ന്യൂഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ സ്യൂട്ട് സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ സ്യൂട്ട് പരിഗണിച്ച കോടതി, അറ്റോണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ നിർദേശിച്ചിരുന്നു.
വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടപെടൽ ഹർജിയും കേരളം സമർപ്പിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി എന്നിവർ ഹാജരാകും.