്രിമാരുടെ എണ്ണം, ചെലവ്, യാത്ര ആരോപണങ്ങളിൽ കഴമ്പില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല.
ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും. കേന്ദ്രത്തിന്റെ അവഗണന തുടർന്നാൽ കേരളത്തിന് പ്ലാൻ ബിയുണ്ട്.
യുക്രൈൻ പലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും ടൂറിസം സ്റ്റാർട്ടപ്പ് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.