Timely news thodupuzha

logo

ചില്ലറയുടെ പേരിൽ തര്‍ക്കം; തൃശ്ശൂരിൽ അറുപത്തെട്ടുകാരനെ, കണ്ടക്ടര്‍ ബസിൽ നിന്നും ചവിട്ടി റോഡിലേക്ക് തള്ളിയിട്ട് കൊന്നു

തൃശൂർ: കണ്ടക്‌ടർ മർദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു.

കരുവന്നൂർ സ്വദേശി പവിത്രനാണ്(68) മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മർദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്.

ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

Leave a Comment

Your email address will not be published. Required fields are marked *