Timely news thodupuzha

logo

മദ്യനയക്കേസിലെ മാപ്പുസാക്ഷി അറസ്റ്റിന് പിന്നാലെ ബി.ജെ.പിക്ക് പണം നൽകിയെന്ന് എ.എ.പി മന്ത്രി അതിഷി

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി എ.എ.പി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബി.ജെ.പിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു.

ചോദ്യം ചെയ്യലിനു ശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. എ.എ.പി നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി. ശരത് ചന്ദ്ര റെയ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോ മാപ്പു സാക്ഷിയായി.

റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് അദ്ദേഹം നിലപാട് മാറ്റിയത്. ഇലക്‌ടറൽ‌ ബോണ്ട് വഴി മുഴുവൻ പണവും ബി.ജെ.പി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നൽകിയതെന്നും എ.എ.പി നേതാക്കൾ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *