ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ജയിൽ മോചിതനായ എ.എ.പി എം.പി സഞ്ജയ് സിങ്ങ്.
ഇത് ആഘോഷിക്കാനുള്ള സമയമല്ല, പോരാടാനുള്ള സമയമാണെന്ന് എ.എ.പി ആസ്ഥാനത്ത് നടത്തിയ പ്രതികരണത്തിൽ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ, സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവർ ജയിലിന്റെ പൂട്ടുകൾ ഭേദിച്ച് പുറത്തു വരും. ബി.ജെ.പിയുടെ ഏകാധിപത്യം അവസാനിപ്പിക്കും. പ്രതിപക്ഷത്തെ ഒന്നാകെ വേട്ടയാടുകയാണ് മോദി സർക്കാർ.
പ്രതിപക്ഷം ഒന്നിച്ച് പോരാടേണ്ട സമയമാണിത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും ഇ.ഡി വേട്ടയാടുന്നു. നിങ്ങളുടെ ഭീഷണികളിൽ ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ലെന്നും മോദിയെ വെല്ലുവിളിച്ച് സിങ്ങ് പറഞ്ഞു.