അടൂർ: ബജറ്റ് അവതരണത്തിനു പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരേ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി ജോർജ്.
കാശ് തന്നാല്‍ എ ബജറ്റ്, അല്ലെങ്കില്‍ ബി ബജറ്റ് എന്നാണ് മന്ത്രി പറഞ്ഞതെന്നും റബറിന് കൂട്ടിയത് വെറും 10 രൂപ, അത് അവന്‍റെ അപ്പന് കൊണ്ടുകൊടുക്കട്ടെയെന്നും പറഞ്ഞു.
കാശ് തന്നാല്‍ എ ബജറ്റ്, അല്ലെങ്കില്‍ ബി ബജറ്റ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് ആ മന്ത്രി.
എനിക്ക് മന്ത്രിയോട് അരിശം തോന്നുന്ന ഒരു കാര്യം പറയാം, കഴിഞ്ഞ എത്രയോ വര്‍ഷമായി കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, കെ.എം മാണിയുടെ കാലത്ത് റബര്‍ കര്‍ഷകര്‍ക്ക് 170 രൂപ റബറിന് തറവില പ്രഖ്യാപിച്ചു.
ഈ ബജറ്റില്‍ മന്ത്രി പത്ത് രൂപ കൂട്ടിയെന്ന്. അത് അവന്‍റെ അപ്പന് കൊണ്ടുകൊടുക്കട്ടെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 രൂപ താങ്ങുവില തന്നുകൊള്ളാമെന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് രണ്ടര വര്‍ഷം കഴിഞ്ഞ പത്ത് രൂപ കൂട്ടിത്തരാമെന്ന് പറയുന്നു. ഇതാണ് ഞാന്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ പറഞ്ഞത്. എന്തൊരു മോശമാണ് ഇതൊക്കെ’- അദ്ദേഹം പ്രതികരിച്ചു.