ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെ ഓര്‍മിപ്പിക്കുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
യു.പി പൊലീസും ദളിതരെ വേട്ടയാടുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ബുധനാഴ്ച മൃതദേഹം സംസ്കരിച്ചതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഹാഥ്-രസ് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു യു.പി പൊലീസ് സംസ്കരിച്ചത്. സിലായ് ബരാഗാവ് ഗ്രാമത്തിൽ ഫെബ്രുവരി 27നായിരുന്നു പൊലീസ് വെടിവയ്‌പ്പില്‍ സോമേഷ്‌കുമാര്‍ കൊല്ലപ്പെട്ടത്.