Timely news thodupuzha

logo

യു.പിയിലെ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെ ഓര്‍മിപ്പിക്കുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

യു.പി പൊലീസും ദളിതരെ വേട്ടയാടുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ബുധനാഴ്ച മൃതദേഹം സംസ്കരിച്ചതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഹാഥ്-രസ് കൂട്ടബലാത്സം​ഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു യു.പി പൊലീസ് സംസ്കരിച്ചത്. സിലായ്‌ ബരാഗാവ്‌ ഗ്രാമത്തിൽ ഫെബ്രുവരി 27നായിരുന്നു പൊലീസ്‌ വെടിവയ്‌പ്പില്‍ സോമേഷ്‌കുമാര്‍ കൊല്ലപ്പെട്ടത്‌.

Leave a Comment

Your email address will not be published. Required fields are marked *