ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വംശഹത്യയിൽ നേരിട്ട് ഉത്തരവാദിയെന്ന് കാണിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിബിസി. ബിജെപി നേതാക്കളുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി വിശദീകരിച്ചു. വിഷയത്തിൽ പാർലമെന്റിൽ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരിക്കുന്നത്. വിവാദ വിഷയങ്ങളിൽ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങൾക്ക് ശേഷമെടുത്തതാണ്.