കോഴിക്കോട്: മന്ത്രി കെ രാധാകൃഷ്ണൻ പാർലമെൻറിലേക്ക് പോകുമ്പോൾ സംസ്ഥാനമന്ത്രിസഭയിൽ മാറ്റത്തിന് കളമൊരുങ്ങുന്നു. മന്ത്രി സ്ഥാനവും നിയമസഭാംഗത്വവും രാധാകൃഷ്ണൻ രാജിവയ്ക്കും.വയനാട്ടിൽ നിന്നുള്ള സി.പി.എം എം.എൽ.എ ഒ.ആർ കേളു മന്ത്രി സ്ഥാനത്തേക്കു വരാനാണ് ഇപ്പോഴത്തെ സാധ്യത.
ആലത്തൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി രമ്യ ഹരിദാസിനെ തോൽപ്പിച്ചാണ് രാധകൃഷ്ണൻ പാർലമെൻറിൽ എത്തുന്നത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൻറെ വകുപ്പാണ് രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്നത്. ദേവസ്വം വകുപ്പിൻറെ ചുമതലയും അദ്ദേഹത്തിനുണ്ട്.
മാനന്തവാടി പട്ടിക വർഗ മണ്ഡലത്തെയാണ് ഒ.ആർ കേളു പ്രതിനിധീകരിക്കുന്നത്. 2016 മുതൽ എം.എൽ.എയായ കേളു പാർട്ടിയിലെ മുതിർന്ന നേതാവാണ്.
10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന അദ്ദേഹം രണ്ടു വർഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രി രാധാകൃഷ്ണൻ്റെ രാജിക്ക് ശേഷമായിരുക്കും പുതിയ മന്ത്രിയെ കുച്ചുള്ള ചർച്ചകൾ സി.പി.എമ്മിൽ പുരോഗമിക്കുക.