കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇ.ഡി അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ സി.എം.ആർ.എലിനു നോട്ടീസ് നൽകി.
സി.എം.ആർ.എലിൽ നിന്നും വിശദാംശങ്ങൾ തേടാനാണ് നീക്കം. പിണറായി വിജയന്‍റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ.
ഇതുകൂടാതെ ലോണെന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നതായും കണ്ടെത്തി. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിന് ഇടെയാണ് ഇ.ഡിയുടെ നീക്കം.