മുവാറ്റുപുഴ: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
മുവാറ്റുപുഴ പോക്സോ ജഡ്ജി പി.വി അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഇരയുടെ അമ്മയും രണ്ട് സഹോദരങ്ങളും കൂറുമാറിയ കേസാണിത്.
മറ്റ് സാക്ഷികളുടെ മൊഴിയും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും രേഖകളും കണക്കിലെടുത്ത കോടതി പ്രതിക്ക് 30 കൊല്ലം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.